< Alawii 19 >
1 Ningĩ Jehova akĩĩra Musa atĩrĩ,
യഹോവ മോശയോട് അരുളിച്ചെയ്തു:
2 “Arĩria kĩũngano gĩothe kĩa Isiraeli, ũmeere atĩrĩ, ‘Tuĩkai atheru tondũ niĩ, Jehova Ngai wanyu, ndĩ mũtheru.
“ഇസ്രായേലിന്റെ സർവസഭയോടും സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങളുടെ ദൈവമായ, യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക.
3 “‘O mũndũ wanyu no nginya atĩĩe nyina na ithe, na no nginya mũrũmagie Thabatũ ciakwa. Niĩ nĩ niĩ Jehova Ngai wanyu.
“‘നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം; എന്റെ ശബ്ബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
4 “‘Mũtikanandirike, mũhooyage mĩhianano kana mwĩthondekere ngai cia kĩgera gĩtweketio. Niĩ nĩ niĩ Jehova Ngai wanyu.
“‘വിഗ്രഹങ്ങളിലേക്കു തിരിയുകയോ നിങ്ങൾക്കായി ദേവന്മാരെ വാർത്തുണ്ടാക്കുകയോ ചെയ്യരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
5 “‘Rĩrĩa mũkũrutĩra Jehova igongona rĩa ũiguano, rĩrutagei na njĩra ĩrĩa ĩngĩtũma igongona rĩu rĩanyu rĩĩtĩkĩrĩke.
“‘നിങ്ങൾ യഹോവയ്ക്ക് ഒരു സമാധാനയാഗം അർപ്പിക്കുമ്പോൾ നിങ്ങൾക്കു പ്രസാദം ലഭിക്കുമാറ് അർപ്പിക്കണം.
6 Igongona rĩu mũrĩrĩĩage o mũthenya ũcio rĩarutwo, kana mũthenya ũyũ ũngĩ; kĩndũ o gĩothe kĩa rĩo kĩngĩtigara gĩkinyie mũthenya wa gatatũ, no nginya gĩcinwo kĩhĩe biũ.
അതു നിങ്ങൾ യാഗമർപ്പിക്കുന്ന ദിവസംതന്നെയോ അടുത്ത ദിവസമോ ഭക്ഷിക്കണം; മൂന്നാംദിവസത്തേക്കു ശേഷിക്കുന്നതു തീയിലിട്ടു ചുട്ടുകളയണം.
7 Kĩndũ o na kĩrĩkũ kĩarĩo kĩngĩkaarĩĩo mũthenya wa gatatũ, igongona rĩu ti rĩtheru na rĩtigetĩkĩrwo.
അതിലെന്തെങ്കിലും മൂന്നാംദിവസം ഭക്ഷിച്ചാൽ അത് അശുദ്ധമാണ്, അതു പ്രസാദമാകുകയില്ല.
8 Mũndũ o wothe ũngĩrĩrĩa mũthenya wa gatatũ, nĩagacookererwo nĩ ũũru ũcio ekĩte, tondũ nĩathaahĩtie kĩndũ kĩarutĩirwo Jehova kĩrĩ gĩtheru; mũndũ ũcio no nginya aingatwo kuuma kũrĩ andũ ao.
അതു ഭക്ഷിക്കുന്നവർ കുറ്റക്കാരായിരിക്കും. അവർ യഹോവയ്ക്കു വിശുദ്ധമായതിനെ അശുദ്ധമാക്കിയല്ലോ; അവരെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
9 “‘Rĩrĩa mũkũgetha irio bũrũri-inĩ wanyu, mũtikanagethe nginya ndeere-inĩ cia mĩgũnda yanyu, o na mũtikanonganie rũitĩki rwa magetha manyu.
“‘നിങ്ങൾ നിങ്ങളുടെ വയലിലെ വിള കൊയ്യുമ്പോൾ നിങ്ങളുടെ വയലിന്റെ അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്.
10 Mũtigacookage rĩngĩ kũhaara mĩgũnda-inĩ yanyu ya mĩthabibũ, o na mũtikahaarage thabibũ iria igũĩte thĩ. Citigagĩriei andũ arĩa athĩĩni na arĩa ageni. Niĩ nĩ niĩ Jehova Ngai wanyu.
നിങ്ങളുടെ മുന്തിരിത്തോപ്പിൽ വീണ്ടും പോകുകയോ വീണുപോയ മുന്തിരി പെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും പ്രവാസിക്കുമായി വിട്ടേക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
11 “‘Mũtikanaiye. “‘Mũtikanaheenanie. “‘Mũndũ ndakanaheenie ũrĩa ũngĩ.
“‘മോഷ്ടിക്കരുത്. “‘കള്ളം പറയരുത്. “‘പരസ്പരം വഞ്ചിക്കരുത്.
12 “‘Mũtikanehĩte na maheeni mũkĩgwetaga rĩĩtwa rĩakwa, na nĩ ũndũ ũcio mũthaahie rĩĩtwa rĩa Ngai wanyu. Niĩ nĩ niĩ Jehova.
“‘എന്റെ നാമത്തിൽ കള്ളസത്യം ചെയ്തു നിങ്ങളുടെ ദൈവത്തിന്റെ നാമം നിന്ദിക്കരുത്. ഞാൻ യഹോവ ആകുന്നു.
13 “‘Mũtikaheenie mũndũ ũrĩa ũngĩ, muoe indo ciake kana mũmũtunye indo ciake. “‘Mũtikanaikarie mũcaara wa mũruti wa wĩra ũkinyie rũciũ.
“‘നിങ്ങളുടെ അയൽക്കാരെ പീഡിപ്പിക്കുകയോ വസ്തു കവർച്ചചെയ്യുകയോ അരുത്. “‘കൂലിക്കാരന്റെ ശമ്പളം പിറ്റേന്നു രാവിലെവരെ പിടിച്ചുവെക്കരുത്.
14 “‘Mũtikanarume mũndũ ũtaiguaga, kana mũigĩre mũtumumu kĩndũ gĩa kũmũhĩnga, no mwĩtigagĩrei Ngai wanyu. Niĩ nĩ niĩ Jehova.
“‘ചെകിടനെ ശപിക്കുകയോ അന്ധന്റെ മുന്നിൽ ഇടർച്ചക്കല്ലു വെക്കുകയോ ചെയ്യരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടണം; ഞാൻ യഹോവ ആകുന്നു.
15 “‘Mũtikanoogomie kĩhooto; ndũkanacaĩre mũndũ tondũ nĩ mũthĩĩni kana mũndũ mũnene ũrĩ igweta, no tuagĩrai mũndũ ũrĩa ũngĩ ciira na kĩhooto.
“‘ന്യായം അട്ടിമറിക്കരുത്; ദരിദ്രരോടു പക്ഷഭേദമോ വലിയവരോട് ആഭിമുഖ്യമോ കാണിക്കാതെ നിങ്ങളുടെ അയൽവാസിയെ നീതിപൂർവം വിധിക്കണം.
16 “‘Mũtikanorũũre mũgĩcambanagia gatagatĩ-inĩ ka andũ anyu. “‘Mũtikaneke ũndũ ũngĩrehere mũndũ ũrĩa ũngĩ ũgwati. Niĩ nĩ niĩ Jehova.
“‘നിങ്ങളുടെ ജനത്തിനിടയിൽ അപവാദം പരത്തരുത്. “‘നിങ്ങളുടെ അയൽവാസിയുടെ ജീവന് അപകടം ഭവിക്കത്തക്കതൊന്നും ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.
17 “‘Ndũkanathũũre mũrũ wa thoguo ngoro-inĩ yaku. Kaanagia mũndũ ũrĩa ũngĩ maũndũ ũtekũhithĩrĩra nĩgeetha ndũkanagwatanĩre nake mahĩtia-inĩ make.
“‘നിന്റെ സഹോദരങ്ങളെ ഹൃദയത്തിൽ വെറുക്കരുത്. അവരുടെ കുറ്റത്തിൽ പങ്കാളിയാകാതിരിക്കാൻ നിങ്ങളുടെ സഹോദരങ്ങളെ നിർവ്യാജം ശാസിക്കുക.
18 “‘Ndũkanerĩhĩrie kana ũtume mũndũ wanyu ũthũ, no endaga mũndũ ũrĩa ũngĩ o ta ũrĩa wĩyendete wee mwene. Niĩ nĩ niĩ Jehova.
“‘നിന്റെ ജനത്തിലാർക്കെങ്കിലും വിരോധമായി പ്രതികാരം അന്വേഷിക്കുകയോ പകവെക്കുകയോ ചെയ്യരുത്. എന്നാൽ, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം. ഞാൻ യഹോവ ആകുന്നു.
19 “‘Rũmagiai uuge wakwa. “‘Ndũkanaciarithanie nyamũ itarĩ cia kĩruka kĩmwe. “‘Ndũkanahaande mũgũnda waku mbeũ mĩthemba ĩĩrĩ. “‘Ndũkanehumbe nguo ĩtumĩtwo na ndigi mĩthemba ĩĩrĩ ĩtahaanaine.
“‘എന്റെ ഉത്തരവുകൾ പ്രമാണിക്കുക. “‘രണ്ടുതരം മൃഗങ്ങളെത്തമ്മിൽ ഇണചേർക്കരുത്. “‘രണ്ടുതരം വിത്തു നിന്റെ നിലത്തിൽ വിതയ്ക്കരുത്. “‘രണ്ടുതരം വസ്തുക്കൾ ചേർത്തു നെയ്ത വസ്ത്രം ധരിക്കരുത്.
20 “‘Mũndũ mũrũme angĩkoma na mũndũ-wa-nja ngombo, nake aakorwo nĩmũũrie nĩ mũndũ ũngĩ, no ndakũũrĩtwo kana akarekererio, no nginya maherithio ta ũrĩa kwagĩrĩire. No matikooragwo, tondũ mũndũ-wa-nja ũcio ndatigĩte gũtuĩka ngombo.
“‘മറ്റൊരു പുരുഷനു വാഗ്ദാനം ചെയ്യപ്പെട്ടവളും എന്നാൽ, വീണ്ടെടുക്കപ്പെട്ടിട്ടില്ലാത്തവളും സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടില്ലാത്തവളുമായ ഒരടിമസ്ത്രീയോടുകൂടെ ഒരാൾ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവരെ ന്യായമായി ശിക്ഷിക്കണം. എന്നാൽ, അവരെ മരണത്തിന് ഏൽപിക്കരുത്, കാരണം അവൾ സ്വതന്ത്രയായിട്ടില്ലല്ലോ.
21 Nake mũndũ mũrũme ũcio-rĩ, no nginya arute ndũrũme, amĩtware itoonyero-inĩ rĩa Hema-ya-Gũtũnganwo ĩtuĩke iruta rĩa kũrutĩrwo Jehova rĩa kũhoroherio mahĩtia.
എങ്കിലും ആ പുരുഷൻ സമാഗമകൂടാരവാതിലിൽ യഹോവയുടെ സന്നിധിയിൽ അകൃത്യയാഗത്തിനായി ഒരു ആട്ടുകൊറ്റനെ കൊണ്ടുവരണം.
22 Mũthĩnjĩri-Ngai nĩakahoroheria mũndũ ũcio na ndũrũme ĩyo ya iruta rĩa mahĩtia, ĩrutĩrwo hau mbere ya Jehova nĩ ũndũ wa rĩĩhia rĩu ehĩtie, nake nĩakarekerwo rĩĩhia rĩake.
അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ട് അവൻ ചെയ്ത പാപത്തിനു പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പാപപരിഹാരംചെയ്യണം; അങ്ങനെ അവന്റെ പാപം ക്ഷമിക്കപ്പെടും.
23 “‘Rĩrĩa mũgaatoonya bũrũri ũcio wa Kaanani, na mũhaande mĩtĩ ya mĩthemba yothe ĩciaraga maciaro-rĩ, nĩ mũgaatua atĩ maciaro macio marĩ na thaahu. Ihinda rĩa mĩaka ĩtatũ nĩmũkamatua atĩ marĩ na thaahu, na matikanarĩĩo.
“‘നിങ്ങൾ കനാൻദേശത്തുവന്ന് ഏതെങ്കിലും ഇനം ഫലവൃക്ഷം നടുമ്പോൾ അതിന്റെ ഫലം വിലക്കപ്പെട്ടതായി കരുതണം. മൂന്നുവർഷം അതു വിലക്കപ്പെട്ടതായി നിങ്ങൾ കരുതണം, അതു ഭക്ഷിക്കരുത്.
24 Mwaka wa kana, maciaro mothe mayo nĩmagatuĩka matheru, matuĩke maruta ma kũgoocithia Jehova.
നാലാംവർഷം അതിന്റെ ഫലമെല്ലാം യഹോവയ്ക്കു സ്തോത്രാർപ്പണത്തിനായി വിശുദ്ധമായിരിക്കും.
25 No mwaka wa gatano, no mũrĩe maciaro mayo. Ũguo nĩguo magetha manyu makoongerereka. Niĩ nĩ niĩ Jehova Ngai wanyu.
എന്നാൽ അഞ്ചാംവർഷം നിങ്ങൾക്ക് അതിന്റെ ഫലം ഭക്ഷിക്കാം. അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർധിച്ചുവരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
26 “‘Mũtikanarĩe nyama ĩrĩ na thakame thĩinĩ wayo. “‘Mũtigekage maũndũ ma kũragũra kana ma kũrogana.
“‘രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുത്. “‘ദേവപ്രശ്നംവെക്കുകയോ ശകുനംനോക്കുകയോ അരുത്.
27 “‘Mũtikanenje njuĩrĩ cianyu thikĩrĩrio-inĩ kana mũrenge mĩthia ya nderu cianyu.
“‘നിങ്ങളുടെ തലയുടെ അരികു വടിക്കുകയോ താടിയുടെ അറ്റം മുറിക്കുകയോ ചെയ്യരുത്.
28 “‘Mũtikanetemange mĩĩrĩ yanyu nĩ ũndũ wa andũ arĩa akuũ, kana mwĩkĩre marũũri mĩĩrĩ-inĩ yanyu. Niĩ nĩ niĩ Jehova.
“‘മരിച്ചവർക്കുവേണ്ടി നിങ്ങളുടെ ശരീരം മുറിപ്പെടുത്തുകയോ നിങ്ങളുടെമേൽ പച്ച കുത്തുകയോ ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.
29 “‘Ndũkanaagithie mwarĩguo gĩtĩĩo na ũndũ wa kũmũrekereria atuĩke mũmaraya, kana ũndũ ũcio ũtũme bũrũri ũgarũrũkĩre ũmaraya, na ũiyũrwo nĩ waganu.
“‘ദേശം വേശ്യാവൃത്തിയിലേക്കു തിരിഞ്ഞു ദുഷ്ടതകൊണ്ടു നിറയാതിരിക്കാൻ, നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏൽപ്പിക്കരുത്.
30 “‘Menyagĩrĩrai Thabatũ ciakwa, na mũtĩĩage handũ hakwa harĩa haamũre. Niĩ nĩ niĩ Jehova.
“‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു.
31 “‘Mũtikanatuĩrie maũndũ kũrĩ andũ arĩa marĩ maroho ma kũragũra kana arogi, nĩgũkorwo nĩmakamũgwatia thaahu. Niĩ nĩ niĩ Jehova Ngai wanyu.
“‘വെളിച്ചപ്പാടുകളെയോ ഭൂതസേവക്കാരെയോ അന്വേഷിക്കരുത്. കാരണം അവരാൽ നിങ്ങൾ അശുദ്ധരായിത്തീരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
32 “‘Rũgamagĩrai andũ arĩa akũrũ, mũmatĩĩage; heagai andũ arĩa akũrũ gĩtĩĩo, na mwĩtigagĩre Ngai wanyu. Niĩ nĩ niĩ Jehova.
“‘വൃദ്ധരുടെമുമ്പാകെ എഴുന്നേൽക്കുക, നരച്ചവനോടു ബഹുമാനം കാണിക്കുക. നിങ്ങളുടെ ദൈവത്തെ ഭയത്തോടെ ബഹുമാനിക്കുക. ഞാൻ യഹോവ ആകുന്നു.
33 “‘Hĩndĩ ĩrĩa mũgeni aatũũrania na inyuĩ bũrũri-inĩ wanyu, mũtikanamwĩke ũũru.
“‘ഒരു പ്രവാസി നിങ്ങളോടുകൂടെ നിങ്ങളുടെ ദേശത്തു പാർക്കുമ്പോൾ ആ മനുഷ്യനെ ചൂഷണംചെയ്യരുത്.
34 Mũgeni ũrĩa ũtũũranagia na inyuĩ no nginya atuagwo taarĩ mũndũ ũciarĩirwo bũrũri wanyu. Mwendei ta ũrĩa mwĩendete inyuĩ ene, nĩgũkorwo o na inyuĩ mwarĩ ageni bũrũri wa Misiri. Niĩ nĩ niĩ Jehova Ngai wanyu.
നിങ്ങളോടുകൂടെ പാർക്കുന്ന പ്രവാസിയോട് ഒരു സ്വദേശിയോടെന്നപോലെ ഇടപെടുക; അയാളെ നിങ്ങളെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങൾ ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
35 “‘Mũtikahũthagĩre ithimi itarĩ cia kĩhooto rĩrĩa mũgũthima ũraihu, kana ũritũ, kana ũingĩ.
“‘നീളത്തിലും അളവിലും തൂക്കത്തിലും വഞ്ചന കാണിക്കരുത്.
36 Hũthagĩrai ithimi cia kĩhooto, na mahiga ma gũthima ma kĩhooto, na eba ya kĩhooto, na hini ya kĩhooto. Niĩ nĩ niĩ Jehova Ngai wanyu ũrĩa wamũrutire bũrũri wa Misiri.
കൃത്യമായ മുഴക്കോലും കൃത്യമായ തുലാസും കൃത്യമായ ഏഫായും കൃത്യമായ ഹീനും ഉപയോഗിക്കുക. നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവ ഞാൻ ആകുന്നു.
37 “‘Rũmagiai irĩra ciakwa cia watho ciothe na mawatho makwa mothe, na mũmarũmagĩrĩre. Niĩ nĩ niĩ Jehova.’”
“‘എന്റെ സകല ഉത്തരവുകളും എല്ലാ നിയമങ്ങളും പ്രമാണിച്ചു നടക്കുക; ഞാൻ യഹോവ ആകുന്നു.’”