< Jakubu 1 >

1 Nĩ niĩ Jakubu, ndungata ya Ngai na ya Mwathani Jesũ Kristũ, Ndĩramwandĩkĩra inyuĩ a mĩhĩrĩga ĩrĩa ikũmi na ĩĩrĩ mũhurunjĩtwo thĩ yothe: Nĩndamũgeithia.
ദൈവത്തിന്‍റെയും കർത്താവായ യേശുക്രിസ്തുവിൻ്റെയും ദാസനായ യാക്കോബ് എഴുതുന്നത്: പലയിടങ്ങളിലായി ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.
2 Ariũ na aarĩ a Ithe witũ, rĩrĩa rĩothe mwakorwo nĩ magerio ma mĩthemba mĩingĩ-rĩ, tuagai atĩ ũguo nĩ gĩkeno gĩtheri.
എന്‍റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരിശോധനകളിൽ അകപ്പെടുമ്പോൾ അത് മഹാസന്തോഷം എന്നു എണ്ണുവിൻ.
3 tondũ nĩmũũĩ atĩ kũgerio kwa wĩtĩkio wanyu kũrehaga gũkirĩrĩria.
നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന നിങ്ങളിൽ സഹിഷ്ണത ഉളവാക്കുന്നു എന്നു അറിയുന്നുവല്ലോ.
4 Rekei gũkirĩrĩria kwanyu kũrute wĩra wakuo, nĩgeetha mũtuĩke andũ aagĩrĩru kũna na agima, mũtarĩ na ũndũ mwagĩte.
എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന് സഹിഷ്ണത അതിന്‍റെ പൂർണ്ണ പ്രവൃത്തി ചെയ്യട്ടെ.
5 Na rĩrĩ, mũndũ wanyu angĩkorwo aagĩte ũũgĩ-rĩ, nĩahooe Ngai, ũrĩa ũheaga andũ othe na ũtaana, na atarĩ na ũũru ngoro, nake nĩekũheo ũũgĩ ũcio.
നിങ്ങളിൽ ഒരാൾക്ക് ജ്ഞാനം കുറവാകുന്നു എങ്കിൽ, ശകാരിക്കാതെയും സന്തോഷത്തോടെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനുമായ ദൈവത്തോട് യാചിക്കട്ടെ; അപ്പോൾ അവനു ലഭിക്കും.
6 No rĩrĩa ekũhooya-rĩ, nĩahooe etĩkĩtie, na ndagathanganie, tondũ mũndũ ũrĩa ũthanganagia ahaana ta ikũmbĩ rĩa iria inene, rĩrĩa rĩhurutagwo nĩ rũhuho na rĩkarũgarũũgio.
എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരയ്ക്ക് തുല്യനാകുന്നു.
7 Mũndũ ũcio ndageciirie atĩ nĩakaheo kĩndũ o nakĩ nĩ Mwathani;
ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്ന് വല്ലതും ലഭിക്കും എന്നു ചിന്തിക്കരുത്.
8 ũcio nĩ mũndũ wa ngoro igĩrĩ, ũtarĩ hĩndĩ akindagĩria maũndũ-inĩ mothe marĩa ekaga.
ഇരുമനസ്സുള്ള മനുഷ്യൻ തന്‍റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.
9 Mũrũ kana mwarĩ wa Ithe witũ ũrĩa wĩnyiihagia aagĩrĩirwo nĩ kwĩraha nĩ ũndũ nĩatũũgĩrĩtio.
ദരിദ്രസഹോദരൻ തന്‍റെ ഉന്നതസ്ഥാനത്തിലും,
10 No ũrĩa mũtongu nĩerahage nĩ ũndũ wa kũnyiihio gwake, tondũ agaathira ta ihũa rĩa gĩthaka.
൧൦ധനവാനോ പുല്ലിൻ്റെ പൂവ് പോലെ കൊഴിഞ്ഞു പോകുന്നവനാകയാൽ തന്‍റെ എളിമയിലും പ്രശംസിക്കട്ടെ.
11 Nĩgũkorwo riũa rĩrathaga rĩrĩ na ũrugarĩ mũhiũ wa gũcina narĩo rĩkahoohia mũmera; nakĩo kĩro kĩaguo gĩgaitĩka na ũthaka waguo ũkanangwo. Ũguo no taguo mũndũ ũrĩa mũtongu akaahwererekera o akĩrutaga wĩra wake.
൧൧എന്തെന്നാൽ സൂര്യൻ ഉദിച്ചിട്ട് കടുത്ത ചൂടുകൊണ്ട് പുല്ല് ഉണങ്ങി പൂവുതിർന്ന് അതിന്‍റെ രൂപഭംഗി ഇല്ലാതെ പോകുന്നു. അതുപോലെ ധനവാനും തന്‍റെ പ്രയത്നങ്ങളിൽ വാടിപ്പോകും.
12 Kũrathimwo-rĩ, nĩ mũndũ ũrĩa ũũmagĩrĩria rĩrĩa ekũgerio, tondũ aatooria magerio, nĩakaheo thũmbĩ ya muoyo ĩrĩa Ngai erĩire arĩa mamwendete.
൧൨പരിശോധന സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തുകൊണ്ടെന്നാൽ അവൻ പരിശോധനകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
13 Hĩndĩ ĩrĩa mwagerio, mũndũ o naũ ndakanoige atĩrĩ, “Ngai nĩarangeria.” Nĩgũkorwo Ngai ndangĩhota kũgerio nĩ ũũru, o nake mwene ndageragia mũndũ o na ũrĩkũ;
൧൩പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുത്. എന്തെന്നാൽ ദൈവത്തെ ദോഷങ്ങളാൽ പരീക്ഷിക്കുവാൻ കഴിയുന്നതല്ല; ദൈവം ആരെയും പരീക്ഷിക്കുന്നതുമില്ല.
14 no rĩrĩ, mũndũ nĩkũgerio ageragio hĩndĩ ĩrĩa ekũguucĩrĩrio na akaheenererio nĩ merirĩria make mooru.
൧൪എന്നാൽ സ്വന്തമോഹത്തിൽ കുടുങ്ങി വശീകരിക്കപ്പെടുന്നതിനാൽ ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നു.
15 Namo merirĩria marĩkia kũgĩa nda, maciaraga mehia; namo mehia hĩndĩ ĩrĩa maakũra biũ, magaciara gĩkuũ.
൧൫അങ്ങനെ മോഹം ഗർഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം പൂർണ്ണവളർച്ച പ്രാപിച്ചിട്ട് മരണത്തെ പ്രസവിക്കുന്നു.
16 Ariũ na aarĩ a Ithe witũ inyuĩ nyenda mũno-rĩ, mũtikanaheenio.
൧൬എന്‍റെ പ്രിയ സഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്.
17 Kĩheo gĩothe kĩega na gĩkinyanĩru kiumaga igũrũ, gĩikũrũkĩte kuuma kũrĩ Ithe wa motheri ma igũrũ, ũrĩa ũtagarũrũkaga ta ciĩruru iria igarũrũkaga.
൧൭എല്ലാ നല്ല ദാനവും പൂർണ്ണവരം ഒക്കെയും ഉയരത്തിൽനിന്ന്, വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവനു ചാഞ്ചല്യമോ, നിഴൽ മാറുന്നതു പോലുള്ള മാറ്റമോ ഇല്ല.
18 Nĩwe watũciarire nĩ kwenda na ũndũ wa ũhoro-ũrĩa-wa-ma, nĩguo tũtuĩke ta maciaro ma mbere ma indo ciothe iria ombire.
൧൮നാം അവന്‍റെ സൃഷ്ടികളിൽ ആദ്യഫലമാകേണ്ടതിന് അവൻ തന്‍റെ ഇഷ്ടത്താൽ സത്യത്തിന്‍റെ വചനംകൊണ്ട് നമ്മെ ജനിപ്പിച്ചിരിക്കുന്നു.
19 Ariũ na aarĩ a Ithe witũ inyuĩ nyenda mũno, menyai ũũ: O mũndũ nĩahiũhage gũthikĩrĩria, no ndakahiũhage kwaria o na kana kũrakara,
൧൯എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ അത് അറിയുന്നുവല്ലോ. എന്നാൽ ഏത് മനുഷ്യനും കേൾക്കുവാൻ വേഗതയും പറയുവാൻ താമസവും കോപത്തിന് താമസവും ഉള്ളവൻ ആയിരിക്കട്ടെ;
20 nĩgũkorwo marakara ma mũndũ matirehaga mũtũũrĩre wa ũthingu ũrĩa Ngai endaga.
൨൦എന്തെന്നാൽ മനുഷ്യന്‍റെ കോപം മൂലം ദൈവത്തിന്‍റെ നീതി നിർവ്വഹിക്കപ്പെടുന്നില്ല.
21 Nĩ ũndũ ũcio-rĩ, eheriai maũndũ mothe marĩ magigi, na ũũru ũrĩa ũkĩrĩrĩirie kũingĩha, na mwĩnyiihĩtie, mwĩtĩkĩre kiugo kĩrĩa kĩhaandĩtwo thĩinĩ wanyu, o kĩrĩa kĩngĩmũhonokia.
൨൧ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ട് നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.
22 Mũtigatuĩke o a gũthikagĩrĩria kiugo tu, no tuĩkai a gwĩka ũrĩa kiugĩte, nĩguo mũtikeheenie inyuĩ ene.
൨൨എങ്കിലും വചനം കേൾക്കുക മാത്രം ചെയ്തു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ പ്രവൃത്തിക്കുന്നവരായും ഇരിക്കുവിൻ.
23 Mũndũ o wothe ũthikagĩrĩria kiugo no ndekaga ũrĩa kiugĩte-rĩ, ahaana ta mũndũ ũrĩa wĩroraga ũthiũ na gĩcicio,
൨൩എന്തെന്നാൽ, ഒരുവൻ വചനം കേൾക്കുന്നവൻ എങ്കിലും പ്രവർത്തിക്കാതിരുന്നാൽ അവൻ തന്‍റെ മുഖം കണ്ണാടിയിൽ നോക്കുന്ന ആളോട് തുല്യനാകുന്നു;
24 na thuutha wa kwĩrora, agethiĩra na akariganĩrwo o narua nĩ ũrĩa ahaana.
൨൪അവൻ സ്വന്തരൂപം കാണുകയും താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുകയും ചെയ്യുന്നു.
25 No mũndũ ũrĩa ũroraga wega watho ũrĩa mũkinyanĩru kũna ũrĩa ũheanaga wĩyathi, na agathiĩ na mbere gwĩka ũguo, atekũriganĩrwo nĩ ũrĩa aiguĩte no akawĩkaga-rĩ, ũcio nĩarĩrathimagĩrwo maũndũ marĩa ekaga.
൨൫എന്നാൽ സ്വാതന്ത്ര്യത്തിൻ്റെ തികഞ്ഞ ന്യായപ്രമാണം ശ്രദ്ധയോടെ നോക്കുകയും അതിൽ നിലനിൽക്കുകയും ചെയ്യുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.
26 Mũndũ o wothe angĩĩtua mũndũ wa ndini no aremwo nĩ gwatha rũrĩmĩ rwake-rĩ, mũndũ ũcio nĩ kwĩheenia eheenagia, na ũndini wake nĩ wa tũhũ.
൨൬നിങ്ങളിൽ ഒരുവൻ താൻ ഭക്തൻ എന്നു നിരൂപിച്ച് തന്‍റെ നാവിന് കടിഞ്ഞാണിടാതെ ഇരുന്നാൽ തന്‍റെ ഹൃദയത്തെ വഞ്ചിക്കുന്നു; അവന്‍റെ ഭക്തി വ്യർത്ഥം അത്രേ.
27 Ũndini ũrĩa Ngai Ithe witũ etĩkagĩra atĩ nĩ mũtheru na ndũrĩ na mahĩtia nĩ ũyũ: nĩ kũroraga ciana cia ngoriai na atumia a ndigwa hĩndĩ ĩrĩa marĩ mathĩĩna-inĩ mao, na ningĩ mũndũ etheemage ndagathũkio nĩ maũndũ ma gũkũ thĩ.
൨൭പിതാവായ ദൈവത്തിന്‍റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരേയും വിധവമാരെയും അവരുടെ കഷ്ടതയിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ സ്വയം കാത്തുസൂക്ഷിക്കുന്നതും ആകുന്നു.

< Jakubu 1 >