< Ezara 3 >
1 Na rĩrĩ, mweri wa mũgwanja wakinya, andũ a Isiraeli magĩkorwo matũũrĩte matũũra-inĩ mao, andũ makĩũngana Jerusalemu marĩ ta mũndũ ũmwe.
ഇസ്രായേൽജനം പട്ടണത്തിൽ താമസമാക്കിയതിനുശേഷം, ഏഴാംമാസം ആയപ്പോൾ ജനമെല്ലാം ഏകമനസ്സോടെ ജെറുശലേമിൽ ഒത്തുചേർന്നു.
2 Nake Jeshua mũrũ wa Jozadaku hamwe na athĩnjĩri-Ngai arĩa angĩ, o na Zerubabeli mũrũ wa Shealitieli na athiritũ ake makĩambĩrĩria gwaka kĩgongona kĩa Ngai wa Isiraeli gĩa kũrutagĩra magongona ma njino kũringana na ũrĩa kwandĩkĩtwo Watho-inĩ wa Musa mũndũ wa Ngai.
അപ്പോൾ യോസാദാക്കിന്റെ മകനായ യോശുവയും അദ്ദേഹത്തിന്റെ സഹപുരോഹിതന്മാരും ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്നു ദൈവപുരുഷനായ മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന രീതിയിൽ ഇസ്രായേലിന്റെ ദൈവത്തിനു ഹോമയാഗം അർപ്പിക്കേണ്ടതിനു യാഗപീഠം നിർമിക്കാൻ തുടങ്ങി.
3 O na gũtuĩka maarĩ na guoya wa andũ arĩa maamathiũrũrũkĩirie, nĩmakire kĩgongona mũthingi-inĩ wakĩo, na makĩrutĩra Jehova magongona ma njino ho, magongona ma rũciinĩ na ma hwaĩ-inĩ.
അവർക്കു ദേശവാസികളെ പേടിയുണ്ടായിരുന്നു എന്നതൊഴിച്ചാൽ; അവർ യാഗപീഠത്തെ അതിന്റെ അടിസ്ഥാനത്തിൽത്തന്നെ പണിത് യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിച്ചു; രാവിലെയും വൈകിട്ടും ഉള്ള യാഗങ്ങളും അർപ്പിച്ചു.
4 Ningĩ kũringana na ũrĩa kwandĩkĩtwo, nĩmakũngũĩire Gĩathĩ gĩa Ithũnũ na mũigana wa maruta ma njino marĩa maatuĩtwo ma o mũthenya.
എഴുതപ്പെട്ടിരുന്നതുപോലെ അവർ കൂടാരപ്പെരുന്നാൾ ആചരിക്കുകയും, നിയമപ്രകാരം ഓരോ ദിവസത്തേക്കുമുള്ള എണ്ണമനുസരിച്ച് ഹോമയാഗങ്ങൾ അർപ്പിക്കുകയും ചെയ്തു.
5 Thuutha ũcio makĩruta maruta ma njino ma ndũire, na magongona ma Karũgamo ka Mweri, na magongona ma ciathĩ ciothe iria ciamũrĩirwo Jehova, o hamwe na maruta ma kwĩyendera marĩa maarehagĩrwo Jehova.
അതിന്റെശേഷം അവർ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗങ്ങൾ, അമാവാസികളിലും യഹോവയുടെ വിശുദ്ധോത്സവങ്ങളിലും ഉള്ള യാഗങ്ങൾ, എന്നിവകൂടാതെ യഹോവയ്ക്ക് സ്വമേധാദാനങ്ങൾ കൊടുക്കുന്നവരും യാഗങ്ങൾ അർപ്പിച്ചു.
6 Mũthenya wa mbere wa mweri wa mũgwanja makĩambĩrĩria kũrutĩra Jehova maruta ma njino, o na gũtuĩka mũthingi wa hekarũ ya Jehova ndwarĩ mwake.
അവർ ഏഴാംമാസം ഒന്നാംതീയതിമുതൽ യഹോവയ്ക്കു ഹോമയാഗം അർപ്പിക്കാൻ തുടങ്ങി. ഇപ്രകാരമെല്ലാം ചെയ്തിരുന്നെങ്കിലും അവർ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.
7 Ningĩ makĩhe aaki a mahiga na mabundi ma mbaũ mbeeca, na makĩhe andũ a Sidoni na andũ a Turo irio, na gĩa kũnyua, na maguta nĩgeetha mamarehithĩrie mĩgogo ya mĩtarakwa kuuma Lebanoni ĩgereire iria-inĩ nginya Jopa, o ta ũrĩa gwaathanĩtwo nĩ Mũthamaki Kurusu wa Perisia.
അവർ കൽപ്പണിക്കാർക്കും ആശാരിമാർക്കും പണവും പാർസിരാജാവായ കോരെശ് അനുവദിച്ചതനുസരിച്ചു ലെബാനോനിൽനിന്നു കടൽമാർഗം ദേവദാരു യോപ്പയിലേക്ക് എത്തിക്കേണ്ടതിനു സീദോന്യർക്കും സോര്യർക്കും ഭക്ഷണവും പാനീയവും ഒലിവെണ്ണയും കൊടുത്തു.
8 Mweri wa keerĩ wa mwaka wa keerĩ thuutha wa gũkinya nyũmba-inĩ ya Jehova kũu Jerusalemu, Zerubabeli mũrũ wa Shealitieli, na Jeshua mũrũ wa Jozadaku na ariũ a ithe wao arĩa angĩ (nĩo athĩnjĩri-Ngai, na Alawii, na arĩa othe maacookete Jerusalemu kuuma ithaamĩrio-inĩ) makĩambĩrĩria wĩra, magĩthuura Alawii a mĩaka mĩrongo ĩĩrĩ na makĩria nĩguo marũgamĩrĩre mwako wa nyũmba ya Jehova.
ജെറുശലേമിലെ ദൈവത്തിന്റെ ഭവനത്തിലെത്തിയതിന്റെ രണ്ടാംവർഷം രണ്ടാംമാസം ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും യോസാദാക്കിന്റെ മകനായ യോശുവയും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്ന് ജെറുശലേമിലേക്കു മടങ്ങിവന്നശേഷം സഹോദരന്മാർ എല്ലാവരും ചേർന്നു പണി ആരംഭിച്ചു; ഇരുപതിനും അതിനു മേലോട്ടും പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിക്കു മേൽനോട്ടം വഹിക്കാൻ അവർ നിയമിച്ചു.
9 Jeshua na ariũ ake, na ariũ a ithe, na Kadimieli na ariũ ake (njiaro cia Hodavia), na ariũ a Henadadi na ariũ ao na ariũ a ithe wao, nĩo Alawii othe, makĩnyiitanĩra wĩra wa kũrũgamĩrĩra arĩa maakaga nyũmba ya Ngai.
യോശുവയും അദ്ദേഹത്തിന്റെ പുത്രന്മാരും സഹോദരന്മാരും ഹോദവ്യാവിന്റെ പിൻഗാമികളായ കദ്മീയേലും അദ്ദേഹത്തിന്റെ പുത്രന്മാരും ഹെനാദാദിന്റെ മക്കളും അവരുടെ മക്കളും സഹോദരന്മാരും—ഇവരെല്ലാം ലേവ്യരായിരുന്നു—ദൈവാലയം പണിയുന്നവർക്കു മേൽനോട്ടം വഹിക്കാൻ ഒരുമിച്ചുകൂടി.
10 Rĩrĩa aaki maarĩkirie gwaka mũthingi wa Hekarũ ya Jehova, athĩnjĩri-Ngai mehumbĩte nguo ciao na marĩ na tũrumbeta, na Alawii (ariũ a Asafu) marĩ na thaani iria ihũũrithanagio ikagamba, makĩĩhaarĩria kũgooca Jehova, o ta ũrĩa gwathanĩtwo nĩ Daudi mũthamaki wa Isiraeli.
പണിക്കാർ യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടപ്പോൾ ഇസ്രായേൽരാജാവായ ദാവീദ് ഏർപ്പെടുത്തിയിരുന്നപ്രകാരം വിശുദ്ധവസ്ത്രം ധരിച്ച്, കാഹളമേന്തിയ പുരോഹിതന്മാരും ഇലത്താളങ്ങളോടെ ആസാഫിന്റെ പുത്രന്മാരായ ലേവ്യരും യഹോവയെ സ്തുതിക്കാനായി അവർക്കുള്ള സ്ഥാനങ്ങളിൽ നിന്നു.
11 Makĩinĩra Jehova, makĩmũgoocaga magĩcookagia ngaatho, makiugaga atĩrĩ: “Jehova nĩ mwega wendo wake harĩ Isiraeli ũtũũraga tene na tene.” Nao andũ othe makĩgooca manĩrĩire mũno tondũ mũthingi wa nyũmba ya Jehova nĩwaakĩtwo.
അവർ യഹോവയെ വാഴ്ത്തി സ്തുതിച്ചുകൊണ്ട്: “അവിടന്നു നല്ലവൻ; ഇസ്രായേലിനോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്ന ഗാനം അവർ ആലപിച്ചു. അങ്ങനെ ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുകൊണ്ട് യഹോവയെ സ്തുതിച്ചു, യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതിനാണ് അവർ ഇപ്രകാരം ചെയ്തത്.
12 No athĩnjĩri-Ngai aingĩ arĩa maarĩ akũrũ, na Alawii, na atongoria a nyũmba, arĩa moonete hekarũ ya mbere makĩrĩra manĩrĩire rĩrĩa moonire mũthingi wa hekarũ ĩyo ya keerĩ ũgĩakwo, o rĩrĩa andũ angĩ aingĩ maanagĩrĩra nĩ gũkena.
എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും, ആദ്യത്തെ മന്ദിരം കണ്ടിട്ടുള്ള അനേകം വൃദ്ധന്മാർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇടുന്നതു കണ്ടപ്പോൾ ഉറക്കെ കരഞ്ഞു; മറ്റുപലരും സന്തോഷത്താൽ ആർത്തു.
13 Gũtirĩ mũndũ ũngĩahotire gũkũũrana kwanĩrĩra gwa gĩkeno na gwa kĩrĩro, tondũ andũ maanagĩrĩra na mũgambo mũnene. Naguo mũgambo ũcio ũkĩiguuo kũndũ kũraya.
അങ്ങനെ ജനത്തിന്റെ ശബ്ദം വളരെ ഉച്ചത്തിൽ ആയിരുന്നതിനാൽ സന്തോഷഘോഷത്തിന്റെയും കരച്ചിലിന്റെയും ശബ്ദംതമ്മിൽ വേർതിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല. ഈ ശബ്ദം വളരെദൂരം കേൾക്കാമായിരുന്നു.