< Kĩambĩrĩria 24 >

1 Na rĩrĩ, Iburahĩmu aarĩ mũkũrũ na agatindĩka mĩaka. Nake Jehova nĩamũrathimĩte maũndũ-inĩ make mothe.
അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.
2 Nake akĩĩra ndungata ĩrĩa yarĩ nene mũciĩ-inĩ wake, o ĩrĩa yarũgamĩrĩire indo ciothe iria aarĩ nacio atĩrĩ, “Ta iga guoko gwaku rungu rwa kĩero gĩakwa.
തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതു: നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക;
3 Nĩngwenda wĩhĩte na rĩĩtwa rĩa Jehova, o we Ngai wa igũrũ na Ngai wa thĩ, atĩ ndũgethera mũrũ wakwa mũtumia kuuma kũrĩ airĩtu a Akaanani aya ndũũraga thĩinĩ wao,
ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
4 no nĩũgathiĩ bũrũri-inĩ wakwa na kũrĩ andũ a nyũmba iitũ, na wethere mũrũ wakwa Isaaka mũtumia kũu.”
എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.
5 Ndungata ĩyo ĩkĩmũũria atĩrĩ, “Ĩ mũndũ-wa-nja ũcio angĩkaarega gũũka na niĩ bũrũri-inĩ ũyũ? Ngaacookia mũrũguo bũrũri ũrĩa woimire?”
ദാസൻ അവനോടു: പക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു.
6 Iburahĩmu akĩmwĩra atĩrĩ, “Menyerera, ndũkanacookie mũrũ wakwa kũu!
അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
7 Jehova, o we Ngai wa igũrũ ũrĩa wandutire kuuma nyũmba ya baba na kuuma bũrũri ũrĩa ndaciarĩirwo na akĩnjarĩria na akĩnjĩĩra na mwĩhĩtwa atĩrĩ, ‘Rũciaro rwaku nĩngarũhe bũrũri ũyũ’ we nĩwe ũgaatũma mũraika wake mbere yaku nĩguo ũkoonera mũrũ wakwa mũtumia kuuma kuo.
എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.
8 Mũndũ-wa-nja ũcio angĩkaarega gũũka nawe-rĩ, ndũkoohwo nĩ mwĩhĩtwa ũyũ wakwa; no ndũkanacookie mũrũ wakwa kũu.”
എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു.
9 Nĩ ũndũ ũcio ndungata ĩyo ĩkĩiga guoko kwayo rungu rwa kĩero kĩa Iburahĩmu ũcio mwathi wayo, na ĩkĩĩhĩta na mwĩhĩtwa harĩ we kũringana na ũhoro ũcio.
അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു.
10 Ndungata ĩyo ĩgĩcooka ĩkĩoya ngamĩĩra ikũmi cia mwathi wayo na ĩkiumagara ĩkuĩte mĩthemba yothe ya indo njega kuuma kũrĩ mwathi wayo. Ĩgĩthiĩ ĩgĩkinya itũũra rĩrĩa Nahoru aatũũraga mwena wa gathigathini-ithũĩro wa Mesopotamia.
അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു.
11 Nayo ĩgĩtũma ngamĩĩra ikome nja ya itũũra hakuhĩ na gĩthima kĩa maaĩ; kwarĩ kĩhwaĩ-inĩ rĩrĩa andũ-a-nja maathiiaga gũtaha maaĩ.
വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്തു അവൻ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ:
12 Ĩgĩcooka ĩkĩhooya, ĩkiuga atĩrĩ, “Wee Jehova, Ngai wa Iburahĩmu mwathi wakwa, tũma ngaacĩre ũmũthĩ na ũtuge mwathi wakwa Iburahĩmu.
എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നേ കാര്യം സാധിപ്പിച്ചുതരേണമേ.
13 Rora, ndũgamĩte haha gĩthima-inĩ kĩa maaĩ, nao airĩtu a ene itũũra nĩ maroka gũtaha maaĩ.
ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു.
14 Kũrotuĩka atĩrĩ, atĩ rĩrĩa ndĩrĩĩra mũirĩtu atĩrĩ, ‘Ndakũhooya, he ndigithũ yaku nyue maaĩ,’ nake oige atĩrĩ, ‘Nyua na nĩngũtahĩra o na ngamĩĩra ciaku,’ reke ũcio atuĩke nĩwe ũthuurĩire ndungata yaku Isaaka. Na ũndũ ũcio ũtũme niĩ menye atĩ nĩũtugĩte mwathi wakwa.”
നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.
15 Ĩtanarĩkia kũhooya-rĩ, Rebeka agĩũka akuuĩte ndigithũ kĩande-inĩ. Aarĩ mũirĩtu wa Bethueli mũrũ wa Milika, ũrĩa warĩ mũtumia wa Nahoru mũrũ wa nyina na Iburahĩmu.
അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു.
16 Mũirĩtu ũcio aarĩ mũthaka mũno, mũirĩtu gathirange; gũtirĩ mũndũ mũrũme wakomete nake. Agĩikũrũka gĩthima-inĩ kĩa maaĩ, akĩiyũria ndigithũ yake maaĩ, agĩcooka akĩambata rĩngĩ.
ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു.
17 Nayo ndungata ĩyo ĩkĩhiũha ĩkamũtũnge, na ĩkĩmwĩra atĩrĩ, “Ndagũthaitha, he tũũĩ tũnini twa kũnyua kuuma ndigithũ-inĩ yaku.”
ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
18 Nake agĩcookia atĩrĩ, “Mwathi wakwa, nyua,” nake akĩruta ndigithũ mũtwe na ihenya, akĩmĩnyiita na moko, na akĩmũhe maaĩ.
യജമാനനേ, കുടിക്ക എന്നു അവൾ പറഞ്ഞു വേഗം പാത്രം കയ്യിൽ ഇറക്കി അവന്നു കുടിപ്പാൻ കൊടുത്തു.
19 Na aarĩkia kũmũhe maaĩ ma kũnyua, agĩcooka akiuga atĩrĩ, “Nĩngũtahĩra ngamĩĩra ciaku, o nacio o nginya ciiganie kũnyua.”
അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു,
20 Agĩkĩonoreria maaĩ marĩa maarĩ ndigithũ yake mũharatĩ-inĩ na ihenya, agĩcooka agĩtengʼera gĩthima-inĩ gũtaha maaĩ mangĩ, agĩtaha ma kũigana ngamĩĩra ciake ciothe.
പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
21 Mũndũ ũcio akĩmwĩrorera atekwaria, nĩguo amenye kana Jehova nĩagacĩrithĩtie rũgendo rwake kana ndaarũgacĩrithĩtie.
ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.
22 Rĩrĩa ngamĩĩra ciarĩkirie kũnyua maaĩ-rĩ, mũndũ ũcio akĩruta gĩcũhĩ kĩa iniũrũ gĩa thahabu kĩa ũritũ wa nuthu cekeri, na bangiri igĩrĩ cia thahabu cia ũritũ wa cekeri ikũmi, akĩmwĩkĩra.
ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്തു അവളോടു:
23 Agĩcooka akĩmũũria atĩrĩ, “Wee ũrĩ mwarĩ wa ũ? Ndagũthaitha ta njĩĩra atĩrĩ, mũciĩ gwa thoguo-rĩ, he handũ tũngĩrarĩrĩra?”
നീ ആരുടെ മകൾ? പറക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർപ്പാൻ സ്ഥലമുണ്ടോ എന്നു ചോദിച്ചു.
24 Nake akĩmũcookeria atĩrĩ, “Niĩ ndĩ mwarĩ wa Bethueli, mũriũ ũrĩa Milika aaciarĩire Nahoru.”
അവൾ അവനോടു: നാഹോരിന്നു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ ആകുന്നു ഞാൻ എന്നു പറഞ്ഞു.
25 Ningĩ akĩmwĩra atĩrĩ, “Tũrĩ na riya na nyeki nyingĩ, o na handũ wee ũngĩrarĩrĩra.”
ഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാർപ്പാൻ സ്ഥലവും ഉണ്ടു എന്നും അവൾ പറഞ്ഞു.
26 Mũndũ ũcio akĩinamĩrĩra thĩ, akĩhooya Jehova,
അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു:
27 akiuga atĩrĩ, “Jehova arogaathwo, o we Ngai wa Iburahĩmu mwathi wakwa, o ũcio ũtatigĩte kuonania ũtugi na wĩhokeku wake kũrĩ mwathi wakwa. Hakwa-rĩ, Jehova nĩandongoretie rũgendo-inĩ, akanginyia kwa andũ a nyũmba ya mwathi wakwa.”
എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.
28 Nake mũirĩtu ũcio agĩtengʼera, agĩthiĩ akĩhe andũ a nyũmba ya nyina ndeto icio.
ബാല ഓടിച്ചെന്നു അമ്മയുടെ വീട്ടുകാരെ ഈ വസ്തുത അറിയിച്ചു.
29 Na rĩrĩ, Rebeka aarĩ na mũrũ wa nyina wetagwo Labani, nake akiumagara ahiũhĩte, agĩthiĩ kũrĩ mũndũ ũcio hau gĩthima-inĩ kĩa maaĩ.
റിബെക്കെക്കു ഒരു സഹോദരൻ ഉണ്ടായിരുന്നു; അവന്നു ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറ്റിങ്കൽ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു.
30 Rĩrĩa onire gĩcũhĩ kĩu kĩa iniũrũ na bangiri irĩ moko-inĩ ma mwarĩ wa nyina, na aigua Rebeka akiuga ũrĩa mũndũ ũcio aamwĩrĩte-rĩ, agĩthiĩ kũrĩ mũndũ ũcio, akĩmũkora arũgamĩte harĩ ngamĩĩra ciake hakuhĩ na gĩthima kĩa maaĩ.
അവൻ മൂക്കുത്തിയും സഹോദരിയുടെ കൈമേൽ വളയും കാണുകയും ആ പുരുഷൻ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കയും ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കൽ ചെന്നു; അവൻ കിണറ്റിങ്കൽ ഒട്ടകങ്ങളുടെ അരികെ നിൽക്കയായിരുന്നു.
31 Akĩmwĩra atĩrĩ, “Ũka tũthiĩ mũciĩ, wee ũrathimĩtwo nĩ Jehova. Ũrũgamĩte haha nja nĩkĩ? Nĩhaarĩirie nyũmba yaku na handũ ha ngamĩĩra.”
അപ്പോൾ അവൻ: യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.
32 Nĩ ũndũ ũcio mũndũ ũcio agĩtoonya nyũmba, nacio ngamĩĩra ikĩaũrwo mĩrigo. Ngamĩĩra ikĩreherwo riya na nyeki, nake mũndũ ũcio na andũ arĩa aarĩ nao makĩreherwo maaĩ ma gwĩthamba magũrũ.
അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങൾക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവർക്കും കാലുകളെ കഴുകുവാൻ വെള്ളവും കൊടുത്തു, അവന്റെ മുമ്പിൽ ഭക്ഷണം വെച്ചു.
33 Ningĩ akĩreherwo irio, nowe akiuga atĩrĩ, “Niĩ ndingĩrĩa, itambĩte kũmwĩra ũndũ ũrĩa ũndehete gũkũ.” Nake Labani akĩmwĩra atĩrĩ, “Gĩtwĩre.”
ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവൻ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.
34 Nake agĩkiuga atĩrĩ, “Niĩ ndĩ ndungata ya Iburahĩmu.”
അപ്പോൾ അവൻ പറഞ്ഞതു: ഞാൻ അബ്രാഹാമിന്റെ ദാസൻ.
35 “Jehova nĩarathimĩte mwathi wakwa mũno, na nĩ atongete mũno. Nĩamũheete ngʼondu na ngʼombe, betha na thahabu, ndungata cia arũme na cia andũ-a-nja, na ngamĩĩra o na ndigiri.
യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവൻ മഹാനായിത്തീർന്നു; അവൻ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ കഴുതകൾ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.
36 Nake Sara mũtumia wa mwathi wakwa nĩamũciarĩire kĩmwana arĩ o mũkũrũ, nake nĩakĩheete indo ciake ciothe.
എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവൻ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു.
37 Nake mwathi wakwa agĩtũma ndĩĩhĩte akĩnjĩĩra atĩrĩ, ‘Ndũkanethere mũriũ wakwa mũtumia kuuma kũrĩ airĩtu a Akaanani, a gũkũ bũrũri ũyũ ndũũraga,
ഞാൻ പാർക്കുന്ന കനാൻദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
38 no ũthiĩ kũrĩ nyũmba ya baba na kũrĩ mũhĩrĩga wakwa, na ũrutĩre mũriũ wakwa mũtumia kuo.’
എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.
39 “Ningĩ ngĩũria mwathi wakwa atĩrĩ, ‘Ĩ mũndũ-wa-nja ũcio angĩrega gũũka na niĩ?’
ഞാൻ യജമാനനോടു: പക്ഷേ സ്ത്രീ എന്നോടുകൂടെ പേരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന്നു അവൻ എന്നോടു:
40 “Nake akĩnjookeria atĩrĩ, ‘Jehova ũrĩa ndũire thiiaga mbere yake, nĩagatũma mũraika wake athiĩ nawe, na atũme rũgendo rwaku rũgaacĩre, nĩgeetha ũkaarutĩra mũriũ wakwa mũtumia kuuma kũrĩ mũhĩrĩga wakwa na kuuma kũrĩ andũ a nyũmba ya baba.
ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;
41 Ningĩ wathiĩ kũrĩ mũhĩrĩga wakwa-rĩ, nĩũkohorwo kuuma kũrĩ mwĩhĩtwa wakwa; o na mangĩkaarega kũmũnengerana kũrĩ we, nĩũkohorwo kuuma kũrĩ mwĩhĩtwa ũcio wakwa.’”
എന്റെ വംശക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്നു ഒഴിഞ്ഞിരിക്കും; അവർ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു.
42 Agĩthiĩ na mbere, akiuga atĩrĩ, “Ũmũthĩ rĩrĩa nginyire gĩthima-inĩ kĩa maaĩ, njugire atĩrĩ, ‘Wee Jehova Ngai wa Iburahĩmu mwathi wakwa, ũngĩenda, ndagũthaitha, gaacĩrithia rũgendo rũrũ njũkĩte.
ഞാൻ ഇന്നു കിണറ്റിന്നരികെ വന്നപ്പോൾ പറഞ്ഞതു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ‒
43 Ta kĩone, nũngiĩ haha gĩthima-inĩ kĩa maaĩ; mũirĩtu angĩũka gũtaha maaĩ na niĩ ndĩmwĩre atĩrĩ, “Ĩtĩkĩra nyue tũũĩ tũnini kuuma ndigithũ-inĩ yaku,”
ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോടു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ,
44 nake angĩnjĩĩra atĩrĩ, “Nyua na nĩngũtahĩra ngamĩĩra ciaku o nacio,” nĩagĩtuĩke nĩwe mũndũ-wa-nja ũrĩa Jehova athuurĩire mũriũ wa mwathi wakwa.’
അവൾ എന്നോടു: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താൽ അവൾ തന്നേ യഹോവ എന്റെ യജമാനന്റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ.
45 “Itanarĩkia kũhooya ũguo na ngoro-rĩ, Rebeka oka arĩ na ndigithũ yake kĩande. Nake aikũrũka gĩthima-inĩ kĩa maaĩ, aataha maaĩ na niĩ ndamwĩra atĩrĩ, ‘Ndagũthaitha he maaĩ nyue.’
ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോടു: എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
46 “Aaruta ndigithũ yake kĩande o naihenya anjĩĩra atĩrĩ, ‘Nyua, na nĩngũnyuithia o na ngamĩĩra ciaku.’ Nĩ ũndũ ũcio ndanyua maaĩ na ahe ngamĩĩra o nacio.
അവൾ വേഗം തോളിൽനിന്നു പാത്രം ഇറക്കി: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുത്തു.
47 “Na niĩ ndamũũria atĩrĩ, ‘Ũrĩ mwarĩ wa ũ?’ “Nake anjookeria atĩrĩ, ‘Ndĩ mwarĩ wa Bethueli mũrũ wa Nahoru, ũrĩa Milika aamũciarĩire.’ “Na niĩ ndakĩmwĩkĩra gĩcũhĩ iniũrũ, na bangiri moko,
ഞാൻ അവളോടു: നീ ആരുടെ മകൾ എന്നു ചോദിച്ചതിന്നു അവൾ: മിൽക്കാ നാഹോരിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിന്നു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു.
48 ndacooka ndainamĩrĩra ndahooya Jehova. Ndagatha Jehova, o we Ngai wa Iburahĩmu mwathi wakwa, ũrĩa ũndongoretie na njĩra ĩrĩa njagĩrĩru nyonere mũrũ wa mwathi wakwa mwarĩ wa mũriũ wa mũrũ wa nyina nake.
ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
49 Na rĩrĩ, angĩkorwo nĩ mũkuonania ũtugi na wĩhokeku kũrĩ mwathi wakwa, njĩĩrai; na angĩkorwo tiguo, mũnjĩĩre nĩgeetha na niĩ menye na kũrĩa ngũrora.”
ആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോടു പറവിൻ; അല്ല എന്നു വരികിൽ അതും പറവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.
50 Labani na Bethueli magĩcookia atĩrĩ, “Ũndũ ũyũ uumĩte kũrĩ Jehova; ithuĩ tũngĩgĩkwĩra atĩa?
അപ്പോൾ ലാബാനും ബെഥൂവേലും: ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാൻ ഞങ്ങൾക്കു കഴികയില്ല.
51 Rebeka nĩwe ũyũ; muoe mũthiĩ agatuĩke mũtumia wa mũriũ wa mwathi waku, o ta ũrĩa Jehova oigĩte.”
ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകന്നു ഭാര്യയാകട്ടെ എന്നു ഉത്തരം പറഞ്ഞു.
52 Rĩrĩa ndungata ya Iburahĩmu yaiguire ũrĩa moigire, ĩkĩinamĩrĩra, ĩgĩturumithia ũthiũ wayo thĩ mbere ya Jehova.
അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.
53 Ningĩ ndungata ĩyo ĩkĩruta thahabu, na mathaga ma betha na nguo, na ĩgĩcihe Rebeka; ĩgĩcooka ĩkĩhe Labani mũrũ wa nyina, o na nyina, iheo cia goro.
പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കൾ കൊടുത്തു.
54 Ndungata ĩyo na andũ arĩa yarĩ nao makĩrĩa na makĩnyua, na makĩraara kũu ũtukũ ũcio. Na rĩrĩa mookĩrire mũthenya ũyũ ũngĩ rũciinĩ tene, ĩkiuga atĩrĩ, “Rekei ndĩthiĩre kũrĩ mwathi wakwa.”
അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.
55 No Labani mũrũ wa nyina na mũirĩtu, o na nyina, makiuga atĩrĩ, “Reke mũirĩtu ũyũ aikare na ithuĩ ta matukũ ikũmi; mũcooke mũthiĩ.”
അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.
56 No yo ĩkĩmeera atĩrĩ, “Tigai kũngiria thiĩ, kuona atĩ Jehova nĩagacĩrithĩtie rũgendo rwakwa. Rekei ndĩthiĩre kũrĩ mwathi wakwa.”
അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
57 Nao makiuga atĩrĩ, “Rekei twĩte mũirĩtu tũmũũrie ũhoro ũcio.”
ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു.
58 Nĩ ũndũ ũcio magĩĩta Rebeka, makĩmũũria atĩrĩ, “Nĩũgũthiĩ na mũndũ ũyũ?” Nake akiuga atĩrĩ, “Nĩngũthiĩ.”
അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു.
59 Nĩ ũndũ ũcio magĩtĩkĩria Rebeka mwarĩ wa nyina ũcio ethiĩre, hamwe na mũmũrori, na ndungata ya Iburahĩmu na andũ ake.
അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.
60 Nao magĩkĩrathima Rebeka makĩmwĩra atĩrĩ, “Mwarĩ wa maitũ, ũroingĩha ũtuĩke nyina wa ngiri maita ngiri, naruo rũciaro rwaku rũroĩgwatĩra ihingo cia thũ ciao.”
അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു.
61 Nake Rebeka na ndungata ciake, cia andũ-a-nja, makĩĩhaarĩria na makĩhaica ngamĩĩra, na magĩthiĩ na mũndũ ũcio. Nĩ ũndũ ũcio ndungata ĩyo ĩkĩoya Rebeka ĩgĩĩthiĩra.
പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.
62 Na rĩrĩ, Isaaka nĩoimĩte Biri-Lahai-Roi, nĩ ũndũ aatũũraga Negevu.
എന്നാൽ യിസ്ഹാക്ക് ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു.
63 Hwaĩ-inĩ ũmwe-rĩ, nĩathiire na kũu mũgũnda-inĩ agecũũranganie, na aatiira maitho, akĩona ngamĩĩra ciũkĩte.
വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.
64 O nake Rebeka agĩtiira maitho akĩona Isaaka. Akiuma ngamĩĩra igũrũ,
റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.
65 na akĩũria ndungata ĩyo atĩrĩ, “Mũndũ ũrĩa ũrĩ kũũrĩa mũgũnda ũroka gũtũtũnga nũũ?” Ndungata ĩyo ĩgĩcookia atĩrĩ, “Nĩ mwathi wakwa.” Nake Rebeka akĩoya taama wake akĩĩhumbĩra.
അവൾ ദാസനോടു: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനൻ തന്നേ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.
66 Nayo ndungata ĩyo ĩkĩĩra Isaaka ũrĩa wothe yekĩte.
താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.
67 Nake Isaaka agĩtoonyia Rebeka hema-inĩ ya nyina Sara, akĩmũhikia. Nĩ ũndũ ũcio agĩtuĩka mũtumia wake, na akĩmwenda; nake Isaaka akĩhoorerio ihooru rĩa gĩkuũ kĩa nyina.
യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കയെ പരിഗ്രഹിച്ചു അവൾ അവന്നു ഭാര്യയായിത്തീർന്നു; അവന്നു അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു.

< Kĩambĩrĩria 24 >