< Ayubu 20 >

1 Nake Zofaru ũrĩa Mũnaamathi agĩcookia atĩrĩ:
അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:
2 “Meciiria makwa nĩ mathĩĩnĩku, na nĩkĩo ngũcookia, nĩ ũndũ nĩndangĩkĩte mũno.
“ഉത്തരം പറയുവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ അക്ഷമ കാരണം തന്നെ.
3 Ndĩraigua irũithia rĩa kũnjonorithia, naguo ũmenyo wakwa nĩũranjĩkĩra hinya wa gũcookia.
എനിയ്ക്ക് ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു.
4 “Ti-itherũ nĩũũĩ ũrĩa gũtũire kuuma tene rĩrĩa mũndũ aigirwo gũkũ thĩ ĩno,
മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ?
5 atĩ kũrũũhia kwa arĩa aaganu no gwa kahinda, o nakĩo gĩkeno kĩa andũ arĩa matooĩ Ngai no gĩa kahinda kanini.
ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; അഭക്തന്റെ സന്തോഷം അല്പനേരത്തേക്കേയുള്ളു.
6 O na gũtuĩka mwĩtĩĩo wake nĩ ũkinyaga o igũrũ, naguo mũtwe wake ũkahutia matu-rĩ,
അവന്റെ ഉയർച്ച ആകാശത്തോളം എത്തിയാലും അവന്റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും
7 agaathira nginya tene o ta mai make mwene; arĩa manamuona mooragie atĩrĩ, ‘Kaĩ aathiire kũ?’
അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.
8 Airagĩria ta kĩroto, akaaga kuoneka rĩngĩ, akaingatwo ta kĩoneki kĩa ũtukũ.
അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ മറഞ്ഞുപോകും.
9 Riitho rĩrĩa rĩamuonaga rĩtikamuona rĩngĩ; harĩa aaikaraga hatikamuona rĩngĩ.
അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; അവന്റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല.
10 Ciana ciake ikaageragia kwĩiguithania na athĩĩni; moko make mwene no nginya magaacookia ũtonga wake kũrĩa aaũrutire.
൧൦അവന്റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും; അവന്റെ കൈ അവന്റെ സമ്പത്ത് മടക്കിക്കൊടുക്കും.
11 Hinya wa wĩthĩ ũrĩa ũiyũrĩte mahĩndĩ-inĩ make ũgaakoma hamwe nake rũkũngũ-inĩ.
൧൧അവന്റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു; അത് അവനോടുകൂടി പൊടിയിൽ കിടക്കും.
12 “O na gũtuĩka ũũru ũrĩ mũrĩo ũrĩ kanua gake, na nĩaũhithaga rungu rwa rũrĩmĩ rwake,
൧൨ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും
13 o na gũtuĩka ndangĩhota kũũrekia na aũigaga kanua gake-rĩ,
൧൩അതിനെ വിടാതെ പിടിച്ച് വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും
14 irio ciake nĩikarũra irĩ nda yake; igaatuĩka ũrũrũ wa nduĩra thĩinĩ wake.
൧൪അവന്റെ ആഹാരം അവന്റെ കുടലിൽ മാറ്റപ്പെട്ട് അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.
15 Nĩagatahĩka ũtonga ũrĩa ameretie; Mũrungu nĩagatũma aũtahĩke.
൧൫അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; ദൈവം അത് അവന്റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും.
16 Nĩakoonga thumu wa nyoka; magego ma nyoka nĩmo makaamũũraga.
൧൬അവൻ സർപ്പവിഷം നുകരും അണലിയുടെ നാവ് അവനെ കൊല്ലും.
17 Ndagakenera tũrũũĩ, njũũĩ iria ithereraga ũũkĩ na ngorono.
൧൭തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കുകയില്ല.
18 Kĩndũ kĩrĩa anogeire no nginya agagĩcookia atakĩrĩte; ndagakenera uumithio wa wonjoria wake.
൧൮തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല.
19 Nĩgũkorwo nĩahinyĩrĩirie athĩĩni, akamatiga matarĩ na kĩndũ; nĩatunyanĩte nyũmba iria ataakire.
൧൯അവൻ ദരിദ്രന്മാരെ പീഡിപ്പിച്ച് ഉപേക്ഷിച്ചു; താൻ പണിയാത്ത വീട് അപഹരിച്ചു.
20 “Ti-itherũ merirĩria make matingĩthira; ndangĩĩhonokia na indo iria eigĩire.
൨൦അവന്റെ കൊതിക്ക് മതിവരാത്തതുകൊണ്ട് അവൻ തന്റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല.
21 Gũtirĩ kĩndũ atigĩirio gĩa kũrĩa; ũtonga wake ndũgatũũra.
൨൧അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല; അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്‍ക്കുകയില്ല.
22 Hĩndĩ ĩrĩa aiganĩire nĩ ũndũ wa kũingĩhia indo, mĩnyamaro nĩĩkamũnyiita; ũkĩa nĩũkamũkora na nditi nene.
൨൨അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന് ഞെരുക്കം ഉണ്ടാകും; ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും.
23 Hĩndĩ ĩrĩa aiyũrĩtie nda yake-rĩ, nĩguo Ngai akaarekereria marakara make mahiũ mamũkore na amuurĩrie mahũũra make.
൨൩അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ ദൈവം തന്റെ ഉഗ്രകോപം അവന്റെമേൽ അയയ്ക്കും; അവൻ ഭക്ഷിക്കുമ്പോൾ അത് അവന്റെമേൽ വർഷിപ്പിക്കും.
24 O na angĩũrĩra indo cia mbaara cia kĩgera, akaarathwo na mũguĩ wa gĩcango.
൨൪അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്ര വില്ല് അവനിൽ തറഞ്ഞുകയറും.
25 Aũcomoraga kuuma ngʼongʼo wake, mũtheece ũcio mũkengu akaũcomora kuuma ini-inĩ rĩake. Imakania nĩikamũkorerera;
൨൫അവൻ അത് അവന്റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു; മിന്നുന്ന മുന അവന്റെ പിത്തഗ്രന്ഥിയിൽനിന്ന് പുറപ്പെടുന്നു; കൊടും ഭീതി അവന്റെമേൽ ഇരിക്കുന്നു.
26 nduma nene nĩyetereire igĩĩna ciake. Mwaki ũtarĩ mũhurutĩre nĩũkamũcina, na ũniine kĩrĩa gĩtigaire thĩinĩ wa hema yake.
൨൬അന്ധകാരമെല്ലാം അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത തീയ്ക്ക് അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അത് ദഹിപ്പിക്കും;
27 Igũrũ nĩrĩkaguũria wĩhia wake; thĩ nayo nĩĩkarahũka ĩmũũkĩrĩre.
൨൭ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവന് എതിരായി സാക്ഷ്യം പറയും.
28 Kĩguũ nĩgĩgathereria nyũmba yake, indo cia nyũmba yake ithererio nĩ kĩguũ mũthenya ũcio wa mangʼũrĩ ma Ngai.
൨൮അവന്റെ വീട്ടിലെ ധനം ഇല്ലാതെയാകും; ദൈവത്തിന്റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും.
29 Ũcio nĩguo ũndũ ũrĩa Ngai agayagĩra arĩa aaganu, igai rĩrĩa maathĩrĩirwo nĩ Mũrungu.”
൨൯ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവന് നിയമിച്ച അവകാശവും ആകുന്നു”.

< Ayubu 20 >