< Kĩambĩrĩria 15 >

1 Thuutha wa maũndũ macio, ndũmĩrĩri ya Jehova ĩgĩkinyĩra Aburamu na kĩoneki, akĩmwĩra atĩrĩ: “Aburamu, ndũgetigĩre. Niĩ nĩ niĩ ngo yaku, na nĩ niĩ kĩheo gĩaku kĩnene.”
അതിന്റെ ശേഷം അബ്രാമിന്നു ദൎശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.
2 No Aburamu akĩmũũria atĩrĩ, “Mwathani Jehova, hihi nĩ kĩĩ ũkũũhe, kuona atĩ ndirĩ mwana, na ũrĩa ũkaagaya mũciĩ ũyũ wakwa nĩ Eliezeri wa Dameski?”
അതിന്നു അബ്രാം: കൎത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസെർ അത്രേ എന്നു പറഞ്ഞു.
3 Ningĩ Aburamu akiuga atĩrĩ, “Nĩwagĩte kũũhe ciana; nĩ ũndũ ũcio ndungata ya mũciĩ wakwa nĩyo ĩkaangaya.”
നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.
4 Hĩndĩ ĩyo ndũmĩrĩri ya Jehova ĩgĩkinyĩra Aburamu, akĩĩrwo atĩrĩ, “Aca, Eliezeri tiwe ũgaakũgaya, no mũrũguo ũrĩa ũkoima mũthiimo waku nĩwe ũgaakũgaya.”
അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
5 Akiumia Aburamu nja, akĩmwĩra atĩrĩ, “Ta tiira maitho ũrore igũrũ na ũtare njata, angĩkorwo ti-itherũ no ũcitare.” Ningĩ akĩmwĩra atĩrĩ, “Ũguo nĩguo rũciaro rwaku rũkaigana.”
പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.
6 Aburamu agĩĩtĩkia Jehova. Nake Jehova agĩkenio nĩ wĩtĩkio ũcio, akĩmũtua mũthingu.
അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.
7 Ningĩ akĩmwĩra atĩrĩ, “Nĩ niĩ Jehova ũrĩa wakũrutire bũrũri wa Uri-kwa-Akalidei, nĩgeetha ngũhe bũrũri ũyũ ũtuĩke igai rĩaku.”
പിന്നെ അവനോടു: ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്നു അരുളിച്ചെയ്തു.
8 No Aburamu akĩmũũria atĩrĩ, “Mwathani Jehova, ũngĩĩmenyithia nakĩ atĩ nĩũgatuĩka igai rĩakwa?”
കൎത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളതു എനിക്കു എന്തൊന്നിനാൽ അറിയാം എന്നു അവൻ ചോദിച്ചു.
9 Nĩ ũndũ ũcio Jehova akĩmwĩra atĩrĩ, “Ta ndeehera moori, na mbũri, na ndũrũme, na o ĩmwe yacio ĩkorwo ĩrĩ na mĩaka ĩtatũ, o hamwe na ndutura, na gĩcui kĩa ndirahũgĩ.”
അവൻ അവനോടു: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു.
10 Aburamu akĩrehera Jehova indo icio ciothe, agĩciatũrania njatũ igĩrĩ, na agĩciara mũhari, o rwatũ rũkaringana na rwatũ rũrĩa rũngĩ; no nyoni-rĩ, aaciũraga ndaaciatũranirie.
ഇവയെയൊക്കെയും അവൻ കൊണ്ടുവന്നു ഒത്തനടുവെപിളൎന്നു ഭാഗങ്ങളെ നേൎക്കുനേരെ വെച്ചു; പക്ഷികളെയോ അവൻ പിളൎന്നില്ല.
11 Nacio nderi ikĩharũrũkĩra nyama icio, no Aburamu agĩcingata, agĩciũmbũra.
ഉടലുകളിന്മേൽ റാഞ്ചൻപക്ഷികൾ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ആട്ടിക്കളഞ്ഞു.
12 Riũa rĩgĩthũa-rĩ, Aburamu agĩkoma toro mũnene, nayo nduma nene na ya kũmakania ĩkĩmũnyiita.
സൂൎയ്യൻ അസ്തമിക്കുമ്പോൾ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെ മേൽ വീണു.
13 Ningĩ Jehova akĩmwĩra atĩrĩ, “Menya na ma atĩ njiaro ciaku nĩigatũũra irĩ ageni bũrũri ũtarĩ wacio, na nĩigatuuo ngombo na inyariirwo mĩaka magana mana.
അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.
14 No nĩngaherithia rũrĩrĩ rũu igatungata irĩ ngombo, na thuutha ũcio nĩikoima kuo irĩ na ũtonga mũingĩ.
എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.
15 No wee-rĩ, ũgaakua na thayũ, na ũgaathikwo ũrĩ na ũkũrũ mwega.
നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാൎദ്ധക്യത്തിൽ അടക്കപ്പെടും.
16 Rũciaro-inĩ rwa kana-rĩ, njiaro ciaku nĩigacooka gũkũ, nĩgũkorwo mehia ma Aamori matikinyĩte harĩa ho.”
നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോൎയ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.
17 Na rĩrĩ, riũa rĩathũa na kwagĩa nduma-rĩ, hakĩoneka nyũngũ ya mwaki yatoogaga ĩrĩ na kĩmũrĩ gĩkĩrĩrĩmbũka gĩgĩtuĩkanĩria gatagatĩ ka njatũ icio.
സൂൎയ്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി.
18 Mũthenya ũcio, Jehova akĩrĩĩkanĩra na Aburamu kĩrĩkanĩro, akĩmwĩra atĩrĩ, “Nĩndahe njiaro ciaku bũrũri ũyũ, kuuma rũũĩ rwa Misiri nginya rũũĩ rũrĩa rũnene rwa Farati:
അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,
19 bũrũri wa Akeni, na wa Akenizi, na wa Akadimoni,
കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,
20 na wa Ahiti, na wa Aperizi, na wa Arefai,
പെറിസ്യർ, രെഫായീമ്യർ, അമോൎയ്യർ,
21 na wa Aamori, na wa Akaanani, na wa Agirigashi, na wa Ajebusi.”
കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.

< Kĩambĩrĩria 15 >