< Jeremia 10 >

1 Ta thikĩrĩriai mũigue ũhoro ũrĩa Jehova ekũmwĩra, inyuĩ andũ a nyũmba ya Isiraeli.
ഇസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു സംസാരിക്കുന്ന വചനം കേൾക്കുക.
2 Jehova ekuuga atĩrĩ: “Tigai kwĩruta mĩthiĩre ya ndũrĩrĩ, kana mũguoyohio nĩ morirũ ma kũũrĩa igũrũ, o na gũtuĩka ndũrĩrĩ icio nĩiguoyohetio nĩmo.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതര ജനതകളുടെ ജീവിതരീതി അഭ്യസിക്കുകയോ ആകാശത്തിലെ ചിഹ്നങ്ങൾ കണ്ട് അവർ പരിഭ്രമിക്കുമ്പോലെ നിങ്ങൾ പരിഭ്രാന്തരാകുകയോ അരുത്.
3 Nĩgũkorwo mĩtugo ya andũ acio ndĩrĩ kĩene: matemaga mũtĩ mũtitũ, ũkarutĩrwo wĩra nĩ bundi, akawacũhia na ithanwa rĩake.
ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്; അവർ കാട്ടിൽനിന്ന് ഒരു മരം വെട്ടുന്നു, ആശാരി തന്റെ ഉളികൊണ്ട് അതിനു രൂപംവരുത്തുന്നു.
4 Maũgemagia na betha na thahabu; maũhũũragĩrĩra na mĩcumarĩ na nyondo ndũkae kwenyenya.
അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു; അത് ആടിയുലയാതെ, ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു.
5 Ũtariĩ ta kĩndũ gĩa kũhahũra nyamũ gĩthecereirwo mũtĩ mũgũnda-inĩ wa marenge, mĩhianano yao ndĩngĩhota kwaria; ningĩ no nginya ĩkuuo, tondũ ndĩngĩhota gwĩtwara. Mũtikanamĩĩtigĩre; ndĩngĩhota gwĩka ũũru o na kana gwĩka wega o na ũrĩkũ.”
വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു, അവരുടെ വിഗ്രഹങ്ങൾക്കു സംസാരിക്കാൻ കഴിയുകയില്ല; അവയ്ക്കു നടക്കാൻ കഴിവില്ലാത്തതിനാൽ ആരെങ്കിലും അവയെ ചുമന്നുകൊണ്ടുപോകണം. അവയെ ഭയപ്പെടരുത്; അവയ്ക്ക് ഒരു ദോഷവും ചെയ്യാൻ കഴിയുകയില്ല, നന്മ ചെയ്യാനും അവയ്ക്കു ശക്തിയില്ല.”
6 Atĩrĩrĩ, gũtirĩ ũngĩ ũtariĩ tawe, Wee Jehova; Wee ũrĩ mũnene, narĩo rĩĩtwa rĩaku nĩ rĩrĩ ũhoti mũnene.
യഹോവേ, അങ്ങയെപ്പോലെ ആരുമില്ല; അവിടന്നു വലിയവൻ, അവിടത്തെ നാമം ശക്തിയിൽ പ്രബലമാണ്.
7 Nũũ ũtangĩgwĩtigĩra, Wee mũthamaki wa ndũrĩrĩ? Wee nowe wagĩrĩire gwĩtigĩrwo. Thĩinĩ wa andũ arĩa othe oogĩ a ndũrĩrĩ, o na mothamaki-inĩ mao mothe, gũtirĩ ũngĩ ũhaana tawe.
രാഷ്ട്രങ്ങളുടെ രാജാവേ, അങ്ങയെ ആർ ഭയപ്പെടാതിരിക്കും? അത് അങ്ങയുടെ അവകാശമാണല്ലോ. രാഷ്ട്രങ്ങൾക്കിടയിലെ ജ്ഞാനികളായ നേതാക്കന്മാരിലും അവരുടെ എല്ലാ രാജ്യങ്ങളിലും, അങ്ങയെപ്പോലെ ആരുമില്ല.
8 Acio othe-rĩ, matiĩciiragia, no nĩ akĩĩgu; mataaragwo nĩ mĩhianano ĩtarĩ kĩene o ĩrĩa ĩthondeketwo na mĩtĩ.
അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ; തടികൊണ്ടുള്ള നിർജീവമായ വിഗ്രഹങ്ങളാണ് അവരെ ഉപദേശിക്കുന്നത്.
9 Ĩgemagio na betha ĩrĩa hũũre ĩrutĩtwo Tarishishi, na thahabu ĩrutĩtwo Ufazu. Kĩndũ kĩu gĩthondeketwo na moko ma bundi, na ma mũturi wa thahabu gĩcookaga gĩkahumbĩrwo na rangi wa bururu na wa ndathi, ciothe ithondeketwo nĩ andũ arĩa oogĩ na wĩra ũcio.
തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും ഊഫാസിൽനിന്നു തങ്കവും കൊണ്ടുവരുന്നു. ആശാരിയും സ്വർണപ്പണിക്കാരും നിർമിച്ചതിനെ നീലവസ്ത്രവും ഊതവർണവസ്ത്രവും ധരിപ്പിക്കുന്നു— ഇതെല്ലാം വിദഗ്ദ്ധ ശില്പികളുടെ നിർമാണംതന്നെ.
10 No Jehova nĩwe Ngai ũrĩa wa ma; nĩwe Ngai ũrĩa ũrĩ muoyo, o na mũthamaki ũrĩa ũtũũraga tene na tene. Rĩrĩa arakarĩte-rĩ, thĩ nĩĩthingithaga, nacio ndũrĩrĩ itingĩĩtiiria mangʼũrĩ make.
എന്നാൽ യഹോവ സത്യദൈവമാകുന്നു; അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ. അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു; ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല.
11 “Meerei atĩrĩ, ‘Ngai icio itoombire igũrũ na thĩ, nĩigathira gũkũ thĩ, na ithire kũrĩa guothe gũtambũrũkĩirio matu mairũ.’”
“‘ആകാശവും ഭൂമിയും നിർമിച്ചിട്ടില്ലാത്ത ഈ ദേവതകൾ, ഈ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകുമെന്ന്,’ അവരോടു പറയുക.”
12 No rĩrĩ, nĩ Ngai wombire thĩ na hinya wake; akĩhaanda thĩ na ũũgĩ wake, na agĩtambũrũkia matu mairũ na ũndũ wa ũmenyo wake.
എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.
13 Hĩndĩ ĩrĩa we agũũthũka-rĩ, maaĩ marĩa marĩ igũrũ matu-inĩ nĩmarurumaga; nĩwe ũtũmaga thaatũ waambate na igũrũ uumĩte ituri ciothe cia thĩ. Atũmaga rũheni rũũke rũrehanĩte na mbura, na akarehithia rũhuho ruumĩte makũmbĩ-inĩ make.
അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു; അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു. അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു, തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
14 Andũ othe nĩmagĩte meciiria na makaaga ũũgĩ; nake mũturi wa thahabu o wothe nĩaconorithĩtio nĩ mĩhianano ĩyo yake. Nĩ ũndũ mĩhianano ĩyo yake ya gwĩturĩra nĩ ya maheeni; ndĩrĩ mĩhũmũ thĩinĩ wayo.
മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ; ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു. അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്; ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.
15 Ndĩrĩ kĩene, nĩ ya kũnyararwo; narĩo ihinda rĩayo rĩa gũciirithio rĩakinya-rĩ, nĩĩgathira biũ.
അവ മിഥ്യയും അപഹാസപാത്രവുമാണ്; അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.
16 We ũcio Rũgai rwa Jakubu ndatariĩ tayo, nĩgũkorwo nĩwe Mũũmbi wa indo ciothe, o hamwe na Isiraeli mũhĩrĩga ũrĩa, eegwatĩire ũtuĩke igai rĩake, Jehova Mwene-Hinya-Wothe, nĩrĩo rĩĩtwa rĩake.
യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല, അവിടത്തെ അവകാശജനതയായ ഇസ്രായേലിന്റെയുംമാത്രമല്ല, സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
17 Ohai mĩrigo yanyu mũthaame bũrũri ũyũ, inyuĩ arĩa mũtũũrĩte mũrigiicĩirio nĩ thũ.
ഉപരോധത്തിൻകീഴിൽ ജീവിക്കുന്നവരേ, നാടുവിടുന്നതിനായി നിന്റെ ഭാണ്ഡം മുറുക്കിക്കൊൾക.
18 Nĩgũkorwo Jehova ekuuga atĩrĩ: “Ihinda rĩĩrĩ nĩrĩo ngũikia andũ arĩa othe matũũraga bũrũri ũyũ ta maikĩtio na kĩgũtha; Nĩngũmarehithĩria mĩnyamaro, nĩgeetha manyiitwo mĩgwate.”
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ പ്രാവശ്യം ഈ ദേശവാസികളെ കവിണയിൽവെച്ച് എറിഞ്ഞുകളയും; ഞാൻ അവർക്കു ദുരിതംവരുത്തും അങ്ങനെ അവർ പിടിക്കപ്പെടും.”
19 Wũi-ĩiya-wakwa, nĩ ũndũ wa itihia rĩrĩa ndiihĩtio-ĩ! Ironda ciakwa itingĩhona! No ngĩĩcookeria ũhoro ngiuga atĩrĩ, “Ũyũ nĩ mũrimũ wakwa, na no nginya ndĩũkirĩrĩrie.”
എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! എന്റെ മുറിവു സൗഖ്യംവരാത്തതത്രേ! എന്നിട്ടും ഞാൻ എന്നോടുതന്നെ പറഞ്ഞു, “ഇത് എന്റെ രോഗമാണ്, അതു ഞാൻ സഹിച്ചേ മതിയാകൂ.”
20 Hema yakwa nĩyanangĩtwo, nayo mĩkanda yayo yothe ĩgatuĩkanga. Ariũ akwa nĩmanjehereire magethiĩra na rĩu matikĩrĩ ho; rĩu gũtirĩ mũndũ mũtigaru wa kwamba hema yakwa, o na kana wa gũtambũrũkia mataama mayo.
എന്റെ കൂടാരം തകർക്കപ്പെട്ടിരിക്കുന്നു; അതിന്റെ കയറുകളെല്ലാം അറ്റുപോയിരിക്കുന്നു. എന്റെ മക്കൾ എന്നെ വിട്ടുപോയിരിക്കുന്നു അവരെ ഞാൻ ഇനി കാണുകയുമില്ല; എന്റെ കൂടാരമടിക്കുന്നതിനും എന്റെ തിരശ്ശീല നിവർക്കുന്നതിനും ആരുമില്ല.
21 Arĩithi matiĩciiragia, na matituĩragia ũhoro harĩ Jehova; nĩ ũndũ ũcio matigaacagĩra, nacio ndũũru ciao ciothe cia mbũri nĩihurunjũkĩte.
ഇടയന്മാർ മൃഗത്തിനു തുല്യരാണ്, അവർ യഹോവയെ അന്വേഷിക്കുന്നില്ല; അതിനാൽ അവർ ഐശ്വര്യം പ്രാപിക്കുന്നില്ല, അവരുടെ ആട്ടിൻപറ്റമെല്ലാം ചിതറിപ്പോയിരിക്കുന്നു.
22 Ta thikĩrĩriai! Nĩtũrakinyĩrio ũhoro, tũkeerwo atĩrĩ, kũrĩ na gacagaca nene kuuma bũrũri wa mwena wa gathigathini! Gacagaca ĩyo nĩĩgatũma matũũra ma Juda makire ihooru, ĩtũme matuĩke ma gũtũũragwo nĩ mbwe.
ഇതാ, ഒരു വാർത്ത വരുന്നു— വടക്കേദേശത്തുനിന്നുള്ള ഒരു വലിയ കോലാഹലംതന്നെ! അത് യെഹൂദാപട്ടണങ്ങളെ ശൂന്യവും കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും.
23 Atĩrĩrĩ Wee Jehova, nĩnjũũĩ atĩ muoyo wa mũndũ ti wake we mwene; mũndũ we mwene ti we ũrũngagĩrĩria makinya make.
യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല; സ്വയം തന്റെ കാലടികളെ നിയന്ത്രിക്കാൻ അവരാൽ അസാധ്യവും എന്നു ഞാൻ അറിയുന്നു.
24 Atĩrĩrĩ Wee Jehova, herithia, no ũherithie na kĩhooto; ndũkaherithie ũrĩ na marakara, ndũkae kũniina nduĩke kĩndũ hatarĩ.
യഹോവേ, അങ്ങയുടെ ക്രോധത്തിലല്ല, ന്യായമായ അളവിൽമാത്രം എന്നെ ശിക്ഷിക്കണമേ, അല്ലായെങ്കിൽ ഞാൻ ശൂന്യമായിത്തീരും.
25 Itũrũrĩra ndũrĩrĩ iria itakũũĩ mangʼũrĩ maku, ũmaitũrũrĩre andũ arĩa matakayagĩra rĩĩtwa rĩaku. Nĩ ũndũ-rĩ, nĩmahukĩtie Jakubu; mamũhukĩtie biũ, naguo bũrũri wake makawananga.
അങ്ങയുടെ കോപം അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും ചൊരിയണമേ. കാരണം അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു; അവർ അവനെ മുഴുവനായും വിഴുങ്ങിയിരിക്കുന്നു, അവന്റെ വാസസ്ഥാനത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.

< Jeremia 10 >