< Ezekieli 8 >

1 Mwaka-inĩ wa ĩtandatũ, mweri wa ĩtandatũ, mũthenya wa gatano, rĩrĩa ndaikarĩte gwakwa nyũmba nao athuuri a Juda magaikara mbere yakwa-rĩ, guoko kwa Mwathani Jehova gũgĩũka igũrũ rĩakwa.
ആറാം ആണ്ടു ആറാം മാസം അഞ്ചാം തിയ്യതി, ഞാൻ വീട്ടിൽ ഇരിക്കയും യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കയും ചെയ്തപ്പോൾ അവിടെ യഹോവയായ കൎത്താവിന്റെ കൈ എന്റെമേൽ വന്നു.
2 Ngĩrora, ngĩona mũhiano ta wa mũndũ. Kuuma harĩa honekaga taarĩ njohero yake gũcooka na thĩ aahaanaga ta mwaki, na kuuma hau gũcooka na igũrũ oonekaga akĩhenia ta kĩgera kĩraakana.
അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ലസ്വൎണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.
3 Nĩatambũrũkirie kĩndũ kĩahaanaga ta guoko na akĩnjoya anyiitĩte njuĩrĩ cia mũtwe wakwa. Roho akĩnjoya na-igũrũ rĩera-inĩ, na akĩndwara Jerusalemu, ndĩ cioneki-inĩ cia Ngai, nginya mũrango-inĩ wa kĩhingo gĩa gathigathini kĩa nja ya na thĩinĩ, harĩa mũhianano ũrĩa ũtũmaga Ngai aigue ũiru warũngiĩ.
അവൻ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവു എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യേ ഉയൎത്തി ദിവ്യദൎശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതില്ക്കൽ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.
4 Na hau mbere yakwa nĩho riiri wa Ngai wa Isiraeli warĩ, o ta ũrĩa ndoonete kĩoneki-inĩ werũ-inĩ.
അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദൎശനംപോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം ഉണ്ടായിരുന്നു.
5 Ningĩ akĩnjĩĩra atĩrĩ, “Mũrũ wa mũndũ, rora mwena wa gathigathini.” Nĩ ũndũ ũcio ngĩrora, na hau itoonyero-inĩ rĩa mwena wa gathigathini wa kĩhingo gĩa kĩgongona, ngĩona mũhianano ũcio ũtũmaga Ngai aigue ũiru.
അവൻ എന്നോടു: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നേ, ആ തിക്ഷ്ണതാബിംബത്തെ കണ്ടു.
6 Nake akĩnjĩĩra atĩrĩ, “Mũrũ wa mũndũ, nĩũrona ũrĩa mareeka; maũndũ marĩ magigi biũ marĩa andũ a nyũmba ya Isiraeli marekĩra haha, maũndũ ma kũndindĩka kũraya na handũ-hakwa-harĩa-haamũre? No wee-rĩ, nĩũkuona maũndũ o na marĩ magigi makĩria.”
അവൻ എന്നോടു: മനുഷ്യപുത്രാ, അവർ ചെയ്യുന്നതു, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.
7 Ningĩ akĩndehe itoonyero-inĩ rĩa nja ĩyo. Ngĩrora ngĩona irima rũthingo-inĩ.
അവൻ എന്നെ പ്രാകാരത്തിന്റെ വാതില്ക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.
8 Akĩnjĩĩra atĩrĩ, “Mũrũ wa mũndũ, aramia irima rĩu rĩrĩ rũthingo-inĩ.” Rĩrĩa ndaaramirie irima rĩu, ngĩona nĩ haarĩ na mũrango.
അവൻ എന്നോടു: മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു.
9 Ningĩ akĩnjĩĩra atĩrĩ, “Toonya thĩinĩ wĩonere maũndũ marĩ magigi marĩa mareka kuo.”
അവൻ എന്നോടു: അകത്തു ചെന്നു, അവർ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ലേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.
10 Nĩ ũndũ ũcio ngĩtoonya kuo, ngĩrora ngĩona thingo-inĩ gũkururĩtwo mĩthemba yothe ya indo iria ikurumaga, na ya nyamũ ciothe iria irĩ mũgiro, na ya mĩhianano yothe ya andũ a nyũmba ya Isiraeli.
അങ്ങനെ ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരെച്ചിരിക്കുന്നതു കണ്ടു.
11 Hau mbere yacio nĩ haarũgamĩte athuuri mĩrongo mũgwanja a nyũmba ya Isiraeli, nake Jazania mũrũ wa Shafani akarũgama gatagatĩ-inĩ kao. O ũmwe wao aanyiitĩte rũgĩo rwa gũcinĩra ũbumba, nayo ndogo ĩrĩ na mũtararĩko mwega wa ũbumba nĩyatoogaga na igũrũ.
അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവു അവരുടെ നടുവിലും ഓരോരുത്തൻ കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.
12 Nake akĩnjĩĩra atĩrĩ, “Mũrũ wa mũndũ, nĩwona maũndũ marĩa athuuri a nyũmba ya Isiraeli marekĩra nduma-inĩ, o ũmwe wao arĩ ihooero-inĩ rĩa mũhianano wake? Moigaga atĩrĩ, ‘Jehova ndatuonaga; Jehova nĩatiganĩirie bũrũri ũyũ.’”
അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്തു ഓരോരുത്തൻ താന്താന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവർ പറയുന്നു എന്നരുളിച്ചെയ്തു.
13 Ningĩ akiuga atĩrĩ, “Wee-rĩ, nĩũkũmona magĩĩka maũndũ o na marĩ magigi makĩria.”
അവർ ഇതിലും വലിയ മ്ലേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവൻ എന്നോടു അരുളിച്ചെയ്തു.
14 Ningĩ akĩndehe itoonyero-inĩ rĩa kĩhingo gĩa gathigathini kĩa nyũmba ya Jehova, na niĩ ngĩona andũ-a-nja maikarĩte thĩ ho magĩcakaĩra Tamuzu.
അവൻ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാൻ കണ്ടു.
15 Nake akĩnjĩĩra atĩrĩ, “Mũrũ wa mũndũ, nĩũrona maũndũ maya? Nĩũkuona maũndũ o na marĩ magigi mũno gũkĩra maya.”
അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു.
16 Ningĩ akĩndoonyia nja ya na thĩinĩ ya nyũmba ya Jehova, na hau itoonyero-inĩ rĩa hekarũ, gatagatĩ ga gĩthaku na kĩgongona-rĩ, haarĩ arũme ta mĩrongo ĩĩrĩ na atano. Maahutatĩire hekarũ ya Jehova, makaroria mothiũ mao mwena wa irathĩro, makainamagĩrĩra riũa marĩhooe marorete na kũu mwena wa irathĩro.
അവൻ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂൎയ്യനെ നമസ്കരിക്കയായിരുന്നു.
17 Nake akĩnjĩĩra atĩrĩ, “Mũrũ wa mũndũ, nĩwona ũguo? Anga ũcio nĩ ũndũ mũhũthũ andũ acio a nyũmba ya Juda gwĩka maũndũ marĩ magigi ta macio marekĩra haha? No nginya maiyũrie maũndũ ma ũhinya bũrũri na mandakaragie hĩndĩ ciothe? Ta marore magĩĩkĩra tũhonge maniũrũ mao!
അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിപ്പാൻ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവർ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?
18 Nĩ ũndũ ũcio niĩ nĩngameka maũndũ na marakara; ndikamaiguĩra tha kana ndĩmacaaĩre. O na mangĩkaanĩrĩra matũ-inĩ makwa, ndikamathikĩrĩria.”
ആകയാൽ ഞാനും ക്രോധത്തോടെ പ്രവൎത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാൻ കരുണ കാണിക്കയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കയില്ല എന്നു അരുളിച്ചെയ്തു.

< Ezekieli 8 >