< Ayubu 30 >

1 “No rĩu-rĩ, andũ ethĩ kũngĩra nĩmaanyũrũragia, arĩa o na itangĩendire gũturanĩra maithe mao na ngui ciakwa cia rũũru.
ഇപ്പോൾ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിൻ കൂട്ടത്തിന്റെ നായ്ക്കളോടുകൂടി ആക്കുവാൻ പോലും ഞാൻ നിരസിക്കുമായിരുന്നു.
2 Hinya wa moko mao ũngĩangʼunire nakĩ, kuona atĩ hinya wao nĩwamehereire?
അവരുടെ കയ്യൂറ്റംകൊണ്ട് എനിക്ക് എന്ത് പ്രയോജനം? അവരുടെ യൗവ്വനശക്തി നശിച്ചുപോയല്ലോ.
3 Nĩmathĩnĩkĩte nĩ ũndũ wa wagi na ngʼaragu, ũtukũ-rĩ, moorũũraga bũrũri mũngʼaru, bũrũri mwanangĩku ũkirĩte ihooru.
ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവർ മെലിഞ്ഞിരിക്കുന്നു; ശൂന്യദേശത്തിന്റെയും നിർജ്ജനദേശത്തിന്റെയും ഇരുട്ടിൽ അവർ വരണ്ടനിലം കാർന്നു തിന്നുന്നു.
4 Maahaaraga nyeni cia mahuti ma cumbĩ kuuma ihinga-inĩ, na irio ciao ciarĩ mĩri ya mũtĩ wa kĩhaato.
അവർ കുറ്റിക്കാട്ടിൽ മണൽചീര പറിക്കുന്നു; കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു.
5 Nĩmaingatirwo kuuma kũrĩ mũingĩ, makiugĩrĩrio ta maarĩ aici.
ജനമദ്ധ്യത്തിൽ നിന്ന് അവരെ ഓടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.
6 Nĩmahatĩrĩirio maikarage mĩkuru-inĩ ya tũrũũĩ tũhũu, kũu ndwaro-inĩ cia mahiga na marima-inĩ marĩa marĩ thĩ.
താഴ്വരപ്പിളർപ്പുകളിൽ അവർ വസിക്കേണ്ടിവരുന്നു; മൺകുഴികളിലും പാറയുടെ ഗുഹകളിലും തന്നെ.
7 Maanagia ta nyamũ kũu ihinga-inĩ, makahatĩkanagĩra kũu mahuti-inĩ.
കുറ്റിക്കാട്ടിൽ അവർ കഴുതകളെപ്പോലെ കുതറുന്നു; കുറ്റിച്ചെടിയുടെ കീഴിൽ അവർ ഒന്നിച്ചുകൂടുന്നു.
8 Rũciaro rũtarĩ kĩene na rũtarĩ rĩĩtwa, nĩ rwarutũrũrirwo ruume kũu bũrũri-inĩ.
അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ; അവരെ ദേശത്തുനിന്ന് ചമ്മട്ടികൊണ്ട് അടിച്ചോടിക്കുന്നു.
9 “Na rĩu ariũ ao maraanyũrũria na rwĩmbo; ngagĩtuĩka wa kuunagwo thimo nĩo.
എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; അവർക്ക് പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു.
10 Nĩmathũire na magaikaraga haraihu na niĩ; matiĩtigagĩra kũnduĩra mata ũthiũ.
൧൦അവർ എന്നെ അറച്ച് അകന്നുനില്ക്കുന്നു; എന്റെ മുഖത്ത് തുപ്പുവാൻ ശങ്കിക്കുന്നില്ല.
11 Nĩ ũndũ rĩu Ngai nĩaregeretie ũta wakwa, na akandeehera mathĩĩna-rĩ, matirĩ ũndũ merigagĩrĩria gwĩka marĩ harĩa ndĩ.
൧൧ദൈവം തന്റെ കയർ അഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട് അവർ എന്റെ മുമ്പിൽ കടിഞ്ഞാൺ അയച്ചുവിട്ടിരിക്കുന്നു.
12 Mwena wakwa wa ũrĩo kũrĩ rũrĩrĩ rũratharĩkĩra; maigagĩra magũrũ makwa mĩtego, na magaaka ihumbu ciao cia gũũtharĩkĩra.
൧൨വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു അവർ നാശമാർഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു.
13 Maharaganagia njĩra yakwa; mahotaga kũnyũnũha o na gũtarĩ na mũndũ ũramateithia.
൧൩അവർ എന്റെ പാതയെ നശിപ്പിക്കുന്നു; അവർ തന്നെ തുണയറ്റവർ ആയിരിക്കുമ്പോൾ എന്റെ അപായത്തിനായി ശ്രമിക്കുന്നു.
14 Mokĩte ta matoonyeire mwanya-inĩ mwariĩ; mokĩire gatagatĩ ga kũu kwanangĩku, makaamomokera.
൧൪വിസ്താരമുള്ള വിടവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; ഇടിഞ്ഞുവീണതിന്റെ നടുവിൽക്കൂടി അവർ എന്റെ മേൽ ഉരുണ്ടുകയറുന്നു.
15 Imakania nĩcihootete; gĩtĩĩo gĩakwa kĩũmbũrĩtwo ta kĩhurutĩtwo nĩ rũhuho, naguo ũgitĩri wakwa ũkabuĩria ta itu.
൧൫ഭീകരതകൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ഐശ്വര്യവും മേഘംപോലെ കടന്നുപോകുന്നു.
16 “Na rĩu muoyo wakwa nĩũrathirĩrĩkĩra; matukũ ma thĩĩna nĩmanyiitĩte.
൧൬ഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.
17 Ũtukũ ũtheecangaga mahĩndĩ makwa; ruo rwa gũthegenya rũtindigithagĩria.
൧൭രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കാർന്നുതിന്നുന്നവർ ഉറങ്ങുന്നതുമില്ല.
18 Ngai angũnjakũnjaga ta nguo na ũndũ wa ũhoti wake mũnene; aanyiitaga ta kanjũ yakwa ngingo-inĩ.
൧൮ദൈവത്തിന്റെ ഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോട് പറ്റിയിരിക്കുന്നു.
19 Anjikĩtie ndoro-inĩ, ngatuĩka ta rũkũngũ na ta mũhu.
൧൯അവിടുന്ന് എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിനും തുല്യമായിരിക്കുന്നു.
20 “Nĩwe ndĩrakaĩra, o Wee Ngai, no ndũranjĩtĩka; ndĩrarũgama, no wee no kũndora ũrandora.
൨൦ഞാൻ ദൈവത്തോട് നിലവിളിക്കുന്നു; അവിടുന്ന് ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റു നില്ക്കുന്നു; അവിടുന്ന് എന്നെ തുറിച്ചുനോക്കുന്നതേയുള്ളു.
21 Wee nĩũngarũrũkĩte ũtarĩ na tha; ũtharĩkĩire na hinya wa guoko gwaku.
൨൧അവിടുന്ന് എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; അവിടുത്തെ കയ്യുടെ ശക്തിയാൽ അവിടുന്ന് എന്നെ പീഡിപ്പിക്കുന്നു.
22 Nĩũũhurĩtie, ũkaandindĩka mbere ya rũhuho; ũũnyugutanĩtie kĩhuhũkanio-inĩ.
൨൨അവിടുന്ന് എന്നെ കാറ്റിൻ പുറത്ത് കയറ്റി ഓടിക്കുന്നു; കൊടുങ്കാറ്റിൽ അവിടുന്ന് എന്നെ ലയിപ്പിച്ചുകളയുന്നു.
23 Nĩnjũũĩ nĩũkanginyia o gĩkuũ-inĩ, ũndware kũrĩa gwathĩrĩirwo arĩa othe marĩ muoyo.
൨൩മരണത്തിലേക്കും സകലജീവികളും ചെന്നുചേരുന്ന വീട്ടിലേക്കും അവിടുന്ന് എന്നെ കൊണ്ടുപോകുമെന്ന് ഞാൻ അറിയുന്നു.
24 “Ti-itherũ gũtirĩ mũndũ ũũkagĩrĩra mũndũ ũthuthĩkĩte ngoro, hĩndĩ ĩrĩa egũkaya ateithio arĩ mĩnyamaro-inĩ.
൨൪എങ്കിലും വീഴുമ്പോൾ ആരും കൈ നീട്ടുകയില്ലയോ? അപായത്തിൽപെട്ടവൻ നിലവിളിക്കുകയില്ലയോ?
25 Niĩ-rĩ, githĩ ndianarĩrio nĩ arĩa marĩ na thĩĩna? Githĩ ngoro yakwa ndĩanaiguĩra arĩa athĩĩni kĩeha?
൨൫കഷ്ടകാലം വന്നവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ? എളിയവനു വേണ്ടി എന്റെ മനസ്സ് വ്യസനിച്ചിട്ടില്ലയോ?
26 No rĩrĩ, rĩrĩa ndeerĩgagĩrĩra wega, ũũru ũgĩũka; rĩrĩa ndaacaragia ũtheri-rĩ, hĩndĩ ĩyo nduma ĩgĩũka.
൨൬ഞാൻ നന്മയ്ക്ക് നോക്കിയിരുന്നപ്പോൾ തിന്മ വന്നു. വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ട് വന്നു.
27 Nda yakwa ndĩtigaga kũruruma; matukũ ma thĩĩna nĩmanginyĩire.
൨൭എന്റെ ഹൃദയം ഇളകി മറിയുന്നു; കഷ്ടകാലം എനിയ്ക്ക് വന്നിരിക്കുന്നു.
28 Thiiaga njirĩte biũ, no ti ũndũ wa kũhĩa nĩ riũa; ngarũgama kĩũngano-inĩ ngakaya ndeithio.
൨൮ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും; ഞാൻ സഭയിൽ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു.
29 Nduĩkĩte mũrũ wa nyina na mbwe, ngatuĩka mũthiritũ wa ndundu.
൨൯ഞാൻ കുറുക്കന്മാർക്ക് സഹോദരനും ഒട്ടകപ്പക്ഷികൾക്ക് കൂട്ടാളിയും ആയിരിക്കുന്നു.
30 Gĩkonde gĩakwa nĩkĩgarũrũkĩte, gĩgathita na gĩkoonũka; mwĩrĩ wakwa ũhiũhĩte nĩ ũrugarĩ.
൩൦എന്റെ ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്നു; എന്റെ അസ്ഥി ഉഷ്ണംകൊണ്ട് കരിഞ്ഞിരിക്കുന്നു.
31 Kĩnanda gĩakwa kĩa mũgeeto kĩrutaga o mũgambo wa gũcakaya, naguo mũtũrirũ wakwa ũkaruta o mũgambo wa kĩrĩro.
൩൧എന്റെ കിന്നരനാദം വിലാപമായും എന്റെ കുഴലൂത്ത് കരച്ചിലായും തീർന്നിരിക്കുന്നു.

< Ayubu 30 >