< Isaia 5 >
1 Nĩngũinĩra mwendwa wakwa ũrĩa nyendete rwĩmbo, ndĩmũinĩre rwĩmbo rũkoniĩ mũgũnda wake wa mĩthabibũ: Mwendwa wakwa aarĩ na mũgũnda wa mĩthabibũ kĩrĩma-inĩ handũ hanoru mũno.
ഞാൻ എന്റെ പ്രിയതമന് ഒരു ഗാനം ആലപിക്കും, തന്റെ മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ഗാനംതന്നെ: എന്റെ പ്രിയതമനു ഫലപുഷ്ടിയുള്ള കുന്നിൻചെരിവിൽ ഒരു മുന്തിരിത്തോപ്പ് ഉണ്ടായിരുന്നു.
2 Akĩũthiũrũrũkĩria na mũtaro, na akĩũngania mahiga marĩa mothe maarĩ kuo akĩmate, agĩcooka akĩũhaanda mĩthabibũ ĩrĩa mĩega mũno. Nĩaakire mũthiringo mũraihu na igũrũ kũu thĩinĩ waguo, o na ningĩ akĩenja handũ ha kũhihagĩra thabibũ. Nake agĩeterera ũciare thabibũ njega, no rĩrĩ, waciarire thabibũ cia gĩthaka.
അദ്ദേഹം അതുഴുത് അതിലെ കല്ലുകളെല്ലാം നീക്കിക്കളഞ്ഞു, ഏറ്റവും വിശിഷ്ടമായ മുന്തിരിവള്ളി അതിൽ നട്ടു. അതിന്റെ മധ്യത്തിൽ അദ്ദേഹം ഒരു കാവൽഗോപുരം പണിതു, ഒരു മുന്തിരിച്ചക്കും കുഴിച്ചിട്ടു. അദ്ദേഹം നല്ല മുന്തിരിക്കായി കാത്തിരുന്നു, എന്നാൽ അതിൽ കായ്ച്ചത് കാട്ടുമുന്തിരിയത്രേ.
3 “Atĩrĩrĩ, inyuĩ andũ aya mũtũũraga Jerusalemu o na andũ a Juda, tũtuithaniei ciira, niĩ na mũgũnda wakwa wa mĩthabibũ.
“ഇപ്പോൾ ജെറുശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എനിക്കും എന്റെ മുന്തിരിത്തോപ്പിനും മധ്യേ നിങ്ങൾ വിധിയെഴുതുക.
4 Nĩ ũndũ ũrĩkũ ũngĩ ingĩekire mũgũnda ũcio wakwa wa mĩthabibũ gũkĩra ũguo ndawĩkire? Waciarire thabibũ cia gĩthaka nĩkĩ, o hĩndĩ ĩrĩa ndetereire ũciare thabibũ njega?
ഞാൻ അതിൽ ചെയ്തതിൽ അധികമായി എന്റെ മുന്തിരിത്തോപ്പിൽ എന്താണ് ചെയ്യേണ്ടിയിരുന്നത്? അതിൽ നല്ല മുന്തിരി കായ്ക്കാൻ ഞാൻ കാത്തിരുന്നപ്പോൾ എന്തുകൊണ്ടാണു കാട്ടുമുന്തിരി കായ്ച്ചത്?
5 Atĩrĩrĩ, nĩngũmwĩra ũrĩa ngwĩka mũgũnda ũcio wakwa wa mĩthabibũ: Nĩngũwehereria rũgiri rwaguo, nĩguo wanangwo, njooke momore rũthingo rwaguo, nĩguo ũrangĩrĩrio.
അതിനാൽ എന്റെ മുന്തിരിത്തോപ്പിനോടു ഞാൻ എന്തു ചെയ്യുമെന്ന് ഇപ്പോൾ ഞാൻ നിങ്ങളോടു പറയാം: ഞാൻ അതിന്റെ വേലി പൊളിച്ചുകളയും, അതു തിന്നുപോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും, അതു ചവിട്ടിമെതിക്കപ്പെടും.
6 Ndĩũtiganĩrie wanangĩke, ũtegũcehwo kana kũrĩmwo, naguo ũrĩmeraga congʼe na mĩigua. Ningĩ njathe matu matikanaurĩrie mbura.”
ഞാൻ അതിനെ വിജനദേശമാക്കും, അതിന്റെ തലപ്പുകൾ വെട്ടിയൊരുക്കുകയോ തടം കിളയ്ക്കുകയോ ചെയ്യുകയില്ല, മുള്ളും പറക്കാരയും അതിൽ മുളയ്ക്കും. അതിന്മേൽ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കൽപ്പിക്കും.”
7 Mũgũnda wa mĩthabibũ wa Jehova Mwene-Hinya-Wothe nĩguo nyũmba ya Isiraeli, nao andũ a Juda nĩo mũgũnda wake wa mĩthabibũ ũrĩa akenagĩra. Nake eethire ciira wa kĩhooto, akĩona o ũiti wa thakame; agĩcaria ũthingu, no akĩigua kĩrĩro kĩa mĩnyamaro.
സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോപ്പ് ഇസ്രായേൽ രാഷ്ട്രം ആകുന്നു, യെഹൂദാജനമാണ് അവിടത്തേക്ക് ആനന്ദംനൽകുന്ന മുന്തിരിവള്ളി. അങ്ങനെ അവിടന്നു ന്യായത്തിനായി കാത്തിരുന്നു, എന്നാൽ ഉണ്ടായതു രക്തച്ചൊരിച്ചിൽ; നീതിക്കായി അവിടന്നു നോക്കിക്കൊണ്ടിരുന്നു, എന്നാൽ കേട്ടതോ, ദുരിതത്തിന്റെ നിലവിളി.
8 Kaĩ, inyuĩ arĩa mũikaraga mũkĩĩongagĩrĩra nyũmba mũrĩ na haro-ĩ! O inyuĩ mũnyiitithanagia gĩthaka kĩmwe na kĩrĩa kĩngĩ gĩgatuĩka kĩmwe, nginya hakaaga handũ ha gũtigĩria andũ arĩa angĩ, nĩguo mũtũũre bũrũri-inĩ mũrĩ inyuiki.
മറ്റുള്ളവർക്കു സ്ഥലം ശേഷിക്കാതവണ്ണം ദേശത്തിൽ തങ്ങൾക്കുമാത്രം ജീവിക്കാൻ കഴിയുംവിധം വീടിനോടു വീട് ചേർക്കുകയും നിലത്തോടു നിലം കൂട്ടുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം!
9 Jehova Mwene-Hinya-Wothe oigĩte atĩrĩ ngĩiguaga: “Ti-itherũ nyũmba iria nene nĩigakira ihooru, nacio nyũmba iria thaka ciage andũ a gũciikara.
ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “രമ്യഹർമ്യങ്ങൾ ശൂന്യമാകും, നിശ്ചയം, വലുതും മനോഹരവുമായ അരമനകളിൽ നിവാസികൾ ഇല്ലാതെയാകും.
10 Mũgũnda wa ĩĩka ikũmi wa mĩthabibũ ũkaaruta bathi ĩmwe ya ndibei, nayo homeri ĩmwe ya mbegũ yume eba ĩmwe ya ngano.”
പത്ത് ഏക്കർ മുന്തിരിത്തോപ്പിൽനിന്ന് ഒരു ബത്തു വീഞ്ഞുമാത്രം ലഭിക്കും; ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫാ ധാന്യംമാത്രം കിട്ടും.”
11 Kaĩ arĩa marokaga gũũkĩra rũciinĩ tene, makahangʼĩre njoohi marĩ na haaro-ĩ! o acio maikaraga thĩ ũtukũ gũgakũra, nginya makarĩĩo nĩ ndibei.
മദ്യത്തിന്റെ പിറകെ ഓടാനായി അതിരാവിലെ എഴുന്നേൽക്കുകയും വീഞ്ഞു തങ്ങളെ മത്തു പിടിപ്പിക്കുംവരെ, രാത്രിയിൽ ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം!
12 Maruga-inĩ mao makoragwo na inanda cia mũgeeto, na cia inubi na tũhembe, na mĩtũrirũ, o na ndibei, no matirũmbũyagia ciĩko cia Jehova, na makaagĩra wĩra wa moko make gĩtĩĩo.
അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്, എങ്കിലും യഹോവയുടെ പ്രവൃത്തികൾ അവർ ശ്രദ്ധിക്കുന്നില്ല; അവിടത്തെ കൈവേലയെപ്പറ്റി യാതൊരു ബഹുമാനവുമില്ല.
13 Nĩ ũndũ ũcio andũ akwa nĩmagatahwo matwarwo bũrũri ũngĩ nĩ ũndũ wa kwaga ũmenyo; andũ ao arĩa atĩĩku magaakua nĩ ngʼaragu, nakĩo kĩrĩndĩ kĩao kĩhooteke nĩ nyoota.
പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം പ്രവാസത്തിലേക്കു പോകുന്നു; അവരുടെ ഉന്നത ഉദ്യോഗസ്ഥർ പട്ടിണിക്കിരയാകുകയും സാമാന്യജനം ദാഹത്താൽ വരളുകയുംചെയ്യുന്നു.
14 Nĩ ũndũ ũcio mbĩrĩra nĩĩnenehetie thuti nĩ ũndũ wao, na ĩgaathamia kanua kayo gatarĩ gĩturi; kũu nĩkuo gũkaaharũrũka andũ ao arĩa marĩ igweta na ikundi cia andũ, hamwe na andũ arĩa manyuuaga makanegena, o na arĩĩu. (Sheol )
അതിനാൽ പാതാളം അതിന്റെ തൊണ്ടതുറക്കുന്നു അതിന്റെ വായ് വിസ്താരത്തിൽ പിളർക്കുന്നു; ജെറുശലേമിലെ പ്രമാണികളും സാമാന്യജനവും കോലാഹലമുണ്ടാക്കുന്നവരും തിമിർത്താടുന്നവരും പാതാളത്തിലേക്ക് ഇറങ്ങിപ്പോകും. (Sheol )
15 Nĩ ũndũ ũcio mũndũ nĩakaharũrũkio, nakĩo kĩrĩndĩ gĩconorithio, namo maitho ma arĩa etĩĩi maconorithio.
അങ്ങനെ ജനം കുനിയുകയും എല്ലാവരും താഴ്ത്തപ്പെടുകയും ചെയ്യും, നിഗളികളുടെ കണ്ണുകളും താഴും.
16 No Jehova Mwene-Hinya-Wothe nĩagatũũgĩrio nĩ ũndũ wa ciira wake wa kĩhooto, nake Mũrungu, o we ũcio mũtheru, nĩakeyonania nĩ mũtheru na ũndũ wa ũthingu wake.
എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കും, പരിശുദ്ധനായ ദൈവം തന്റെ നീതിപ്രവൃത്തികളാൽ പരിശുദ്ധൻതന്നെയെന്നു തെളിയിക്കപ്പെടും.
17 Hĩndĩ ĩyo ngʼondu ikaarĩĩaga ta irĩ ũrĩithio-inĩ wacio; natuo tũgondu tũkaarĩithagio kũndũ kũrĩa kwanangĩku gwa itonga.
അപ്പോൾ കുഞ്ഞാടുകൾ തങ്ങളുടെ മേച്ചിൽപ്പുറത്ത് എന്നപോലെ മേയും; ധനികരുടെ ശൂന്യപ്രദേശങ്ങളിൽ കുഞ്ഞാടുകൾ പുല്ലുതിന്നും.
18 Kaĩ arĩa maguucagia mehia na mĩhĩndo ya maheeni marĩ na haaro-ĩ! o acio maguucagia waganu na mĩkanda ta ĩrĩa ĩguucagia ngaari cia ngʼombe,
വ്യാജത്തിന്റെ പാശങ്ങളാൽ അനീതിയെയും വണ്ടിക്കയറുകൾകൊണ്ട് എന്നപോലെ പാപത്തെയും ഒപ്പം വലിച്ചുകൊണ്ടു പോകുന്നവർക്കു ഹാ, കഷ്ടം!
19 o acio moigaga atĩrĩ, “Ngai nĩahiũhe oke, nĩahĩke wĩra wake nĩguo tũwone. Nĩũkuhĩrĩrie, mũbango wa Ũrĩa Mũtheru wa Isiraeli nĩũũke, nĩguo tũũmenye.”
“ദൈവം തന്റെ വേഗം കൂട്ടട്ടെ; വേല തിടുക്കത്തിൽ ചെയ്യട്ടെ, നമുക്കു കാണാമല്ലോ; ഇസ്രായേലിന്റെ പരിശുദ്ധന്റെ ഉദ്ദേശ്യം— അത് അടുത്തുവരട്ടെ, അത് നമ്മുടെ ദൃഷ്ടിയിൽ പതിയട്ടെ, അപ്പോൾ നമുക്കറിയാമല്ലോ,” എന്ന് അവർ പറയുന്നല്ലോ.
20 Kaĩ arĩa metaga ũũru wega, naguo wega makawĩta ũũru marĩ na haaro-ĩ! o acio matuaga nduma nĩyo ũtheri, na ũtheri makaũtua nduma, na magatua kĩndũ kĩrũrũ nĩ kĩrĩ mũrĩo, nakĩo kĩndũ kĩrĩa kĩrĩ mũrĩo magagĩtua nĩ kĩrũrũ.
തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുകയും വെളിച്ചത്തെ ഇരുളും ഇരുളിനെ വെളിച്ചവും കയ്‌പിനെ മധുരവും മധുരത്തെ കയ്‌പും ആക്കിത്തീർക്കുകയും ചെയ്യുന്നവർക്ക്, അയ്യോ കഷ്ടം!
21 Hĩ! Kaĩ arĩa meyonaga marĩ oogĩ maitho-inĩ mao, na makeyona marĩ na ũmenyi marĩ na haaro-ĩ!
സ്വന്തം ദൃഷ്ടിയിൽ ജ്ഞാനികളും സ്വന്തം കാഴ്ചയിൽത്തന്നെ സമർഥരും ആയിരിക്കുന്നവർക്ക് അയ്യോ കഷ്ടം!
22 Hĩ! Kaĩ andũ arĩa marĩ ngumo ya kũnyua ndibei, na njoorua cia kũriingia indo cia gũtũma andũ marĩĩo marĩ na haaro-ĩ!
വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരായവർക്കും വീര്യമുള്ള മദ്യം കലർത്തുന്നതിൽ ശൂരന്മാരുമായവർക്കും അയ്യോ കഷ്ടം!
23 o arĩa marekagĩrĩria andũ arĩa mehĩtie nĩ ũndũ wa ihaki, no makarega gũtua ciira wa kĩhooto wa andũ arĩa matehĩtie.
അവർ കൈക്കൂലി വാങ്ങി ദുഷ്ടരെ കുറ്റവിമുക്തരാക്കുകയും നിഷ്കളങ്കർക്ക് തങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്നു.
24 Nĩ ũndũ ũcio, o ta ũrĩa nĩnĩmbĩ cia mwaki icinaga itira cia mũgũnda, na ta ũrĩa nyeki nyũmũ ĩniinũkagio nĩ rũrĩrĩmbĩ rwa mwaki-rĩ, ũguo noguo mĩri yao ĩkaabutha, na kĩro kĩao kĩũmbũrwo o ta rũkũngũ; nĩgũkorwo nĩmaregete watho wa Jehova Mwene-Hinya-Wothe, na makamena kiugo kĩa Ũrĩa Mũtheru wa Isiraeli.
അതിനാൽ തീനാളം താളടിയെ ദഹിപ്പിക്കുന്നതുപോലെയും വൈക്കോൽ അഗ്നിജ്വാലയിൽ എരിഞ്ഞമരുന്നതുപോലെയും, അവരുടെ വേരുകൾ ദ്രവിച്ചുപോകും, അവരുടെ പൂക്കൾ പൊടിപോലെ പറന്നുപോകും; സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണം അവർ നിരസിച്ചുകളഞ്ഞല്ലോ, ഇസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ അവർ നിന്ദിച്ചല്ലോ.
25 Nĩ ũndũ ũcio marakara ma Jehova maakanĩte mookĩrĩre andũ ake; nake nĩatambũrũkĩtie guoko amagũthe magũe thĩ. Irĩma nacio igathingitha, nacio ciimba ciao ikaaraganio njĩra-inĩ ta mahuti. No o na kũrĩ ũguo-rĩ, marakara make matirĩ maraahũahũa, guoko gwake no gũtambũrũkĩtio o na rĩu.
അതിനാൽ യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചിരിക്കുന്നു; അവിടന്ന് അവർക്കെതിരേ കൈ ഉയർത്തി അവരെ സംഹരിച്ചിരിക്കുന്നു. പർവതങ്ങൾ വിറയ്ക്കുന്നു, അവരുടെ ശവശരീരങ്ങൾ തെരുവീഥിയിൽ ചവറുപോലെ നിരന്നുകിടക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
26 Nake ahaicĩtie bendera handũ igũrũ eete ndũrĩrĩ iria irĩ kũraya, nao arĩa marĩ ituri cia thĩ ahuhaga biringi akĩmeeta. Nĩo aya mokĩte, matengʼerete na ihenya.
വിദൂരസ്ഥരായ ജനതകൾക്കുവേണ്ടി അവിടന്ന് ഒരു കൊടി ഉയർത്തും; ഭൂമിയുടെ അതിരുകളിൽനിന്ന് അവിടന്ന് അവരെ ചൂളമടിച്ചുവിളിക്കും. ഇതാ, തിടുക്കത്തിലും വേഗത്തിലും അവർ വരുന്നു.
27 Gũtirĩ o na ũmwe wao ũraanoga kana akahĩngwo, gũtirĩ o na ũmwe ũracũũnga kana agakoma; gũtirĩ ũraregeria mũcibi njohero, o na gũtirĩ rũrigi rwa kĩraatũ rũtuĩkĩte.
അതിൽ ആരും ക്ഷീണിതരാകുകയോ വഴുതിവീഴുകയോ ചെയ്യുന്നില്ല, ആരുംതന്നെ മയങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല; ആരുടെയും അരപ്പട്ട അഴിയുന്നില്ല, ഒരു ചെരിപ്പിന്റെ വാറും പൊട്ടിപ്പോകുന്നില്ല.
28 Mĩguĩ yao nĩ mĩũgĩ, namo mota mao mothe nĩmageete; mahũngũ ma mbarathi ciao mahaana ta ihiga rĩa nyaigĩ, namo magũrũ ma ngaari ciao cia ita mathiiaga ta rũhuho.
അവരുടെ അമ്പുകൾ മൂർച്ചയുള്ളവ, എല്ലാവരുടെയും വില്ലുകൾ യുദ്ധത്തിനു സജ്ജമാക്കിയിരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെ, അവരുടെ രഥചക്രങ്ങൾ ചുഴലിക്കാറ്റുപോലെയും.
29 Mũraramo wao nĩ ta wa mũrũũthi, nao mararamaga o ta njaũ cia mĩrũũthi; marurumaga makĩnyiita ũguĩmi wao, na makaũkuua na gũtirĩ ũngĩũteithũra.
അവരുടെ അലർച്ച സിംഹത്തിന്റേതുപോലെ, സിംഹക്കുട്ടികൾപോലെ അവർ അലറുന്നു; ഇരപിടിക്കുമ്പോൾ അവ മുരളുകയും ആർക്കും വിടുവിക്കാൻ കഴിയാതവണ്ണം അവയെ പിടിച്ചുകൊണ്ടുപോകുകയുംചെയ്യുന്നു.
30 Mũthenya ũcio makaararama nĩ ũndũ wa kĩrĩa manyiitĩte, o ta ũrĩa iria rĩrurumaga rĩgĩikia ndiihũ. Na mũndũ angĩgaacũthĩrĩria bũrũri-inĩ, akoona no nduma ĩrĩ kuo na mĩnyamaro, o naguo ũtheri nĩũgaathiĩkwo nĩ matu.
അന്നാളിൽ കടലിന്റെ ഇരമ്പൽപോലെ അവർ ശത്രുവിന്റെനേരേ അലറും. ആരെങ്കിലും ദേശത്തിൽ കണ്ണോടിച്ചാൽ, അന്ധകാരവും ദുരിതവുംമാത്രം അവശേഷിക്കും; സൂര്യൻപോലും മേഘങ്ങളാൽ മറയപ്പെട്ടിരിക്കും.