< Isaia 60 >

1 “Atĩrĩrĩ, arahũka ũcangarare, tondũ ũtheri waku nĩũũkĩte, naguo riiri wa Jehova ũgakwarĩra.
“എഴുന്നേറ്റു പ്രകാശിക്കുക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
2 Atĩrĩrĩ, nduma nĩĩhumbĩrĩte thĩ, nayo nduma ndumanu ĩkahumbĩra ndũrĩrĩ ciothe, no Jehova nĩakwarĩire, naguo riiri wake ũgakwarĩra.
അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവിടുത്തെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.
3 Ndũrĩrĩ nĩigooka kũrĩ ũtheri waku, nao athamaki moke kũrĩa ũcangararĩte ta riũa rĩkĩratha.
ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.
4 “Tiira maitho wĩrorere mĩena yothe: One ũrĩa andũ othe monganĩte magooka harĩwe, nao ariũ aku makoima kũndũ kũraya, nao airĩtu aku magooka makuuĩtwo na moko.
നീ തലപൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്ന് വരും; നിന്റെ പുത്രിമാരെ എളിയിൽ വഹിച്ചുകൊണ്ടു വരും.
5 Hĩndĩ ĩyo nĩũkona ũndũ ũcio, nawe ũcangarare, ngoro yaku nayo ĩtuumatuume, na ĩiyũrwo nĩ gĩkeno; ũtonga ũrĩa ũrĩ iria-inĩ nĩũkareherwo, o naguo ũtonga wa ndũrĩrĩ ũrehwo kũrĩ we.
അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്ത് നിന്റെ അടുക്കൽ വരും.
6 Ndũũru cia ngamĩĩra nĩikaiyũra bũrũri waku, o nacio njaũ cia ngamĩĩra cia kuuma Midiani, na cia Efa. Ngamĩĩra ciothe cia kuuma Sheba ciũke, ikuuĩte thahabu na ũbumba, nao andũ maanĩrĩre magooce Jehova.
ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയിൽ നിന്ന് അവർ എല്ലാവരും വരും; പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.
7 Ndũũru ciothe cia mbũri cia Kedari igaacookanĩrĩrio irehwo kũrĩ we, ũtungatagĩrwo nĩ ndũrũme cia Nebaiothu; nĩigetĩkĩrwo, ituĩke cia kũrutwo igongona kĩgongona-inĩ gĩakwa, na niĩ nĩngagemia hekarũ yakwa ĩrĩa ĩrĩ riiri.
കേദാരിലെ ആടുകൾ എല്ലാം നിന്റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകൾ നിനക്ക് ശുശ്രൂഷ ചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേൽ വരും; അങ്ങനെ ഞാൻ എന്റെ മഹത്ത്വമുള്ള ആലയത്തെ മഹത്ത്വപ്പെടുത്തും
8 “Atĩrĩrĩ, andũ aya mombũkĩte na igũrũ ta matu, o na kana ta ndutura igĩcooka itara-inĩ ciacio nĩ a?
മേഘംപോലെയും അവരുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആര്?
9 Ti-itherũ andũ arĩa matũũraga icigĩrĩra-inĩ nĩ niĩ metagĩrĩra; matongoretio nĩ marikabu cia Tarishishi, ikĩrehe ariũ anyu kuuma kũndũ kũraya, marĩ na betha na thahabu ciao nĩ ũndũ wa gũtĩĩa Jehova Ngai wanyu, Ũrĩa Mũtheru wa Isiraeli, nĩgũkorwo nĩakũheete riiri.
ദൂരത്തുനിന്ന് നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിനും അവിടുന്ന് നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധ ദൈവത്തിനും കൊണ്ടുവരേണ്ടതിനു ദ്വീപുവാസികളും തർശീശ് കപ്പലുകൾ ഒന്നാമതായും എനിക്കായി കാത്തിരിക്കുന്നു.
10 “Andũ a kũngĩ nĩo magaacookereria thingo ciaku, nao athamaki ao magũtungatagĩre. O na akorwo nĩndakũhũũrire na marakara-rĩ, nĩũgeetĩkĩrĩka nĩ niĩ nĩguo ngũiguĩre tha.
൧൦അന്യജാതിക്കാർ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്ക് ശുശ്രൂഷ ചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്ക് നിന്നോട് കരുണ തോന്നും.
11 Ihingo ciaku igũtũũra irĩ hingũre, itirĩ hĩndĩ ikaahingwo mũthenya kana ũtukũ, nĩgeetha andũ makũrehagĩre ũtonga wa ndũrĩrĩ, athamaki ao marũmanĩrĩire mũtongoro wa ũhootani.
൧൧ജാതികളുടെ സമ്പത്തും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിനു നിന്റെ വാതിലുകൾ രാവും പകലും അടക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.
12 Nĩgũkorwo rũrĩrĩ kana ũthamaki ũrĩa ũtagagũtungatĩra nĩũkaniinwo; ũkaanangwo biũ.
൧൨നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിച്ചുപോകും; ആ ജനതകൾ അശേഷം ശൂന്യമായിപ്പോകും.
13 “Riiri wa Lebanoni ũgaatuĩka waku, naguo nĩ wa mĩtĩ ya mĩthengera, mĩhuhu, na mĩkarakaba yothe hamwe, nĩguo ĩgemie handũ hakwa harĩa haamũre; na niĩ nĩngagoocithia handũ harĩa hakinyagwo nĩ magũrũ makwa.
൧൩എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിനു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്ത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്ത്വീകരിക്കും.
14 Ariũ a andũ arĩa makũhinyagĩrĩria nĩmagooka harĩwe makũinamĩrĩre; na arĩa othe makũmenete, mainamĩrĩre magũrũ-inĩ maku, nao magwĩtage Itũũra-Inene-rĩa-Jehova, na Zayuni itũũra rĩa Ũrĩa Mũtheru wa Isiraeli.
൧൪നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; നിന്നെ നിന്ദിച്ചവരെല്ലാം നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.
15 “O na akorwo nĩwatiganĩirio na ũkĩmenwo, na gũkĩaga mũndũ o na ũmwe ũngĩtuĩkanĩria gwaku-rĩ, nĩngatũma ũtũũre ũrĩ mũtĩĩku nginya tene, na ũrĩ gĩkeno kĩa njiarwa ciothe.
൧൫ആരും കടന്നുപോകാത്തവിധം നീ നിർജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിനു പകരം ഞാൻ നിന്നെ നിത്യമാഹാത്മ്യവും തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർക്കും.
16 Nĩũkanyuuaga iria rĩa ndũrĩrĩ na wongithagio nyondo cia ũthamaki. Hĩndĩ ĩyo nĩguo ũkaamenya atĩ niĩ nĩ niĩ Jehova, nĩ niĩ Mũhonokia waku, na Mũkũũri waku, Ũrĩa-ũrĩ-Hinya-Mũno wa Jakubu.
൧൬നീ ജാതികളുടെ പാല് കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.
17 Ngaakũrehera gĩcango handũ ha thahabu, na ngũrehere betha handũ ha kĩgera. Handũ ha mbaũ ngaakũrehera gĩcango, na ngũrehere kĩgera handũ ha mahiga. Nĩngatũma thayũ ũtuĩke mũnene waku, naguo ũthingu ũtuĩke mwathi waku.
൧൭ഞാൻ താമ്രത്തിനു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിനു പകരം വെള്ളിയും മരത്തിനു പകരം താമ്രവും കല്ലിനു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്ക് നായകന്മാരും നീതിയെ നിനക്ക് അധിപതിമാരും ആക്കും.
18 Ngũĩ ndĩgaacooka kũiguuo bũrũri-inĩ waku, o na kana mĩhaka-inĩ ya bũrũri waku kũgĩe ũũnũhi kana mwanangĩko, no nĩũgeeta thingo ciaku Ũhonokio, na ihingo ciaku ũciĩte Ũgooci.
൧൮ഇനി നിന്റെ ദേശത്തു അക്രമവും നിന്റെ അതിരിനകത്തു ശൂന്യവും നാശവും കേൾക്കുകയില്ല; നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേര് പറയും.
19 Riũa ti rĩo rĩrĩkwaragĩra mũthenya, kana ũtheri wa mweri ũgũtheragĩre ũtukũ, nĩgũkorwo Jehova agaatuĩka ũtheri waku wa nginya tene na Ngai waku atuĩke riiri waku.
൧൯ഇനി പകൽനേരത്ത് നിന്റെ വെളിച്ചം സൂര്യനല്ല; നിനക്ക് നിലാവെട്ടം തരുന്നത് ചന്ദ്രനുമല്ല; യഹോവ നിനക്ക് നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു.
20 Riũa rĩu rĩaku rĩtigacooka gũthũa rĩngĩ, o na kana mweri waku ũtukĩrwo rĩngĩ; nĩgũkorwo Jehova nĩwe ũgaatuĩka ũtheri wa gũgũtherera nginya tene, na matukũ maku ma kĩeha nĩmagathira.
൨൦നിന്റെ സൂര്യൻ ഇനി അസ്തമിക്കുകയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോവുകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർന്നുപോകും.
21 Hĩndĩ ĩyo nao andũ aku othe magaatuĩka athingu, na megwatĩre bũrũri nginya tene. Andũ acio nĩo thuuna ĩrĩa ndĩĩhaandĩire, arĩ wĩra wa moko makwa, nĩgeetha monanagie ũkengu wakwa mũnene.
൨൧നിന്റെ ജനമെല്ലാം നീതിമാന്മാരാകും; ഞാൻ മഹത്ത്വപ്പെടേണ്ടതിനു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ട് അവർ ദേശത്തെ സദാകാലത്തേക്കും കൈവശമാക്കും.
22 Nyũmba ĩrĩa nini ĩkongerereka ĩtuĩke andũ ngiri, nayo ĩrĩa ĩtarĩ andũ aingĩ ĩtuĩke rũrĩrĩ rũrĩ hinya mũno. Niĩ nĩ niĩ Jehova. Nĩngeeka ũndũ ũcio narua ihinda rĩaguo rĩakinya.”
൨൨കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജനതയും ആയിത്തീരും; യഹോവയായ ഞാൻ തക്കസമയത്ത് അതിനെ വേഗത്തിൽ നിവർത്തിക്കും”.

< Isaia 60 >