< Ezekieli 16 >
1 Kiugo kĩa Jehova nĩkĩanginyĩrĩire, ngĩĩrwo atĩrĩ,
അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്കു ലഭിച്ചത്:
2 “Mũrũ wa mũndũ, ngʼethanĩra na itũũra rĩa Jerusalemu, ũrĩonie mĩtugo yarĩo ĩyo ĩrĩ magigi,
“മനുഷ്യപുത്രാ, ജെറുശലേമിനോട് അവളുടെ മ്ലേച്ഛതകൾ വിളിച്ചറിയിച്ചുകൊണ്ട്
3 uuge atĩrĩ, ‘Ũũ nĩguo Mwathani Jehova areera Jerusalemu: Kĩhumo gĩaku na gũciarwo gwaku cioimanire na bũrũri wa andũ a Kaanani; thoguo aarĩ Mũamori, nake maitũguo aarĩ Mũhiti.
ഇപ്രകാരം പ്രസ്താവിക്കുക: ‘യഹോവയായ കർത്താവ് ജെറുശലേമിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉത്ഭവവും ജനനവും കനാന്യദേശത്തുനിന്നാണ്. നിന്റെ പിതാവ് ഒരു അമോര്യനും മാതാവ് ഒരു ഹിത്യസ്ത്രീയുമത്രേ.
4 Mũthenya ũrĩa waciarirwo-rĩ, ndwatinirio rũrĩra, o na kana ũgĩthambio na maaĩ nĩguo ũthere, o na kana ũkĩhakwo cumbĩ, kana ũgĩthaywo na nguo cia mwana.
നിന്റെ ജനനത്തെ സംബന്ധിച്ചാകട്ടെ, നീ ജനിച്ചനാളിൽ നിന്റെ പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല. നിന്റെ മാലിന്യം നീക്കുന്നതിനു വെള്ളത്തിൽ കുളിപ്പിച്ചതുമില്ല. ഉപ്പുകൊണ്ടു നിന്നെ ശുദ്ധീകരിച്ചില്ല; ശീലകൊണ്ടു പൊതിഞ്ഞതുമില്ല.
5 Gũtirĩ mũndũ o na ũmwe wakũrorire, agĩkũiguĩra tha, kana agĩgũcaaĩra o kũigana nĩguo agwĩke ũndũ o na ũmwe wa macio. No rĩrĩ, wateirwo na kũu werũ-inĩ, nĩ ũndũ wamenirwo o mũthenya o ro ũcio waciarirwo.
നിനക്കുവേണ്ടി ഈ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യുന്നതിന് സഹതാപം കാണിക്കുകയോ ഒരു കണ്ണും അനുകമ്പയോടെ നിന്നെ നോക്കുകയോ ചെയ്തില്ല. പിന്നെയോ, നീ ജനിച്ചനാളിൽ വെറുക്കപ്പെട്ടവളായിരുന്നതിനാൽ തുറസ്സായസ്ഥലത്തേക്കു നിന്നെ എറിഞ്ഞുകളകയാണ് ഉണ്ടായത്.
6 “‘Hĩndĩ ĩyo nĩndahĩtũkĩire hau warĩ ngĩkuona ũkĩĩgaragaria thakame-inĩ yaku, na rĩrĩa wakomete hau thakame-inĩ yaku-rĩ, ngĩkwĩra atĩrĩ, “Tũũra muoyo!”
“‘ഞാൻ കടന്നുപോകുമ്പോൾ രക്തത്തിൽ കുളിച്ച്, കൈകാലിട്ടടിച്ചുകൊണ്ടിരുന്ന നിന്നെക്കണ്ട്, “ജീവിച്ചുകൊള്ളുക” എന്നു നിന്നോടു പറഞ്ഞു. നീ രക്തത്തിൽ കിടക്കെ “ജീവിച്ചുകൊള്ളുക” എന്നും നിന്നോടു പറഞ്ഞു.
7 Nĩndatũmire ũkũre o ta mũtĩ wa mũgũnda. Nawe ũgĩkũra, ũkĩneneha, o na ũgĩtuĩka ithaga ithaka mũno gũkĩra marĩa mangĩ. Nyondo ciaku nacio ikĩĩhaanda, na njuĩrĩ yaku ĩgĩkũra, o wee ũrĩa warĩ njaga na ũkaaga nguo.
വയലിലെ സസ്യത്തെപ്പോലെ ഞാൻ നിന്നെ വളർത്തി. നീ വളർന്ന് വികസിച്ച് ഋതുമതിയായി. നിന്റെ സ്തനങ്ങൾ വളരുകയും ദീർഘമായ കേശം ഉണ്ടാകുകയും ചെയ്തു; എന്നിട്ടും നീ പൂർണ നഗ്നയായിരുന്നു.
8 “‘Thuutha ũcio nĩndahĩtũkĩire hau, na rĩrĩa ndaakũrorire ngĩona atĩ warĩ mũgima wa kwendeka, ngĩgũtambũrũkĩria gĩcũrĩ kĩa nguo yakwa, ngĩhumbĩra njaga yaku. Na niĩ ngĩkwĩhĩtĩra mwĩhĩtwa mũrũmu, na tũkĩgĩa kĩrĩkanĩro nawe, ũgĩtuĩka wakwa, ũguo nĩguo Mwathani Jehova ekuuga.
“‘പിന്നീട് നിന്റെ സമീപത്തുകൂടി പോയപ്പോൾ നിന്നെക്കണ്ട് നിനക്കു പ്രേമത്തിനുള്ള പ്രായമായെന്നു ഞാൻ ഗ്രഹിച്ചു. ഞാൻ എന്റെ വസ്ത്രാഗ്രം നിന്റെമേൽ വിരിച്ച് നിന്റെ നഗ്നശരീരം മറച്ചു. ഞാൻ നിന്നോടു ശപഥംചെയ്യുകയും ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു; അങ്ങനെ നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
9 “‘Nĩndagũthambirie na maaĩ, ngĩkũgiria thakame, na ngĩkũhaka maguta.
“‘ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു; നിന്റെമേലുള്ള രക്തം കഴുകിക്കളയുകയും തൈലം പുരട്ടുകയും ചെയ്തു.
10 Nĩndakũhumbire nguo ngʼemie na ngĩgwĩkĩra nyamũga cia rũũa. Nĩndakũhumbire nguo njega ya gatani na ngĩkũhumba nguo cia goro.
ഞാൻ നിന്നെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു; വിശേഷപ്പെട്ട തുകൽച്ചെരിപ്പു നിന്നെ അണിയിച്ചു. നേർമയേറിയ ചണവസ്ത്രം നിന്റെമേൽ ചുറ്റുകയും പട്ട് അണിയിക്കുകയും ചെയ്തു.
11 Nĩndakũgemirie na mathaga: ngĩgwĩkĩra bangiri moko, na mũgathĩ ngingo,
ഞാൻ നിന്നെ ആഭരണമണിയിച്ചു, നിന്റെ കൈകളിൽ വളയും കഴുത്തിൽ മാലയും ഇട്ടു.
12 ngĩcooka ngĩgwĩkĩra gĩcũhĩ iniũrũ, na icũhĩ matũ, na tanji thaka mũtwe.
ഞാൻ നിന്റെ മൂക്കിൽ മൂക്കുത്തിയും കാതിൽ കമ്മലും ശിരസ്സിൽ മനോഹരകിരീടവും ധരിപ്പിച്ചു.
13 Nĩ ũndũ ũcio ũkĩgemio na thahabu na betha: nacio nguo ciaku ciarĩ cia gatani ĩrĩa njega, na itambaya cia goro, na nguo ngʼemie. Irio ciaku ciarĩ mũtu mũhinyu, na ũũkĩ, na maguta ma mũtamaiyũ. Wee nawe ũgĩthakara mũno na ũkĩambatĩrio ũgĩtuĩka mũthamaki-mũndũ-wa-nja.
അങ്ങനെ നീ സ്വർണവും വെള്ളിയും അണിഞ്ഞു. നേർമയേറിയ ചണവസ്ത്രവും വിലപിടിപ്പുള്ള തുണിമേൽ ചിത്രത്തയ്യൽചെയ്ത വസ്ത്രവുമായിരുന്നു നിന്റെ ഉടയാട. തേനും ഒലിവെണ്ണയും നേർത്ത മാവും ആയിരുന്നു നിന്റെ ഭക്ഷണം. നീ അത്യന്തം സുന്ദരിയാകുകയും രാജ്ഞിപദത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.
14 Nayo ngumo yaku ĩgĩtheerema ndũrĩrĩ-inĩ nĩ ũndũ wa ũthaka waku, nĩ ũndũ riiri ũrĩa ndaagwĩkĩrĩte nĩwatũmire ũthaka waku wagĩrĩre kũna, ũguo nĩguo Mwathani Jehova ekuuga.
നിന്റെ സൗന്ദര്യം നിമിത്തം നിന്റെ കീർത്തി രാജ്യങ്ങളിലുടനീളം വ്യാപിച്ചു. ഞാൻ നിന്റെമേൽ അർപ്പിച്ച തേജസ്സുനിമിത്തം അതു പൂർണതയുള്ളതായിത്തീർന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15 “‘No rĩrĩ, wee nĩwehokire ũthaka waku, na ũkĩhũthĩra ngumo yaku ĩgĩtũma ũtuĩke mũmaraya. Nĩwahũũrire ũmaraya na mwĩhĩtũkĩri o wothe, naguo ũthaka waku ũgĩtuĩka wake.
“‘എന്നാൽ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിച്ചു. നിന്റെ കീർത്തി ഉപയോഗിച്ചുകൊണ്ട് നീ ഒരു വേശ്യയായിത്തീർന്നു. വഴിപോക്കരായ എല്ലാവരുടെമേലും നീ നിന്റെ ആനുകൂല്യങ്ങൾ വാരിച്ചൊരിഞ്ഞു. അങ്ങനെ നിന്റെ സൗന്ദര്യം അവരുടേതായിത്തീർന്നു.
16 Woire nguo imwe ciaku, ũkĩgemia mahooero ma kũndũ gũtũũgĩru kũrĩa wahũũragĩra ũmaraya. Maũndũ ta macio matiagĩrĩirwo nĩ gwĩkĩka, kana magĩe kuo o na rĩ.
നീ നിന്റെ വസ്ത്രങ്ങളിൽ ചിലതുകൊണ്ട് വർണാഭങ്ങളായ ക്ഷേത്രങ്ങൾ നിർമിച്ചു. അവിടെവെച്ചു നീ വ്യഭിചാരത്തിലേർപ്പെട്ടു. നീ അവരുടെ അടുത്തേക്കുചെന്നു; അവർ നിന്റെ സൗന്ദര്യം കവർന്നെടുത്തു.
17 Ningĩ ũgĩcooka ũkĩoya mathaga macio mega ndaakũheire, o mathaga macio mathondeketwo na thahabu yakwa na betha yakwa, ũgĩĩthondekera mĩhianano ya arũme, ũgĩcooka ũkĩhũũra ũmaraya nayo.
ഞാൻ നിനക്കുതന്ന മേന്മയേറിയ സ്വർണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങൾ നീ എടുത്ത് നിനക്കു വേശ്യാവൃത്തി ചെയ്യാനുള്ള പുരുഷവിഗ്രഹങ്ങൾ നിർമിച്ചു.
18 Ningĩ ũkĩoya nguo icio ciaku ciarĩ ngʼemie, ũgĩcihumba mĩhianano ĩyo, ũgĩcooka ũkĩmĩrutĩra maguta makwa na ũbumba.
നിന്റെ ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ നീ എടുത്ത് അവയെ ആവരണംചെയ്തു. എന്റെ തൈലവും സുഗന്ധവർഗവും നീ അവയുടെമുമ്പിൽ അർപ്പിച്ചു.
19 O nacio irio iria ndaakũheete ũrĩe, nacio nĩ mũtu mũhinyu, na maguta ma mũtamaiyũ, na ũũkĩ, wacirutĩire mĩhianano ĩyo ĩtuĩke ũbumba ũrĩ na mũtararĩko mwega. Ũguo nĩguo gwekĩkire, Mwathani Jehova nĩwe ugĩte ũguo.
ഞാൻ നിനക്കുതന്ന ആഹാരം; നിന്നെ പോഷിപ്പിക്കാൻ തന്ന നേരിയമാവ്, ഒലിവെണ്ണ, തേൻ എന്നിവ നീ അവയുടെമുമ്പിൽ സുഗന്ധധൂപമായി അർപ്പിച്ചു. സംഭവിച്ചത് ഇതാണ് എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
20 “‘Na rĩrĩ, woire ariũ na aarĩ aku arĩa wanjiarĩire, ũkĩmaruta igongona matuĩke ta irio cia mĩhianano ĩyo. Ũhũũri waku wa ũmaraya-rĩ, kaĩ ũtaarĩ mũiganu?
“‘ഇതിനുംപുറമേ, നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ ആ വിഗ്രഹങ്ങൾക്കു ഭോജനമായി അർപ്പിച്ചു. നിന്റെ വേശ്യാവൃത്തി നിനക്കു മതിയായില്ലേ?
21 Nĩwathĩnjire ciana ciakwa ũgĩciruta igongona harĩ mĩhianano ĩyo.
നീ എന്റെ മക്കളെ നിഗ്രഹിച്ച് ആ വിഗ്രഹങ്ങൾക്കു ബലിയായി അർപ്പിച്ചു.
22 Mĩtugo-inĩ yaku yothe ĩrĩ magigi ĩrĩa wekire, na ũhũũri-inĩ waku wa ũmaraya, ndwaririkanire matukũ ma ũnini waku, rĩrĩa warĩ njaga na ũtaarĩ na nguo, o rĩrĩa wegaragaragia thakame-inĩ yaku.
നിന്റെ എല്ലാ മ്ലേച്ഛതകളിലും വേശ്യാവൃത്തിയിലും നീ നഗ്നയും അനാവൃതയുമായി രക്തത്തിൽ കൈകാലിട്ടടിച്ചു കിടന്നിരുന്ന നിന്റെ യൗവനകാലം നീ ഓർത്തില്ല.
23 “‘Hĩ, kaĩ ũrĩ na haaro-ĩ! ũguo nĩguo Jehova ekuuga. O na wĩkĩte mawaganu macio mangĩ mothe,
“‘കഷ്ടം! നിനക്കു കഷ്ടം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. നിന്റെ എല്ലാ ദുഷ്ടതയും കൂടാതെ,
24 nĩweyakĩire kĩhumbu, na ũgĩaka ihooero itũũgĩru handũ harĩa hothe haarĩ na kĩhaaro gĩa kũgomanagwo.
നിന്റെ ഓരോ ചത്വരങ്ങളിലും കുന്നുകൾ ഉയർത്തി അവയിൽ വലിയ ക്ഷേത്രങ്ങൾ പണിതു.
25 Gĩturi-inĩ kĩa o njĩra nĩweyakĩire mahooero matũũgĩru, na ũkĩagithia ũthaka waku gĩtĩĩo, ũgakĩrĩrĩria kũneana mwĩrĩ waku kũrĩ mwĩhĩtũkĩri o wothe atharie nawe.
എല്ലാ തെരുക്കോണുകളിലും നിനക്കായി വലിയ ക്ഷേത്രങ്ങൾ നിർമിച്ച് നിന്റെ സൗന്ദര്യത്തിന് അവമതിപ്പുണ്ടാക്കി. വഴിപോക്കരായ ഏതൊരുവന്റെ മുന്നിലും നീ കാലുകൾ അകറ്റി നിന്റെ വഷളത്തം വർധിപ്പിച്ചു.
26 Nĩwahũũrire ũmaraya na andũ a Misiri arĩa mwariganĩtie nao, o acio maiyũrĩtwo nĩ merirĩria ma mwĩrĩ, ũgĩtũma ndakare nĩ ũndũ waku gũkĩrĩrĩria gũtharia.
വലിയ ജനനേന്ദ്രിയമുള്ള നിന്റെ അയൽക്കാരായ ഈജിപ്റ്റുനിവാസികളോടും നീ വേശ്യാവൃത്തിയിലേർപ്പെട്ടു. നിന്റെ വഷളത്തംകൊണ്ട് എന്റെ കോപം നീ ജ്വലിപ്പിച്ചു.
27 Nĩ ũndũ ũcio ngĩgũtambũrũkĩria guoko ngĩgũũkĩrĩra, ngĩnyiihia bũrũri waku; nĩndakũneanire moko-inĩ ma thũ ciaku, o acio airĩtu a Afilisti, arĩa maamakirio nĩ mĩtugo yaku ya ũũra-thoni.
അതുകൊണ്ട് ഞാൻ നിന്റെനേരേ എന്റെ കൈനീട്ടി നിന്റെ ഭൂപ്രദേശം കുറച്ചു; നിന്നെ വെറുക്കുകയും നിന്റെ ദുർമാർഗത്തെക്കുറിച്ചു ലജ്ജിക്കുകയും ചെയ്യുന്ന ഫെലിസ്ത്യപുത്രിമാരുടെ ഇഷ്ടത്തിനു നിന്നെ ഏൽപ്പിച്ചുകൊടുത്തു.
28 Nĩwahũũrire ũmaraya na andũ a Ashuri o nao, nĩ ũndũ ndũngĩaiganirie; o na thuutha ũcio-rĩ, ndwaiganirie.
നിന്റെ ലൈംഗികാസക്തിക്കു ശമനം വരാത്തതിനാൽ അശ്ശൂര്യരുമായും നീ വ്യഭിചരിച്ചു. അവരുമായി പരസംഗംചെയ്തിട്ടും നിനക്കു തൃപ്തിയുണ്ടായില്ല.
29 Ningĩ ũgĩkĩrĩrĩria gũtharia o nginya ũgĩkinya Babuloni, bũrũri wa onjoria, no-o na weka ũguo ndwaiganirie.
നിന്റെ വഷളത്തം വ്യാപാരികളുടെ ദേശമായ ബാബേൽവരെ വിപുലീകരിച്ചിട്ടും, അതുകൊണ്ടൊന്നും നിനക്കു തൃപ്തിവന്നില്ല.
30 “‘Mwathani Jehova ekuuga atĩrĩ, Hĩ! Kaĩ wee ũrĩ wa ngoro hũthũ-ĩ! Wĩkaga maũndũ macio mothe, o ta mũmaraya ũtarĩ thoni!
“‘ലജ്ജയറ്റ ഒരു വേശ്യയെപ്പോലെ ഇങ്ങനെയെല്ലാം നീ പ്രവർത്തിക്കുമ്പോൾ, നിനക്കെതിരേ ഞാൻ ക്രോധാകുലനായിരിക്കുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
31 Rĩrĩa weyakĩire ihumbu gĩturi-inĩ kĩa o njĩra, na ũkĩĩakĩra mahooero matũũgĩru harĩa hothe haarĩ kĩhaaro gĩa kũgomanwo-rĩ, we wetuire ta ũtarĩ mũmaraya, nĩ ũndũ nĩwaregire irĩhi.
ഓരോ വഴിത്തലയ്ക്കലും നീ കുന്നുകൾ പണിത് ഓരോ ചത്വരത്തിലും വലിയ ക്ഷേത്രങ്ങൾ നിർമിക്കുകയുംചെയ്യുമ്പോൾ നിന്ദയുടെ പ്രതിഫലം വെറുക്കുന്നതുകൊണ്ട് നീ ഒരു വേശ്യയിൽനിന്നു വ്യത്യസ്തയായിരിക്കുന്നു.
32 “‘Wee mũtumia ũyũ mũtharia! Wee wendaga ageni handũ ha mũthuuriguo!
“‘വ്യഭിചാരിണിയേ! സ്വന്തം ഭർത്താവിനെക്കാളും പരപുരുഷന്മാരോടാണല്ലോ നിനക്കു പ്രിയം!
33 Mũmaraya o wothe nĩamũkagĩra irĩhi, no wee-rĩ, nĩwe ũheaga endwa aku othe iheo, ũkamahaka nĩguo mokage kũrĩ we kuuma kũndũ guothe nĩguo megwatĩre ikeno ciaku itaagĩrĩire.
പുരുഷന്മാർ എല്ലാ വേശ്യമാർക്കും സമ്മാനങ്ങൾ നൽകുന്നു. നീയോ നിന്റെ കാമുകന്മാർക്ക്, അവർ എല്ലാ സ്ഥലങ്ങളിൽനിന്നും നിന്റെ അടുക്കൽ വരേണ്ടതിനു, ദാനങ്ങൾ നൽകുകയാണ് ചെയ്യുന്നത്.
34 Nĩ ũndũ ũcio wee ndũtariĩ ta arĩa angĩ ũmaraya-inĩ waku; gũtirĩ mũndũ ũkwĩringagĩrĩria ũmwĩtĩkĩre. Wee-rĩ, ũrĩ na ũtiganu mũno na arĩa angĩ, nĩgũkorwo wee nĩwe ũrĩhanaga, no gũtirĩ kĩndũ ũrĩhagwo.
നീ ദ്രവ്യം കൊടുക്കുകയും നിനക്കു ദ്രവ്യം നൽകപ്പെടാതിരിക്കുകയും ചെയ്യുന്നതിനാൽ, നീ ചെയ്യുന്നതുപോലെയുള്ള വേശ്യാവൃത്തി മറ്റാരുംതന്നെ ചെയ്യുന്നില്ല. മറ്റു വേശ്യാസ്ത്രീകളിൽനിന്ന് ഇങ്ങനെ നീ വ്യത്യസ്തയായിരിക്കുന്നു.
35 “‘Nĩ ũndũ ũcio, wee mũmaraya ũyũ, igua kiugo kĩa Jehova!
“‘അതുകൊണ്ട്, ഹേ വേശ്യയായവളേ, യഹോവയുടെ വചനം കേൾക്കുക!
36 Mwathani Jehova ekuuga atĩrĩ: Tondũ nĩwaitangire ũtonga waku, na ũkĩguũria njaga yaku ũgĩtharia na endwa aku, o na tondũ wa mĩhianano ĩyo yothe yaku ĩrĩ magigi, na tondũ nĩwamaheire thakame ya ciana ciaku,
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കാമുകന്മാരുമൊത്തുള്ള നിന്റെ വഷളത്തത്തിൽ നിന്റെ ആസക്തി കോരിച്ചൊരിയുകയും നിന്റെ നഗ്നത അനാവൃതമാക്കുകയും ചെയ്യുകയാൽ, നിന്റെ എല്ലാ മ്ലേച്ഛവിഗ്രഹങ്ങൾ നിമിത്തവും നീ അവർക്കു നിവേദിച്ച നിന്റെ മക്കളുടെ രക്തംനിമിത്തവും
37 nĩ ũndũ ũcio nĩngũcookanĩrĩria endwa aku othe arĩa wanekenia nao, arĩa wendete o na arĩa ũthũire. Nĩngũmacookanĩrĩria magũũkĩrĩre kuuma mĩena yothe, na niĩ ngũguũrie nguo mbere yao, nao mone njaga yaku yothe.
നീ രമിച്ച എല്ലാ ജാരന്മാരെയും നീ സ്നേഹിച്ച എല്ലാവരെയും നീ പകച്ച എല്ലാവരെയും ഞാൻ ഒരുമിച്ചുകൂട്ടും. നിനക്കെതിരായി അവരെയെല്ലാം ഞാൻ ഒരുമിച്ചുവരുത്തി, അവർ പൂർണമായും കാണത്തക്കവണ്ണം അവരുടെമുമ്പിൽ നിന്റെ നഗ്നത അനാവൃതമാക്കും.
38 Nĩngagũtuĩra ciira o ta ũrĩa andũ-a-nja arĩa matharagia na arĩa maitithagia thakame matuuagĩrwo; na ndũme ũkorwo nĩ mangʼũrĩ makwa na ũiguĩrwo ũiru nĩguo ũcookererwo nĩ thakame ĩyo.
വ്യഭിചാരം ചെയ്യുകയും രക്തം ചൊരിയുകയും ചെയ്യുന്ന സ്ത്രീകൾക്കുള്ള ന്യായവിധി ഞാൻ നിനക്കു നൽകി, ക്രോധത്തിന്റെയും അവിശ്വസ്തതയുടെയും പ്രതികാരമായി നിന്റെ രക്തവും ഞാൻ ചൊരിയും.
39 Ningĩ nĩngakũneana moko-inĩ ma endwa aku, nao nĩmakaharagania ihumbu icio ciaku, na manange mahooero macio maku matũũgĩru. Nao nĩmagakũruta nguo, na moe mathaga maku ma goro, magũtige njaga na ũrĩ ũtheri.
നിന്റെ കാമുകന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും; അവർ നിന്റെ കുന്നുകൾ ഇടിച്ച് വലിയ ക്ഷേത്രങ്ങൾ തകർത്തുകളയും. നിന്റെ വസ്ത്രങ്ങൾ ഉരിയുകയും നിന്റെ മനോഹരങ്ങളായ ആഭരണങ്ങൾ നീക്കിക്കളയുകയും നിന്നെ പൂർണനഗ്നയായി ഉപേക്ഷിക്കുകയും ചെയ്യും.
40 Nĩmakarehe kĩrĩndĩ gĩgũũkĩrĩre, nao nĩmagakũhũũra na mahiga nyuguto, na magũtinangie na hiũ ciao cia njora.
അവർ ഒരു ജനസമൂഹത്തെ നിന്റെനേരേ ഇളക്കിവിടും; അവർ നിന്നെ കല്ലെറിയുകയും തങ്ങളുടെ വാളുകളാൽ വെട്ടിനുറുക്കിക്കളയുകയും ചെയ്യും.
41 Nĩmagacina nyũmba ciaku na makũherithie wĩroreirwo nĩ andũ-a-nja aingĩ. Nĩngakinyia ũmaraya waku mũthia, nawe ndũgacooka kũrĩha endwa acio aku.
നിന്റെ വീടുകൾ അവർ തീവെച്ച് ചുട്ടുകളയും, അനേകം സ്ത്രീകളുടെമുമ്പിൽവെച്ച് നിന്റെനേരേയുള്ള ന്യായവിധി നടപ്പാക്കും. അപ്പോൾ ഞാൻ നിന്റെ വേശ്യാവൃത്തി നിർത്തലാക്കും. ഇനിയൊരിക്കലും നീ നിന്റെ കാമുകന്മാർക്കു ദ്രവ്യം കൊടുക്കുകയില്ല.
42 Hĩndĩ ĩyo mathũgũta makwa ma gũgũũkĩrĩra nĩmakahũahũa, namo marakara makwa maiyũrĩtwo nĩ ũiru makweherere. Nĩngahoorera na ndigacooka kũrakara.
അങ്ങനെ നിനക്കെതിരേയുള്ള എന്റെ ക്രോധം ശാന്തമാകും; എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും. ഞാൻ ശാന്തനാകും; ഇനിയൊരിക്കലും കോപിക്കുകയുമില്ല.
43 “‘Na tondũ ndwaririkanire matukũ ma ũnini waku, no kũndakaria wandakaririe na maũndũ macio mothe-rĩ, ti-itherũ nĩngatũma ũcookererwo nĩ ũrĩa wĩkĩte, ũguo nĩguo Mwathani Jehova ekuuga. Githĩ nduongereire ũũra-thoni harĩ maũndũ marĩa mangĩ wĩkaga marĩ magigi?
“‘നിന്റെ യൗവനകാലം നീ ഓർക്കാതെ ഈ എല്ലാ കാര്യങ്ങൾകൊണ്ടും എന്നെ പ്രകോപിപ്പിച്ചിരിക്കുകയാൽ, ഇതാ, നിന്റെ പ്രവൃത്തി ഞാൻ നിന്റെ തലമേൽത്തന്നെ വരുത്തും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. നിന്റെ മറ്റെല്ലാ മ്ലേച്ഛതകളോടുംകൂടെ ഇത്തരം വിഷയലമ്പടത്തവും നീ കൂട്ടിച്ചേർത്തില്ലേ?
44 “‘Mũndũ o wothe waragia na thimo-rĩ, nĩagakuuna thimo ĩno, oige atĩrĩ: “O ta ũrĩa nyina ahaana, no taguo mwarĩ ahaana.”
“‘പഴഞ്ചൊല്ലുകൾ ഉദ്ധരിക്കുന്നവരെല്ലാം നിനക്കെതിരേ, “യഥാമാതാ തഥാസുതാ” എന്ന പഴഞ്ചൊല്ല് ഉദ്ധരിക്കും.
45 Wee ũrĩ mwarĩ wa nyũkwa kũna, ũrĩa wanyararire mũthuuriwe na ciana ciake; na ũrĩ wa nyina kũna na aarĩ a maitũguo, arĩa maanyararire athuuri ao na ciana ciao. Maitũguo aarĩ Mũhiti, nake thoguo aarĩ Mũamori.
സ്വന്തം ഭർത്താവിനെയും മക്കളെയും വെറുത്ത നിന്റെ മാതാവിന്റെ പുത്രിതന്നെയാണു നീ. തങ്ങളുടെ ഭർത്താക്കന്മാരെയും മക്കളെയും നിന്ദിച്ച നിന്റെ സഹോദരിമാരുടെ സഹോദരിയാണു നീ. നിന്റെ മാതാവ് ഒരു ഹിത്യസ്ത്രീയും പിതാവ് ഒരു അമോര്യനുമത്രേ.
46 Mwarĩ wa nyũkwa ũrĩa mũkũrũ aarĩ Samaria ũrĩa watũũraga mwena waku wa gathigathini marĩ na airĩtu ake; nake mwarĩ wa nyũkwa ũrĩa mũnini aarĩ Sodomu, ũrĩa watũũraga mwena waku wa gũthini hamwe na airĩtu ake.
നിന്റെ ജ്യേഷ്ഠസഹോദരി തന്റെ പുത്രിമാരോടൊപ്പം വടക്കുഭാഗത്തു താമസിക്കുന്ന ശമര്യയത്രേ; നിന്റെ ഇളയ സഹോദരി സ്വന്തം പുത്രിമാരോടൊത്ത് തെക്കുഭാഗത്തു വസിക്കുന്ന സൊദോം ആകുന്നു.
47 Wee-rĩ, to gũthiĩ wathiire na mĩthiĩre yao na ũkĩrũmĩrĩra mĩtugo yao ĩrĩ magigi, no mĩthiĩre-inĩ yaku yothe nĩwahiũhire gũthũka kũmakĩra.
നീ അവരുടെ വഴികളിൽ നടക്കുകയും അവരുടെ മ്ലേച്ഛതകൾക്കനുസരിച്ചുമാത്രം പ്രവർത്തിക്കുകയുംമാത്രമല്ല ചെയ്തിരിക്കുന്നത്. പിന്നെയോ, നിന്റെ എല്ലാ നടപ്പുകളിലും അവരെക്കാൾ അത്യന്തം ദുഷിച്ചവിധത്തിൽ ജീവിക്കുകയാണ് ചെയ്തത്.
48 Mwathani Jehova ekuuga atĩrĩ: Ti-itherũ o ta ũrĩa Niĩ ndũũraga muoyo-rĩ, mwarĩ wa nyũkwa Sodomu na airĩtu ake matiekire ta ũrĩa wee na airĩtu aku mwĩkĩte.
ജീവനുള്ള ഞാൻ ശപഥംചെയ്തു പറയുന്നു: നീയും നിന്റെ പുത്രിമാരും ചെയ്തതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
49 “‘Maya nĩmo maarĩ mehia ma mwarĩ wa nyũkwa Sodomu: We marĩ na airĩtu ake maarĩ andũ etĩĩi, a kwĩhũũnĩrĩria, na matiarũmbũyagia ũhoro wa andũ arĩa angĩ; matiateithirie andũ arĩa athĩĩni o na arĩa abatari.
“‘നിന്റെ സഹോദരിയായ സൊദോമിന്റെ കുറ്റം ഇതായിരുന്നു: അവളും പുത്രിമാരും നിഗളികളായിരുന്നു, ഭക്ഷിച്ചുതിമിർത്ത് അനവധാനതയോടെ ആയിരുന്നു അവർ ജീവിച്ചത്; ദരിദ്രരെയും അനാഥരെയും അവർ സഹായിച്ചതുമില്ല.
50 Nĩmeĩkĩrĩire na magĩĩka maũndũ marĩ magigi maitho-inĩ makwa. Nĩ ũndũ ũcio nĩndamaingatire, o ta ũguo muonete.
അവർ അഹങ്കരിച്ച് എന്റെമുമ്പാകെ മ്ലേച്ഛതകൾ പ്രവർത്തിച്ചു; അതുകണ്ടിട്ട് ഞാൻ അവരെ ഇല്ലാതാക്കിക്കളഞ്ഞു.
51 Samaria ndehirie nuthu ya mehia marĩa wee wehirie. Wee wĩkĩte maũndũ marĩ magigi maingĩ kũmakĩra, na nĩũtũmĩte aarĩ a maitũguo moneke ta marĩ athingu nĩ ũndũ wa maũndũ macio mothe wĩkĩte.
മാത്രമല്ല, നിന്റെ സഹോദരിയായ ശമര്യ നീ ചെയ്തതിന്റെ പകുതി പാപംപോലും പ്രവർത്തിച്ചിട്ടില്ല. അവരെക്കാൾ അധികമായി നീ നിന്റെ മ്ലേച്ഛതകളെ വർധിപ്പിച്ചു. അങ്ങനെ നീ ചെയ്ത എല്ലാ മ്ലേച്ഛതകളുംനിമിത്തം നിന്റെ സഹോദരിമാർ നീതിയുള്ളവരെന്നു തോന്നിക്കാൻ നീ ഇടയാക്കുകയാണു ചെയ്തത്.
52 Ũrokĩrĩrĩria gũconorithio, nĩgũkorwo nĩũtũmĩte aarĩ a maitũguo moneke ta marĩ athingu. Tondũ mehia maku maarĩ mooru gũkĩra mao, o mekuoneka marĩ athingu gũgũkĩra. Nĩ ũndũ ũcio-rĩ, igua thoni na ũconoke, nĩgũkorwo nĩũtũmĩte aarĩ a nyũkwa moneke marĩ athingu.
നീ അവരെക്കാൾ മ്ലേച്ഛതയോടെ പാപം ചെയ്യുകമൂലം അവർ നിന്നെക്കാൾ നീതിയുള്ളവരായി കാണപ്പെടുന്നു. അതിനാൽ നിന്റെ സഹോദരിമാർക്കു കൂടുതൽ അനുകൂലമായ ന്യായവിധി നീ നേടിക്കൊടുത്തു. അതേ, നിന്റെ സഹോദരിമാരെ കൂടുതൽ നീതിയുള്ളവരാക്കി പ്രദർശിപ്പിച്ചതിൽ ലജ്ജിതയായി നീ നിന്റെ അപമാനഭാരം വഹിച്ചുകൊൾക.
53 “‘No rĩrĩ, nĩngacookeria Sodomu ũgaacĩru wake marĩ na airĩtu ake, o na Samaria marĩ na airĩtu ake, na nĩngagũcookeria ũgaacĩru waku o hamwe nao,
“‘നീ അവർക്ക് ആശ്വാസദായകയായി തീർന്നതിലുള്ള നിന്റെ അപമാനം വഹിച്ച് ലജ്ജിതയായി തീരേണ്ടതിനുവേണ്ടി, ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും പ്രവാസത്തിൽനിന്ന് അവരെ തിരികെവരുത്തും. അതോടൊപ്പം ഞാൻ നിന്റെ പ്രവാസികളെയും പുനരുദ്ധരിക്കും.
54 nĩguo ũigue thoni na ũconoke nĩ ũndũ wa maũndũ macio mothe wekire nĩ ũndũ wa kũmahe ũhurũko.
55 Nao aarĩ acio a maitũguo, Sodomu marĩ na airĩtu ake, na Samaria marĩ na airĩtu ake-rĩ, nĩmagacooka o ta ũrĩa maarĩ mbere; nawe ũrĩ na airĩtu aku nĩmũgacooka o ta ũrĩa mwarĩ mbere.
സൊദോമും അവളുടെ പുത്രിമാരും ശമര്യയും അവരുടെ പുത്രിമാരുമായ നിന്റെ സഹോദരിമാരും അവരുടെ പൂർവാവസ്ഥയിലേക്കു മടങ്ങിവരും. നീയും നിന്റെ പുത്രിമാരോടൊപ്പം നിന്റെ പൂർവസ്ഥിതിയിലേക്കു മടങ്ങിവരും.
56 O na ndũngĩagwetire rĩĩtwa rĩa mwarĩ wa nyũkwa Sodomu mũthenya ũcio wetĩĩaga,
നീ അഭിമാനിച്ചിരുന്ന ദിവസങ്ങളിൽ, നിന്റെ ദുഷ്ടത വെളിപ്പെടുന്നതിനുമുമ്പേ, നിന്റെ സഹോദരിയായ സൊദോമിന്റെ പേര് നീ ഉച്ചരിക്കുകപോലും ചെയ്തിട്ടില്ല.
57 mbere ya waganu waku kũguũrio. O na kũrĩ ũguo-rĩ, rĩu ũrĩ mũnyarare nĩ airĩtu a Edomu, marĩ hamwe na andũ othe arĩa mariganĩtie nao, o na nĩ airĩtu a Afilisti, acio othe magũthũire na magakũrigiicĩria na mĩena yothe.
അതുപോലെ ഇപ്പോൾ നിന്റെ സഹോദരിയായ ഏദോമിന്റെയും അവൾക്കുചുറ്റുമുള്ള ഫെലിസ്ത്യപുത്രിമാരുടെയും നിന്നെ നിന്ദിക്കുന്ന എല്ലാവരുടെയും മുമ്പിൽ നീയും നിന്ദാപാത്രമായിത്തീർന്നിരിക്കുന്നു,
58 Wee nĩwe ũgaacookererwo nĩ maciaro ma ũũra-thoni waku, na ma maũndũ marĩa wĩkaga marĩ magigi, ũguo nĩguo Jehova ekuuga.
നിന്റെ വിഷയലമ്പടത്തത്തിന്റെയും മ്ലേച്ഛതകളുടെയും ശിക്ഷാഭാരം നീ ഏറ്റുവാങ്ങും എന്ന് യഹോവ അരുളിച്ചെയ്യുന്നു.
59 “‘Ũũ nĩguo Mwathani Jehova ekuuga: Nĩngagwĩka o ta ũrĩa wagĩrĩire nĩ gwĩkwo, tondũ nĩũmenete mwĩhĩtwa wakwa na ũndũ wa gũthũkia kĩrĩkanĩro kĩu.
“‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഉടമ്പടിലംഘനംമൂലം ഞാൻ നിന്നോടുചെയ്ത ശപഥത്തിനു നീ അപമാനം വരുത്തിയതുപോലെതന്നെ ഞാൻ നിന്നോടും ചെയ്യും.
60 No rĩrĩ, nĩngaririkana kĩrĩkanĩro kĩrĩa ndarĩkanĩire nawe matukũ-inĩ ma ũnini waku, na nĩngahaanda kĩrĩkanĩro giitũ nawe gĩa gũtũũra.
എങ്കിലും നിന്റെ യൗവനകാലത്ത് ഞാൻ നിന്നോടുചെയ്ത ഉടമ്പടി ഞാൻ ഓർക്കും; നീയുമായി ഞാൻ ഒരു ശാശ്വതമായ ഉടമ്പടി സ്ഥാപിക്കും.
61 Hĩndĩ ĩyo nĩũkaririkana mĩthiĩre yaku, nawe ũconoke rĩrĩa ũkaamũkĩra aarĩ a maitũguo arĩa akũrũ gũgũkĩra na arĩa anini gũgũkĩra. Nĩngamaneana kũrĩ we marĩ ta aarĩ aku, no ti kũringana na kĩrĩkanĩro giitũ nawe.
നിന്റെ ജ്യേഷ്ഠസഹോദരിയെയും ഇളയ സഹോദരിയെയും നീ കണ്ടുമുട്ടുമ്പോൾ, നീ നിന്റെ വഴികൾ ഓർത്ത് ലജ്ജിതയായിത്തീരും. ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; ഞാൻ നിന്നോടുചെയ്ത ഉടമ്പടിപ്രകാരം അല്ലതാനും.
62 Nĩ ũndũ ũcio nĩngahaanda kĩrĩkanĩro giitũ nawe, na nĩũkamenya atĩ niĩ nĩ niĩ Jehova.
അങ്ങനെ ഞാൻ നിന്നോടുള്ള എന്റെ ഉടമ്പടി പുനഃസ്ഥാപിക്കും, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.
63 Ningĩ rĩrĩa ngaakũhoroheria nĩ ũndũ wa maũndũ mothe marĩa wĩkĩte-rĩ, nĩũkaririkana na ũconoke, na ndũgacooka gũtumũra kanua gaku rĩngĩ nĩ ũndũ wa ũrĩa ũconorithĩtio, ũguo nĩguo Mwathani Jehova ekuuga.’”
നീ ചെയ്തതിനൊക്കെയും ഞാൻ പരിഹാരം വരുത്തുമ്പോൾ, നീ എല്ലാ കാര്യങ്ങളും ഓർത്ത് ലജ്ജിതയാകുകയും നിന്റെ അപമാനംനിമിത്തം ഇനിയൊരിക്കലും വായ് തുറക്കാതിരിക്കുകയും ചെയ്യും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’”