< Kĩambĩrĩria 17 >
1 Na rĩrĩ, rĩrĩa Aburamu aarĩ na ũkũrũ wa mĩaka mĩrongo kenda na kenda-rĩ, Jehova nĩamuumĩrĩire, akĩmwĩra atĩrĩ, “Niĩ nĩ niĩ Mũrungu Mwene-Hinya-Wothe; tũũra ũnjathĩkagĩra, na ũtarĩ na ũcuuke.
അബ്രാമിനു തൊണ്ണൂറ്റിയൊൻപതു വയസ്സായപ്പോൾ യഹോവ പ്രത്യക്ഷനായി അദ്ദേഹത്തോട്: “ഞാൻ ആകുന്നു സർവശക്തനായ ദൈവം; നീ എന്റെമുമ്പാകെ നടക്കുക; നിഷ്കളങ്കനായിരിക്കുക.
2 Na niĩ nĩngũtũũria kĩrĩkanĩro gatagatĩ gakwa nawe, na nĩngaingĩhia mũigana waku mũno.”
എനിക്കും നിനക്കും തമ്മിലുള്ള ഉടമ്പടി ഞാൻ ഉറപ്പിക്കുകയും നിന്നെ അത്യധികമായി വർധിപ്പിക്കുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു.
3 Aburamu agĩturumithia ũthiũ wake thĩ, nake Ngai akĩmwĩra atĩrĩ,
അബ്രാം സാഷ്ടാംഗം വീണു; ദൈവം അദ്ദേഹത്തോട് അരുളിച്ചെയ്തു,
4 “Hakwa-rĩ, gĩkĩ nĩkĩo kĩrĩkanĩro gĩakwa nawe: Wee nĩũgatuĩka ithe wa ndũrĩrĩ nyingĩ.
“നിന്നോടുള്ള എന്റെ ഉടമ്പടി: നീ അനേകം ജനതകൾക്കു പിതാവായിത്തീരും.
5 Ndũgũcooka gwĩtwo Aburamu; ũrĩĩtagwo Iburahĩmu, nĩgũkorwo nĩngũtuĩte ithe wa ndũrĩrĩ nyingĩ.
ഇനിയൊരിക്കലും നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല, നിന്റെ പേര് അബ്രാഹാം എന്നായിരിക്കും; ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു:
6 Nĩngũtũma ũciare mũno; na ndũme ũtuĩke ithe wa ndũrĩrĩ nyingĩ, nao athamaki nĩmakoima thĩinĩ waku.
ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കും. നിന്നിൽനിന്ന് ജനതകൾ ഉത്ഭവിക്കും. രാജാക്കന്മാരും നിന്നിൽനിന്ന് ഉത്ഭവിക്കും.
7 Nĩngũthondeka kĩrĩkanĩro gĩakwa kĩrĩ kĩrĩkanĩro gĩa gũtũũra tene na tene gatagatĩ gakwa nawe na njiaro ciaku iria igooka thuutha waku, na nginya njiarwa ciaku cia thuutha, nĩguo nduĩke Ngai waku na Ngai wa njiaro iria igooka thuutha waku.
എനിക്കും നിനക്കും നിനക്കുശേഷം നിന്റെ സന്തതിക്കും മധ്യേ ഞാൻ എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി സ്ഥാപിക്കും; അതനുസരിച്ച് ഞാൻ നിന്റെയും നിനക്കുശേഷം തലമുറയായി നിന്റെ സന്തതിയുടെയും ദൈവമായിരിക്കും.
8 Nĩngakũhe bũrũri ũyũ wothe wa Kaanani, kũrĩa ũrĩ mũgeni rĩu, ũtũũre ũrĩ igai rĩaku na rĩa njiaro ciaku iria igooka thuutha waku; na nĩngatuĩka Ngai wao.”
നീ ഇപ്പോൾ പ്രവാസിയായി പാർക്കുന്ന കനാൻദേശം മുഴുവൻ നിനക്കും നിനക്കുശേഷം നിന്റെ പിൻഗാമികൾക്കും ശാശ്വതാവകാശമായി നൽകും; ഞാൻ അവരുടെ ദൈവവും ആയിരിക്കും.”
9 Ningĩ Ngai agĩcooka akĩĩra Iburahĩmu atĩrĩ, “Wee-rĩ, no nginya ũmenyagĩrĩre kĩrĩkanĩro gĩakwa, wee na njiaro iria igooka thuutha waku, harĩ njiarwa na njiarwa iria igooka.
ദൈവം അബ്രാഹാമിനോട് വീണ്ടും അരുളിച്ചെയ്തു: “നീ ചെയ്യേണ്ടതെന്തെന്നാൽ, നീയും നിനക്കുശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ ഉടമ്പടി പാലിക്കണം.
10 Gĩkĩ nĩkĩo kĩrĩkanĩro gĩakwa nawe na njiaro iria igooka thuutha waku, kĩrĩkanĩro kĩrĩa ũrĩmenyagĩrĩra: Arũme othe thĩinĩ wanyu nĩmarĩruaga.
നീയും നിനക്കുശേഷം നിന്റെ സന്തതിയും പാലിക്കേണ്ടതിന് ഞാൻ നിന്നോടു ചെയ്യുന്ന ഉടമ്പടി ഇതാണ്: നിങ്ങളിൽ പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യണം.
11 Mũrĩruaga nĩguo ũndũ ũcio ũtuĩke kĩmenyithia gĩa kĩrĩkanĩro gatagatĩ gakwa nawe.
നിങ്ങൾ ഏൽക്കുന്ന പരിച്ഛേദനം എനിക്കും നിനക്കും മധ്യേയുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും.
12 Harĩ njiarwa iria igooka thuutha, mũndũ mũrũme wothe thĩinĩ wanyu no nginya arue arĩ na ũkũrũ wa thikũ inyanya, kũrutia arĩa maciarĩtwo thĩinĩ wa nyũmba yaku kana arĩa magũrĩtwo na mbeeca kuuma kũrĩ andũ a kũngĩ-arĩa matarĩ a rũciaro rwaku.
തലമുറതോറും നിന്റെ ഭവനത്തിൽ ജനിച്ചവരും അന്യദേശക്കാരിൽനിന്ന് നീ വിലയ്ക്കു വാങ്ങിയവർക്ക് ജനിച്ച നിന്റെ സ്വന്തം മക്കളല്ലാത്തവരും ഉൾപ്പെടെ, നിങ്ങളുടെ കൂട്ടത്തിലുള്ള എട്ടുദിവസം പ്രായമായ എല്ലാ പുരുഷപ്രജയും പരിച്ഛേദനം ഏൽക്കണം.
13 Mũndũ ũcio, wagũciarĩrwo nyũmba-inĩ yaku kana wakũgũrwo na mbeeca ciaku-rĩ, no nginya arue. Kĩrĩkanĩro gĩakwa kĩa mĩĩrĩ yanyu gĩgũtuĩka kĩrĩkanĩro gĩa gũtũũra tene na tene.
നിന്റെ ഭവനത്തിൽ ജനിച്ചവരാകട്ടെ, നിന്റെ പണം കൊടുത്തു വാങ്ങിയവരാകട്ടെ, അവരെല്ലാവരും പരിച്ഛേദനം ഏറ്റിരിക്കേണ്ടതാണ്. നിങ്ങളുടെ ശരീരത്തിലുള്ള എന്റെ ഉടമ്പടി ശാശ്വത ഉടമ്പടി ആയിരിക്കണം.
14 Mũndũ mũrũme wothe ũtarĩ mũruu, ũrĩa ũtaruithĩtio mwĩrĩ wake-rĩ, nĩakeherio harĩ andũ ao; ũcio ndahingĩtie kĩrĩkanĩro gĩakwa.”
പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ശരീരത്തിൽ പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ഏതൊരു പുരുഷപ്രജയും തന്റെ ജനത്തിന്റെ ഇടയിൽനിന്ന് നീക്കംചെയ്യപ്പെടണം; അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”
15 Ningĩ Ngai akĩĩra Iburahĩmu atĩrĩ, “Ha ũhoro wa Sarai mũtumia waku-rĩ, ndũgũcooka kũmwĩta Sarai; arĩĩtagwo Sara.
ദൈവം പിന്നെയും അബ്രാഹാമിനോടു കൽപ്പിച്ചു: “നിന്റെ ഭാര്യയായ സാറായിയെ ഇനിയൊരിക്കലും ‘സാറായി’ എന്നു വിളിക്കരുത്; അവളുടെ പേര് ‘സാറാ’ എന്നായിരിക്കും.
16 Nĩngũmũrathima, na ti-itherũ nĩngũkũhe mwana wa kahĩĩ ũciarĩirwo nĩwe. Nĩngũmũrathima nĩguo atuĩke nyina wa ndũrĩrĩ; athamaki a ndũrĩrĩ makoima harĩwe.”
ഞാൻ അവളെ അനുഗ്രഹിക്കും; അവളിൽ നിനക്കൊരു മകനെ നൽകും. അവൾ അനേകം ജനതകൾക്കു മാതാവായിത്തീരും. അതേ, ഞാൻ അവളെ സമൃദ്ധമായി അനുഗ്രഹിക്കും; ജനങ്ങളുടെ രാജാക്കന്മാർ അവളിൽനിന്ന് ഉത്ഭവിക്കും.”
17 Iburahĩmu agĩturumithia ũthiũ wake thĩ, agĩcooka agĩtheka, akĩĩyũria na ngoro atĩrĩ, “Mũndũ ũrĩ na mĩaka igana nĩegũciara mwana wa kahĩĩ? Sara no aciare mwana arĩ na mĩaka mĩrongo kenda?”
അപ്പോൾ അബ്രാഹാം കമിഴ്ന്നുവീണു; അദ്ദേഹം ചിരിച്ചുകൊണ്ടു ഹൃദയത്തിൽ പറഞ്ഞു, “നൂറു വയസ്സായ മനുഷ്യനു മകൻ ജനിക്കുമോ? തൊണ്ണൂറാം വയസ്സിൽ സാറാ പ്രസവിക്കുമോ?”
18 Nake Iburahĩmu akĩĩra Ngai atĩrĩ, “Naarĩ korwo Ishumaeli atũũra arathimagwo nĩwe!”
അബ്രാഹാം ദൈവത്തോട്: “അവിടത്തെ അനുഗ്രഹത്താൽ യിശ്മായേൽ ജീവിച്ചിരുന്നാൽ മതി” എന്നു പറഞ്ഞു.
19 Nake Ngai akĩmũcookeria atĩrĩ, “Ĩĩ nĩguo, no mũtumia waku Sara nĩagagũciarĩra kahĩĩ, na nĩũgaagatua Isaaka. Nĩngathondeka kĩrĩkanĩro nake gĩa gũtũũra tene na tene harĩ njiaro ciake iria igooka thuutha wake.
അപ്പോൾ ദൈവം അരുളിച്ചെയ്തത്: “അങ്ങനെയല്ല, നിന്റെ ഭാര്യയായ സാറാ നിനക്കൊരു മകനെ പ്രസവിക്കും; അവന് യിസ്ഹാക്ക് എന്നു നാമകരണം ചെയ്യണം. ഞാൻ അവനോടും അവനുശേഷം അവന്റെ സന്തതികളോടുമായി എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി ഉറപ്പിക്കും.
20 Na ha ũhoro wa Ishumaeli, nĩndakũigua: Ti-itherũ nĩngũmũrathima; nĩngũtũma aciarane, aingĩhe mũno. Nĩagatuĩka ithe wa aathani ikũmi na eerĩ, na nĩngamũtua rũrĩrĩ rũnene.
യിശ്മായേലിനെ സംബന്ധിച്ച്, ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; നിശ്ചയമായും ഞാൻ അവനെ അനുഗ്രഹിക്കും; അവനെ സന്താനസമൃദ്ധിയുള്ളവനാക്കി അവന്റെ സംഖ്യ അത്യധികമായി വർധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരുടെ പിതാവായിത്തീരും; അവനെ ഒരു വലിയ ജനതയാക്കും.
21 No kĩrĩkanĩro gĩakwa ngaathondeka na Isaaka, ũrĩa Sara egũgũciarĩra mwaka ũyũ ũgũũka, ihinda-inĩ ta rĩĩrĩ tũrĩ.”
എന്നാൽ അടുത്തവർഷം, ഇതേ സമയത്ത് സാറാ നിനക്കു പ്രസവിക്കുന്ന മകൻ യിസ്ഹാക്കുമായിട്ടാണ് ഞാൻ എന്റെ ഉടമ്പടി സ്ഥിരപ്പെടുത്തുന്നത്.”
22 Ngai aarĩkia kwaria na Iburahĩmu, akĩambata, akĩmũtiga.
ഇതു സംസാരിച്ചുതീർന്നപ്പോൾ ദൈവം അബ്രാഹാമിനെവിട്ട് ആരോഹണംചെയ്തു.
23 Mũthenya o ro ũcio, Iburahĩmu akĩoya mũriũ wake Ishumaeli, na arĩa othe maciarĩirwo gwake, o na arĩa magũrĩtwo na mbeeca ciake, mũndũ mũrũme wothe wa nyũmba yake, akĩmaruithia, o ta ũrĩa Ngai aamwĩrĩte.
ആ ദിവസംതന്നെ അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ ഭവനത്തിൽ ജനിച്ചവരും വിലയ്ക്കു വാങ്ങിയവരുമായി, തന്റെ ഭവനത്തിൽ ഉണ്ടായിരുന്ന സകലപുരുഷപ്രജകളെയും കൂട്ടിക്കൊണ്ടുപോയി, ദൈവം തന്നോടു കൽപ്പിച്ചതിൻപ്രകാരം, അവർക്കു പരിച്ഛേദനം നടത്തി.
24 Iburahĩmu aarĩ wa mĩaka mĩrongo kenda na kenda rĩrĩa aaruire,
പരിച്ഛേദനം ഏൽക്കുമ്പോൾ അബ്രാഹാമിനു തൊണ്ണൂറ്റിയൊൻപതു വയസ്സായിരുന്നു;
25 nake mũriũ wake Ishumaeli aarĩ wa mĩaka ikũmi na ĩtatũ.
അദ്ദേഹത്തിന്റെ മകൻ യിശ്മായേലിന് അപ്പോൾ പതിമ്മൂന്നുവയസ്സും ആയിരുന്നു.
26 Iburahĩmu na mũriũ wake Ishumaeli maaruire hamwe mũthenya o ro ũcio.
അബ്രാഹാമും അദ്ദേഹത്തിന്റെ മകനായ യിശ്മായേലും പരിച്ഛേദനം ഏറ്റത് ഒരേദിവസമായിരുന്നു.
27 Na mũndũ mũrũme wothe thĩinĩ wa nyũmba ya Iburahĩmu, arĩa maciarĩirwo gwake, kana mũndũ wagũrĩtwo kuuma kũrĩ mũndũ wa kũngĩ, maaruanĩire hamwe nake.
അബ്രാഹാമിന്റെ വീട്ടിൽ ജനിച്ചവരും വിദേശിയോടു വാങ്ങിയവരും ഉൾപ്പെടെ അബ്രാഹാമിന്റെ വീട്ടിൽ ഉണ്ടായിരുന്ന, എല്ലാ പുരുഷപ്രജകളും അദ്ദേഹത്തോടുകൂടെ പരിച്ഛേദനം ഏറ്റു.