< Ahibirania 12 >
1 Nĩ ũndũ ũcio, kuona atĩ nĩtũrigiicĩirio nĩ aira aingĩ ũguo mahaana ta itu inene-rĩ, nĩtwĩyaũrei kĩrĩa gĩothe gĩtũritũhĩire, o na wĩhia ũrĩa ũtũrigiicaga mũno, na tũgĩtengʼere ihenya rĩrĩa tũigĩirwo mbere iitũ tũkirĩrĩirie.
അതുകൊണ്ടു സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമ്മുടെ ചുറ്റിലുമുള്ളതിനാൽ നമ്മുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന സർവതും, വിശേഷാൽ നമ്മെ ക്ഷണനേരംകൊണ്ട് കുടുക്കിലാക്കുന്ന പാപങ്ങൾ, അതിജീവിച്ച് സ്ഥിരോത്സാഹത്തോടെ നമ്മുടെമുമ്പിലുള്ള ഓട്ടം ഓടാം.
2 Nĩtũcũthĩrĩrie Jesũ, ũrĩa mwambĩrĩria na mũkinyanĩria wa gwĩtĩkia gwitũ, ũrĩa nĩ ũndũ wa gĩkeno kĩrĩa aigĩirwo mbere yake-rĩ, nĩoomĩrĩirie kwambwo mũtharaba-inĩ, atekũũria gũconorwo, na rĩu aikarĩte thĩ guoko-inĩ kwa ũrĩo gwa gĩtĩ kĩa ũnene kĩa Ngai.
വിശ്വാസത്തിന്റെ ആരംഭകനും അതിന് പരിപൂർണത വരുത്തുന്നയാളുമായ യേശുവിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ടാണ് നാം ഇതു ചെയ്യേണ്ടത്. തന്റെ മുമ്പിലെ ആനന്ദമോർത്ത്, അവിടന്ന് അപമാനം അവഗണിച്ച് ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുകയും ചെയ്തു.
3 Rĩu-rĩ, cũraniai ũhoro wa ũcio wakirĩrĩirie ngarari nyingĩ ũguo kuuma kũrĩ andũ ehia, nĩgeetha mũtikananoge kana mũũrwo nĩ hinya.
നിങ്ങൾ ജീവിതത്തിൽ പരിക്ഷീണിതരും മനസ്സു തളർന്നവരും ആകാതിരിക്കാൻ അവിടന്ന് പാപികളിൽനിന്നു സഹിച്ച ഇതുപോലെയുള്ള എല്ലാ വ്യഥകളും ചിന്തിക്കുക.
4 Inyuĩ mũkĩgiana na mehia-rĩ, mũtirĩ mũrarũa o nginya mũgaita thakame.
പാപത്തോടുള്ള പോരാട്ടത്തിൽ രക്തം ചൊരിയുന്നതുവരെ നിങ്ങൾ ചെറുത്തുനിന്നിട്ടില്ല.
5 Na nĩmũriganĩirwo nĩ kiugo gĩa kũmũũmĩrĩria kĩrĩa kĩmwaragĩria ta ciana ciake, atĩrĩ: “Mũrũ wakwa, ndũkahũthie irũithia rĩa Mwathani, o na ndũkoorwo nĩ hinya hĩndĩ ĩrĩa egũgũkũũma,
“എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്, അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്.
6 nĩgũkorwo Mwathani nĩarũithagia arĩa endete, na akaherithia ũrĩa wothe etĩkĩrĩte atuĩke mwana wake.”
കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു, താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു,” എന്നിങ്ങനെ, ഒരു പിതാവ് പുത്രനോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ?
7 Inyuĩ kiragĩrĩriai mathĩĩna marĩ taarĩ irũithia; nĩgũkorwo Ngai aramwĩka ũguo ta mũrĩ ciana ciake. Nĩ ũndũ-rĩ, nĩ mwana ũrĩkũ ũtarũithagio nĩ ithe?
ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്?
8 Mũngĩkĩaga kũrũithio (na gũtirĩ mũndũ ũtarũithagio), inyuĩ mũkĩrĩ ciana cia mũtumia wa njĩra, no ti ciana ciake.
എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്.
9 Ningĩ-rĩ, ithuothe twanakorwo na maithe maitũ marĩa maatũciarire na mũciarĩre wa mwĩrĩ, arĩa maatũrũithagia na ithuĩ tũkamatĩĩa nĩ ũndũ wa ũguo. Tũkĩagĩrĩire kwĩnyiihĩria atĩa Ithe wa maroho maitũ nĩguo tũtũũre muoyo!
നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്!
10 Maithe maitũ nĩmatũrũithirie gwa kahinda kanini o ta ũrĩa moonaga kwagĩrĩire; no Ngai atũrũithagia tũteithĩke, nĩguo tũgwatanĩre nake ũtheru wake.
അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു.
11 Gũtirĩ irũithia rĩonekaga rĩ rĩega ihinda-inĩ ta rĩu, tiga rĩrĩ rĩa o ruo. No thuutha-inĩ-rĩ, nĩrĩciaraga magetha ma ũthingu na thayũ harĩ andũ arĩa merutaga narĩo.
ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.
12 Nĩ ũndũ ũcio-rĩ, tambũrũkiai moko manyu marĩa macunjurĩte, na maru manyu marĩa maregeru nĩguo magĩe hinya.
അതുകൊണ്ട് തളർന്ന കൈകളും ദുർബലമായ കാൽമുട്ടുകളും ശക്തിപ്പെടുത്തുക.
13 “Rũngariai njĩra cia magũrũ manyu,” nĩgeetha ũrĩa ũthuaga ndakae kuonja, no nĩ kaba ahonio.
അങ്ങനെ, മുടന്തുള്ള കാലിന് ഉളുക്കുകൂടി വരാതെ സൗഖ്യമാകേണ്ടതിനു “നിങ്ങളുടെ പാദങ്ങൾക്കു പാത നിരപ്പാക്കുക.”
14 Mwĩrutanĩriei mũno gũikarania na andũ othe na thayũ, na gũtuĩka atheru; tondũ hatarĩ ũtheru-rĩ, gũtirĩ mũndũ ũkoona Mwathani.
സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല.
15 Menyererai gũtikagĩe mũndũ o na ũmwe wanyu ũkwaga gũkinyĩrwo nĩ Wega wa Ngai, na mũtigetĩkĩrie ũndũ mũũru ũhaana ta mũri wa mũtĩ mũrũrũ ũkũre thĩinĩ wanyu, ũcooke kũrehe thĩĩna na ũthaahie andũ aingĩ.
ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്‌പുള്ള വല്ല വേരും മുളച്ചു വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക.
16 Tigĩrĩrai nĩmuona atĩ gũtirĩ o na ũmwe wanyu mũhũũri maraya, kana mũndũ ũtetigĩrĩte Ngai ta Esaũ, ũrĩa wendirie igai rĩa ũrigithathi wake nĩ ũndũ wa irio cia irĩa rĩmwe.
ആരും വിഷയാസക്തരോ, ഒരു ഊണിനു സ്വന്തം ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആകാതെ സൂക്ഷിക്കുക.
17 Thuutha-inĩ, ta ũrĩa mũũĩ, hĩndĩ ĩrĩa eendire kũgaya kĩrathimo gĩake, nĩaregirwo. Ndaahotire kuona kamweke ga kwĩrira, o na gwatuĩka nĩacaririe kĩrathimo kĩu na maithori.
പിന്നീട് സ്വപിതാവിന്റെ അനുഗ്രഹം അവകാശമാക്കാൻ ആഗ്രഹിച്ചിട്ടും അയാൾ പുറന്തള്ളപ്പെട്ടു. കണ്ണുനീരോടെ അപേക്ഷിച്ചെങ്കിലും തനിക്കു കൈവിട്ടുപോയത് തിരികെ നേടാൻ അവസരം ലഭിച്ചില്ല എന്നും നിങ്ങൾക്കറിയാമല്ലോ.
18 Mũtiũkĩte kĩrĩma-inĩ kĩrĩa kĩngĩhutio, na kĩrĩa kĩraakana mwaki; o kĩu kĩrĩ na nduma, na gĩgathimba, o na kĩrĩ na kĩhuhũkanio;
സ്പർശിക്കാവുന്നതും ആളിക്കത്തുന്ന തീയുള്ളതുമായ പർവതത്തെയോ ഘോരതമസ്സിനെയോ ഇരുട്ടിനെയോ ചുഴലിക്കാറ്റിനെയോ
19 ningĩ kũrĩa kũrĩ mũgambo wa coro, o na kana mũgambo waragia na ciugo iria arĩa maaciguire maathaithanire matikaheo ũhoro ũngĩ o na ũmwe,
കാഹളധ്വനിയെയോ “ഇനി ഒരു വാക്കും ഞങ്ങളോടു കൽപ്പിക്കരുതേ,” എന്നു കേട്ടവർ കെഞ്ചിയ ശബ്ദഘോഷണത്തെയോ അല്ല നിങ്ങൾ സമീപിക്കുന്നത്.
20 tondũ matingĩomĩrĩirie ũrĩa gwathanĩtwo, atĩrĩ; “O na nyamũ ĩngĩhutia kĩrĩma kĩu, no nginya ĩhũũrwo na mahiga ĩkue.”
“ഒരു മൃഗമാണെങ്കിൽപോലും പർവതത്തെ തൊട്ടാൽ അതിനെ കല്ലെറിഞ്ഞുകൊല്ലണം” എന്ന കൽപ്പന അവർക്ക് അസഹനീയമായിരുന്നു.
21 Handũ hau haarĩ na ũndũ wa kũguoyohia mũno, ũũ atĩ Musa nĩoigire atĩrĩ, “Nĩndĩrainaina mũno nĩ guoya.”
ആ കാഴ്ച അത്യന്തം ഭയാനകമായിരുന്നതിനാൽ മോശയും “ഞാൻ ഭീതിയാൽ നടുങ്ങുന്നു” എന്നു പറഞ്ഞു.
22 No inyuĩ mũũkĩte Kĩrĩma-inĩ gĩa Zayuni, itũũra inene rĩa Ngai ũrĩa mũtũũra muoyo, na nĩrĩo Jerusalemu ya Igũrũ. Nĩmũũkĩte kĩũngano-inĩ gĩa gĩkeno kĩrĩ araika ngiri na ngiri,
എന്നാൽ, നിങ്ങൾ വന്നിരിക്കുന്നത് സീയോൻ പർവതത്തിൽ; ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയജെറുശലേമിൽ ആണ്. അവിടെ സംഖ്യാതീതമായ, ബഹുസഹസ്രം ദൂതന്മാരുടെ സന്തുഷ്ട സമ്മേളനത്തിലേക്കും
23 kũrĩ kanitha wa marigithathi, arĩa marĩĩtwa mao maandĩkĩtwo kũũrĩa Igũrũ. Mũũkĩte kũrĩ Ngai, ũrĩa mũtuĩri andũ othe ciira, na kũrĩ maroho ma andũ arĩa athingu matuĩkĩte akinyanĩru kũna,
സ്വർഗത്തിൽ പേരു രേഖപ്പെടുത്തിയിട്ടുള്ള ആദ്യജാതരുടെ സഭയിലേക്കും എല്ലാവരുടെയും ന്യായാധിപതിയായ ദൈവത്തിനും സിദ്ധന്മാരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കൾക്കും
24 na kũrĩ Jesũ ũrĩa mũiguithania wa kĩrĩkanĩro kĩrĩa kĩerũ, o na kũrĩ thakame ĩrĩa yakũminjaminjanĩrio ĩrĩa yaragia kiugo kĩega gũkĩra thakame ya Habili.
പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനും ഹാബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായി സംസാരിക്കുന്ന, തളിക്കപ്പെട്ട രക്തത്തിനും സമീപത്തേക്കാണ് നിങ്ങൾ വന്നിരിക്കുന്നത്.
25 Menyererai mũtikarege ũrĩa ũkwaria. Angĩkorwo matiigana gwĩthara hĩndĩ ĩrĩa maaregire ũrĩa wamakaanagia arĩ gũkũ thĩ-rĩ, githĩ ithuĩ tũtingĩkĩaga o makĩria gwĩthara, tũngĩkĩhutatĩra ũrĩa ũtũkaanagia arĩ igũrũ?
അരുളിച്ചെയ്യുന്ന ദൈവത്തെ തിരസ്കരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഭൂമിയിൽവെച്ചു മുന്നറിയിപ്പു നൽകിയവനെ നിരാകരിച്ചവർ രക്ഷപ്പെട്ടില്ലെങ്കിൽ, സ്വർഗത്തിൽനിന്ന് മുന്നറിയിപ്പരുളിയ ദൈവത്തെ അവഗണിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത തീരെ തുച്ഛമല്ലേ?
26 Hĩndĩ ĩyo-rĩ, mũgambo wake nĩwainainirie thĩ, no rĩu nĩeranĩire akoiga atĩrĩ, “Ihinda rĩngĩ to thĩ iiki ngainainia, no nĩngainainia igũrũ o narĩo.”
അന്ന് അവിടത്തെ ശബ്ദം ഭൂമിയെ നടുക്കി. ഇപ്പോഴോ, “ഞാൻ ഇനി ഒരിക്കൽക്കൂടി, ഭൂമിയെമാത്രമല്ല, ആകാശത്തെയും ഇളക്കും” എന്ന് അവിടന്ന് വാഗ്ദാനംചെയ്തിരിക്കുന്നു.
27 Ciugo ici, “ihinda rĩngĩ,” ironania kweherio gwa kĩrĩa kĩngĩenyenyeka, nacio nĩ indo iria ciũmbĩtwo, nĩgeetha kĩrĩa gĩtangĩenyenyeka gĩtũũre.
അവിടത്തെ സൃഷ്ടിയിൽ ചഞ്ചലമായതിനെ നിഷ്കാസനംചെയ്ത് അചഞ്ചലമായതിനെ നിലനിർത്തും എന്നാണ് “ഇനി ഒരിക്കൽക്കൂടി” എന്ന വാക്കുകൾകൊണ്ടു വിവക്ഷിക്കുന്നത്.
28 Nĩ ũndũ ũcio tondũ tũramũkĩra ũthamaki ũtangĩenyenyeka-rĩ, nĩtũcookiei ngaatho na tũhooyage Ngai na njĩra ĩrĩa yagĩrĩire, tũkĩmũtĩĩaga na tũkĩmwĩtigagĩra,
ആകയാൽ നമുക്ക് അചഞ്ചലമായ ഒരു രാജ്യം ലഭിക്കുന്നതുകൊണ്ട്, നാം കൃതജ്ഞതയുള്ളവരായി ദൈവത്തിനു സ്വീകാര്യമാകുമാറ് ഭയഭക്തിയോടുകൂടി അവിടത്തെ ആരാധിക്കാം;
29 nĩgũkorwo “Ngai witũ nĩ mwaki ũniinanaga.”
“നമ്മുടെ ദൈവം ഭസ്മീകരിക്കുന്ന അഗ്നിയല്ലോ.”