< Atiirĩrĩri 11 >

1 Na rĩrĩ, Jefitha aarĩ Mũgileadi warĩ njamba yarĩ hinya. Nake ithe wa Jefitha eetagwo Gileadi, na nyina aarĩ mũmaraya.
ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ പിതാവോ ഗിലെയാദ് ആയിരുന്നു.
2 Mũtumia wa Gileadi o nake akĩmũciarĩra aanake, na rĩrĩa maagimarire makĩingata Jefitha. Nao makiuga atĩrĩ, “Wee ndũkagaya igai thĩinĩ wa nyũmba iitũ, tondũ ũrĩ wa mũtumia ũngĩ.”
ഗിലെയാദിന്റെ ഭാര്യയും അവന് പുത്രന്മാരെ പ്രസവിച്ചു; അവർ വളർന്നശേഷം യിഫ്താഹിനോട്: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്ന് പറഞ്ഞ് അവനെ ഓടിച്ചുകളഞ്ഞു.
3 Nĩ ũndũ ũcio Jefitha akĩũrĩra ariũ a ithe, agĩthiĩ gũtũũra bũrũri wa Tobu, kũrĩa gĩkundi kĩa andũ matarĩ kĩene kĩamũrigiicĩirie na gĩkĩmũrũmĩrĩra.
അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ട് തോബ് ദേശത്ത് ചെന്ന് പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്ന് അവനുമായി സഹവസിച്ചു.
4 Thuutha wa ihinda inini, hĩndĩ ĩrĩa Aamoni maahaarĩirie mbaara na Isiraeli,
കുറെക്കാലം കഴിഞ്ഞിട്ട് അമ്മോന്യർ യിസ്രായേലിനോട് യുദ്ധംചെയ്തു.
5 athuuri a Gileadi magĩthiĩ kũgĩĩra Jefitha kuuma bũrũri wa Tobu.
അമ്മോന്യർ യിസ്രായേലിനോട് യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്ന് കൊണ്ടുവരുവാൻ ചെന്നു.
6 Nao makĩmwĩra atĩrĩ, “Ũka, ũtuĩke mũnene witũ wa ita, nĩgeetha tũhũũrane na Aamoni.”
അവർ യിഫ്താഹിനോട്: അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിന് നീ വന്ന് ഞങ്ങളുടെ സൈന്യാധിപനായിരിക്ക എന്ന് പറഞ്ഞു.
7 Jefitha akĩmeera atĩrĩ, “Githĩ mũtiathũũrire mũkĩnyingata kuuma nyũmba ya baba? Nĩ kĩĩ kĩratũma mũũke kũrĩ niĩ rĩu mũrĩ na thĩĩna?”
യിഫ്താഹ് ഗിലെയാദ്യരോട്: നിങ്ങൾ എന്നെ പകെച്ച് എന്റെ പിതൃഭവനത്തിൽ നിന്ന് എന്നെ നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയപ്പോൾ എന്റെ അടുക്കൽ എന്തിന് വരുന്നു എന്ന് പറഞ്ഞു.
8 Athuuri a Gileadi makĩmwĩra atĩrĩ, “O na kũrĩ ũguo, nĩtwagũcookerera; twarana na ithuĩ tũkahũũrane na Aamoni, na nĩũgũtuĩka mũnene witũ wa gwathaga andũ othe arĩa matũũraga Gileadi.”
ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോട് യുദ്ധംചെയ്കയും ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ട് വന്നിരിക്കുന്നു എന്ന് പറഞ്ഞു.
9 Jefitha akĩmooria atĩrĩ, “Mũngĩnjookia ngahũũrane na Aamoni nake Jehova amaneane kũrĩ niĩ-rĩ, ti-itherũ niĩ nĩngatuĩka mũnene wanyu?”
യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോട്: അമ്മോന്യരോട് യുദ്ധം ചെയ്‌വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ട്, യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചാൽ, നിങ്ങൾ എന്നെ തലവനാക്കുമോ എന്ന് ചോദിച്ചു.
10 Athuuri acio a Gileadi makĩmũcookeria atĩrĩ, “Jehova nĩwe mũira witũ; nĩtũgwĩka o ta ũrĩa ũkuuga.”
൧൦ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യുമെന്നുള്ളതിന് യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി എന്ന് പറഞ്ഞു.
11 Nĩ ũndũ ũcio Jefitha agĩthiĩ hamwe na athuuri a Gileadi, na andũ acio makĩmũtua mũnene na mwathi wao. Nake agĩcookera ciugo ciake ciothe mbere ya Jehova o kũu Mizipa.
൧൧അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സൈന്യാധിപനും ആക്കി; യിഫ്താഹ് മിസ്പയിൽവെച്ച് യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.
12 Ningĩ Jefitha agĩtũmana kũrĩ mũthamaki wa Aamoni na kĩũria gĩkĩ: “Nĩ ũhoro ũrĩkũ ũrĩ naguo na ithuĩ nĩgeetha ũtharĩkĩre bũrũri witũ?”
൧൨അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോട് യുദ്ധം ചെയ്‌വാൻ എന്റെ ദേശത്ത് വരേണ്ടതിന് നിനക്കെന്തു കാര്യം എന്ന് പറയിച്ചു.
13 Mũthamaki wa Aamoni agĩcookeria andũ a Jefitha atĩrĩ, “Hĩndĩ ĩrĩa Isiraeli maambatire kuuma Misiri, nĩmooire bũrũri wakwa kuuma Arinoni nginya Jaboku, o na nginya Jorodani. Rĩu njookeriai bũrũri ũcio na thayũ.”
൧൩അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോട്: മിസ്രയീമിൽ നിന്നു പുറപ്പെട്ടുവന്നപ്പോൾ യിസ്രായേൽ അർന്നോൻ മുതൽ യാബ്ബോക്കോളവും യോർദ്ദാൻ വരെയും ഉള്ള എന്റെ ദേശം കൈവശമാക്കിയതിനാൽ തന്നേ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്ന് പറഞ്ഞു.
14 Nake Jefitha agĩtũma andũ rĩngĩ kũrĩ mũthamaki wa Aamoni,
൧൪യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു,
15 akiuga atĩrĩ: “Ũũ nĩguo Jefitha oiga: Isiraeli ndooire bũrũri wa Moabi kana bũrũri wa Aamoni.
൧൫അവനോട് പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു:
16 No rĩrĩa maambatire makiuma Misiri, Isiraeli maatuĩkanĩirie werũ-inĩ nginya Iria Itune, magĩkinya Kadeshi.
൧൬യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ കൈവശപ്പെടുത്തിയിട്ടില്ല; അവർ മിസ്രയീമിൽനിന്ന് പുറപ്പെട്ട് മരുഭൂമിയിൽക്കൂടി ചെങ്കടൽവരെ സഞ്ചരിച്ച് കാദേശിൽ എത്തി.
17 Ningĩ Isiraeli agĩtũma andũ kũrĩ mũthamaki wa Edomu, makamwĩre atĩrĩ, ‘Twĩtĩkĩrie tũtuĩkanĩrie bũrũri-inĩ waku,’ no mũthamaki wa Edomu ndaigana gũthikĩrĩria. Ningĩ magĩtũmana kũrĩ mũthamaki wa Moabi, nake akĩrega. Nĩ ũndũ ũcio Isiraeli magĩikara kũu Kadeshi.
൧൭യിസ്രായേൽ ഏദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം ചോദിച്ചു എങ്കിലും ഏദോംരാജാവ് സമ്മതിച്ചില്ല; മോവാബ്‌രാജാവിന്റെ അടുക്കലും പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു.
18 “Magĩcooka magĩtuĩkanĩria werũ-inĩ, magĩthiũrũrũka bũrũri wa Edomu na Moabi, makĩgerera mwena wa irathĩro wa bũrũri wa Moabi, na makĩamba hema ciao mũrĩmo ũũrĩa ũngĩ wa Arinoni. Nao matiatoonyire bũrũri wa Moabi, nĩgũkorwo Rũũĩ rwa Arinoni nĩruo rwarĩ mũhaka wakuo.
൧൮അവർ മരുഭൂമിയിൽക്കൂടി സഞ്ചരിച്ച് ഏദോം ദേശവും മോവാബ് ദേശവും ചുറ്റി മോവാബ് ദേശത്തിന്റെ കിഴക്ക് എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നതിനാൽ മോവാബിന്റെ അതിരിനകത്ത് അവർ കടന്നില്ല.
19 “Ningĩ Isiraeli agĩtũma andũ kũrĩ Sihoni mũthamaki wa Aamori, ũrĩa waathanaga Heshiboni, makĩmwĩra atĩrĩ, ‘Twĩtĩkĩrie tũhĩtũkĩre bũrũri-inĩ waku tũthiĩ bũrũri witũ.’
൧൯പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ച് “നിന്റെ ദേശത്തുകൂടി ഞങ്ങളുടെ സ്ഥലത്തേക്ക് കടന്നുപോകുവാൻ അനുവാദം തരേണം എന്ന് പറയിച്ചു”.
20 Na rĩrĩ, Sihoni ndaigana kwĩhoka Isiraeli mahĩtũkĩre bũrũri wake. Akĩũngania ita rĩake rĩothe na akĩamba hema kũu Jahazu, na akĩhũũrana na Isiraeli.
൨൦എങ്കിലും സീഹോൻ യിസ്രായേലിനെ വിശ്വസിക്കാതിരുന്നതുകൊണ്ട് തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിച്ചില്ല അവൻ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി, അവരോട് യുദ്ധംചെയ്തു.
21 “Nake Jehova, Ngai wa Isiraeli, akĩneana Sihoni na andũ ake othe moko-inĩ ma Isiraeli, makĩmahoota. Isiraeli makĩĩyoera bũrũri wothe wa Aamori arĩa maatũũraga bũrũri ũcio,
൨൧യിസ്രായേലിന്റെ ദൈവമായ യഹോവ, സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അങ്ങനെ അവർ അവരെ തോല്പിച്ച്, ആ ദേശനിവാസികളായ അമോര്യരുടെ ദേശം ഒക്കെയും കൈവശമാക്കി.
22 magĩtunyana guothe kuuma Arinoni nginya Jaboku, na kuuma werũ-inĩ nginya Jorodani.
൨൨അർന്നോൻ മുതൽ യാബ്ബോക്ക്‌വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവർ അധീനപ്പെടുത്തി.
23 “Na rĩrĩ, kuona atĩ Jehova, Ngai wa Isiraeli nĩwe ũingatĩte Aamori akameheria mbere ya andũ ake Isiraeli-rĩ, wee ũkĩrĩ na kĩhooto kĩrĩkũ gĩa kũwĩgwatĩra?
൨൩യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അത് വീണ്ടും കൈവശമാക്കുവാൻ പോകുന്നുവോ?
24 Kaĩ ũtangĩoya kĩrĩa Kemoshu ngai yaku ĩkũheete? Ithuĩ na ithuĩ twĩgwatĩre kĩrĩa gĩothe Jehova Ngai witũ atũheete.
൨൪നിന്റെ ദേവനായ കെമോശ് അവകാശമായി തരുന്ന ദേശത്തെ നീ അനുഭവിക്കുകയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്ക് തരുന്ന അവകാശം ഞങ്ങളും അനുഭവിക്കും.
25 Anga wee nĩũkĩrĩte Balaki mũrũ wa Ziporu, mũthamaki wa Moabi? Nĩ kũrĩ hĩndĩ arĩ ahaarana na Isiraeli kana akĩrũa nao?
൨൫സിപ്പോരിന്റെ മകൻ ബാലാക്ക് എന്ന മോവാബ്‌രാജാവിനെക്കാൾ നീ യോഗ്യനോ? അവൻ യിസ്രായേലിനോട് എപ്പോഴെങ്കിലും മൽസരിച്ചിട്ടുണ്ടോ? യുദ്ധം ചെയ്തിട്ടുണ്ടോ?
26 Handũ ha mĩaka magana matatũ Isiraeli matũũrĩte kũu Heshiboni, na Aroeri, na matũũra marĩa mothe magũthiũrũrũkĩirie, na matũũra mothe marĩa marĩ hũgũrũrũ-inĩ cia Arinoni. Nĩ kĩĩ kĩagiririe ũmeyoere rĩngĩ hĩndĩ ĩyo?
൨൬യിസ്രായേൽ ഹെശ്ബോനിലും അരോവേരിലും അവയുടെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷങ്ങളോളം പാർത്തിരിക്കെ, ആ കാലയളവിനുള്ളിൽ നിങ്ങൾ അവയെ എന്തുകൊണ്ട് വീണ്ടെടുത്തില്ല?
27 Niĩ ndikũhĩtĩirie, no wee nĩũranjĩka ũũru nĩ ũndũ wa kũndehera mbaara. Reke Jehova, ũrĩa mũtuithania, atuithanie ciira ũyũ ũmũthĩ gatagatĩ ka andũ a Isiraeli na Aamoni.”
൨൭ആകയാൽ ഞാൻ നിന്നോട് അന്യായം ചെയ്തിട്ടില്ല; എന്നോട് യുദ്ധം ചെയ്യുന്നതിനാൽ നീ ആകുന്നു അന്യായം ചെയ്യുന്നത്; യഹോവ എന്ന ന്യായാധിപതി ഇന്ന് യിസ്രായേൽ മക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.
28 O na kũrĩ ũguo, mũthamaki wa Amoni ndaigana kũrũmbũiya ndũmĩrĩri ĩyo aatũmĩirwo nĩ Jefitha.
൨൮എന്നാൽ യിഫ്താഹിന്റെ വാക്കുകൾ അമ്മോന്യരുടെ രാജാവ് വകവച്ചില്ല.
29 Hĩndĩ ĩyo Roho wa Jehova agĩũka igũrũ rĩa Jefitha. Akĩringa Gileadi na Manase, akĩhĩtũkĩra Mizipa ya Gileadi, na kuuma kũu agĩthiĩ gũkora Aamoni.
൨൯അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെ മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്ന് ഗിലെയാദിലെ മിസ്പയിൽ എത്തി; അവിടെനിന്ന് അമ്മോന്യരുടെ നേരെ ചെന്നു.
30 Nake Jefitha akĩĩhĩta mwĩhĩtwa mbere ya Jehova, akiuga atĩrĩ, “Ũngĩneana Aamoni moko-nĩ makwa-rĩ,
൩൦യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് പറഞ്ഞത്: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ
31 o kĩrĩa gĩkoima nja na mũrango wa nyũmba yakwa kĩndũnge rĩrĩa ngaacooka hootanĩte kuuma kũrĩ Aamoni, gĩgaatuĩka kĩa Jehova, na nĩngakĩruta gĩtuĩke igongona rĩa njino.”
൩൧ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ, എന്റെ വീട്ടുവാതില്‍ക്കൽ നിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവെക്കുള്ളതാകും; അതിനെ ഞാൻ ഹോമയാഗമായി അർപ്പിക്കും.
32 Nake Jefitha agĩthiĩ kũhũũrana na Aamoni, nake Jehova akĩmaneana moko-inĩ make.
൩൨ഇങ്ങനെ യിഫ്താഹ് അമ്മോന്യരോട് യുദ്ധം ചെയ്‌വാൻ അവരുടെ നേരെ ചെന്നു; യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു.
33 Agĩthũkangia matũũra mĩrongo ĩĩrĩ kuuma Aroeri nginya gũkuhĩ na Minithu, o nginya Abeli-Karamimu. Ũguo nĩguo Isiraeli maatooririe Aamoni.
൩൩അവൻ അരോവേർ മുതൽ മിന്നീത്തോളവും, ആബേൽ-കെരാമീം വരെയും ഒരു മഹാസംഹാരം നടത്തി; ഇരുപത് പട്ടണം ജയിച്ചടക്കി.
34 Hĩndĩ ĩrĩa Jefitha aacookire gwake mũciĩ kũu Mizipa-rĩ, nũũ wagĩũkire kũmũtũnga tiga mwarĩ, akĩmũinagĩra na akĩhũũraga tũhembe! Nake aarĩ mwana wa mũmwe. Tiga o we wiki, Jefitha ndaarĩ na kahĩĩ kana kairĩtu.
൩൪എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ, ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടും കൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് വേറെ മക്കൾ ഉണ്ടായിരുന്നില്ല.
35 Rĩrĩa aamuonire-rĩ, agĩtembũranga nguo ciake agĩkaya, akiuga atĩrĩ, “Ũũi! Mwarĩ wakwa! Nĩwandua mũndũ mũthĩĩnĩku na mũnyamarĩku nĩ ũndũ nĩndĩhĩtĩte mwĩhĩtwa harĩ Jehova ũrĩa itangĩaga kũhingia.”
൩൫അവളെ കണ്ടയുടനെ അവൻ വസ്ത്രം കീറി, “അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു; നീയും എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; നേർച്ചയിൽ നിന്ന് എനിക്ക് പിന്മാറിക്കൂടാ” എന്ന് പറഞ്ഞു.
36 Nake akĩmũcookeria atĩrĩ, “Baba, wee nĩweehĩtire mwĩhĩtwa kũrĩ Jehova. Njĩka o ta ũrĩa weranĩire, kuona atĩ Jehova nĩakũrĩhĩria harĩ Aamoni thũ ciaku.”
൩൬അവൾ അവനോട്, “അപ്പാ, നീ യഹോവയോട് പറഞ്ഞുപോയിട്ടുണ്ടെങ്കിൽ, യഹോവ നിനക്ക് വേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എന്നോട് ചെയ്ക” എന്ന് പറഞ്ഞു.
37 Ningĩ akiuga atĩrĩ, “No nĩngũkũũria ũnjĩtĩkĩrie ũndũ ũyũ ũmwe: Ũũhe mĩeri ĩĩrĩ ngacangacange irĩma-inĩ na ndĩre hamwe na arata akwa, tondũ ndikaahika.”
൩൭“എന്നാൽ ഒരു കാര്യം എനിക്ക് വേണ്ടി ചെയ്തു തരേണം; ഞാനും എന്റെ സഖിമാരും മാത്രമായി പർവ്വതങ്ങളിൽ ചെന്ന് എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്ക് രണ്ടുമാസം തരേണം “എന്ന് അവൾ തന്റെ അപ്പനോട് പറഞ്ഞു.
38 Akĩmwĩra atĩrĩ, “No ũthiĩ.” Akĩmwĩtĩkĩria athiĩ mĩeri ĩĩrĩ. We marĩ na airĩtu acio angĩ magĩthiĩ irĩma-inĩ, makĩrĩranĩra tondũ ndarĩ hĩndĩ angĩkaahika.
൩൮അതിന് അവൻ: പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച് പർവ്വതങ്ങളിൽ വിലാപം കഴിച്ചു.
39 Thuutha wa mĩeri ĩyo ĩĩrĩ, agĩcooka kũrĩ ithe, nake akĩmwĩka o ta ũrĩa eehĩtĩte. Nake aarĩ mũirĩtu gathirange. Kuumanagia na ũndũ ũcio, ũgĩtuĩka mũtugo wa andũ a Isiraeli,
൩൯രണ്ടുമാസം കഴിഞ്ഞ് അവൾ തന്റെ അപ്പന്റെ അടുക്കൽ മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോട് ചെയ്തു; അവൾ ഒരു പുരുഷനെയും അറിഞ്ഞിരുന്നില്ല.
40 atĩ o mwaka airĩtu a Isiraeli mathiiage nja mĩthenya ĩna kũririkana mwarĩ wa Jefitha ũcio Mũgileadi.
൪൦പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാല് ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെക്കുറിച്ച് വിലപിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.

< Atiirĩrĩri 11 >