< Joeli 3 >
1 “Matukũ-inĩ macio, na ihinda rĩu, rĩrĩa ngaacookeria Juda na Jerusalemu ũgaacĩru wacio-rĩ,
൧ഞാൻ യെഹൂദയുടെയും യെരൂശലേമിന്റെയും പ്രവാസികളുടെ സ്ഥിതി മാറ്റുവാനുള്ള നാളുകളിലും കാലത്തിലും
2 nĩngacookanĩrĩria ndũrĩrĩ ciothe, na ndĩciikũrũkie nginya Gĩtuamba kĩa Jehoshafatu. Kũu nĩkuo ngaamatuĩra ciira ũkoniĩ igai rĩakwa, nĩo andũ akwa a Isiraeli, nĩgũkorwo nĩmahurunjire andũ akwa ndũrĩrĩ-inĩ, na makĩgayana bũrũri wakwa.
൨ഞാൻ സകലജനതകളെയും യഹോശാഫാത്ത് താഴ്വരയിൽ കൂട്ടിവരുത്തുകയും എന്റെ ജനവും എന്റെ അവകാശവുമായ യിസ്രായേൽ നിമിത്തം അവരോടു വ്യവഹരിക്കുകയും ചെയ്യും; അവർ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച് എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.
3 Nĩmacuukĩire andũ akwa mĩtĩ. Maaheanire tũmwana twao tũrĩ irĩhi kũrĩ maraya; na makĩendia airĩtu ndibei nĩguo mamĩnyue.
൩അവർ എന്റെ ജനത്തിനുവേണ്ടി ചീട്ടിട്ടു; ഒരു ബാലനെ വേശ്യയുടെ കൂലിയായി കൊടുക്കുകയും ഒരു ബാലയെ വിറ്റ് വീഞ്ഞു കുടിക്കുകയും ചെയ്തു.
4 “Na rĩrĩ, nĩ kĩĩ mũranjũria, inyuĩ Turo na Sidoni o na inyuĩ ngʼongo ciothe cia Filistia? Anga nĩmũkwĩrĩhĩria ũndũ ndanamwĩka? Akorwo nĩmũkwĩrĩhĩria-rĩ, na niĩ nĩngatũma mũcookererwo nĩ kwĩrĩhĩria kũu kwanyu o narua na ihenya.
൪സോരും സീദോനും സകലഫെലിസ്ത്യ പ്രദേശങ്ങളുമേ, നിങ്ങൾക്ക് എന്നോട് എന്ത് കാര്യം? നിങ്ങളോടു ചെയ്തതിന് നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുന്നു എങ്കിൽ ഞാൻ വളരെ വേഗത്തിൽ നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തും.
5 Nĩgũkorwo nĩmuoire betha na thahabu ciakwa, na mũgĩkuua mĩthiithũ ya indo ciakwa iria njega mũno mũgĩcitwara hekarũ-inĩ cianyu.
൫നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്തു; എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.
6 Nĩmwendirie andũ a Juda na a Jerusalemu kũrĩ Ayunani nĩguo mũmatware kũndũ kũraya na bũrũri wao.
൬യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്ത് അകറ്റുവാൻ നിങ്ങൾ അവരെ യവനന്മാർക്ക് വിറ്റുകളഞ്ഞു.
7 “Atĩrĩrĩ, nĩngũmarahũra moime kũndũ kũrĩa guothe mwamendirie, na nĩngamũcookereria ũndũ ũcio mwĩkĩte.
൭എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞ ദേശത്തുനിന്ന് ഞാൻ അവരെ ഉദ്ധരിക്കുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തുകയും ചെയ്യും.
8 Niĩ nĩngendia ariũ anyu na airĩtu anyu kũrĩ andũ a Juda, nao mamenderie andũ a Sheba, rũrĩrĩ rwa kũraya mũno.” Nĩ Jehova warĩtie ũndũ ũcio.
൮ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജനതയായ ശെബായർക്ക് വിറ്റുകളയും; യഹോവ തന്നെ ഇത് അരുളിച്ചെയ്തിരിക്കുന്നു.
9 Hunjanĩriai ũhoro ũyũ ndũrĩrĩ-inĩ: Mwĩhaarĩriei gũthiĩ mbaara-inĩ! Arahũrai njamba cia ita! Andũ othe a ita nĩmakuhĩrĩrie, matharĩkĩre.
൯ഇത് ജനതകളുടെ ഇടയിൽ വിളിച്ചുപറയുവിൻ! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുവീൻ! വീരന്മാരെ ഉണർത്തുവിൻ! സകലയോദ്ധാക്കളും അടുത്തുവന്ന് യുദ്ധത്തിന് പുറപ്പെടട്ടെ.
10 Turai mĩraũ yanyu ĩtuĩke hiũ cia njora, o nacio hiũ cianyu cia gũceeha mĩtĩ ituĩke matimũ. Mũndũ ũrĩa ũtarĩ hinya nĩoige atĩrĩ, “Niĩ ndĩ na hinya!”
൧൦നിങ്ങളുടെ കലപ്പകളുടെ കൊഴുക്കളിൽ നിന്ന് വാളുകളും, വാക്കത്തികളിൽ നിന്ന് കുന്തങ്ങളും ഉണ്ടാക്കുവിൻ! ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ.
11 Ũkai na ihenya, inyuĩ ndũrĩrĩ cia kũndũ guothe, mũngane, mwĩcookanĩrĩrie hamwe. Wee Jehova, tũma njamba ciaku cia ita ciikũrũke kuo.
൧൧ചുറ്റുമുള്ള സകലജനതകളുമേ, ബദ്ധപ്പെട്ടു കൂടിവരുവിൻ! യഹോവേ, അവിടേക്ക് നിന്റെ വീരന്മാരെ അയയ്ക്കണമേ.
12 “Ndũrĩrĩ nĩciarahũrwo; nĩcithiĩ Gĩtuamba kĩa Jehoshafatu, nĩgũkorwo kũu nĩkuo ngaikarĩra gĩtĩ, nduĩre ndũrĩrĩ ciothe cia mĩena yothe ciira.
൧൨ജനതകൾ ഉണർന്ന് യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജനതകളെയും ന്യായം വിധിക്കേണ്ടതിനായി ഇരിക്കും.
13 Hiũria-i rũhiũ rwa kũgetha, nĩgũkorwo magetha nĩ makinyu. Ũkai, rangĩrĩriai thabibũ, nĩgũkorwo kĩhihĩro kĩa ndibei nĩkĩiyũru, na mĩtũngi ĩkaiyũra, ĩgaitĩkĩrĩra thĩ: ũguo noguo waganu wao ũnenehete!”
൧൩അരിവാൾ എടുക്കുവിൻ; നിലങ്ങൾ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നു; വന്ന് ധാന്യം മെതിക്കുവിൻ; ചക്കുകൾ നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലിയതല്ലോ.
14 Gũgaakorwo irĩndĩ na irĩndĩ, kũu gĩtuamba gĩa ituĩro! Nĩgũkorwo mũthenya wa Jehova wa gũkinya kũu gĩtuamba gĩa ituĩro ũrĩ hakuhĩ.
൧൪വിധിയുടെ താഴ്വരയിൽ അസംഖ്യം സമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.
15 Riũa na mweri nĩikaagĩa nduma, nacio njata itigacooka kwara rĩngĩ.
൧൫സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല.
16 Jehova nĩakararama arĩ kũu Zayuni na arurume ta ngwa arĩ Jerusalemu; thĩ na igũrũ nĩikainaina. No rĩrĩ, Jehova nĩwe ũgaatuĩka rĩũrĩro rĩa andũ ake, na atuĩke kĩĩhitho kĩrũmu kĩa andũ a Isiraeli.
൧൬യഹോവ സീയോനിൽനിന്നു ഗർജ്ജിക്കുകയും, യെരൂശലേമിൽ നിന്നു തന്റെ നാദം കേൾപ്പിക്കുകയും ചെയ്യും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന് ശരണവും യിസ്രായേൽ മക്കൾക്ക് മറവിടവും ആയിരിക്കും.
17 “Hĩndĩ ĩyo nĩguo mũkaamenya atĩ niĩ, Jehova Ngai wanyu, ndũũraga Zayuni, kĩrĩma-inĩ gĩakwa kĩrĩa gĩtheru. Narĩo itũũra rĩa Jerusalemu rĩgaakorwo rĩrĩ rĩamũre; gũtirĩ hĩndĩ ĩngĩ andũ a kũngĩ magaacooka kũrĩtharĩkĩra.
൧൭അങ്ങനെ ഞാൻ എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ വസിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ എന്ന് നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജനതകൾ ഇനി അതിൽകൂടി കടക്കുകയുമില്ല.
18 “Mũthenya ũcio-rĩ, irĩma-inĩ nĩgũgatataga ndibei ya mũhihano, na tũrĩma-inĩ nĩgũgathereraga iria, natuo tũrũũĩ tuothe twa Juda nĩtũgathereraga maaĩ. Nakuo nyũmba ya Jehova nĩgũgakunũka gĩthima, na maaĩ makĩo maikũrũkage o kũu Gĩtuamba gĩa Shitimu.
൧൮അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞ് പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പുറപ്പെട്ട് ശിത്തീംതാഴ്വരയെ നനയ്ക്കും.
19 No bũrũri wa Misiri nĩgũkira ũgaakira ihooru, nakuo Edomu gũtuĩke werũ ũtarĩ kĩndũ, nĩ ũndũ wa maũndũ ma ũhinya marĩa meekire andũ a Juda, ma gũitithia thakame ĩtarĩ na ũũru kũu bũrũri wao.
൧൯യെഹൂദാദേശത്തുവച്ച് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് അവരോടു ചെയ്ത സാഹസം ഹേതുവായി ഈജിപ്റ്റ് ശൂന്യമായിത്തീരുകയും ഏദോം നിർജ്ജനമരുഭൂമിയായി ഭവിക്കുകയും ചെയ്യും.
20 Juda gũgaatũũrwo tene na tene, nakuo Jerusalemu gũtũũrwo njiarwa na njiarwa.
൨൦യെഹൂദയിൽ സദാകാലത്തും യെരൂശലേമിൽ തലമുറതലമുറയോളവും നിവാസികളുണ്ടാകും.
21 Wĩhia wao wa ũiti wa thakame, ũcio itarĩ ndaamarekera-rĩ, nĩngamarekera.” Jehova atũũraga Zayuni!
൨൧ശിക്ഷ ലഭിക്കാതെ ശേഷിച്ചവരെ അവരുടെ തെറ്റിന് ഞാന്‍ ശിക്ഷ നല്‍കും; യഹോവ സീയോനിൽ എന്നേക്കും വസിക്കും.