< Kĩambĩrĩria 43 >

1 Na rĩrĩ, ngʼaragu ĩyo ĩkĩneneha mũno bũrũri-inĩ wa Kaanani.
എന്നാൽ ക്ഷാമം കനാനില്‍ കഠിനമായി തീർന്നു.
2 Nĩ ũndũ ũcio rĩrĩa maarĩire ngano yothe ĩrĩa maagũrĩte Misiri ĩgĩthira-rĩ, ithe wao akĩmeera atĩrĩ, “Cookai Misiri rĩngĩ mũgatũgũrĩre irio ingĩ nini.”
അവർ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന ധാന്യം ഭക്ഷിച്ചു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്: “നിങ്ങൾ ഇനിയും പോയി കുറെ ആഹാരംകൂടി വാങ്ങുവിൻ” എന്നു പറഞ്ഞു.
3 No Juda akĩmwĩra atĩrĩ, “Mũndũ ũcio aatwĩhĩtĩire agĩtwĩra atĩrĩ, ‘Mũtikoona ũthiũ wakwa rĩngĩ tiga mũrũ wa thoguo ũcio ũngĩ akorirwo arĩ hamwe na inyuĩ.’
അതിന് യെഹൂദാ അപ്പനോട് പറഞ്ഞത് ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
4 Akorwo nĩũgũtũtũma hamwe na mũrũ wa ithe witũ Benjamini, nĩtũgũikũrũka tũthiĩ tũkũgũrĩre irio.
അപ്പൻ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്ന് ആഹാരം വാങ്ങി കൊണ്ടുവരാം;
5 No akorwo ndũkũmũtũma na ithuĩ, tũtigũikũrũka, tondũ mũndũ ũcio aatwĩrire atĩrĩ, ‘Mũtikoona ũthiũ wakwa rĩngĩ tiga no mũrũ wa thoguo akorirwo arĩ hamwe na inyuĩ.’”
അയക്കാതിരുന്നാലോ ഞങ്ങൾ പോകയില്ല. ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു”.
6 Nake Isiraeli akĩmooria atĩrĩ, Mwandehereire thĩĩna ũyũ nĩkĩ, na ũndũ wa kwĩra mũndũ ũcio atĩ nĩ mũrĩ na mũrũ wa ithe wanyu ũngĩ?
“നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടെന്ന് നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞ് എനിക്ക് ഈ ദോഷം വരുത്തിയത് എന്തിന്?” എന്നു യിസ്രായേൽ പറഞ്ഞു.
7 Makĩmũcookeria atĩrĩ, “Mũndũ ũcio aatũũragia ciũria itũkoniĩ ithuĩ ene o na cia nyũmba ciitũ abarĩrĩire mũno. Agĩtũũria atĩrĩ, ‘Ithe wanyu arĩ o muoyo? Nĩ mũrĩ na mũrũ wa thoguo ũngĩ?’ Ithuĩ no gũcookia twacookagia ciũria ciake. Tũngĩamenyire atĩa atĩ no oige, ‘Thiĩi mũrehe mũrũ wa thoguo gũkũ?’”
അതിന് അവർ “‘നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടോ?’ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും നമ്മുടെ കുടുംബത്തെയുംകുറിച്ചു താല്പര്യമായി ചോദിച്ചതുകൊണ്ട് ഞങ്ങൾ ഇതെല്ലാം അറിയിക്കേണ്ടിവന്നു; ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ’ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ” എന്നു പറഞ്ഞു.
8 Ningĩ Juda akĩĩra Isiraeli ithe atĩrĩ, “Njĩtĩkĩria thiĩ na kamwana gaka, na nĩtũgũthiĩ o ro rĩmwe, nĩgeetha wee na ithuĩ na ciana ciitũ tũtũũre muoyo, na tũtigakue.
പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞത് “ഞങ്ങളും അപ്പനും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാൽ ഞങ്ങൾ പോകാം.
9 Niĩ mwene nĩngũmũrũgamĩrĩra wega; na nĩ niĩ ũkooria ũhoro wake. Ingĩkaaga kũmũcookia kũrĩ wee, na ndĩmũrũgamie mbere yaku-rĩ, nĩ ngaacookererwo nĩ ihĩtia rĩu matukũ ma muoyo wakwa wothe.
ഞാൻ അവന് വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കൈയിൽനിന്നു ചോദിക്കേണം; ഞാൻ അവനെ അപ്പന്റെ അടുക്കൽ കൊണ്ടുവന്ന് അപ്പന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്ക് കുറ്റക്കാരനായിക്കൊള്ളാം.
10 Ũrĩa kũrĩ nĩ atĩ, korwo tũtinatindĩrĩra ũhoro ũyũ tũngĩthiĩte rĩa keerĩ na tũgacooka.”
൧൦ഞങ്ങൾ താമസിക്കാതിരുന്നെങ്കിൽ ഇപ്പോൾ രണ്ടുപ്രാവശ്യം പോയിവരുമായിരുന്നു”.
11 Nake Isiraeli, ithe wao akĩmeera atĩrĩ, “Kũngĩkorwo no nginya athiĩ-rĩ, ĩkai ũũ: Ĩkĩrai maciaro marĩa mega mũno ma bũrũri ũyũ mondo-inĩ cianyu, mũikũrũkĩrie mũndũ ũcio marĩ kĩheo, na mahuti manini marĩa manungi wega na kaũũkĩ kanini, na ũbani na ũũkĩ-wa-ngoma ũrĩa wĩtagwo manemane, na njothi na rothi.
൧൧അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞത്: “അങ്ങനെയെങ്കിൽ ഇതു ചെയ്യുവിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിനു കാഴ്ചവയ്ക്കുവിൻ.
12 Na mũkuue betha maita meerĩ, tondũ no nginya mũcookie betha iria ciacooketio mĩromo-inĩ ya makũnia manyu. No gũkorwo ũndũ ũcio wekirwo na mahĩtia.
൧൨ഇരട്ടിപണവും കയ്യിൽ എടുത്തുകൊള്ളുവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന പണവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ; ഒരുപക്ഷേ അത് നോട്ടപ്പിശകായിരിക്കാം.
13 Oyai mũrũ wa thoguo o nake, mũcooke kũrĩ mũndũ ũcio o narua.
൧൩നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ട് അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ.
14 Nake Ngai Mwene-Hinya-Wothe arotũma mũiguĩrwo tha nĩ mũndũ ũcio, nĩgeetha etĩkĩre mũcooke na mũrũ wa thoguo wanyu ũcio ũngĩ o na Benjamini. Hakwa-rĩ, akorwo nĩ ngũkuĩrwo-rĩ, nĩ nguĩrwo.”
൧൪അവൻ നിങ്ങളുടെ മറ്റെ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടി അയക്കേണ്ടതിന് സർവ്വശക്തിയുള്ള ദൈവം അവനു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകണമെങ്കിൽ ആകട്ടെ”.
15 Nĩ ũndũ ũcio andũ acio makĩoya iheo icio na betha maita meerĩ, na magĩthiĩ na Benjamini. Magĩikũrũka na ihenya Misiri na makĩĩneana kũrĩ Jusufu.
൧൫അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിപണവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു ഈജിപ്റ്റിൽ ചെന്നു യോസേഫിന്റെ മുമ്പിൽനിന്നു.
16 Rĩrĩa Jusufu onire Benjamini arĩ hamwe nao-rĩ, akĩĩra mũnene wa nyũmba yake atĩrĩ, “Twara andũ aya gwakwa mũciĩ, ũthĩnje na ũthondeke irio cia mĩaraho; tondũ nĩ mekũrĩanĩra na niĩ mĩaraho.”
൧൬അവരോടുകൂടി ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് തന്റെ ഗൃഹവിചാരകനോട്: “നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ട് പോകുക; അവർ ഉച്ചയ്ക്ക് എന്നോടുകൂടി ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്ത് ഒരുക്കിക്കൊള്ളുക” എന്നു കല്പിച്ചു.
17 Nake mũndũ ũcio agĩĩka o ta ũrĩa Jusufu aamwĩrĩte, na akĩmatwara kwa Jusufu mũciĩ.
൧൭യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ട് പോയി.
18 Nao andũ acio nĩmamakire maatwarwo gwake mũciĩ. Magĩĩciiria atĩrĩ, “Twarehwo gũkũ nĩ ũndũ wa betha iria ciacookirio makũnia-inĩ maitũ hĩndĩ ya mbere. Arenda gũtũtharĩkĩra atũtoorie na atũtue ngombo ciake, na oe ndigiri ciitũ.”
൧൮തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകുകയാൽ അവർ ഭയപ്പെട്ടു: “ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന പണം നിമിത്തം നമ്മെ പിടിച്ച് അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിനാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞു.
19 Tondũ ũcio makĩambata magĩthiĩ kũrĩ mũnene wa nyũmba ya Jusufu, makĩmwarĩria marĩ hau mũromo-inĩ wa nyũmba.
൧൯അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്ന്, വീട്ടുവാതിൽക്കൽവച്ച് അവനോട് സംസാരിച്ചു:
20 Makĩmwĩra atĩrĩ, “Twagũthaitha mwathi witũ, nĩ tuokire gũkũ hĩndĩ ya mbere kũgũra irio.
൨൦“യജമാനനേ, ആഹാരം വാങ്ങുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു.
21 No harĩa twarũgamire tũrarĩrĩre-rĩ, twatumũra makũnia maitũ o mũndũ agĩkora betha yake, o ũrĩa yoheetwo ĩrĩ mũromo-inĩ wa ikũnia. Nĩ ũndũ ũcio nĩ twacooka nacio.
൨൧ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്ക് അഴിച്ചപ്പോൾ ഓരോരുത്തന്റെ പണം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അത് ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.
22 Na ningĩ nĩtuoka na betha ingĩ cia kũgũra irio. Tũtiũĩ nũũ wekĩrire betha ciitũ makũnia-inĩ maitũ.”
൨൨ആഹാരം വാങ്ങുവാൻ വേറെ പണവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; പണം ഞങ്ങളുടെ ചാക്കിൽ വച്ചത് ആരെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
23 Nake akĩmeera atĩrĩ, “Gũtirĩ na thĩĩna, tigai gwĩtigĩra. Ngai wanyu, o we Ngai wa ithe wanyu, nĩwe wamũheire kĩgĩĩna makũnia-inĩ manyu; betha cianyu nĩndacĩamũkĩire.” Agĩcooka akĩmarehera Simeoni.
൨൩അതിന് അവൻ: “നിങ്ങൾക്ക് സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നെ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്ക് നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ പണം എനിക്ക് കിട്ടി” എന്നു പറഞ്ഞ്, ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.
24 Ningĩ mũnene ũcio wa nyũmba ya Jusufu akĩmatwara mũciĩ kwa Jusufu, akĩmahe maaĩ ma gwĩthamba magũrũ, na akĩhe ndigiri ciao gĩa kũrĩa.
൨൪പിന്നെ അവൻ അവരെ യോസേഫിന്റെ വീടിനകത്തു കൊണ്ടുപോയി; അവർക്ക് വെള്ളം കൊടുത്തു, അവർ കാൽ കഴുകി; അവരുടെ കഴുതകൾക്ക് അവൻ തീറ്റ കൊടുത്തു.
25 Nao makĩhaarĩria iheo ciao cia kũhe Jusufu ooka mĩaraho, tondũ nĩmaiguĩte atĩ nĩmekũrĩa irio kuo.
൨൫ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവർ കാഴ്ച വസ്തുക്കൾ ഒരുക്കിവച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ ആകുന്നു എന്ന് അവർ കേട്ടിരുന്നു.
26 Rĩrĩa Jusufu ookire mũciĩ-rĩ, makĩmũhe iheo iria maarehete kũu nyũmba-inĩ, na makĩinamĩrĩra, magĩturumithia mothiũ mao thĩ mbere yake.
൨൬യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച വസ്തുക്കൾ അകത്തുകൊണ്ടുചെന്ന് അവന്റെ മുമ്പാകെവച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു.
27 Nake akĩmahooya ũhoro, akĩmooria, “Mũkũrũ ũrĩa mwaheire ũhoro wake-rĩ, nĩ mũhoro? Arĩ o muoyo?”
൨൭അവൻ അവരോടു ക്ഷേമാന്വേഷണം നടത്തി: “നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ” എന്നു ചോദിച്ചു.
28 Makĩmũcookeria atĩrĩ, “Ndungata yaku ũcio ithe witũ arĩ o muoyo na ndarĩ na ũũru.” Nao makĩinamĩrĩra mamũhe gĩtĩĩo.
൨൮അതിന് അവർ: “ഞങ്ങളുടെ അപ്പനായ അങ്ങയുടെ അടിയാനു സുഖം തന്നെ; അവൻ ജീവനോടിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.
29 Na aaroranga akĩona mũrũ wa nyina Benjamini, ũrĩa maaciaranĩirwo nake; akĩmooria atĩrĩ, “Ũyũ nĩwe mũrũ wa thoguo ũrĩa mũnini biũ, ũrĩa mwaheire ũhoro wake?” Agĩcooka akĩmwĩra atĩrĩ, “Mũrũ wakwa, Ngai arogũtuga.”
൨൯പിന്നെ യോസേഫ് തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: “നിങ്ങൾ എന്നോട് പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ” എന്നു ചോദിച്ചു: “ദൈവം നിനക്ക് കൃപ നല്കട്ടെ മകനേ” എന്നു പറഞ്ഞു.
30 Na rĩrĩ, aigua ta ekumwo nĩ ngoro nĩ kuona mũrũ wa nyina Benjamini-rĩ, Jusufu agĩkiuma na ihenya agĩthiĩ gũcaria handũ angĩrĩrĩra. Nake agĩthiĩ kanyũmba gake ga thĩinĩ akĩrĩrĩra kuo.
൩൦അനുജനെ കണ്ടിട്ട് യോസേഫിന്റെ മനസ്സ് ഉരുകിയതുകൊണ്ട് അവൻ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, സ്വകാര്യമുറിയിൽചെന്ന് അവിടെവച്ചു കരഞ്ഞു.
31 Na aarĩkia gwĩthamba ũthiũ akiuma, akĩĩyũmĩrĩria, akiuga atĩrĩ, “Igai irio metha-inĩ.”
൩൧പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു സ്വയം നിയന്ത്രിച്ച്: “ഭക്ഷണം കൊണ്ടുവരുവിൻ” എന്നു കല്പിച്ചു.
32 Makĩigĩra Jusufu irio ciake arĩ wiki, na ariũ a ithe marĩ oiki, nao andũ a Misiri marĩ oiki, tondũ andũ a Misiri matingĩarĩanĩire na Ahibirania tondũ warĩ thaahu harĩo.
൩൨അവർ യോസേഫിന് പ്രത്യേകവും സഹോദരന്മാർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന ഈജിപ്റ്റുകാർക്കു പ്രത്യേകവും കൊണ്ടുവന്നുവച്ചു; ഈജിപ്റ്റുകാർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അത് ഈജിപ്റ്റുകാർക്കു വെറുപ്പാകുന്നു.
33 Andũ acio maaikarĩtio mbere yake kũringana na ũkũrũ wao, kuuma irigithathi nginya ũrĩa warĩ mũnini biũ; nao makĩrorana o mũndũ na mũndũ nĩ kũgega.
൩൩മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിനൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.
34 Rĩrĩa maihũrĩirwo irio kuuma metha-inĩ ya Jusufu-rĩ, rwĩga rwa Benjamini rwarĩ maita matano gũkĩra rwa arĩa angĩ. Nao makĩrĩa na makĩnyuuanĩra nake mategwĩtigĩra.
൩൪അവൻ തന്റെ മുമ്പിൽനിന്ന് അവർക്ക് ഓഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്ത് അവനോടുകൂടെ ആഹ്ളാദിച്ചു.

< Kĩambĩrĩria 43 >