< Ezekieli 37 >

1 Na rĩrĩ, guoko kwa Jehova nĩ kwagĩire igũrũ rĩakwa, ngĩoywo nĩ Roho wa Jehova akĩndwara handũ gĩtuamba-inĩ gatagatĩ; nakĩo kĩaiyũrĩte mahĩndĩ.
യഹോവയുടെ കൈ എന്റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്‌വരയുടെ നടുവിൽ നിറുത്തി; അതു അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.
2 Nake akĩndongoria akĩnjeeria kũu maarĩ, na ngĩona mahĩndĩ maingĩ mũno maaraganĩte kũu gĩtuamba-inĩ kĩu, na mahĩndĩ macio maarĩ momũ mũno.
അവൻ എന്നെ അവയുടെ ഇടയിൽ കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്‌വരയുടെ പരപ്പിൽ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.
3 Nake akĩnjũũria atĩrĩ, “Mũrũ wa mũndũ, mahĩndĩ maya-rĩ, no macooke muoyo?” Na niĩ ngĩmũcookeria atĩrĩ, “Mwathani Jehova, wee nowe wiki ũũĩ.”
അവൻ എന്നോടു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ എന്നു ചോദിച്ചു; അതിന്നു ഞാൻ: യഹോവയായ കർത്താവേ, നീ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
4 Ningĩ agĩcooka akĩnjĩĩra atĩrĩ, “Rathĩra mahĩndĩ maya ũhoro, ũmeere atĩrĩ, ‘Mahĩndĩ maya momũ, iguai kiugo kĩa Jehova!
അവൻ എന്നോടു കല്പിച്ചതു: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ചു അവയോടു പറയേണ്ടതു: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ!
5 Mwathani Jehova ekwĩra mahĩndĩ maya ũũ: Nĩngũtũma mũgĩe na mĩhũmũ, na inyuĩ nĩmũgũcooka muoyo.
യഹോവയായ കർത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിന്നു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും.
6 Nĩngũmwĩkĩra mĩkiha, na ndũme mũgĩe na nyama na ndĩmũhumbĩre na gĩkonde; nĩngũmwĩkĩra mĩhũmũ, na nĩmũgũcooka muoyo. Hĩndĩ ĩyo nĩmũkamenya atĩ niĩ nĩ niĩ Jehova.’”
ഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിന്നു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
7 Nĩ ũndũ ũcio ngĩratha ũhoro o ta ũrĩa ndaathĩtwo. Na rĩrĩa ndaarathaga, hakĩgĩa na inegene, mũgambo wa gũkaragacana, namo mahĩndĩ macio magĩcookanĩrĩra, o ihĩndĩ rĩgĩcookerera ihĩndĩ rĩrĩa rĩagĩrĩire.
എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.
8 Na niĩ ngĩcũthĩrĩria, ngĩona maagĩa mĩkiha na nyama, nakĩo gĩkonde gĩkĩmahumbĩra, no matiarĩ na mĩhũmũ.
പിന്നെ ഞാൻ നോക്കി: അവയുടെ മേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു.
9 Ningĩ akĩnjĩĩra atĩrĩ, “Rathĩra mĩhũmũ ũhoro; mũrũ wa mũndũ, mĩrathĩre ũhoro ũmĩĩre atĩrĩ, ‘Mwathani Jehova ekuuga ũũ: Ũkai inyuĩ mĩhũmũ ya muoyo muumĩte mĩena ĩna ĩrĩa yumaga rũhuho, na mwĩkĩre mĩhũmũ thĩinĩ wa aya moragĩtwo, nĩguo macooke muoyo.’”
അപ്പോൾ അവൻ എന്നോടു കല്പിച്ചതു: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്നു ഈ നിഹതന്മാർ ജീവിക്കേണ്ടതിന്നു അവരുടെ മേൽ ഊതുക.
10 Nĩ ũndũ ũcio ngĩratha ũhoro o ta ũrĩa aanjathĩte, nayo mĩhũmũ ĩkĩmatoonya; nao makĩgĩa muoyo, makĩĩrũgamia na magũrũ mao, nao magĩkorwo marĩ mbũtũ nene ya ita.
അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു.
11 Nake akĩnjĩĩra atĩrĩ, “Mũrũ wa mũndũ, mahĩndĩ maya nĩmo andũ a nyũmba yothe ya Isiraeli. Moigaga atĩrĩ, ‘Mahĩndĩ maitũ nĩmomũ, naguo mwĩhoko witũ nĩmũthiru; na ithuĩ nĩtũeheretio.’
പിന്നെ അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങൾ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവർ പറയുന്നു.
12 Nĩ ũndũ ũcio, marathĩre ũhoro, ũmeere atĩrĩ, ‘Mwathani Jehova ekuuga ũũ: Inyuĩ andũ akwa, nĩngũhingũra mbĩrĩra cianyu ndĩmwambatie muume kũu; nĩngũmũcookia bũrũri ũcio wa Isiraeli.
അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.
13 Hĩndĩ ĩyo nĩmũkamenya atĩ niĩ nĩ niĩ Jehova, rĩrĩa ngaahingũra mbĩrĩra cianyu ndĩmwambatie muume kuo, inyuĩ andũ aya akwa.
അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
14 Nĩngamwĩkĩra Roho wakwa, na inyuĩ nĩmũgatũũra muoyo, na nĩngamũtwara bũrũri ũrĩa ũrĩ wanyu kĩũmbe mũgatũũre kuo. Hĩndĩ ĩyo nĩmũkamenya atĩ niĩ Jehova nĩ niĩ njarĩtie, na nĩ niĩ njĩkĩte ũguo, ũguo nĩguo Jehova ekuuga.’”
നിങ്ങൾ ജീവക്കേണ്ടതിന്നു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാടു.
15 Kiugo kĩa Jehova nĩkĩanginyĩrĩire, ngĩĩrwo atĩrĩ:
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
16 “Mũrũ wa mũndũ, oya gathanju ka mũtĩ wandĩke igũrũ rĩako atĩrĩ, ‘Gaka nĩ ka Juda na andũ a Isiraeli arĩa makuruhanĩte nake.’ Ningĩ woe gathanju kangĩ ka mũtĩ wandĩke igũrũ rĩako atĩrĩ, ‘Gathanju ka Efiraimu, karĩa ka Jusufu na andũ othe a nyũmba ya Isiraeli arĩa makuruhanĩte nake.’
മനുഷ്യപുത്രാ, നീ ഒരു കോൽ എടുത്തു അതിന്മേൽ: യെഹൂദെക്കും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോൽ എടുത്തു അതിന്മേൽ: എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.
17 Tũnyiitithanie tũtuĩke rũthanju rũmwe nĩguo tũtuĩke rũthanju rũmwe guoko-inĩ gwaku.
പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേർക്കുക; അവ നിന്റെ കയ്യിൽ ഒന്നായിത്തീരും.
18 “Rĩrĩa andũ anyu magaakũũria atĩrĩ, ‘Kaĩ ũtangĩtwĩra gĩtũmi kĩa maũndũ maya ũreka?’
ഇതിന്റെ താല്പര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാർ നിന്നോടു ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടതു:
19 ũkaamacookeria, ũmeere atĩrĩ, ‘Mwathani Jehova ekuuga ũũ: Nĩnguoya gathanju kau ka Jusufu na mĩhĩrĩga ya Isiraeli ĩyo ĩkuruhanĩte nake, o kau karĩ guoko-inĩ kwa Efiraimu, ndĩkoohanie hamwe na gathanju ka Juda, tũtuĩke rũthanju rũmwe, natuo tũtuĩke rũthanju rũmwe guoko-inĩ gwakwa.’
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിൻ കോലിനെയും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേർത്തു ഒരു കോലാക്കും; അവർ എന്റെ കയ്യിൽ ഒന്നായിരിക്കും.
20 Nyiita tũthanju tũu wandĩkĩte maitho-inĩ mao,
നീ എഴുതിയ കോലുകൾ അവർ കാൺകെ നിന്റെ കയ്യിൽ ഇരിക്കേണം.
21 ũmeere atĩrĩ, ‘Mwathani Jehova ekuuga ũũ: Nĩngaruta andũ a Isiraeli kuuma ndũrĩrĩ-inĩ kũrĩa maathiĩte. Nĩngamacookanĩrĩria ndĩmarute kũrĩa guothe marĩ, na ndĩmacookie bũrũri wao kĩũmbe.
പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.
22 Nĩngamatua rũrĩrĩ rũmwe marĩ kũu bũrũri ũcio, o kũu irĩma-igũrũ cia Isiraeli. Gũkaagĩa mũthamaki ũmwe igũrũ rĩao othe, na matigacooka rĩngĩ gũtuĩka ndũrĩrĩ igĩrĩ, kana magayũkanio matuĩke mothamaki meerĩ.
ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
23 Matigethaahia rĩngĩ na mĩhianano yao, kana mĩhiano mĩũru, kana waganu wao o wothe, nĩgũkorwo nĩngamahonokia matige gũcooka na thuutha nĩ ũndũ wa mehia mao, na nĩngamatheria. Magaatuĩka andũ akwa, na niĩ nduĩke Ngai wao.
അവർ ഇനി വിഗ്രഹങ്ങളാലും മ്ലേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
24 “‘Daudi ndungata yakwa nĩwe ũgaatuĩka mũthamaki wao, nao othe magĩe na mũrĩithi ũmwe. Nĩmakarũmĩrĩra mawatho makwa na mamenyerere watho wakwa wa kũrũmĩrĩrwo.
എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.
25 Magaatũũra bũrũri ũcio ndaaheire ndungata yakwa Jakubu, bũrũri ũrĩa maithe manyu maatũũraga. O ene, hamwe na ciana ciao, o na ciana cia ciana ciao, magaatũũra kuo nginya tene, nake Daudi ndungata yakwa atuĩke mũnene wao nginya tene.
എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.
26 Nĩngarĩĩkanĩra kĩrĩkanĩro gĩa thayũ nao; nakĩo gĩgaatuĩka kĩrĩkanĩro gĩa gũtũũra nginya tene. Nĩngamahaanda na ndũme maingĩhe, na nĩngahaanda handũ-hakwa-harĩa-haamũre gatagatĩ-inĩ kao nginya tene.
ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
27 Ningĩ gĩikaro gĩakwa gĩgaatũũra hamwe nao; nĩngatuĩka Ngai wao, nao matuĩke andũ akwa.
എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
28 Hĩndĩ ĩyo ndũrĩrĩ nĩikamenya atĩ niĩ Jehova nĩ niĩ nduuaga andũ a Isiraeli atheru, hĩndĩ ĩrĩa handũ-hakwa-harĩa-haamũre hagaatũũra hamwe nao nginya tene.’”
എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.

< Ezekieli 37 >