< Johana 9 >
1 Na rĩrĩa aathiiaga na njĩra-rĩ, akĩona mũndũ waciarĩtwo arĩ mũtumumu.
൧യേശു കടന്നുപോകുമ്പോൾ ജന്മനാ കുരുടനായൊരു മനുഷ്യനെ കണ്ടു.
2 Nao arutwo ake makĩmũũria atĩrĩ, “Rabii, nũũ wehirie, nĩ mũndũ ũyũ kana nĩ aciari ake, nĩgeetha aciarwo arĩ mũtumumu?”
൨അവന്റെ ശിഷ്യന്മാർ അവനോട്: “റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ ഇവന്‍റെ മാതാപിതാക്കളോ?“എന്നു ചോദിച്ചു.
3 Nake Jesũ akiuga atĩrĩ, “Ti mũndũ ũyũ kana aciari ake mehirie. No ũndũ ũyũ wekĩkire nĩgeetha wĩra wa Ngai wonanio mũtũũrĩre-inĩ wake.
൩അതിന് യേശു: അവനോ അവന്‍റെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവനിൽ വെളിപ്പെടേണ്ടതിനത്രേ.
4 Rĩrĩa rĩothe arĩ mũthenya-rĩ, no nginya tũrute wĩra wa ũrĩa wandũmire. Ũtukũ nĩũrooka rĩrĩa gũtarĩ mũndũ ũngĩhota kũruta wĩra.
൪എന്നെ അയച്ചവൻ്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു.
5 Rĩrĩa ndĩ gũkũ thĩ, nĩ niĩ ũtheri wa thĩ.”
൫ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്‍റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു.
6 Na aarĩkia kuuga ũguo, agĩtua mata thĩ, akĩringia ndoro na mata macio, na akĩmĩhaka mũndũ ũcio maitho.
൬ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ട് ചേറുണ്ടാക്കി ചേറ് അവന്‍റെ കണ്ണിന്മേൽ തേച്ചു:
7 Akĩmwĩra atĩrĩ, “Thiĩ ũgethambe Karia-inĩ ga Siloamu” (narĩo rĩĩtwa Siloamu nĩ kuuga Gũtũmwo.) Nĩ ũndũ ũcio mũndũ ũcio agĩthiĩ na agĩĩthamba, na agĩũka mũciĩ akĩonaga.
൭നീ ചെന്നു ശിലോഹാം കുളത്തിൽ കഴുകുക എന്നു അവനോട് പറഞ്ഞു. ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണ് കാണുന്നവനായി മടങ്ങിവന്നു.
8 Nao andũ a itũũra rĩake na arĩa maamuonete mbere ĩyo akĩhooya ũteithio makĩũrania atĩrĩ, “Githĩ mũndũ ũyũ ti ũrĩa ũraikaraga thĩ ahooyage ũteithio?”
൮അവന്റെ അയൽക്കാരും അവനെ മുമ്പെ യാചകനായി കണ്ടവരും: “ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ?“എന്നു പറഞ്ഞു.
9 Andũ amwe makiuga atĩ aarĩ we. Nao arĩa angĩ makiuga atĩrĩ, “Aca, no kũhaana amũhaana.” Nowe agĩkĩrĩrĩria kuuga atĩrĩ, “Nĩ niĩ mũndũ ũcio.”
൯“അവൻ തന്നെ“എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; എന്നാൽ “അത് ഞാൻ തന്നെ“എന്നു അവൻ പറഞ്ഞു.
10 Nao makĩmũũria atĩrĩ, “Maitho maku makĩhingũkire atĩa?”
൧൦അവർ അവനോട്: “നിന്‍റെ കണ്ണ് തുറന്നത് എങ്ങനെ?“എന്നു ചോദിച്ചു.
11 Nake akĩmacookeria atĩrĩ, “Mũndũ ũrĩa metaga Jesũ nĩwe ũringirie ndoro aahaka maitho, anjĩĩra thiĩ ngeethambe Karia-inĩ ga Siloamu. Nĩ ũndũ ũcio ndathiĩ na ndeethamba, na ndahota kuona.”
൧൧അതിന് അവൻ: “യേശു എന്നു പേരുള്ള ഒരു മനുഷ്യൻ ചേറുണ്ടാക്കി എന്‍റെ കണ്ണിന്മേൽ തേച്ച്: ശിലോഹാം കുളത്തിൽ പോയി കഴുകുക എന്നു എന്നോട് പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു“എന്നു ഉത്തരം പറഞ്ഞു.
12 Nao makĩmũũria atĩrĩ, “Mũndũ ũcio arĩ ha?” Nake akĩmeera atĩrĩ, “Niĩ ndiũũĩ.”
൧൨“അവൻ എവിടെ?“എന്നു അവർ അവനോട് ചോദിച്ചതിന്: “എനിക്കറിയില്ല“എന്നു അവൻ പറഞ്ഞു.
13 Nao magĩtwara mũndũ ũcio warĩ mũtumumu kũrĩ Afarisai.
൧൩കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി.
14 Na rĩrĩ, mũthenya ũcio Jesũ aaringirie ndoro na akĩhingũra maitho ma mũndũ ũcio warĩ wa Thabatũ.
൧൪യേശു ചേറുണ്ടാക്കി അവന്‍റെ കണ്ണ് തുറന്നത് ശബ്ബത്ത് നാളിൽ ആയിരുന്നു.
15 Nĩ ũndũ ũcio Afarisai o nao makĩmũũria ũrĩa aahotete kuona. Nake mũndũ ũcio akĩmacookeria atĩrĩ, “Aahakire ndoro maitho, na niĩ ndeethamba na rĩu nĩndĩrona.”
൧൫അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്നു പരീശന്മാരും അവനോട് ചോദിച്ചു. അവൻ അവരോട്: “അവൻ എന്‍റെ കണ്ണിന്മേൽ ചേറ് തേച്ച് ഞാൻ കഴുകി; ഇപ്പോൾ എനിക്ക് കാണ്മാൻ കഴിയുന്നു“എന്നു പറഞ്ഞു.
16 Nao Afarisai amwe makiuga atĩrĩ, “Mũndũ ũyũ ndoimĩte kũrĩ Ngai, nĩgũkorwo ndamenyagĩrĩra Thabatũ.” No arĩa angĩ makĩũria atĩrĩ, “Mũndũ mwĩhia ahota atĩa kũringa ciama ta ici?” Nĩ ũndũ ũcio makĩamũkana.
൧൬പരീശന്മാരിൽ ചിലർ: “ഈ മനുഷ്യൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നവനല്ല; എന്തുകൊണ്ടെന്നാൽ അവൻ ശബ്ബത്ത് പ്രമാണിക്കുന്നില്ല“എന്നു പറഞ്ഞു. മറ്റുചിലർ: “പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‌വാൻ എങ്ങനെ കഴിയും“എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.
17 Mũthia-inĩ Afarisai acio makĩhũgũkĩra mũndũ ũcio warĩ mũtumumu, makĩmũũria atĩrĩ, “Wee ũkuuga atĩa ha ũhoro wake? Nĩwe araahingũrire maitho.” Nake mũndũ ũcio agĩcookia atĩrĩ, “Nĩ mũnabii.”
൧൭അവർ പിന്നെയും കുരുടനോട്: “നിന്‍റെ കണ്ണ് തുറന്നതുകൊണ്ട് നീ അവനെക്കുറിച്ച് എന്ത് പറയുന്നു?“എന്നു ചോദിച്ചു. അതിന്: “അവൻ ഒരു പ്രവാചകൻ ആകുന്നു“എന്നു അവൻ പറഞ്ഞു.
18 O na kũrĩ ũguo Ayahudi matiigana gwĩtĩkia ũhoro wa mũndũ ũcio atĩ aarĩ mũtumumu na atĩ nĩacookete kuona, nginya rĩrĩa maatũmanĩire aciari ake.
൧൮കാഴ്ച പ്രാപിച്ചവൻ്റെ മാതാപിതാക്കളെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.
19 Makĩmooria atĩrĩ, “Ũyũ nĩ mwana wanyu? Ũyũ nĩwe mũroiga aaciarirwo arĩ mũtumumu? Rĩu ahotete atĩa kuona?”
൧൯“കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവനു ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ?“എന്നു അവർ അവരോട് ചോദിച്ചു.
20 Nao aciari ake magĩcookia atĩrĩ, “Ithuĩ tũũĩ nĩ mwana witũ na tũũĩ aaciarirwo arĩ mũtumumu.
൨൦അതിന് അവന്‍റെ മാതാപിതാക്കൾ: “ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾക്കു അറിയാം.
21 No ũrĩa ahotete kuona, kana ũrĩa ũmũhingũrire maitho make, ithuĩ tũtiũĩ. Mũũriei nĩ mũgima, nĩekwĩyarĩrĩria.”
൨൧എന്നാൽ അവനു ഇപ്പോൾ കണ്ണ് കാണുന്നത് എങ്ങനെ എന്നും അവന്‍റെ കണ്ണ് ആർ തുറന്നു എന്നും ഞങ്ങൾ അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവനു പ്രായം ഉണ്ടല്ലോ; അവൻ തന്നെ പറയും“എന്നു ഉത്തരം പറഞ്ഞു.
22 Aciari ake moigire ũguo nĩ ũndũ wa gwĩtigĩra Ayahudi, nĩgũkorwo Ayahudi nĩmarĩkĩtie gũtua atĩ mũndũ o wothe ũngiuga atĩ Jesũ nĩwe Kristũ nĩegũikio nja ya thunagogi.
൨൨യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്‍റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്; യേശുവിനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവരെ പള്ളിയിൽനിന്ന് പുറത്താക്കേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു
23 Nĩkĩo aciari ake moigire atĩrĩ, “Nĩ mũgima; mũũriei.”
൨൩അതുകൊണ്ടാണ് അവന്‍റെ മാതാപിതാക്കൾ അവനു പ്രായം ഉണ്ടല്ലോ; അവനോട് ചോദിപ്പിൻ എന്നു പറഞ്ഞത്.
24 Magĩĩta mũndũ ũcio warĩ mũtumumu hĩndĩ ya keerĩ. Makĩmwĩra atĩrĩ, “Goocithia Ngai. Nĩtũũĩ mũndũ ũyũ nĩ mwĩhia.”
൨൪കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു അവനോട്: “ദൈവത്തിന് മഹത്വം കൊടുക്ക; ആ മനുഷ്യൻ ഒരു പാപി എന്നു ഞങ്ങൾ അറിയുന്നു“എന്നു പറഞ്ഞു.
25 Nake agĩcookia atĩrĩ, “Niĩ ndiũĩ kana nĩ mwĩhia kana ti mwĩhia. No njũũĩ ũndũ ũyũ ũmwe; ndĩraarĩ mũtumumu na rĩu nĩndĩrona!”
൨൫അതിന് അവൻ: “അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു“എന്നു ഉത്തരം പറഞ്ഞു.
26 Ningĩ makĩmũũria atĩrĩ, “Agwĩkire atĩa? Akũhingũrire maitho atĩa?”
൨൬അവർ അവനോട്: “അവൻ നിനക്കു എന്ത് ചെയ്തു? നിന്‍റെ കണ്ണ് എങ്ങനെ തുറന്നു?“എന്നു ചോദിച്ചു.
27 Nake akĩmacookeria atĩrĩ, “Nĩndamwĩra ũhoro o rĩu na inyuĩ mũtinathikĩrĩria. Mũrenda kũigua rĩngĩ nĩkĩ? O na inyuĩ nĩmũkwenda gũtuĩka arutwo ake?”
൨൭അതിന് അവൻ: “ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കുവാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്‍റെ ശിഷ്യന്മാർ ആകുവാൻ ആഗ്രഹമുണ്ടോ?“എന്നു ഉത്തരം പറഞ്ഞു.
28 Nao makĩmũruma, makĩmwĩra atĩrĩ, “Wee ũrĩ mũrutwo wa mũndũ ũyũ! Ithuĩ tũrĩ arutwo a Musa!
൨൮അപ്പോൾ അവർ അവനെ ശകാരിച്ചു: “നീ അവന്‍റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.
29 Ithuĩ nĩtũũĩ atĩ Ngai nĩarĩirie Musa, no ha ũhoro wa mũndũ ũyũ-rĩ, tũtiũĩ o na kũrĩa oimĩte.”
൨൯മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; എന്നാൽ ഈ മനുഷ്യൻ എവിടെനിന്ന് എന്നു ഞങ്ങൾ അറിയുന്നില്ല“എന്നു പറഞ്ഞു.
30 Nake mũndũ ũcio akĩmacookeria atĩrĩ, “Kaĩ ũcio nĩ ũrirũ-ĩ! Inyuĩ mũtiũĩ kũrĩa oimĩte, na nĩwe ũũhingũrire maitho.
൩൦ആ മനുഷ്യൻ അവരോട്: “എന്‍റെ കണ്ണ് തുറന്നിട്ടും അവൻ എവിടെനിന്ന് എന്നു നിങ്ങൾ അറിയാത്തത് ആശ്ചര്യമായ കാര്യമാണ്.
31 Nĩtũũĩ atĩ Ngai ndathikagĩrĩria andũ ehia. Athikagĩrĩria mũndũ ũrĩa ũrĩ na ũngai na ũrĩa wĩkaga wendi wake.
൩൧പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്‍റെ ഇഷ്ടം ചെയ്യുന്നവന്‍റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.
32 Gũtirĩ mũndũ ũrĩ waigua ũhoro wa mũndũ ũhingũrĩtwo maitho aciarĩtwo arĩ mũtumumu. (aiōn )
൩൨കുരുടനായി പിറന്നവൻ്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. (aiōn )
33 Korwo mũndũ ũyũ ndoimĩte kũrĩ Ngai ndarĩ ũndũ angĩhota gwĩka.”
൩൩ഈ മനുഷ്യൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നവൻ അല്ലെങ്കിൽ അവനു ഒന്നും ചെയ്‌വാൻ കഴിയുകയില്ല“എന്നു ഉത്തരം പറഞ്ഞു.
34 Igũrũ rĩa ũhoro ũcio magĩcookia atĩrĩ, “Wee waciarirwo ũrĩ na mehia. Ũngĩkĩgeria atĩa gũtũruta!” Nao makĩmũikania na kũu nja.
൩൪അവർ അവനോട്: “നീ മുഴുവനും പാപത്തിൽ പിറന്നവൻ; ഇപ്പോൾ നീ ഞങ്ങളെ ഉപദേശിക്കുന്നുവോ?“എന്നു പറഞ്ഞു അവനെ പള്ളിയിൽനിന്ന് പുറത്താക്കിക്കളഞ്ഞു.
35 Jesũ nĩaiguire atĩ nĩmaikĩtie mũndũ ũcio nja, na rĩrĩa aamuonire akĩmũũria atĩrĩ, “Wee nĩwĩtĩkĩtie Mũrũ wa Mũndũ?”
൩൫അവനെ പള്ളിയിൽനിന്ന് പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.
36 Nake mũndũ ũcio akĩmũũria atĩrĩ, “Mũthuuri ũyũ, ũcio nĩwe ũ? Njĩĩra, nĩgeetha ndĩmwĩtĩkie.”
൩൬അതിന് അവൻ: “യജമാനനേ, അവൻ ആരാകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം“എന്നു ഉത്തരം പറഞ്ഞു.
37 Nake Jesũ akiuga atĩrĩ, “Rĩu nĩũmuonete; nĩwe ũyũ ũraaria nawe.”
൩൭യേശു അവനോട്: നീ അവനെ കണ്ടിരിക്കുന്നു; നിന്നോട് സംസാരിക്കുന്നവൻ തന്നെ അവൻ എന്നു പറഞ്ഞു.
38 Nake mũndũ ũcio akiuga atĩrĩ, “Mwathani, nĩndetĩkia,” na akĩmũthathaiya.
൩൮അപ്പോൾ അവൻ: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു“എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
39 Ningĩ Jesũ akiuga atĩrĩ, “Njũkĩte gũkũ thĩ nĩ ũndũ wa gũtuanĩra ciira, nĩgeetha arĩa atumumu mahote kuona, nao arĩa monaga matuĩke atumumu.”
൩൯കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിയ്ക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.
40 Afarisai amwe arĩa maarĩ nake makĩigua akiuga ũguo, nao makĩmũũria atĩrĩ, “Atĩ atĩa? O na ithuĩ tũrĩ atumumu?”
൪൦അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ടു: “ഞങ്ങളും കുരുടരോ?“എന്നു ചോദിച്ചു.
41 Nake Jesũ akĩmacookeria atĩrĩ, “Mũngĩrĩ atumumu-rĩ, mũtingĩrĩ na mehia; no rĩu tondũ muugaga atĩ nĩmuonaga-rĩ, mũgũikara o na wĩhia wanyu.”
൪൧യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് പാപം ഉണ്ടാകുമായിരുന്നില്ല; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനില്ക്കുന്നു എന്നു പറഞ്ഞു.