< Johana 1 >
1 Kĩambĩrĩria-inĩ Ũhoro aarĩ o kuo, nake Ũhoro aatũũrĩte na Ngai, na Ũhoro aarĩ Ngai.
ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
2 We aatũũrĩte na Ngai kuuma o kĩambĩrĩria.
അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
3 Indo ciothe ciombirwo na ũndũ wake; gũtirĩ kĩndũ kĩa iria ciombirwo kĩagĩire atarĩ ho.
സകലവും അവൻമുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
4 Thĩinĩ wake kwarĩ muoyo, naguo muoyo ũcio nĩguo warĩ ũtheri wa andũ.
അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
5 Ũtheri ũcio nĩũtheraga nduma-inĩ, nayo nduma ndĩigana kũũhoota.
വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
6 Nĩguokire mũndũ watũmĩtwo nĩ Ngai; eetagwo Johana.
ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.
7 We okire arĩ mũira oimbũre ũhoro ũkoniĩ ũtheri ũcio, nĩgeetha andũ othe metĩkie nĩ ũndũ wake.
അവൻ സാക്ഷ്യത്തിന്നായി, താൻമുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.
8 We mwene tiwe warĩ ũtheri ũcio, no okire arĩ o ta mũira tu nĩgeetha oimbũre ũhoro wa ũtheri ũcio.
അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
9 Ũtheri ũcio wa ma, ũrĩa ũtheragĩra o mũndũ o wothe, nĩwokaga thĩ.
ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
10 We Ũhoro aarĩ gũkũ thĩ, no o na gũtuĩka thĩ yombirwo na ũndũ wake-rĩ, andũ a thĩ matiigana kũmũmenya.
അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻമുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
11 Okire gwake mwene, no andũ ake mwene matiigana kũmwĩtĩkĩra.
അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
12 No andũ arĩa othe maamwĩtĩkĩrire, o acio metĩkirie rĩĩtwa rĩake, nĩamahotithirie gũtuĩka ciana cia Ngai
അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവൎക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
13 ciana itaciarĩtwo nĩ thakame, kana igaciarwo nĩ kwenda kwa mwĩrĩ kana kwenda kwa mũndũ, no iciarĩtwo nĩ kwenda kwa Ngai.
അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
14 We Kiugo agĩtuĩka mũndũ na agĩtũũrania na ithuĩ. Nĩtuonete riiri wake, riiri wa Mũrũ wake wa Mũmwe, ũrĩa woimire kũrĩ Ithe aiyũrĩtwo nĩ ũtugi na ũhoro wa ma.
വചനം ജഡമായി തീൎന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാൎത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
15 Johana nĩoimbũraga ũhoro wake. Aanagĩrĩra akoiga atĩrĩ, “Ũyũ nĩwe ũrĩa ndaaragia ũhoro wake ngiuga atĩrĩ, ‘Ũrĩa ũgũũka thuutha wakwa nĩ mũnene kũngĩra, tondũ aarĩ mbere yakwa.’”
യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീൎന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു.
16 Na kuuma ũiyũrĩrĩru wa ũtugi wake-rĩ, ithuothe nĩtwamũkĩrĩte irathimo nyingĩ mũno.
അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവൎക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
17 Tondũ watho wokire na Musa, no ũtugi na ũhoro ũrĩa wa ma ciokire na Jesũ Kristũ.
ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു.
18 Gũtirĩ mũndũ o na ũrĩkũ ũrĩ ona Ngai, o tiga Mũrũ wake wa Mũmwe ũrĩa ũikarĩte hamwe na Ithe, na nĩwe ũtũmĩte amenyeke.
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
19 Na rĩrĩ, ũyũ nĩguo ũira wa Johana hĩndĩ ĩrĩa Ayahudi a Jerusalemu maamũtũmĩire athĩnjĩri-Ngai na Alawii makamũũrie we aarĩ ũ.
നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു;
20 We ndaagire kuumbũra, no oimbũrire atekũhitha, akiuga atĩrĩ, “Niĩ ti niĩ Kristũ.”
ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
21 Nao makĩmũũria atĩrĩ, “Wee ũkĩrĩ ũ? Wee nĩwe Elija?” Nake akĩmacookeria atĩrĩ, “Aca, ti niĩ.” Ningĩ makĩmũũria atĩrĩ, “Nĩwe Mũnabii ũrĩa?” Nake agĩcookia atĩrĩ, “Aca.”
പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
22 Mũthia-inĩ makĩmũũria atĩrĩ, “Wee ũkĩrĩ ũ? Tũhe macookio nĩguo tũcookerie arĩa matũtũmire. Ũkuuga atĩa ha ũhoro waku mwene?”
അവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.
23 Johana akĩmacookeria na ciugo iria ciarĩtio nĩ mũnabii Isaia, akĩmeera atĩrĩ, “Niĩ ndĩ mũgambo wa mũndũ ũranĩrĩra werũ-inĩ akoiga atĩrĩ, ‘Rũngariai njĩra ya Mwathani.’”
അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കൎത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.
24 Na rĩrĩ, Afarisai amwe arĩa maatũmĩtwo
അയക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു.
25 makĩmũũria atĩrĩ, “Angĩkorwo we tiwe Kristũ, na tiwe Elija, o na kana Mũnabii ũrĩa-rĩ, ũkĩbatithanagia nĩkĩ?”
എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു.
26 Nake Johana akĩmacookeria atĩrĩ, “Niĩ ndĩmũbatithagia na maaĩ. No gatagatĩ-inĩ kanyu nĩ harĩ na ũmwe mũtooĩ.
അതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു;
27 Ũcio nĩwe ũgũũka thuutha wakwa, o we ũrĩa itaagĩrĩire kuohora ndigi cia iraatũ ciake.”
എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
28 Maũndũ maya mothe mekĩkire itũũra-inĩ rĩa Bethania, mũrĩmo wa Rũũĩ rwa Jorodani, kũrĩa Johana aabatithanagĩria.
ഇതു യോൎദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു.
29 Mũthenya ũyũ ũngĩ, Johana akĩona Jesũ agĩũka na kũrĩ we, akiuga atĩrĩ, “Onei! Gatũrũme ka Ngai karĩa keheragia mehia ma kĩrĩndĩ!
പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു.
30 Ũyũ nĩwe ndaaragia ũhoro wake rĩrĩa ndoigire atĩrĩ, ‘Mũndũ ũrĩa ũgũũka thuutha wakwa nĩ mũnene kũrĩ niĩ tondũ we aarĩ kuo mbere yakwa.’
എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീൎന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.
31 Niĩ mwene ndiamũũĩ, no ndokire ngĩbatithanagia na maaĩ nĩgeetha aguũrĩrio andũ a Isiraeli.”
ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
32 Ningĩ Johana akĩheana ũira ũyũ: “Nĩndonire Roho agĩikũrũka kuuma igũrũ atariĩ ta ndutura, agĩikara igũrũ rĩake.
യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെമേൽ വസിച്ചു.
33 Niĩ ndingĩamũmenyire, tiga ũrĩa wandũmire mbatithanagie na maaĩ aanjĩĩrire atĩrĩ, ‘Mũndũ ũrĩa ũkoona Roho agĩikũrũkĩra na aikare igũrũ rĩake-rĩ, ũcio nĩwe ũkaabatithanagia na Roho Mũtheru.’
ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.
34 Niĩ nĩnyonete ũguo na ngoimbũra atĩ ũyũ nĩwe Mũrũ wa Ngai.”
അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
35 Ningĩ mũthenya ũyũ ũngĩ, Johana agĩkorwo arĩ kũu o rĩngĩ marĩ na arutwo ake eerĩ.
പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ
36 Na rĩrĩa onire Jesũ akĩhĩtũka, akiuga atĩrĩ, “Onei Gatũrũme ka Ngai!”
കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.
37 Hĩndĩ ĩrĩa arutwo acio eerĩ maiguire oiga ũguo, makĩrũmĩrĩra Jesũ.
അവൻ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു.
38 Jesũ ehũgũra akĩmoona mamumĩte thuutha, akĩmooria atĩrĩ, “Nĩ atĩa mũrenda?” Nao makĩmwĩra atĩrĩ, “Rabii” (ũguo nĩ kuuga Mũrutani), “ũikaraga kũ?”
യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങൾ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാൎക്കുന്നു എന്നു ചോദിച്ചു.
39 Nake akĩmacookeria atĩrĩ, “Ũkai na nĩmũkuona.” Nĩ ũndũ ũcio magĩthiĩ makĩona kũrĩa aikaraga, na magĩikara nake mũthenya ũcio. Na kwarĩ ta thaa ikũmi.
അവൻ അവരോടു: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാൎത്തു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നു.
40 Na rĩrĩ, ũmwe wa arutwo acio eerĩ arĩa maiguĩte ũrĩa Johana oigĩte na makĩrũmĩrĩra Jesũ aarĩ Anderea, mũrũ wa nyina na Simoni Petero.
യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
41 Ũndũ wa mbere ũrĩa Anderea eekire nĩgũcaria mũrũ wa nyina Simoni, na kũmwĩra atĩrĩ, “Nĩtuonete Mesia” (nĩwe Kristũ).
അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
42 Nake akĩmũtwara kũrĩ Jesũ. Nake Jesũ akĩmũrora, akiuga atĩrĩ, “Wee nĩwe Simoni mũrũ wa Johana. Ũgũcooka gwĩtwo Kefa” (na rĩo rĩgĩtaũrwo nĩ kuuga Petero).
അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
43 Mũthenya ũyũ ũngĩ Jesũ agĩtua itua rĩa gũthiĩ Galili. Agĩkora Filipu, akĩmwĩra atĩrĩ, “Nũmĩrĩra.”
പിറ്റെന്നാൾ യേശു ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
44 Filipu, o ta Petero na Anderea, aarĩ wa itũũra rĩa Bethisaida.
ഫിലിപ്പൊസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.
45 Filipu agĩkora Nathanieli, akĩmwĩra atĩrĩ, “Nĩtuonete mũndũ ũrĩa Musa aandĩkire ũhoro wake Ibuku-inĩ rĩa Watho, na nowe anabii maandĩkire ũhoro wake, nake nĩwe Jesũ wa Nazarethi, mũrũ wa Jusufu.”
ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്ത്കാരൻ തന്നേ എന്നു പറഞ്ഞു.
46 Nake Nathanieli akĩmũũria atĩrĩ, “Kũrĩ kĩndũ kĩega kĩngiuma Nazarethi?” Nake Filipu akĩmũcookeria atĩrĩ, “Ũka ũkoone.”
നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു.
47 Hĩndĩ ĩrĩa Jesũ onire Nathanieli agĩũka kũrĩ we, akĩaria ũhoro wake, akiuga atĩrĩ, “Onei Mũisiraeli kũna ũtarĩ ũhinga.”
നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.
48 Nake Nathanieli akĩmũũria atĩrĩ, “Ũnjũũĩ atĩa?” Jesũ akĩmũcookeria atĩrĩ, “Nĩngũkuonete o na rĩrĩa uuma rungu rwa mũkũyũ, Filipu atanagwĩta.”
നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു.
49 Hĩndĩ ĩyo Nathanieli akiuga atĩrĩ, “Rabii, wee nĩwe Mũrũ wa Ngai; wee nĩwe Mũthamaki wa Isiraeli.”
നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.
50 Nake Jesũ akiuga atĩrĩ, “Wetĩkia tondũ nĩndakwĩra atĩ nĩnguonire ũrĩ rungu rwa mũkũyũ. Nĩũkuona maũndũ manene kũrĩ macio.”
യേശു അവനോടു: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു.
51 Ningĩ akĩmeera atĩrĩ, “Ngũmwĩra atĩrĩ na ma, nĩmũkona igũrũ rĩhingũkĩte na araika a Ngai makĩambata na magĩikũrũka, harĩ Mũrũ wa Mũndũ.”
ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വൎഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു.