< Kĩambĩrĩria 50 >

1 Nake Jusufu agĩkĩĩgũithia thĩ mbere ya ithe, akĩmũrĩrĩra na akĩmũmumunya.
അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞ് അവനെ ചുംബിച്ചു.
2 Ningĩ agĩcooka agĩatha athondekani arĩa maarĩ ndungata ciake mathondeke mwĩrĩ wa ithe Isiraeli nĩguo ndũkabuthe. Nĩ ũndũ ũcio athondekani makĩmũthondeka,
പിന്നെ തന്റെ അപ്പനു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു.
3 handũ ha ihinda rĩa thikũ mĩrongo ĩna, tondũ rĩu nĩrĩo ihinda rĩrĩa rĩabatarainie rĩa kũũthondeka. Nao andũ a Misiri makĩmũcakaĩra matukũ mĩrongo mũgwanja.
അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്രയും ദിവസം വേണ്ടി വന്നു. ഈജിപ്റ്റുകാർ അവനെക്കുറിച്ച് എഴുപത് ദിവസം വിലാപം കഴിച്ചു.
4 Namo matukũ ma kũmũcakaĩra maathira-rĩ, Jusufu akĩĩra kĩama kĩa Firaũni atĩrĩ, “Angĩkorwo nĩnjĩtĩkĩrĩkĩte maitho-inĩ manyu-rĩ, njarĩrĩriai kũrĩ Firaũni. Mwĩrei atĩrĩ,
അവനായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ ഭവനക്കാരോടു സംസാരിച്ചു: “നിങ്ങൾക്ക് എന്നോട് ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോട്:
5 ‘Baba nĩatũmire ndĩĩhĩte na mwĩhĩtwa, akiuga atĩrĩ, “Ndĩ hakuhĩ gũkua; na ndakua ũgaathika mbĩrĩra-inĩ ĩrĩa niĩ mwene ndeyenjeire bũrũri-inĩ wa Kaanani.” Rĩu rekei nyambate thiĩ ngathike baba; na nĩngũcooka hũndũke.’”
‘എന്റെ അപ്പൻ: “ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്ത് എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നെ നീ എന്നെ സംസ്കരിക്കണം” എന്നു പറഞ്ഞ് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ സംസ്കരിച്ചശേഷം മടങ്ങിവരുവാൻ അനുവാദത്തിന് അപേക്ഷിക്കുന്നു’ എന്ന് ഉണർത്തിക്കുവിൻ” എന്നു പറഞ്ഞു.
6 Nake Firaũni akĩmũtũmanĩra, akĩmwĩra atĩrĩ, “Ambata, ũthiĩ ũgathike thoguo, o ta ũrĩa aatũmire wĩhĩte.”
“നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ സംസ്കരിക്കുക” എന്നു ഫറവോൻ കല്പിച്ചു.
7 Nĩ ũndũ ũcio Jusufu akĩambata agĩthiĩ gũthika ithe. Nao anene othe a Firaũni magĩthiĩ nake, andũ a gĩtĩĩo othe a kĩama kĩa Firaũni o na andũ arĩa atĩĩku a Misiri othe,
അങ്ങനെ യോസേഫ് അപ്പനെ സംസ്കരിക്കുവാൻ പോയി; ഫറവോന്റെ ഭൃത്യന്മാരും കൊട്ടാരത്തിലെ അധികാരികളും
8 o hamwe na andũ othe a nyũmba ya Jusufu, na ariũ a ithe, na arĩa othe maarĩ a nyũmba ya ithe. No ciana ciki na ndũũru ciao cia mbũri na cia ngʼombe ciatigĩtwo Gosheni.
ഈജിപ്റ്റുദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; അവരുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചു പോയി.
9 Thigari cia ngaari cia ita na cia mbarathi o na cio igĩthiĩ nake. Kĩarĩ gĩkundi kĩnene mũno kĩa andũ.
രഥങ്ങളും കുതിരക്കാരും അവനോടുകൂടെ പോയി; അത് ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു.
10 Nao maakinya ihuhĩro-inĩ rĩa ngano rĩa Atadi, hakuhĩ na Jorodani, makĩrĩra manĩrĩire marĩ na ruo; na hau Jusufu agĩcakaĩra ithe matukũ mũgwanja.
൧൦അവർ യോർദ്ദാനക്കരെയുള്ള ഗോരെൻ-ആതാദിൽ മെതിക്കളത്തിൽ എത്തിയപ്പോൾ അവിടെവച്ച് വളരെ നേരം ഉറക്കെ വിലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
11 Na rĩrĩa Akaanani arĩa maatũũraga kũu moonire macakaya macio hau ihuhĩro-inĩ rĩa ngano rĩa Atadi, makĩĩrana atĩrĩ, “Andũ a Misiri marĩ na igongona rĩa macakaya ma kĩeha.” Na nĩkĩo handũ hau hakuhĩ na Jorodani heetagwo Abeli-Miziraimu.
൧൧ദേശനിവാസികളായ കനാന്യർ ഗോരെൻ-ആതാദിൽ മെതിക്കളത്തിലെ വിലാപം കണ്ടിട്ട്: “ഇതു ഈജിപ്റ്റുകാരുടെ മഹാവിലാപം” എന്നു പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ആബേൽ-മിസ്രയീം എന്നു പേരായി; അത് യോർദ്ദാനക്കരെ ആകുന്നു.
12 Nĩ ũndũ ũcio ariũ a Jakubu magĩĩka o ũrĩa aamaathĩte:
൧൨യാക്കോബ് കല്പിച്ചിരുന്നതുപോലെ അവന്റെ പുത്രന്മാർ അവനുവേണ്ടി ചെയ്തു.
13 Makĩmũkuua makĩmũtwara bũrũri wa Kaanani, na makĩmũthika ngurunga-inĩ ĩrĩa yarĩ gĩthaka-inĩ kĩa Makipela, hakuhĩ na Mamure, ĩrĩa Iburahĩmu aagũranĩirie na gĩthaka kĩu kĩrĩ handũ ha gũthikanwo kuuma kũrĩ Efironi ũrĩa Mũhiti.
൧൩അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടി ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ സംസ്കരിച്ചു.
14 Thuutha wa gũthika ithe-rĩ, Jusufu agĩcooka Misiri hamwe na ariũ a ithe na arĩa othe maathiĩte nake gũthika ithe.
൧൪യോസേഫ് അപ്പനെ സംസ്കരിച്ചശേഷം അവനും സഹോദരന്മാരും അവന്റെ അപ്പനെ സംസ്കരിക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും ഈജിപ്റ്റിലേക്ക് മടങ്ങിപ്പോന്നു.
15 Na rĩrĩa ariũ a ithe moonire atĩ ithe wao nĩakua, makiuga atĩrĩ, “Ĩ angĩkorwo Jusufu nĩatũũire atũiguagĩra ũũru, na atũrĩhie maũru marĩa mothe twamwĩkire?”
൧൫അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ട്: “ചിലപ്പോൾ യോസേഫ് നമ്മെ വെറുത്ത്, നാം അവനോട് ചെയ്ത സകലദോഷത്തിനും നമ്മോടു പ്രതികാരംചെയ്യും” എന്നു പറഞ്ഞു.
16 Nĩ ũndũ ũcio magĩtũmana kũrĩ Jusufu makiuga atĩrĩ, “Thoguo atanakua nĩatigire oiga atĩrĩ:
൧൬അവർ യോസേഫിന്റെ അടുക്കൽ ആളയച്ച്: “അപ്പൻ മരിക്കുംമുമ്പ്: ‘നിന്റെ സഹോദരന്മാർ നിന്നോട് ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കണം എന്നു യോസേഫിനോടു പറയുവിൻ’ എന്നു കല്പിച്ചിരിക്കുന്നു.
17 ‘Ũũ nĩguo mũkeera Jusufu: ndagũthaitha ũrekere ariũ a thoguo mehia na mahĩtia marĩa meekire nĩ ũndũ nĩmagwĩkire ũũru mũno.’ Na rĩu twagũthaitha wohere ndungata cia Ngai wa thoguo mehia macio.” Na rĩrĩa ndũmĩrĩri yao yamũkinyĩire, Jusufu akĩrĩra.
൧൭ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കണമേ” എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
18 Ariũ a ithe magĩcooka magĩthiĩ kũrĩ we, makĩĩgũithia thĩ mbere yake, makiuga atĩrĩ, “Tũrĩ ngombo ciaku.”
൧൮അവന്റെ സഹോദരന്മാർ ചെന്ന് അവന്റെ മുമ്പാകെ വീണു: “ഇതാ, ഞങ്ങൾ നിനക്ക് അടിമകൾ” എന്നു പറഞ്ഞു.
19 No Jusufu akĩmeera atĩrĩ, “Tigai gwĩtigĩra. Kaĩ niĩ akĩrĩ niĩ Ngai?
൧൯യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നുവോ?
20 Inyuĩ mwaciirĩte kũnjĩka ũũru, no Ngai aanjiirĩire ũndũ mwega nĩguo akinyanĩrie ũrĩa kũrekĩka rĩu, ũhoro wa kũhonokia mĩoyo ya andũ aingĩ.
൨൦നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ നന്മയാക്കിതീർത്തു.
21 Nĩ ũndũ ũcio-rĩ, mũtigetigĩre. Nĩndĩĩmũheaga irio cianyu na cia ciana cianyu.” Nake akĩmomĩrĩria na akĩmarĩria wega.
൨൧ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും സംരക്ഷിക്കും” എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
22 Jusufu agĩikara Misiri, hamwe na andũ othe a nyũmba ya ithe. Aatũũrire muoyo mĩaka igana rĩmwe na ikũmi,
൨൨യോസേഫും അവന്റെ പിതൃഭവനവും ഈജിപ്റ്റിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു വർഷം ജീവിച്ചിരുന്നു.
23 na akĩona rũciaro rwa gatatũ rwa ciana cia Efiraimu. O na ciana cia Makiru mũrũ wa Manase ciaciarwo nĩciaigĩrĩirwo maru-inĩ ma Jusufu.
൨൩എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും യോസേഫ് കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.
24 Ningĩ Jusufu akĩĩra ariũ a ithe atĩrĩ, “Ndĩ hakuhĩ gũkua. No rĩrĩ, ti-itherũ Ngai nĩagooka kũmũrora amũteithie na amũrute kuuma bũrũri ũyũ, amũtware bũrũri ũrĩa erĩire Iburahĩmu, na Isaaka na Jakubu na mwĩhĩtwa.”
൨൪അനന്തരം യോസേഫ് തന്റെ സഹോദരന്മാരോട്: “ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തുനിന്ന് താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
25 Nake Jusufu agĩtũma ariũ a Isiraeli mehĩte na mwĩhĩtwa, akĩmeera atĩrĩ, “Ti-itherũ Ngai nĩagooka kũmũteithia, na hĩndĩ ĩyo yakinya no nginya mũgaakuua mahĩndĩ makwa kuuma kũndũ gũkũ.”
൨൫“ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്ന് കൊണ്ടുപോകണം” എന്നു പറഞ്ഞ് യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യംചെയ്യിച്ചു.
26 Nĩ ũndũ ũcio Jusufu agĩkua, arĩ na ũkũrũ wa mĩaka igana rĩmwe na ikũmi. Thuutha wa kũmũthondeka ndakabuthe, makĩmũiga ithandũkũ-inĩ rĩa gũthikwo narĩo o kũu Misiri.
൨൬യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന് സുഗന്ധവർഗ്ഗം ഇട്ട് അവനെ ഈജിപ്റ്റിൽ ഒരു ശവപ്പെട്ടിയിൽ വച്ചു.

< Kĩambĩrĩria 50 >