< Ayubu 1 >

1 Bũrũri-inĩ wa Uzu nĩ kwarĩ mũndũ watũire kuo wetagwo Ayubu. Mũndũ ũcio ndaarĩ ũcuuke ningĩ aarĩ mũndũ mũrũngĩrĩru; nĩetigĩrĩte Ngai na agatheemaga maũndũ marĩa mooru.
ഊസ് ദേശത്ത് ഇയ്യോബ് എന്ന് പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
2 Ayubu aarĩ na ariũ mũgwanja na airĩtu atatũ,
അവന് ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും ജനിച്ചു.
3 ningĩ nĩ aarĩ na ngʼondu 7,000, na ngamĩĩra 3,000, na ndegwa cia kũigana kuohwo macooki 500, na ndigiri 500, na nĩ aarĩ na ndungata nyingĩ mũno. Nĩwe warĩ mũndũ ũrĩa mũnene mũno kũrĩ andũ arĩa angĩ othe a mwena wa Irathĩro.
അവന് ഏഴായിരം (7,000) ആടുകളും മൂവായിരം (3,000) ഒട്ടകങ്ങളും അഞ്ഞൂറ് ജോടി കാളകളും അഞ്ഞൂറ് പെൺ കഴുതകളുമുള്ള മൃഗസമ്പത്തും വളരെ ദാസന്മാരും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വ ദേശക്കാരിലും മഹാനായിരുന്നു.
4 Ariũ ake nĩmagĩaga na iruga o mũndũ riita rĩake gwake mũciĩ, na nĩmetaga aarĩ a nyina acio atatũ nĩguo marĩĩanĩre na manyuuanĩre nao.
അവന്റെ പുത്രന്മാർ നിശ്ചയിക്കപ്പെട്ട ദിവസത്തിൽ അവരവരുടെ വീട്ടിൽ വിരുന്നു കഴിക്കുകയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്യുവാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ച് വിളിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു.
5 Na matukũ ma maruga maathira, Ayubu nĩamatũmanagĩra moke nĩguo amatherie. Nĩokagĩra rũciinĩ tene akaruta igongona rĩa njino nĩ ũndũ wa o ũmwe wao, tondũ eeciiragia atĩrĩ, “No gũkorwo ciana ciakwa nĩciĩhĩtie ikaruma Ngai na ngoro.” Ũcio nĩguo warĩ mũtũgo wa Ayubu wa mahinda mothe.
എന്നാൽ വിരുന്നുനാളുകൾ കഴിയുമ്പോൾ ഇയ്യോബ്: “എന്റെ പുത്രന്മാർ പാപംചെയ്ത് ദൈവത്തെ ഹൃദയംകൊണ്ട് ത്യജിച്ചുപോയിരിക്കും” എന്ന് പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണമനുസരിച്ച് ഹോമയാഗങ്ങളെ അർപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.
6 Na rĩrĩ, mũthenya ũmwe araika nĩmathiire kũrũgama mbere ya Jehova, na Shaitani o nake agĩthiĩ hamwe nao.
ഒരു ദിവസം ദൂതന്മാര്‍ യഹോവയുടെ സന്നിധിയിൽ നിൽക്കുവാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.
7 Nake Jehova akĩũria Shaitani atĩrĩ, “Uuma kũ?” Nake Shaitani agĩcookeria Jehova atĩrĩ, “Nyuma kũriũnga thĩ, o na gũcangacanga kuo kũndũ na kũndũ.”
യഹോവ സാത്താനോട്: “നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: “ഞാൻ ഭൂമി മുഴുവനും ചുറ്റി സഞ്ചരിച്ചിട്ട് വരുന്നു” എന്നുത്തരം പറഞ്ഞു.
8 Ningĩ Jehova akĩũria Shaitani atĩrĩ, “Nĩũcũũranĩtie ũhoro wa ndungata yakwa Ayubu? Ũkoona atĩ kũu thĩ gũtirĩ mũndũ ũngĩ ũhaana take; ndarĩ ũcuuke na nĩmũrũngĩrĩru, mũndũ mwĩtigĩri-Ngai na ũtheemaga maũndũ marĩa mooru?”
യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്ന് അരുളിച്ചെയ്തു.
9 Shaitani agĩcookia atĩrĩ, “Kaĩ Ayubu agĩĩtigagĩra Ngai o ro ũguo tũhũ?
അതിന് സാത്താൻ യഹോവയോട്: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത് വെറുതെയല്ല?
10 Githĩ wee ndũmũirigĩire na ũkamũrigiicĩria hamwe na nyũmba yake, o hamwe na maũndũ make mothe? Nĩũrathimĩte wĩra wa moko make, nĩ ũndũ ũcio ũhiũ wake na ndũũru ciake ciyũrĩte bũrũri wothe.
൧൦അങ്ങ് അവനും അവന്റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടീട്ടല്ലയോ? അങ്ങ് അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്ത് ദേശത്ത് പെരുകിയിരിക്കുന്നു.
11 No rĩrĩ, ta tambũrũkia guoko gwaku ũhutie indo ciothe iria arĩ nacio, na ti-itherũ ndarĩ hĩndĩ ategũkũruma o ũthiũ-inĩ waku.”
൧൧തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്ന് തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്ന് ഉത്തരം പറഞ്ഞു.
12 Jehova akĩĩra Shaitani atĩrĩ, “No wega, indo ciothe iria arĩ nacio nĩndaciiga moko-inĩ maku, nowe mwene ndũkanamũhutie.” Nake Shaitani akiuma hau mbere ya Jehova.
൧൨ദൈവം സാത്താനോട്: “ഇതാ, അവനുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെമേൽ മാത്രം കയ്യേറ്റം ചെയ്യരുത്” എന്ന് കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ട് പുറപ്പെട്ടുപോയി.
13 Na rĩrĩ, mũthenya ũmwe hĩndĩ ĩrĩa ariũ na aarĩ a Ayubu maarĩĩaga na makanyua ndibei kwa mũrũ wa nyina wao ũrĩa mũkũrũ-rĩ,
൧൩ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ
14 mũkinyia-ũhoro agĩkora Ayubu, akĩmwĩra atĩrĩ, “Ndegwa nĩkũrĩma ikũrĩmaga na mĩraũ, nacio ndigiri ikũrĩĩaga o hau hakuhĩ,
൧൪ഒരു ദൂതൻ അവന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;
15 nao andũ a Sabea macitharĩkĩra na macitaha. Ndungata nacio maciũraga na rũhiũ rwa njora, na no niĩ nyiki ndahonoka, ndagĩũka gũkũrehere ũhoro!”
൧൫പെട്ടെന്ന് ശെബായർ വന്ന് അവയെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; ഈ വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു.
16 O akĩaragia-rĩ, mũkinyia-ũhoro ũngĩ agĩũka, akiuga atĩrĩ, “Mwaki wa Ngai uumire na igũrũ na wacina ngʼondu o na ndungata waniina biũ; no niĩ nyiki ndahonoka, ndagĩũka gũkũrehere ũhoro!”
൧൬അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ വേറൊരാൾ വന്നു; “ദൈവത്തിന്റെ തീ ആകാശത്തുനിന്ന് വീണുകത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു.
17 O akĩaragia-rĩ, mũkinyia-ũhoro ũngĩ agĩũka, akiuga atĩrĩ, “Akalidei meyũmba mbũtũ ithatũ, maatharĩkĩra ngamĩĩra ciaku na macitaha, maathiĩ nacio. Ndungata nacio maciũraga na rũhiũ rwa njora; na no niĩ nyiki ndahonoka, ndagĩũka gũkũrehere ũhoro!”
൧൭അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ മറ്റൊരുവൻ വന്നുപറഞ്ഞു: “പെട്ടെന്ന് കൽദയർ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോകുകയും വേലക്കാരെ വാളാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു.
18 O akĩaragia-rĩ, mũkinyia-ũhoro o ũngĩ agĩũka, akiuga atĩrĩ, “Ariũ na aarĩ aku mekũrĩĩaga, makĩnyuuaga ndibei kwa mũrũ wa nyina wao ũrĩa mũkũrũ;
൧൮അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റൊരുവൻ വന്നു; “നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ ഭക്ഷണം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു.
19 na rĩrĩ, o hĩndĩ ĩyo rũhuho rũnene rwahurutana ruumĩte werũ-inĩ, na ruo rwahũũra nyũmba ĩyo koine ciayo inya, yamomoka, yamagwĩra maakua; na no niĩ nyiki ndahonoka, ndagĩũka gũkũrehere ũhoro!”
൧൯പെട്ടെന്ന് മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വന്ന് വീടിന്റെ നാല് മൂലയ്ക്കും അടിച്ചു: അത് യൗവ്വനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാനൊരുവൻ മാത്രം രക്ഷപ്പെട്ടു” എന്ന് പറഞ്ഞു.
20 Nake Ayubu aigua-ũhoro ũcio, akĩrũgama, agĩtembũranga nguo yake ya igũrũ, na akĩenjwo mũtwe. Agĩcooka akĩĩgũithia thĩ, akĩhooya Ngai,
൨൦അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് വസ്ത്രം കീറി തല ക്ഷൗരം ചെയ്ത് സാഷ്ടാംഗം വീണ് നമസ്കരിച്ചു:
21 akiuga atĩrĩ: “Ndoimire nda ya maitũ ndĩ njaga, na ngoima thĩ ĩno ndĩ njaga. Nĩ Jehova waheanire, na nĩ Jehova wacookera: rĩĩtwa rĩa Jehova rĩrogoocwo.”
൨൧“നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെട്ടുവന്നു, നഗ്നനായി തന്നെ മടങ്ങിപ്പോകും, യഹോവ എനിക്ക് തന്നതെല്ലാം, യഹോവ എടുത്തുമാറ്റി, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.
22 Thĩinĩ wa maũndũ macio mothe-rĩ, Ayubu ndaigana kwĩhia na ũndũ wa gũtuĩra Ngai mahĩtia.
൨൨ഇതിലൊന്നിലും ഇയ്യോബ് പാപംചെയ്യുകയോ ദൈവത്തിന് ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല.

< Ayubu 1 >