< Jona 1 >

1 Na rĩrĩ, ndũmĩrĩri ya Jehova nĩyakinyĩire Jona mũrũ wa Amitai, akĩĩrwo atĩrĩ:
അമിത്ഥായുടെ മകനായ യോനായ്ക്ക് യഹോവയുടെ അരുളപ്പാട് ഉണ്ടായത് ഇപ്രകാരമായിരുന്നു:
2 “Ũkĩra, ũthiĩ itũũra rĩrĩa inene rĩa Nineve, na ũrĩhunjĩrie ũkĩrĩkaanagia, nĩgũkorwo waganu warĩo nĩwambatĩte ũgakinya o harĩ niĩ.”
നീ മഹാനഗരമായ നീനെവേയിൽ ചെന്ന് അതിന് വിരോധമായി പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.
3 No Jona agĩũkĩra nĩguo orĩre Jehova, akĩerekera Tarishishi. Agĩikũrũka nginya Jopa na agĩkorerera marikabu yathiiaga Tarishishi. Aarĩkia kũrĩha thogora wa rũgendo, akĩingĩra marikabu nĩguo athiĩ Tarishishi, orĩre Jehova.
എന്നാൽ യോനാ യഹോവയുടെ വാക്കനുസരിച്ച് നിനവയിലേക്കു പോകാതെ യോപ്പ തുറമുഖത്തേക്കു ചെന്ന്, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് യാത്രകൂലി കൊടുത്ത് യഹോവയുടെ സന്നിധിയിൽനിന്നും തർശീശിലേക്കു പൊയ്ക്കളയുവാൻ അതിൽ കയറി.
4 No rĩrĩ, Jehova akĩrehe rũhuho rũnene kũu iria-inĩ, gũkĩgĩa kĩhuhũkanio kĩnene mũno, hakuhĩ marikabu ĩyo yunĩkange.
യഹോവ സമുദ്രത്തിൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു; കടൽ ക്ഷോഭിച്ചു. കപ്പൽ തകർന്നുപോകുന്ന അവസ്ഥയായി.
5 Atwari ayo othe makĩmaka na o mũndũ agĩkaĩra ngai yake; magĩcooka magĩikia mĩrigo iria-inĩ, nĩgeetha marikabu ĩhũthe. No Jona nĩaikũrũkĩte kũu marikabu thĩinĩ, na agakoma toro mũnene.
കപ്പലിൽ ഉള്ളവർ ഭയപ്പെട്ട് ഓരോരുത്തൻ താന്താന്റെ ദേവനോട് നിലവിളിച്ചു; കപ്പലിന് ഭാരം കുറക്കേണ്ടതിന് അവർ അതിലെ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു.
6 Tondũ ũcio mũnene wa marikabu agĩthiĩ harĩ we, akĩmũũria atĩrĩ, “Wee ũngĩhota gũkoma atĩa? Ũkĩra ũkaĩre ngai yaku! No gũkorwo yahota gũtũigua twage gũthira.”
കപ്പിത്താൻ അവന്റെ അടുക്കൽവന്ന് അവനോട്: “നീ ഈ സമയത്തു ഉറങ്ങുന്നത് എന്ത്? എഴുന്നേറ്റ് നിന്റെ ദേവനെ വിളിച്ചപേക്ഷിക്ക. നാം നശിച്ചുപോകാതെ പക്ഷേ ദേവന്‍ നമ്മെ കടാക്ഷിക്കും”.
7 Ningĩ atwari a marikabu makĩĩrana atĩrĩ, “Ũkai tũcuuke mĩtĩ nĩguo tũmenye nũũ ũrehete mũtino ũyũ.” Magĩcuuka mĩtĩ naguo mũtĩ ũkĩgwĩra Jona.
അനന്തരം അവർ: വരുവിൻ; ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന് നാം നറുക്കിടുക എന്ന് തമ്മിൽതമ്മിൽ പറഞ്ഞു. അങ്ങനെ അവർ നറുക്കിട്ടു; യോനായ്ക്ക് നറുക്കു വീണു.
8 Nĩ ũndũ ũcio, makĩmũũria atĩrĩ, “Ta twĩre, nũũ ũtũmĩte thĩĩna ũyũ wothe ũtũkore? Wee-rĩ, ũrutaga wĩra ũrĩkũ? Uumĩte kũ? Wĩ wa bũrũri ũrĩkũ? Wĩ wa rũrĩrĩ rũrĩkũ?”
അവർ അവനോട് “ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നു എന്ന് നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്ത്? നീ എവിടെനിന്ന് വരുന്നു? നിന്റെ നാട് ഏത്? നീ ഏതു ജാതിക്കാരൻ?” എന്ന് ചോദിച്ചു.
9 Nake Jona akĩmacookeria atĩrĩ, “Niĩ ndĩ Mũhibirania na ndĩ mũhooi Jehova, Ngai wa igũrũ, ũrĩa wombire iria na thĩ nyũmũ.”
അവൻ അവരോട് “ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു” എന്നു പറഞ്ഞു. ദൈവകൽപ്പന ധിക്കരിച്ച് തിരുസന്നിധിയിൽനിന്ന് താൻ ഓടിപ്പോകയാണെന്ന് യോന അവരോട് പറഞ്ഞിരുന്നു.
10 Ũndũ ũcio ũkĩmeekĩra guoya, makĩmũũria atĩrĩ, “Nĩ atĩa wĩkĩte?” (Nĩmamenyete atĩ nĩ kũũra ooragĩra Jehova, tondũ nĩameerĩte ũguo.)
൧൦അപ്പോൾ ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ട് അവനോട്: “നീ എന്തിന് അങ്ങനെ ചെയ്തു?” എന്ന് ചോദിച്ചു.
11 Narĩo iria rĩgĩkĩrĩrĩria kũhuhũkania. Nĩ ũndũ ũcio makĩmũũria atĩrĩ, “Ũkwenda tũgwĩke atĩa nĩgeetha tũhoorererwo nĩ iria?”
൧൧എന്നാൽ കടൽ മേല്ക്കുമേൽ അധികം ക്ഷോഭിച്ചതുകൊണ്ട് അവർ അവനോട്: “കടൽ ശാന്തമാവാൻ തക്കവണ്ണം ഞങ്ങൾ എന്ത് ചെയ്യേണ്ടു?” എന്ന് ചോദിച്ചു.
12 Nake akĩmacookeria atĩrĩ, “Njoyai mũnjikie iria-inĩ na nĩrĩkũhoorera. Niĩ nĩnjũũĩ atĩ nĩ mahĩtia makwa matũmĩte kĩhuhũkanio gĩkĩ kĩnene kĩmũkore.”
൧൨അവൻ അവരോട്: “എന്നെ എടുത്ത് കടലിൽ ഇടുക; അപ്പോൾ കടൽ അടങ്ങും; എന്റെ നിമിത്തം ഈ കടൽക്ഷോഭം ഉണ്ടായിരിക്കുന്നു എന്ന് ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
13 No andũ acio makĩĩrutanĩria mũno gũcookia marikabu yao hũgũrũrũ-inĩ cia iria. No makĩremwo, nĩgũkorwo iria nĩrĩakĩrĩrĩirie kũhuhũkania makĩria ma ũrĩa rĩarĩ mbere.
൧൩യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പൽ കരയ്ക്ക് അടുക്കേണ്ടതിന് അവർ ആഞ്ഞ് തണ്ടുവലിച്ചു; എങ്കിലും കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാൽ അവർക്ക് അത് സാധിച്ചില്ല.
14 Nao magĩkaĩra Jehova makiuga atĩrĩ, “Twagũthaitha Wee Jehova, ndũkareke tũkue nĩ ũndũ wa muoyo wa mũndũ ũyũ. Ndũgatũcookererie mahĩtia ma kũũraga mũndũ ũtehĩtie, nĩgũkorwo Wee Jehova, wĩkĩte ũrĩa wonete arĩ wega.”
൧൪അവർ യഹോവയോടു നിലവിളിച്ചു: “അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; എങ്കിലും നിർദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്ക് ഇഷ്ടമായത് നീ ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
15 Makĩoya Jona makĩmũikia iria-inĩ, narĩo iria rĩu rĩahurutanaga rĩkĩhoorera.
൧൫പിന്നെ അവർ യോനയെ എടുത്ത് കടലിൽ ഇട്ടുകളകയും കടലിന്റെ കോപം അടങ്ങുകയും ചെയ്തു.
16 Mona ũguo andũ acio magĩĩtigĩra Jehova mũno; na makĩrutĩra Jehova igongona, na makĩĩhĩta mĩĩhĩtwa mbere yake.
൧൬അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ട് യഹോവക്കു യാഗം കഴിച്ചു; നേർച്ചകൾ നേർന്നു.
17 Nake Jehova agĩathĩrĩria thamaki nene mũno ĩmerie Jona, nake Jona agĩikara nda ya thamaki ĩyo matukũ matatũ, mũthenya na ũtukũ.
൧൭യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു വലിയ മത്സ്യത്തെ നിയോഗിച്ചിരുന്നു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.

< Jona 1 >