< Atiirĩrĩri 19 >

1 Matukũ-inĩ macio Isiraeli gũtiarĩ na mũthamaki. Na rĩrĩ, Mũlawii watũũraga kũndũ kũraya thĩinĩ wa bũrũri ũrĩa ũrĩ irĩma wa Efiraimu nĩaigire thuriya ya kuuma Bethilehemu kũu Juda.
യിസ്രായേലിൽ രാജാവില്ലാതിരുന്ന നാളുകളിൽ എഫ്രയീംമലനാട്ടിന്റെ ഉൾപ്രദേശത്ത് പാർത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദയിലെ ബേത്ത്-ലേഹേമിൽനിന്ന് ഒരു വെപ്പാട്ടിയെ എടുത്തു.
2 No thuriya ĩyo ĩkĩaga kwĩhokeka kũrĩ we. Nayo ĩkĩmũtiga ĩgĩcooka mũciĩ gwa ithe kũu Bethilehemu ya Juda. Thuutha wa gũkorwo kũu mĩeri ĩna,
അവന്റെ വെപ്പാട്ടി അവനെ ദ്രോഹിച്ച്, വ്യഭിചാരം ചെയ്ത് അവനെ വിട്ട് യെഹൂദയിലെ ബേത്ത്-ലേഹേമിൽ തന്റെ അപ്പന്റെ വീട്ടിൽപോയി നാല് മാസം അവിടെ പാർത്തു.
3 mũthuuri wake agĩthiĩ kũrĩ we kũmũringĩrĩria acooke. Aathiire na ndungata yake na ndigiri igĩrĩ. Nake mũtumia ũcio akĩmũtoonyia nyũmba ya ithe, na rĩrĩa ithe aamuonire, akĩmũnyiita ũgeni akenete.
അവളുടെ ഭർത്താവ് അവളോട് നല്ലവാക്ക് പറഞ്ഞ് കൂട്ടിക്കൊണ്ടുവരുവാൻ ഒരു ബാല്യക്കാരനും രണ്ട് കഴുതകളുമായി അവളെ അന്വേഷിച്ച് ചെന്നു; അവൾ അവനെ തന്റെ അപ്പന്റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പൻ അവനെ കണ്ടപ്പോൾ അവനെ സന്തോഷത്തോടുകൂടി സ്വീകരിച്ചു.
4 Mũthoni-we, ithe wa mũirĩtu ũcio, akĩmũringĩrĩria aikare; nĩ ũndũ ũcio agĩikara hamwe nake mĩthenya ĩtatũ, arĩĩaga na akanyua, na agakoma kuo.
യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനെ പാർപ്പിച്ചു; അങ്ങനെ അവൻ മൂന്നുദിവസം അവനോടുകൂടെ പാർത്തു. അവർ തിന്നുകുടിച്ച് അവിടെ രാപാർത്തു.
5 Mũthenya wa ĩna magĩũkĩra tene na akĩĩhaarĩria oimagare, no ithe wa mũirĩtu akĩĩra mũthoni-we ũcio atĩrĩ, “Wĩkenie na kĩndũ gĩa kũrĩa; ũgĩcooke ũgĩthiĩ.”
നാലാം ദിവസം അവൻ അതികാലത്ത് എഴുന്നേറ്റ് യാത്ര പുറപ്പെടുവാൻ ഭാവിച്ചപ്പോൾ യുവതിയുടെ അപ്പൻ മരുമകനോട്: “അല്പം വല്ലതും കഴിച്ചിട്ട് പോകാമല്ലോ” എന്ന് പറഞ്ഞു.
6 Nĩ ũndũ ũcio eerĩ magĩikara thĩ kũrĩa na kũnyua. Thuutha-inĩ ithe wa mũirĩtu akĩmwĩra atĩrĩ, “Ndagũthaitha raara na wĩkenie.”
അങ്ങനെ അവർ രണ്ടുപേരും ഇരുന്ന് തിന്നുകയും കുടിക്കുകയും ചെയ്തു; യുവതിയുടെ അപ്പൻ അവനോട്: “ദയചെയ്ത് രാപാർത്ത് ആനന്ദിച്ച് കൊൾക” എന്ന് പറഞ്ഞു.
7 Na hĩndĩ ĩrĩa mũndũ ũcio ookĩrire athiĩ, mũthoni-we akĩmũringĩrĩria araare; nĩ ũndũ ũcio akĩraara ũtukũ ũcio.
അവൻ പോകേണ്ടതിന് എഴുന്നേറ്റപ്പോൾ, അവന്റെ അമ്മാവിയപ്പൻ അവനെ നിർബ്ബന്ധിച്ചു; ആ രാത്രിയും അവൻ അവിടെ പാർത്തു.
8 Rũciinĩ rwa mũthenya wa gatano, okĩra athiĩ, ithe wa mũirĩtu ũcio akĩmwĩra atĩrĩ, “Wĩkenie. Eterera nginya mĩaraho!” Nĩ ũndũ ũcio eerĩ makĩrĩanĩra.
അഞ്ചാം ദിവസം അവൻ പോകേണ്ടതിന് അതികാലത്ത് എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: “അല്പം വല്ലതും കഴിച്ചിട്ട് വെയിലാറും വരെ താമസിച്ചുകൊൾക” എന്ന് പറഞ്ഞു. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു.
9 Hĩndĩ ĩrĩa mũndũ ũcio, hamwe na thuriya yake na ndungata yake, mookĩrire mathiĩ, mũthoni-we, ithe wa mũirĩtu ũcio, akĩmwĩra atĩrĩ, “Rĩu ta thikĩrĩria, nĩ hakuhĩ hwaĩ-inĩ raarĩrĩra nĩ ũndũ gũkirie gũtuka. Ikara ũhurũke. Rũciũ rũciinĩ tene no ũũkĩre ũinũke.”
പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും പോകാൻ എഴുന്നേറ്റപ്പോൾ, യുവതിയുടെ അപ്പൻ - അവന്റെ അമ്മാവിയപ്പൻ - അവനോട്: “ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാർത്ത് ആനന്ദിക്ക; നാളെ അതികാലത്ത് എഴുന്നേറ്റ് വീട്ടിലേക്ക് പോകാം” എന്ന് പറഞ്ഞു.
10 No rĩrĩ, tondũ ndendire gũikara ũtukũ ũngĩ, mũndũ ũcio akiuma kuo agĩthiĩ erekeire mwena wa Jebusi (na nĩkuo, Jerusalemu), arĩ na ndigiri ciake cierĩ ciohetwo matandĩko na thuriya yake.
൧൦എന്നാൽ അന്നും രാപാർപ്പാൻ മനസ്സില്ലാതെ അവൻ എഴുന്നേറ്റ് പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിന് എതിർ വശത്ത് എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടുകൂടെ ഉണ്ടായിരുന്നു.
11 Rĩrĩa maakuhĩrĩirie Jebusi na kũrĩ hakuhĩ gũtuka-rĩ, ndungata ĩyo ĩkĩĩra mwathi wayo atĩrĩ, “Rĩu-rĩ, reke tũtithie gũkũ itũũra-inĩ rĩĩrĩ inene rĩa Ajebusi tũraarĩrĩre kuo.”
൧൧അവൻ യെബൂസിന് സമീപം എത്തിയപ്പോൾ, നേരം നന്നാ വൈകിയിരുന്നു; ബാല്യക്കാരൻ യജമാനനോട്: “നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കരുതോ” എന്ന് പറഞ്ഞു.
12 Mwathi wayo agĩcookia atĩrĩ, “Aca. Tũtigũtoonya itũũra inene rĩa andũ ageni, andũ a rĩo ti Aisiraeli. Tũgũthiĩ nginya tũkinye Gibea.”
൧൨യജമാനൻ അവനോട്: “യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്; നമുക്ക് ഗിബെയയിലേക്ക് പോകാം” എന്ന് പറഞ്ഞു.
13 Nake akiuga o rĩngĩ atĩrĩ, “Nĩtũthiĩ tũgerie gũkinya Gibea kana Rama na tũrarĩrĩre itũũra rĩmwe rĩamo.”
൧൩അവൻ പിന്നെയും തന്റെ ബാല്യക്കാരനോട് “നമുക്ക് ഗിബെയയിലോ രാമയിലോ പോയി അവിടെ രാപാർക്കാം” എന്ന് പറഞ്ഞു.
14 Nĩ ũndũ ũcio magĩthiĩ na mbere, narĩo riũa rĩgĩthũa magĩkorwo maakuhĩrĩria Gibea, kũu Benjamini.
൧൪അങ്ങനെ അവർ മുമ്പോട്ടു പോയി, ബെന്യാമീൻദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
15 Kũu nĩkuo maatithirie maraarĩrĩre. Nao magĩthiĩ magĩikara thĩ kĩhaaro-inĩ kĩnene gĩa itũũra rĩu inene, no gũtirĩ mũndũ o na ũmwe wamanyiitire ũgeni mararĩrĩre gwake.
൧൫അവർ ഗിബെയയിൽ രാപാർപ്പാൻ കയറി; അവൻ ചെന്ന് നഗരവീഥിയിൽ ഇരുന്നു; രാപാർക്കേണ്ടതിന് ആരും അവരെ വീട്ടിൽ കൈക്കൊണ്ടില്ല.
16 Hwaĩ-inĩ ũcio, mũthuuri ũmwe mũkũrũ wa kuuma bũrũri ũrĩa ũrĩ irĩma wa Efiraimu, watũũraga Gibea, (andũ a kũu maarĩ Abenjamini), agĩũka oimĩte wĩra mĩgũnda-inĩ.
൧൬അനന്തരം ഒരു വൃദ്ധൻ വൈകുന്നേരം വേലകഴിഞ്ഞ് വയലിൽനിന്ന് വന്നു; അവൻ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്ന് പാർക്കുന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യർ ആയിരുന്നു.
17 Na rĩrĩa aarorire akĩona mũgendi ũcio hau kĩhaaro-inĩ gĩa itũũra inene, mũthuuri ũcio akĩmũũria atĩrĩ, “Wathiĩ kũ na uumĩte kũ?”
൧൭വൃദ്ധൻ തലയുയർത്തി നോക്കിയപ്പോൾ നഗരവീഥിയിൽ വഴിയാത്രക്കാരനെ കണ്ടു: “നീ എവിടെനിന്ന് വരുന്നു? എവിടേക്ക് പോകുന്നു” എന്ന് ചോദിച്ചു.
18 Agĩcookia atĩrĩ, “Tuumĩte Bethilehemu ya Juda twerekeire kũndũ kũraya thĩinĩ wa bũrũri ũrĩa ũrĩ irĩma wa Efiraimu kũrĩa ndũũraga. Ndĩrarĩ Bethilehemu ya Juda na rĩu ndĩrathiĩ nyũmba ya Jehova. Gũtirĩ mũndũ o na ũmwe ũũnyiitĩte ũgeni gwake.
൧൮അതിന് അവൻ: “ഞങ്ങൾ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്ന് എഫ്രയീംമലനാട്ടിലെ ഉൾപ്രദേശത്തേക്ക് പോകുന്നു; ഞാൻ അവിടത്തുകാരൻ ആകുന്നു; ഞാൻ യെഹൂദയിലെ ബേത്ത്-ലേഹേം വരെ പോയിരുന്നു; ഇപ്പോൾ യഹോവയുടെ ആലയത്തിലേക്ക് പോകയാകുന്നു; എന്നെ വീട്ടിൽ കൈക്കൊൾവാൻ ഇവിടെ ആരും ഇല്ല.
19 Ithuĩ tũrĩ na mahuti na irio cia ndigiri ciitũ na mĩgate na ndibei nĩ ũndũ witũ ithuĩ ndungata ciaku, niĩ, na ndungata yaku ya mũirĩtu, na mwanake ũyũ tũrĩ nake. Tũtikũbatario nĩ kĩndũ o na kĩ.”
൧൯ഞങ്ങളുടെ കഴുതകൾക്ക് വൈക്കോലും തീനും ഉണ്ട്; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടുകൂടെയുള്ള ബാല്യക്കാരനും അപ്പവും വീഞ്ഞും കൈവശം ഉണ്ട്, ഒന്നിനും കുറവില്ല” എന്ന് പറഞ്ഞു.
20 Nake mũthuuri ũcio mũkũrũ akĩmwĩra atĩrĩ, “Nĩũnyiitĩtwo ũgeni nyũmba-inĩ ĩno yakwa, reke ngũhe kĩrĩa gĩothe ũbatarĩtio nĩkĩo, no ndũkaraare kĩhaaro.”
൨൦അതിന് വൃദ്ധൻ: “നിനക്ക് സമാധാനം; നിനക്ക് വേണ്ടതൊക്കെയും ഞാൻ തരും; വീഥിയിൽ രാപാർക്കമാത്രമരുത്” എന്ന് പറഞ്ഞു,
21 Nĩ ũndũ ũcio akĩmũtoonyia nyũmba yake na akĩhe ndigiri ciake gĩa kũrĩa. Maarĩkia gwĩthamba magũrũ-rĩ, makĩrĩa na makĩnyua.
൨൧അവനെ തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കഴുതകൾക്ക് തീൻ കൊടുത്തു; അവർ തങ്ങളുടെ കാലുകൾ കഴുകി; ഭക്ഷണപാനീയങ്ങൾ കഴിച്ചു.
22 Na hĩndĩ o ĩyo meekenagia-rĩ, andũ amwe aaganu a itũũra rĩu inene makĩrigiicĩria nyũmba ĩyo. Makĩhũũra mũrango, na makĩgũthũkĩra mũthuuri ũcio mũkũrũ ũrĩa warĩ mwene nyũmba ĩyo, makiuga atĩrĩ, “Ruta mũndũ ũcio ũũkire nyũmba yaku nĩguo tũkome nake.”
൨൨ഇങ്ങനെ അവർ ആനന്ദിച്ചിരിക്കുമ്പോൾ പട്ടണത്തിലെ ചില അധർമ്മികൾ വീട് വളഞ്ഞു വാതിലിന് മുട്ടി: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്ത് കൊണ്ടുവാ; ഞങ്ങൾ അവനെ ഭോഗിക്കട്ടെ” എന്ന് വീട്ടുടയവനായ വൃദ്ധനോട് പറഞ്ഞു.
23 Mwene nyũmba ĩyo akiuma na nja akĩmeera atĩrĩ, “Aca, arata akwa, mũtigeke ũndũ wa waganu ũguo. Kuona atĩ mũndũ ũyũ nĩ mũgeni wakwa-rĩ, tigai gwĩka ũndũ ũyũ wa thoni ũguo.
൨൩വീട്ടുടയവനായ പുരുഷൻ അവരുടെ അടുക്കൽ പുറത്ത് ചെന്ന് അവരോട്: “അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആൾ എന്റെ വീട്ടിൽ വന്നിരിക്കുന്നുവല്ലോ; നിങ്ങൾ ഈ മഹാദ്രോഹം പ്രവർത്തിക്കരുതേ.
24 Thikĩrĩriai, haha harĩ mũirĩtu wakwa gathirange, na thuriya ya mũgeni ũyũ. Nĩngũmaruta na nja kũrĩ inyuĩ rĩu, na no mũmahũthĩre na mũmeke o ũrĩa mũngĩenda. No mũndũ ũyũ-rĩ, mũtikamwĩke ũndũ wa thoni ta ũcio.”
൨൪ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ട്; അവരെ ഞാൻ പുറത്ത് കൊണ്ടുവരാം; അവരോട് നിങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്തുകൊൾവിൻ; ഈ ആളോടോ ഈ വക വഷളത്വം പ്രവർത്തിക്കരുതേ” എന്ന് പറഞ്ഞു.
25 No andũ acio matiigana kũmũthikĩrĩria. Nĩ ũndũ ũcio, mũndũ ũcio akĩoya thuriya yake na akĩmĩruta na nja kũrĩ o, nao makĩmĩnyiita na hinya na makĩmĩnyariira ũtukũ wothe, na gwakĩa makĩreka ĩĩthiĩre.
൨൫എന്നാൽ അവർ അവനെ കൂട്ടാക്കിയില്ല; ആകയാൽ ആ പുരുഷൻ തന്റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കിക്കൊടുത്തു, അവർ അവളെ രാത്രിമുഴുവനും ബലാല്ക്കാരം ചെയ്തു; നേരം വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി.
26 Na gũgĩthererũka-rĩ, mũndũ-wa-nja ũcio agĩcooka nyũmba kũrĩa mwathi wake aarĩ, akĩgũa thĩ hau mũrango-inĩ, na agĩkoma ho nginya gũgĩkĩa.
൨൬പ്രഭാതത്തിൽ സ്ത്രീ വന്ന് തന്റെ യജമാനൻ പാർത്ത ആ പുരുഷന്റെ വീട്ടുവാതില്‍ക്കൽ, നേരം പുലരുംവരെ വീണുകിടന്നു.
27 Na rĩrĩa mwathi wake ookĩrire rũciinĩ na akĩhingũra mũrango wa nyũmba akiuma nja nĩguo ethiĩre-rĩ, thuriya yake yakomete hau ĩgwĩte mũromo-inĩ wa nyũmba, namo moko mayo maarĩ hingĩro-inĩ.
൨൭അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റ് വീട്ടിന്റെ വാതിൽ തുറന്ന് തന്റെ വഴിക്ക് പോകുവാൻ പുറത്തിറങ്ങിയപ്പോൾ അവന്റെ വെപ്പാട്ടി വീട്ടുവാതില്‍ക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നത് കണ്ടു.
28 Nake akĩmĩĩra atĩrĩ, “Ũkĩra; reke tũthiĩ.” No ndĩacookirie. Nake mũndũ ũcio agĩcooka akĩmĩoya, akĩmĩigĩrĩra igũrũ rĩa ndigiri yake, makĩinũka.
൨൮അവൻ അവളോട്: “എഴുന്നേല്ക്ക, നാം പോക” എന്ന് പറഞ്ഞു. അതിന് മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്ത് വെച്ച്, തന്റെ സ്ഥലത്തേക്ക് പോയി.
29 Hĩndĩ ĩrĩa aakinyire mũciĩ-rĩ, akĩoya kahiũ agĩtinangia thuriya yake kĩĩga o kĩĩga icunjĩ ikũmi na igĩrĩ, agĩcitũma ngʼongo ciothe cia Isiraeli,
൨൯അവൻ വീട്ടിൽ എത്തിയപ്പോൾ ഒരു കത്തിയെടുത്ത് തന്റെ വെപ്പാട്ടിയെ ഓരോ അവയവമായി, പന്ത്രണ്ട് കഷണമാക്കി വിഭാഗിച്ച് യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു.
30 na mũndũ o wothe ũrĩa wonire ũndũ ũcio akiuga atĩrĩ, “Ũndũ ta ũyũ ndũrĩ wonwo kana ũgĩĩkwo, kuuma mũthenya ũrĩa andũ a Isiraeli moimire bũrũri wa Misiri. Teciriei ũhoro ũcio na mũwĩcũũranie, mũtwĩre ũrĩa tũgwĩka!”
൩൦അത് കണ്ടവർ എല്ലാവരും: “യിസ്രായേൽ മക്കൾ മിസ്രയീംദേശത്ത് നിന്ന് പുറപ്പെട്ടുവന്ന നാൾമുതൽ ഇന്ന് വരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ച്, ആലോചിച്ച്, അഭിപ്രായം പറവിൻ” എന്ന് പറഞ്ഞു.

< Atiirĩrĩri 19 >