< Ayubu 30 >

1 “No rĩu-rĩ, andũ ethĩ kũngĩra nĩmaanyũrũragia, arĩa o na itangĩendire gũturanĩra maithe mao na ngui ciakwa cia rũũru.
“എന്നാൽ ഇപ്പോൾ എന്നെക്കാൾ പ്രായംകുറഞ്ഞവർ എന്നെ പരിഹസിക്കുന്നു; അവരുടെ പിതാക്കന്മാർ എന്റെ ആട്ടിൻപറ്റത്തിന്റെ കാവൽനായ്ക്കളോടൊപ്പം നിർത്താൻപോലും യോഗ്യരായിരുന്നില്ല.
2 Hinya wa moko mao ũngĩangʼunire nakĩ, kuona atĩ hinya wao nĩwamehereire?
വാസ്തവത്തിൽ അവരുടെ കൈക്കരുത്ത് എനിക്കെന്തു മെച്ചമുണ്ടാക്കി? അവരുടെ ഊർജസ്വലത അവരിൽനിന്നു ചോർന്നുപോയല്ലോ.
3 Nĩmathĩnĩkĩte nĩ ũndũ wa wagi na ngʼaragu, ũtukũ-rĩ, moorũũraga bũrũri mũngʼaru, bũrũri mwanangĩku ũkirĩte ihooru.
ദാരിദ്ര്യവും വിശപ്പുംനിമിത്തം മെലിഞ്ഞുണങ്ങിയ അവർ, രാത്രിസമയത്ത് വിജനസ്ഥലങ്ങളിലും വരണ്ടുണങ്ങിയ നിലങ്ങളിലും അലഞ്ഞുനടന്നു.
4 Maahaaraga nyeni cia mahuti ma cumbĩ kuuma ihinga-inĩ, na irio ciao ciarĩ mĩri ya mũtĩ wa kĩhaato.
അവർ കുറ്റിക്കാട്ടിൽ ഓരുനിലത്തെ ചീര പറിക്കുന്നു; കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു.
5 Nĩmaingatirwo kuuma kũrĩ mũingĩ, makiugĩrĩrio ta maarĩ aici.
അവർ സമൂഹത്തിൽനിന്ന് നിഷ്കാസിതരായിരിക്കുന്നു; മോഷ്ടാക്കളെപ്പോലെ ആട്ടിയോടിക്കപ്പെട്ടവരാണ് അവർ.
6 Nĩmahatĩrĩirio maikarage mĩkuru-inĩ ya tũrũũĩ tũhũu, kũu ndwaro-inĩ cia mahiga na marima-inĩ marĩa marĩ thĩ.
തന്മൂലം അവർ നീർച്ചാലുകളുടെ തടങ്ങളിലും പാറയുടെ വിള്ളലുകളിലും ഗുഹകളിലും പാർക്കാൻ നിർബന്ധിതരാകുന്നു.
7 Maanagia ta nyamũ kũu ihinga-inĩ, makahatĩkanagĩra kũu mahuti-inĩ.
കുറ്റിക്കാടുകളിൽനിന്ന് മൃഗങ്ങളെപ്പോലെ അവർ ഓരിയിടുന്നു; അടിക്കാടുകൾക്കിടയിൽ അവർ ഒരുമിച്ചുകൂടുന്നു.
8 Rũciaro rũtarĩ kĩene na rũtarĩ rĩĩtwa, nĩ rwarutũrũrirwo ruume kũu bũrũri-inĩ.
അവർ ഭോഷരുടെ മക്കൾ, നീചസന്തതികൾ; ദേശത്തുനിന്ന് അവരെ അടിച്ചോടിക്കുന്നു.
9 “Na rĩu ariũ ao maraanyũrũria na rwĩmbo; ngagĩtuĩka wa kuunagwo thimo nĩo.
“ഇപ്പോൾ ഞാൻ അവർക്കൊരു ഹാസ്യഗാനമായിരിക്കുന്നു; ഒരു പഴഞ്ചൊല്ലായിത്തന്നെ മാറിയിരിക്കുന്നു.
10 Nĩmathũire na magaikaraga haraihu na niĩ; matiĩtigagĩra kũnduĩra mata ũthiũ.
അവർ എന്നെ വെറുത്ത് എന്നിൽനിന്ന് അകന്നുനിൽക്കുന്നു; എന്റെ മുഖത്ത് തുപ്പുന്നതിനുപോലും അവർ മടിക്കുന്നില്ല.
11 Nĩ ũndũ rĩu Ngai nĩaregeretie ũta wakwa, na akandeehera mathĩĩna-rĩ, matirĩ ũndũ merigagĩrĩria gwĩka marĩ harĩa ndĩ.
കാരണം, ദൈവം എന്റെ വില്ലിന്റെ ഞാണഴിച്ച് എന്നെ കഷ്ടതയിലാക്കുന്നു. എന്റെമുമ്പിൽ അവർ കയറൂരിവിട്ടവരെപ്പോലെ ആകുന്നു.
12 Mwena wakwa wa ũrĩo kũrĩ rũrĩrĩ rũratharĩkĩra; maigagĩra magũrũ makwa mĩtego, na magaaka ihumbu ciao cia gũũtharĩkĩra.
എന്റെ വലതുഭാഗത്ത് അവരുടെ വർഗം ആക്രമിക്കുന്നു എന്റെ കാലുകൾക്കായി കുരുക്കിടുന്നു. അവർ എനിക്കെതിരേ നാശതന്ത്രങ്ങൾ ഒരുക്കുന്നു.
13 Maharaganagia njĩra yakwa; mahotaga kũnyũnũha o na gũtarĩ na mũndũ ũramateithia.
അവർ എന്റെ പാത തകർക്കുന്നു; എന്നെ നശിപ്പിക്കുന്നതിൽ അവർ വിജയം കണ്ടെത്തുന്നു. ‘അവനെ സഹായിക്കാൻ ആരും വരികയില്ല,’ എന്ന് അവർ പറയുന്നു.
14 Mokĩte ta matoonyeire mwanya-inĩ mwariĩ; mokĩire gatagatĩ ga kũu kwanangĩku, makaamomokera.
വായ് തുറന്നിരിക്കുന്ന ഒരു പിളർപ്പിലൂടെ എന്നപോലെ അവർ കയറിവരുന്നു; ഇടിഞ്ഞുതകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ അവർ എന്റെനേരേ ഉരുണ്ടുവരുന്നു.
15 Imakania nĩcihootete; gĩtĩĩo gĩakwa kĩũmbũrĩtwo ta kĩhurutĩtwo nĩ rũhuho, naguo ũgitĩri wakwa ũkabuĩria ta itu.
ഭീകരതകൾ എനിക്കെതിരേ ഉയർന്നുവരുന്നു; കാറ്റിനാൽ എന്നപോലെ അവർ എന്റെ മഹത്ത്വം പാറ്റിക്കളയുന്നു; എന്റെ ഐശ്വര്യം ഒരു മേഘംപോലെ നീങ്ങിപ്പോയിരിക്കുന്നു.
16 “Na rĩu muoyo wakwa nĩũrathirĩrĩkĩra; matukũ ma thĩĩna nĩmanyiitĩte.
“ഇപ്പോൾ എന്റെ പ്രാണൻ എന്റെയുള്ളിൽ തൂകിപ്പോയിരിക്കുന്നു; ആകുലതയുടെ ദിവസങ്ങൾ എന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.
17 Ũtukũ ũtheecangaga mahĩndĩ makwa; ruo rwa gũthegenya rũtindigithagĩria.
രാത്രിയിൽ അത് എന്റെ അസ്ഥികളിൽ തുരന്നുകയറുന്നു; കാർന്നുതിന്നുന്ന വേദനയ്ക്ക് ഒരു ശമനവും ഉണ്ടാകുന്നില്ല.
18 Ngai angũnjakũnjaga ta nguo na ũndũ wa ũhoti wake mũnene; aanyiitaga ta kanjũ yakwa ngingo-inĩ.
ദൈവം തന്റെ അദമ്യശക്തിയാൽ ഒരു വസ്ത്രംപോലെ എന്നെ ആവരണം ചെയ്തിരിക്കുന്നു; കുപ്പായക്കഴുത്തുപോലെ അവിടന്ന് എന്നെ മുറുകെ പിടിക്കുന്നു.
19 Anjikĩtie ndoro-inĩ, ngatuĩka ta rũkũngũ na ta mũhu.
അവിടന്ന് എന്നെ ചെളിയിലേക്കു വലിച്ചെറിയുന്നു; ഞാൻ ധൂളിയും ചാമ്പലുംപോലെ ആയിത്തീർന്നിരിക്കുന്നു.
20 “Nĩwe ndĩrakaĩra, o Wee Ngai, no ndũranjĩtĩka; ndĩrarũgama, no wee no kũndora ũrandora.
“ദൈവമേ, സഹായത്തിനായി ഞാൻ അങ്ങയോടു നിലവിളിച്ചിട്ടും അങ്ങ് ഉത്തരം നൽകുന്നില്ല; ഞാൻ എഴുന്നേറ്റു നിൽക്കുന്നു, എന്നാൽ അങ്ങ് എന്നെ ഒന്നു നോക്കുകപോലും ചെയ്യുന്നില്ല.
21 Wee nĩũngarũrũkĩte ũtarĩ na tha; ũtharĩkĩire na hinya wa guoko gwaku.
അങ്ങ് എന്നോടു ക്രൂരനായിത്തീർന്നിരിക്കുന്നു; അവിടത്തെ കരബലത്താൽ എന്നെ ആക്രമിക്കുന്നു.
22 Nĩũũhurĩtie, ũkaandindĩka mbere ya rũhuho; ũũnyugutanĩtie kĩhuhũkanio-inĩ.
അങ്ങ് എന്നെ കാറ്റിന്മേൽ കയറ്റി പറപ്പിക്കുന്നു; കൊടുങ്കാറ്റിൽ ഞാൻ ആടി ഉലയുന്നു.
23 Nĩnjũũĩ nĩũkanginyia o gĩkuũ-inĩ, ũndware kũrĩa gwathĩrĩirwo arĩa othe marĩ muoyo.
അങ്ങ് എന്നെ മരണത്തിലേക്കാനയിക്കുമെന്ന് എനിക്കറിയാം, ജീവനുള്ളവരെല്ലാം ചെന്നുചേരുന്ന ഭവനത്തിലേക്കുതന്നെ.
24 “Ti-itherũ gũtirĩ mũndũ ũũkagĩrĩra mũndũ ũthuthĩkĩte ngoro, hĩndĩ ĩrĩa egũkaya ateithio arĩ mĩnyamaro-inĩ.
“ഒരാൾ നാശക്കൂമ്പാരത്തിൽനിന്ന് സഹായത്തിനായി കൈനീട്ടി നിലവിളിക്കുമ്പോൾ ആരും അയാളുടെമേൽ കൈവെക്കുകയില്ല എന്നതു നിശ്ചയം?
25 Niĩ-rĩ, githĩ ndianarĩrio nĩ arĩa marĩ na thĩĩna? Githĩ ngoro yakwa ndĩanaiguĩra arĩa athĩĩni kĩeha?
കഷ്ടതയിലിരിക്കുന്നവർക്കുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലേ? ദരിദ്രരെ ഓർത്ത് എന്റെ ഹൃദയം ദുഃഖിച്ചിട്ടില്ലേ?
26 No rĩrĩ, rĩrĩa ndeerĩgagĩrĩra wega, ũũru ũgĩũka; rĩrĩa ndaacaragia ũtheri-rĩ, hĩndĩ ĩyo nduma ĩgĩũka.
ഞാൻ നന്മ പ്രതീക്ഷിച്ചപ്പോൾ തിന്മ വന്നുചേർന്നു; പ്രകാശത്തിനായി ഞാൻ നോക്കിയപ്പോൾ അന്ധകാരം പടർന്നിറങ്ങി.
27 Nda yakwa ndĩtigaga kũruruma; matukũ ma thĩĩna nĩmanginyĩire.
എന്റെ ഹൃദയം തിളയ്ക്കുന്നു, വിശ്രമം ലഭിക്കുന്നില്ല; ദുരിതദിവസങ്ങൾ എന്നോട് ഏറ്റുമുട്ടുന്നു.
28 Thiiaga njirĩte biũ, no ti ũndũ wa kũhĩa nĩ riũa; ngarũgama kĩũngano-inĩ ngakaya ndeithio.
ഞാൻ കറുത്തിരുണ്ടവനായി നടക്കുന്നു; വെയിൽ കൊണ്ടിട്ടല്ലതാനും. സഭയിൽ ഞാൻ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു.
29 Nduĩkĩte mũrũ wa nyina na mbwe, ngatuĩka mũthiritũ wa ndundu.
ഞാൻ കുറുനരികൾക്കു സഹോദരനും ഒട്ടകപ്പക്ഷികൾക്കു സഹചാരിയുമായി മാറിയിരിക്കുന്നു.
30 Gĩkonde gĩakwa nĩkĩgarũrũkĩte, gĩgathita na gĩkoonũka; mwĩrĩ wakwa ũhiũhĩte nĩ ũrugarĩ.
എന്റെ ത്വക്കു കറുത്തു പൊളിഞ്ഞുപോകുന്നു; എന്റെ ശരീരം ജ്വരം ഹേതുവായി ചുട്ടുപൊള്ളുന്നു.
31 Kĩnanda gĩakwa kĩa mũgeeto kĩrutaga o mũgambo wa gũcakaya, naguo mũtũrirũ wakwa ũkaruta o mũgambo wa kĩrĩro.
എന്റെ കിന്നരം രോദനമായും എന്റെ കുഴൽനാദം വിലാപത്തിന് അനുരണനമായും ആലപിക്കുന്നു.

< Ayubu 30 >