< Ayubu 9 >

1 Ningĩ Ayubu agĩcookia, akiuga atĩrĩ:
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 “Ti-itherũ nĩnjũũĩ ũhoro ũcio nĩ wa ma. No rĩrĩ, mũndũ angĩhota atĩa gũkorwo arĩ mũthingu mbere ya Mũrungu?
“അത് അങ്ങനെ തന്നെ എന്ന് എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ?
3 O na korwo mũndũ enda gũkararania na Ngai-rĩ, ndangĩhota kũmũcookeria kĩũria o na kĩmwe harĩ ciũria ngiri.
ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല.
4 Ũũgĩ wake nĩ mũingĩ mũno, na ũhoti wake nĩ mũnene. Nũũ wanaregana nake akĩgaacĩra?
അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു; അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്?
5 Eeheragia irĩma itekũmenya, na agacingʼaũrania nĩ kũrakara.
അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.
6 Athingithagia thĩ ĩkoima handũ hayo, na akainainia itugĩ ciayo.
അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു.
7 Aathaga riũa rĩkaaga kũratha; nake agiragĩrĩria ũtheri wa njata.
അവിടുന്ന് സൂര്യനോട് കല്പിക്കുന്നു; അത് ഉദിക്കാതെയിരിക്കുന്നു; അവിടുന്ന് നക്ഷത്രങ്ങളെ പൊതിഞ്ഞ് മുദ്രയിടുന്നു.
8 Nĩwe watambũrũkirie igũrũ arĩ o wiki, na athiiaga agĩkinyangaga makũmbĩ ma iria.
അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു.
9 Nĩwe Mũũmbi wa njata iria ciĩtagwo Nduba, na Karaũ, na Kĩrĩmĩra, o na ikundi cia njata cia mwena wa gũthini.
അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
10 Nĩekaga magegania matangĩmenyeka, na akaringa ciama itangĩtarĩka.
൧൦യഹോവ അറിഞ്ഞുകൂടാത്ത വൻകാര്യങ്ങളും എണ്ണമില്ലാത്ത അത്ഭുതങ്ങളും ചെയ്യുന്നു.
11 Rĩrĩa aahĩtũkĩra harĩa ndĩ, ndingĩmuona; o na rĩrĩa aathiĩra harĩa ndĩ ndimenyaga.
൧൧അവിടുന്ന് എന്റെ അരികിൽ കൂടി കടക്കുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല; അവിടുന്ന് കടന്നുപോകുന്നു; ഞാൻ അവിടുത്തെ അറിയുന്നതുമില്ല.
12 Angĩgutha kĩndũ-rĩ, nũũ ũngĩhota kũmũgiria? Nũũ ũngĩmũũria atĩrĩ, ‘Nĩ atĩa ũreka?’
൧൨അവിടുന്ന് പറിച്ചെടുക്കുന്നു; ആര് അവിടുത്തെ തടുക്കും? ‘നീ എന്ത് ചെയ്യുന്നു’ എന്ന് ആര് ചോദിക്കും?
13 Ngai ndahingagĩrĩria marakara make; o na arĩa maateithagĩrĩria Rahabu nĩmamũinamagĩrĩra.
൧൩ദൈവം തന്റെ കോപം പിൻവലിക്കുന്നില്ല; രഹബിന്റെ സഹായികൾ അവിടുത്തെ വണങ്ങുന്നു.
14 “Niĩ-rĩ, ndaakĩhota atĩa kũmũkararia? Ingĩruta kũ ciugo cia kũmũcookeria?
൧൪പിന്നെ ഞാൻ അങ്ങയോട് ഉത്തരം പറയുന്നതും അങ്ങയോട് വാദിപ്പാൻ വാക്ക് തിരഞ്ഞെടുക്കുന്നതും എങ്ങനെ?
15 O na korwo ndihĩtĩtie-rĩ, ndingĩhota kũmũcookeria ũndũ; ũrĩa ingĩĩka no gũthaitha ingĩthaitha Mũnjiirithia anjiguĩre tha.
൧൫ഞാൻ നീതിമാനായിരുന്നാലും അങ്ങയോട് ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോട് ഞാൻ യാചിക്കേണ്ടിവരും.
16 O na ingĩamwĩtire nake anjĩtĩke-rĩ, ndingĩĩtĩkia nĩangĩathikĩrĩirie.
൧൬ഞാൻ വിളിച്ചിട്ട് അവിടുന്ന് ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്ന് ഞാൻ വിശ്വസിക്കുകയില്ല.
17 We angĩamemendire na kĩhuhũkanio, na aingĩhie ironda ciakwa hatarĩ gĩtũmi.
൧൭കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു.
18 Ndarekaga njookererwo nĩ mĩhũmũ, no nĩahatagĩrĩria na mathĩĩna.
൧൮ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ട് എന്റെ വയറ് നിറയ്ക്കുന്നു.
19 Korwo no ũhoro wa hinya-rĩ, we arĩ hinya mũno! Na korwo no ũhoro wa ciira wa kĩhooto-rĩ, nũũ ũngĩmwĩta?
൧൯ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആര് എനിയ്ക്ക് അവധി നിശ്ചയിക്കും?
20 O na korwo ndiahĩtĩtie-rĩ, kanua gakwa no kandue mũhĩtia; korwo ndiarĩ na ũcuuke-rĩ, nĩkangĩanduire mũhĩtia.
൨൦ഞാൻ നീതിമാനായാലും എന്റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിയ്ക്ക് കുറ്റം ആരോപിക്കും.
21 “O na gũtuĩka ndirĩ na ũcuuke-rĩ, ndikwĩrĩrĩra; muoyo wakwa nĩndĩwagĩire kĩene.
൨൧ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാൻ നിരസിക്കുന്നു.
22 Ũhoro no ũrĩa ũmwe; nĩkĩo ndĩroiga atĩrĩ, ‘Aniinaga arĩa matarĩ ũcuuke o na akaniina arĩa aaganu.’
൨൨അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്: അവിടുന്ന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
23 Hĩndĩ ĩrĩa ihũũra rĩarehe gĩkuũ kĩa narua, nĩathekagĩrĩra kũũrwo nĩ hinya kwa arĩa matarĩ na mahĩtia.
൨൩ബാധ പെട്ടെന്ന് കൊല്ലുന്നുവെങ്കിൽ നിർദ്ദോഷികളുടെ നിരാശ കണ്ട് അവിടുന്ന് ചിരിക്കുന്നു.
24 Hĩndĩ ĩrĩa bũrũri wagĩa moko-inĩ ma andũ aaganu, nĩahingaga aciirithania maitho. Akorwo ti we-rĩ, nũũ wĩkaga ũguo?
൨൪ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു; അത് അവിടുന്നല്ലെങ്കിൽ പിന്നെ ആര്?
25 “Matukũ makwa marahanyũka gũkĩra mũkinyia-ũhoro; mombũkaga matarĩ na gĩkeno o na kĩnini.
൨൫എന്റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗം പോകുന്നു; അത് നന്മ കാണാതെ ഓടിപ്പോകുന്നു.
26 Mahĩtũkaga na ihenya mũno ta tũtarũ twa irura, kana ta nderi igũcuuhũkĩra kĩndũ gĩa kũrĩa.
൨൬അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നുപോകുന്നു.
27 Ingiuga atĩrĩ, ‘Nĩngũriganĩrwo nĩ mateta makwa, nĩngũtiga gũtukia gĩthiithi, ngene,’
൨൭ഞാൻ എന്റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്, പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
28 no ngeetigĩra mĩnyamaro yakwa yothe, nĩgũkorwo nĩnjũũĩ ndũkandua atĩ ndiĩhĩtie.
൨൮ഞാൻ എന്റെ വ്യസനം എല്ലാം ഓർത്ത് ഭയപ്പെടുന്നു; അവിടുന്ന് എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്ന് ഞാൻ അറിയുന്നു.
29 Kuona atĩ nĩndĩkĩtie gũtuuo mũhĩtia-rĩ, nĩ kĩĩ gĩgũtũma ndĩĩnogie tũhũ?
൨൯എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്?
30 O na ingĩĩthamba na thabuni, na ndĩĩthambe moko na igata-rĩ,
൩൦ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും സോപ്പുകൊണ്ട് എന്റെ കൈ വെടിപ്പാക്കിയാലും
31 no ũndikirie irima rĩa gĩcoro nĩgeetha o na nguo ciakwa iithũũre.
൩൧അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
32 “We ti mũndũ ta niĩ atĩ nĩguo ndĩmũcookerie, nĩguo tũngʼethanĩre igooti-inĩ.
൩൨ഞാൻ അങ്ങയോട് പ്രതിവാദിക്കേണ്ടതിനും ഞങ്ങളൊരുമിച്ച് ന്യായവിസ്താരത്തിന് ചെല്ലേണ്ടതിനും അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
33 Naarĩ korwo nĩ harĩ mũndũ ũngĩtũiguithania, atũigĩrĩre guoko gwake ithuĩ eerĩ,
൩൩ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന് ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.
34 mũndũ wa kũnjehereria rũthanju rwa Ngai, nĩgeetha ndigacooke kũmakio nĩ itebeebania rĩake.
൩൪ദൈവം തന്റെ വടി എന്നിൽനിന്ന് നീക്കട്ടെ; അവിടുത്തെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
35 Hĩndĩ ĩyo nĩingĩacooka kwaragia itekũmwĩtigĩra, no ũrĩa ndariĩ rĩu-rĩ, ndingĩhota.
൩൫അപ്പോൾ ഞാൻ യഹോവയെ പേടിക്കാതെ സംസാരിക്കും; ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ”.

< Ayubu 9 >