< Joeli 3 >
1 “Matukũ-inĩ macio, na ihinda rĩu, rĩrĩa ngaacookeria Juda na Jerusalemu ũgaacĩru wacio-rĩ,
“ആ ദിവസങ്ങളിൽ, ഞാൻ യെഹൂദയുടെയും ജെറുശലേമിന്റെയും ഭാവി യഥാസ്ഥാനപ്പെടുത്തുന്ന സമയത്ത്,
2 nĩngacookanĩrĩria ndũrĩrĩ ciothe, na ndĩciikũrũkie nginya Gĩtuamba kĩa Jehoshafatu. Kũu nĩkuo ngaamatuĩra ciira ũkoniĩ igai rĩakwa, nĩo andũ akwa a Isiraeli, nĩgũkorwo nĩmahurunjire andũ akwa ndũrĩrĩ-inĩ, na makĩgayana bũrũri wakwa.
ഞാൻ സകലജനതകളെയും ഒരുമിച്ചുകൂട്ടി യെഹോശാഫാത്ത് താഴ്വരയിൽ കൊണ്ടുവരും. ഞാൻ എന്റെ അവകാശമായ ഇസ്രായേൽ എന്ന എന്റെ ജനത്തെക്കുറിച്ച്, അവർക്കെതിരേ ന്യായംവിധിക്കും. അവർ രാഷ്ട്രങ്ങൾക്കിടയിലേക്ക് എന്റെ ജനത്തെ ചിതറിച്ചുകളകയും എന്റെ ദേശത്തെ വിഭജിക്കുകയും ചെയ്തല്ലോ.
3 Nĩmacuukĩire andũ akwa mĩtĩ. Maaheanire tũmwana twao tũrĩ irĩhi kũrĩ maraya; na makĩendia airĩtu ndibei nĩguo mamĩnyue.
അവർ എന്റെ ജനത്തിനു നറുക്കിട്ടു; വേശ്യകൾക്കുവേണ്ടി ബാലന്മാരെയും മദ്യം കഴിക്കേണ്ടതിന്, വീഞ്ഞിനുവേണ്ടി അവർ ബാലികമാരെയും വിറ്റു.
4 “Na rĩrĩ, nĩ kĩĩ mũranjũria, inyuĩ Turo na Sidoni o na inyuĩ ngʼongo ciothe cia Filistia? Anga nĩmũkwĩrĩhĩria ũndũ ndanamwĩka? Akorwo nĩmũkwĩrĩhĩria-rĩ, na niĩ nĩngatũma mũcookererwo nĩ kwĩrĩhĩria kũu kwanyu o narua na ihenya.
“സോരും സീദോനും ഉൾപ്പെടെ ഫെലിസ്ത്യദേശത്തിലെ സകലജനങ്ങളുമേ, എനിക്കെതിരേ നിങ്ങൾക്ക് എന്താണുള്ളത്? ഞാൻ ചെയ്ത ഏതെങ്കിലും പ്രവൃത്തിക്കു നിങ്ങൾ പകരംചെയ്യുകയാണോ? നിങ്ങൾ പകരം ചെയ്യുന്നെങ്കിൽ, നിങ്ങളുടെ പ്രവൃത്തിയെ എത്രയുംവേഗം നിങ്ങളുടെ തലമേൽത്തന്നെ ഞാൻ മടക്കിവരുത്തും.
5 Nĩgũkorwo nĩmuoire betha na thahabu ciakwa, na mũgĩkuua mĩthiithũ ya indo ciakwa iria njega mũno mũgĩcitwara hekarũ-inĩ cianyu.
നിങ്ങൾ എന്റെ വെള്ളിയും സ്വർണവും എടുത്തു, എന്റെ വിശിഷ്ടനിക്ഷേപങ്ങളെ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കുകൊണ്ടുപോയി.
6 Nĩmwendirie andũ a Juda na a Jerusalemu kũrĩ Ayunani nĩguo mũmatware kũndũ kũraya na bũrũri wao.
യെഹൂദ്യയിലെയും ജെറുശലേമിലെയും ജനങ്ങളെ സ്വന്തം ദേശത്തുനിന്ന് അകലെ അയച്ചുകളയേണ്ടതിനു, നിങ്ങൾ അവരെ ഗ്രീക്കുകാർക്കു വിറ്റു.
7 “Atĩrĩrĩ, nĩngũmarahũra moime kũndũ kũrĩa guothe mwamendirie, na nĩngamũcookereria ũndũ ũcio mwĩkĩte.
“നോക്കുക, നിങ്ങൾ അവരെ വിറ്റുകളഞ്ഞ സ്ഥാനങ്ങളിൽ ഞാൻ അവരെ ഉത്തേജിപ്പിക്കും; നിങ്ങൾ ചെയ്തതിനെ നിങ്ങളുടെ തലമേൽ തിരികെവരുത്തും.
8 Niĩ nĩngendia ariũ anyu na airĩtu anyu kũrĩ andũ a Juda, nao mamenderie andũ a Sheba, rũrĩrĩ rwa kũraya mũno.” Nĩ Jehova warĩtie ũndũ ũcio.
ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദാജനത്തിനു നൽകും. അവർ അവരെ വിദൂരത്തിലുള്ള ശെബായർക്കു വിറ്റുകളയും,” എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു.
9 Hunjanĩriai ũhoro ũyũ ndũrĩrĩ-inĩ: Mwĩhaarĩriei gũthiĩ mbaara-inĩ! Arahũrai njamba cia ita! Andũ othe a ita nĩmakuhĩrĩrie, matharĩkĩre.
ഇതു രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്യുക: യുദ്ധത്തിനു സജ്ജമാകുക! യുദ്ധവീരന്മാരെ ഉത്തേജിപ്പിക്കുക! യുദ്ധവീരന്മാർ അടുത്തുവന്ന് ആക്രമിക്കട്ടെ.
10 Turai mĩraũ yanyu ĩtuĩke hiũ cia njora, o nacio hiũ cianyu cia gũceeha mĩtĩ ituĩke matimũ. Mũndũ ũrĩa ũtarĩ hinya nĩoige atĩrĩ, “Niĩ ndĩ na hinya!”
കലപ്പയുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിക്കുക. “ഞാൻ ശക്തനാണ്,” എന്ന് അശക്തർ പറയട്ടെ.
11 Ũkai na ihenya, inyuĩ ndũrĩrĩ cia kũndũ guothe, mũngane, mwĩcookanĩrĩrie hamwe. Wee Jehova, tũma njamba ciaku cia ita ciikũrũke kuo.
സകലജനതകളുമേ, എല്ലാ ഭാഗങ്ങളിൽനിന്നും വേഗം വരിക: ആ താഴ്വരയിൽ ഒരുമിച്ചുകൂടുവിൻ. യഹോവേ, അങ്ങയുടെ യുദ്ധവീരന്മാരെ കൊണ്ടുവരണമേ!
12 “Ndũrĩrĩ nĩciarahũrwo; nĩcithiĩ Gĩtuamba kĩa Jehoshafatu, nĩgũkorwo kũu nĩkuo ngaikarĩra gĩtĩ, nduĩre ndũrĩrĩ ciothe cia mĩena yothe ciira.
“ജനതകൾ ഉണരട്ടെ; അവർ യെഹോശാഫാത്ത് താഴ്വരയിൽ അണിനിരക്കട്ടെ. കാരണം അവിടെ എല്ലാ ദിക്കുകളിലുമുള്ള സകലജനതകളെയും ന്യായംവിധിക്കാൻ ഞാൻ ഉപവിഷ്ടനാകും.
13 Hiũria-i rũhiũ rwa kũgetha, nĩgũkorwo magetha nĩ makinyu. Ũkai, rangĩrĩriai thabibũ, nĩgũkorwo kĩhihĩro kĩa ndibei nĩkĩiyũru, na mĩtũngi ĩkaiyũra, ĩgaitĩkĩrĩra thĩ: ũguo noguo waganu wao ũnenehete!”
അരിവാൾ വീശുക വിളവു പാകമായിരിക്കുന്നു. വരിക, മുന്തിരി മെതിക്കുക ചക്കു നിറഞ്ഞുകവിഞ്ഞിരിക്കുന്നു, വീഞ്ഞുശേഖരം നിറഞ്ഞുകവിയുന്നു— അവരുടെ ദുഷ്ടത അത്ര വലുതായിരിക്കുന്നു.”
14 Gũgaakorwo irĩndĩ na irĩndĩ, kũu gĩtuamba gĩa ituĩro! Nĩgũkorwo mũthenya wa Jehova wa gũkinya kũu gĩtuamba gĩa ituĩro ũrĩ hakuhĩ.
വിധിയുടെ താഴ്വരയിൽ ജനക്കൂട്ടം, വലിയൊരു ജനക്കൂട്ടംതന്നെ കാത്തുനിൽക്കുന്നു! വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം സമീപമായിരിക്കുന്നു.
15 Riũa na mweri nĩikaagĩa nduma, nacio njata itigacooka kwara rĩngĩ.
സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും, നക്ഷത്രങ്ങൾ ഇനി പ്രകാശിക്കുകയില്ല.
16 Jehova nĩakararama arĩ kũu Zayuni na arurume ta ngwa arĩ Jerusalemu; thĩ na igũrũ nĩikainaina. No rĩrĩ, Jehova nĩwe ũgaatuĩka rĩũrĩro rĩa andũ ake, na atuĩke kĩĩhitho kĩrũmu kĩa andũ a Isiraeli.
യഹോവ സീയോനിൽനിന്ന് ഗർജിക്കും ജെറുശലേമിൽനിന്ന് ഇടിമുഴക്കും; ഭൂമിയും ആകാശവും വിറയ്ക്കും. എന്നാൽ യഹോവ തന്റെ ജനത്തിന് ഒരു സങ്കേതവും ഇസ്രായേലിന് ഒരു കോട്ടയുമായിരിക്കും.
17 “Hĩndĩ ĩyo nĩguo mũkaamenya atĩ niĩ, Jehova Ngai wanyu, ndũũraga Zayuni, kĩrĩma-inĩ gĩakwa kĩrĩa gĩtheru. Narĩo itũũra rĩa Jerusalemu rĩgaakorwo rĩrĩ rĩamũre; gũtirĩ hĩndĩ ĩngĩ andũ a kũngĩ magaacooka kũrĩtharĩkĩra.
“നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ, എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു എന്നു നിങ്ങൾ അറിയും. ജെറുശലേം വിശുദ്ധമായിരിക്കും; വിദേശസൈന്യം ഇനിയൊരിക്കലും അവളെ ആക്രമിക്കുകയില്ല.
18 “Mũthenya ũcio-rĩ, irĩma-inĩ nĩgũgatataga ndibei ya mũhihano, na tũrĩma-inĩ nĩgũgathereraga iria, natuo tũrũũĩ tuothe twa Juda nĩtũgathereraga maaĩ. Nakuo nyũmba ya Jehova nĩgũgakunũka gĩthima, na maaĩ makĩo maikũrũkage o kũu Gĩtuamba gĩa Shitimu.
“ആ ദിവസം പർവതങ്ങൾ പുതുവീഞ്ഞു വർഷിക്കും, കുന്നുകൾ പാൽ ഒഴുക്കും; യെഹൂദാതാഴ്വരകളിലെ അരുവികളിലെല്ലാം വെള്ളം ഒഴുകും. യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പ്രവഹിച്ച് ശിത്തീം താഴ്വരകളെ നനയ്ക്കും.
19 No bũrũri wa Misiri nĩgũkira ũgaakira ihooru, nakuo Edomu gũtuĩke werũ ũtarĩ kĩndũ, nĩ ũndũ wa maũndũ ma ũhinya marĩa meekire andũ a Juda, ma gũitithia thakame ĩtarĩ na ũũru kũu bũrũri wao.
ഈജിപ്റ്റ് ശൂന്യമാകും, ഏദോം മരുഭൂമിയാകും, അവർ യെഹൂദാജനത്തോടു ചെയ്ത അക്രമം നിമിത്തവും ദേശത്തു നിഷ്കളങ്കരക്തം ചിന്തിയതു നിമിത്തവുംതന്നെ.
20 Juda gũgaatũũrwo tene na tene, nakuo Jerusalemu gũtũũrwo njiarwa na njiarwa.
യെഹൂദ്യയിൽ എന്നേക്കും ആൾപ്പാർപ്പുണ്ടാകും എല്ലാ തലമുറകളിലും ജെറുശലേമിൽ ആളുകൾ പാർക്കും.
21 Wĩhia wao wa ũiti wa thakame, ũcio itarĩ ndaamarekera-rĩ, nĩngamarekera.” Jehova atũũraga Zayuni!
അവരുടെ നിഷ്കളങ്കരക്തത്തിനുള്ള ഞാൻ പ്രതികാരംചെയ്യാതെ വിടുമോ? ഇല്ല, ഒരിക്കലുമില്ല.”