< Jona 1 >
1 Na rĩrĩ, ndũmĩrĩri ya Jehova nĩyakinyĩire Jona mũrũ wa Amitai, akĩĩrwo atĩrĩ:
അമിത്ഥായുടെ പുത്രനായ യോനായോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു:
2 “Ũkĩra, ũthiĩ itũũra rĩrĩa inene rĩa Nineve, na ũrĩhunjĩrie ũkĩrĩkaanagia, nĩgũkorwo waganu warĩo nĩwambatĩte ũgakinya o harĩ niĩ.”
“നീ വേഗത്തിൽ മഹാനഗരമായ നിനവേയിൽ ചെന്ന്, ഞാൻ നിനക്കു നൽകുന്ന ന്യായവിധിയുടെ സന്ദേശം അവിടെ വിളംബരംചെയ്യുക; അവരുടെ ദുഷ്ടത ഞാൻ അറിയുന്നു.”
3 No Jona agĩũkĩra nĩguo orĩre Jehova, akĩerekera Tarishishi. Agĩikũrũka nginya Jopa na agĩkorerera marikabu yathiiaga Tarishishi. Aarĩkia kũrĩha thogora wa rũgendo, akĩingĩra marikabu nĩguo athiĩ Tarishishi, orĩre Jehova.
എന്നാൽ യോനാ യഹോവയുടെ കൽപ്പന അനുസരിക്കാതെ തർശീശിലേക്കു പലായനം ചെയ്യുന്നതിനുവേണ്ടി യോപ്പയിലേക്കു ചെന്നു. അവിടെ തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു. അദ്ദേഹം യഹോവയുടെ സന്നിധിയിൽനിന്ന് തർശീശിലേക്കു പോകേണ്ടതിന് യാത്രക്കൂലി നൽകി, മറ്റുയാത്രക്കാരോടൊപ്പം അതിൽ കയറി.
4 No rĩrĩ, Jehova akĩrehe rũhuho rũnene kũu iria-inĩ, gũkĩgĩa kĩhuhũkanio kĩnene mũno, hakuhĩ marikabu ĩyo yunĩkange.
എന്നാൽ യഹോവ കടലിന്മേൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു; വലിയ കാറ്റിൽപ്പെട്ട് കപ്പൽ തകരുമെന്ന സ്ഥിതിയിലായി.
5 Atwari ayo othe makĩmaka na o mũndũ agĩkaĩra ngai yake; magĩcooka magĩikia mĩrigo iria-inĩ, nĩgeetha marikabu ĩhũthe. No Jona nĩaikũrũkĩte kũu marikabu thĩinĩ, na agakoma toro mũnene.
പ്രാണഭയത്തിലായ നാവികർ ഓരോരുത്തരും അവരവരുടെ ദേവന്മാരോടു സഹായത്തിനായി അലമുറയിട്ടു. കപ്പലിന്റെ ഭാരം കുറയ്ക്കാൻ അവർ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു. യോനായാകട്ടെ, കപ്പലിന്റെ അടിത്തട്ടിൽ ചെന്നു കിടന്നു; അദ്ദേഹം ഗാഢനിദ്രയിലാണ്ടു.
6 Tondũ ũcio mũnene wa marikabu agĩthiĩ harĩ we, akĩmũũria atĩrĩ, “Wee ũngĩhota gũkoma atĩa? Ũkĩra ũkaĩre ngai yaku! No gũkorwo yahota gũtũigua twage gũthira.”
കപ്പിത്താൻ വന്ന് അദ്ദേഹത്തോട് ആക്രോശിച്ചു: “എന്ത്, നീ ഉറങ്ങുകയോ? എഴുന്നേറ്റ്, നിന്റെ ദേവനെ വിളിക്കുക; നാം നശിച്ചുപോകാതിരിക്കേണ്ടതിന് ആ ദേവൻ ഒരുപക്ഷേ, നമ്മെ രക്ഷിച്ചേക്കാം.”
7 Ningĩ atwari a marikabu makĩĩrana atĩrĩ, “Ũkai tũcuuke mĩtĩ nĩguo tũmenye nũũ ũrehete mũtino ũyũ.” Magĩcuuka mĩtĩ naguo mũtĩ ũkĩgwĩra Jona.
തുടർന്ന് നാവികർ പരസ്പരം കൂടി ആലോചിച്ചു: “വരൂ, ആർ നിമിത്തമാണ് ഈ അത്യാപത്ത് നമ്മുടെമേൽ വന്നതെന്ന് അറിയുന്നതിനായി നമുക്കു നറുക്കിടാം.” അങ്ങനെ അവർ നറുക്കിട്ടു; നറുക്ക് യോനായ്ക്കു വീണു.
8 Nĩ ũndũ ũcio, makĩmũũria atĩrĩ, “Ta twĩre, nũũ ũtũmĩte thĩĩna ũyũ wothe ũtũkore? Wee-rĩ, ũrutaga wĩra ũrĩkũ? Uumĩte kũ? Wĩ wa bũrũri ũrĩkũ? Wĩ wa rũrĩrĩ rũrĩkũ?”
അപ്പോൾ അവർ യോനായോട് ആവശ്യപ്പെട്ടു, “പറയൂ, ഈ അത്യാപത്ത് നമ്മുടെമേൽ വന്നതിന് കാരണക്കാരൻ ആരാണ്? നിന്റെ തൊഴിൽ എന്താണ്? നീ എവിടെനിന്നു വരുന്നു? നിന്റെ രാജ്യം ഏതാണ്? ഏതു ജനതയിൽ ഉൾപ്പെട്ടവനാണ് നീ?”
9 Nake Jona akĩmacookeria atĩrĩ, “Niĩ ndĩ Mũhibirania na ndĩ mũhooi Jehova, Ngai wa igũrũ, ũrĩa wombire iria na thĩ nyũmũ.”
“ഞാൻ ഒരു എബ്രായനാണ്, കടലിനെയും കരയെയും സൃഷ്ടിച്ച സ്വർഗീയനായ ദൈവമായ യഹോവയെ ഞാൻ ആരാധിക്കുന്നു,” അദ്ദേഹം അവരോടു മറുപടി പറഞ്ഞു.
10 Ũndũ ũcio ũkĩmeekĩra guoya, makĩmũũria atĩrĩ, “Nĩ atĩa wĩkĩte?” (Nĩmamenyete atĩ nĩ kũũra ooragĩra Jehova, tondũ nĩameerĩte ũguo.)
അപ്പോൾ അവർ ഭയവിഹ്വലരായി അദ്ദേഹത്തോട്, “നീ എന്തിനിങ്ങനെ ചെയ്തു?” എന്നു ചോദിച്ചു—യോനാ യഹോവയുടെ സന്നിധിയിൽനിന്ന് ഓടിപ്പോകുകയാണ് എന്ന് അദ്ദേഹം അവരോടു പറഞ്ഞിരുന്നതിനാൽ ഇക്കാര്യം അവർക്ക് അറിയാമായിരുന്നു.
11 Narĩo iria rĩgĩkĩrĩrĩria kũhuhũkania. Nĩ ũndũ ũcio makĩmũũria atĩrĩ, “Ũkwenda tũgwĩke atĩa nĩgeetha tũhoorererwo nĩ iria?”
കടൽക്ഷോഭം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നതിനാൽ അവർ അദ്ദേഹത്തോട്: “കടൽ ശാന്തമാകേണ്ടതിന് ഞങ്ങൾ നിന്നെ എന്തു ചെയ്യണം?” എന്നു ചോദിച്ചു.
12 Nake akĩmacookeria atĩrĩ, “Njoyai mũnjikie iria-inĩ na nĩrĩkũhoorera. Niĩ nĩnjũũĩ atĩ nĩ mahĩtia makwa matũmĩte kĩhuhũkanio gĩkĩ kĩnene kĩmũkore.”
“എന്നെ എടുത്ത് കടലിലേക്ക് എറിഞ്ഞുകളയുക, അപ്പോൾ കടൽ ശാന്തമാകും,” അദ്ദേഹം മറുപടി പറഞ്ഞു, “ഈ കൊടുങ്കാറ്റ് നിങ്ങളുടെമേൽ ആഞ്ഞടിക്കുന്നത് എന്റെ കുറ്റം നിമിത്തമാണ് എന്ന് എനിക്കറിയാം.”
13 No andũ acio makĩĩrutanĩria mũno gũcookia marikabu yao hũgũrũrũ-inĩ cia iria. No makĩremwo, nĩgũkorwo iria nĩrĩakĩrĩrĩirie kũhuhũkania makĩria ma ũrĩa rĩarĩ mbere.
അവർ സർവശക്തിയും ഉപയോഗിച്ചു കപ്പൽ കരയ്ക്കടുപ്പിക്കേണ്ടതിന് തുഴഞ്ഞു എങ്കിലും കടൽക്ഷോഭം വർധിച്ചുകൊണ്ടിരുന്നതിനാൽ അവർക്കതിനു സാധിച്ചില്ല.
14 Nao magĩkaĩra Jehova makiuga atĩrĩ, “Twagũthaitha Wee Jehova, ndũkareke tũkue nĩ ũndũ wa muoyo wa mũndũ ũyũ. Ndũgatũcookererie mahĩtia ma kũũraga mũndũ ũtehĩtie, nĩgũkorwo Wee Jehova, wĩkĩte ũrĩa wonete arĩ wega.”
അപ്പോൾ അവർ യഹോവയോടു നിലവിളിച്ചപേക്ഷിച്ചു: “യഹോവേ, ഈ മനുഷ്യന്റെ കുറ്റംനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; ഒരു നിർദോഷിയെ കൊലചെയ്തു എന്ന പാതകം ഞങ്ങളുടെമേൽ വരുത്തരുതേ!” എന്നപേക്ഷിച്ചു; “യഹോവേ, അങ്ങയുടെ ഇഷ്ടംപോലെ അങ്ങ് ചെയ്തിരിക്കുന്നല്ലോ.”
15 Makĩoya Jona makĩmũikia iria-inĩ, narĩo iria rĩu rĩahurutanaga rĩkĩhoorera.
പിന്നെ അവർ യോനായെ എടുത്തു കടലിൽ എറിഞ്ഞു, ഉടൻതന്നെ കടൽ ശാന്തമാകുകയും ചെയ്തു.
16 Mona ũguo andũ acio magĩĩtigĩra Jehova mũno; na makĩrutĩra Jehova igongona, na makĩĩhĩta mĩĩhĩtwa mbere yake.
അപ്പോൾ അവർ യഹോവയെ അത്യധികം ഭയപ്പെട്ടു; യഹോവയ്ക്ക് അവർ യാഗം അർപ്പിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു.
17 Nake Jehova agĩathĩrĩria thamaki nene mũno ĩmerie Jona, nake Jona agĩikara nda ya thamaki ĩyo matukũ matatũ, mũthenya na ũtukũ.
യോനായെ വിഴുങ്ങാൻ ഒരു മഹാമത്സ്യത്തെ യഹോവ നിയോഗിച്ചു. അങ്ങനെ യോനാ മൂന്നുപകലും മൂന്നുരാവും ആ മത്സ്യത്തിന്റെ വയറ്റിൽ ആയിരുന്നു.