< Ezekieli 13 >
1 Kiugo kĩa Jehova nĩkĩanginyĩrĩire, ngĩĩrwo atĩrĩ:
൧യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2 “Mũrũ wa mũndũ, ratha ũhoro wa gũũkĩrĩra anabii a Isiraeli arĩa mararatha ũhoro rĩu. Ĩra acio marathaga ũhoro ũrĩa megereirie na ngoro ciao ene atĩrĩ: ‘Iguai ndũmĩrĩri ya Jehova!
൨“മനുഷ്യപുത്രാ, യിസ്രായേലിൽ പ്രവചിച്ചുകൊണ്ടിരിക്കുന്ന പ്രവാചകന്മാരെക്കുറിച്ച് നീ ഇപ്രകാരം പ്രവചിക്കുക; സ്വന്തഹൃദയങ്ങളിൽനിന്നു പ്രവചിക്കുന്നവരായ അവരോട് പറയേണ്ടത്: “യഹോവയുടെ വചനം കേൾക്കുവിൻ!
3 Mwathani Jehova ekuuga atĩrĩ: Kaĩ anabii acio akĩĩgu marĩ na haro-ĩ, o acio marũmagĩrĩra roho wao ene na matirĩ ũndũ monete!
൩യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാർക്ക് അയ്യോ കഷ്ടം!
4 Anabii aku, wee Isiraeli-rĩ, matariĩ ta mbwe irĩ kũndũ kũrĩa kwanangĩku.
൪യിസ്രായേലേ, നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറുക്കന്മാരെപ്പോലെ ആയിരിക്കുന്നു.
5 Inyuĩ mũtiambatĩte mũthiĩ rũthingo-inĩ kũrĩa gũtharũkĩte, mũrũcookererie nĩ ũndũ wa nyũmba ya Isiraeli nĩgeetha rũgetiiria hĩndĩ ya mbaara mũthenya ũrĩa wa Jehova.
൫യഹോവയുടെ നാളിൽ യുദ്ധത്തിൽ ഉറച്ചുനില്ക്കേണ്ടതിന് നിങ്ങൾ ഇടിവുകളിൽ കയറിയിട്ടില്ല, യിസ്രായേൽ ഗൃഹത്തിനുവേണ്ടി മതിൽ കെട്ടിയിട്ടുമില്ല.
6 Cioneki ciao nĩ cia maheeni, na ũragũri wao o naguo no wa maheeni. Moigaga atĩrĩ, “Jehova oigĩte atĩrĩ,” o rĩrĩa Jehova atamatũmĩte; merĩgagĩrĩra atĩ ciugo ciao nĩikahinga!
൬അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ട് ‘യഹോവയുടെ അരുളപ്പാട്’ എന്നു പറയുന്നു; യഹോവ അവരെ അയച്ചിട്ടില്ലാതിരിക്കെ, വചനം നിവൃത്തിയായ്‌വരുമെന്ന് അവർ ആശിക്കുന്നു.
7 Githĩ ti cioneki cia maheeni muonete, na mũkaaria ũragũri wa maheeni, rĩrĩa mũkuuga atĩrĩ, “Jehova oigĩte atĩrĩ,” o rĩrĩa niĩ itarĩĩtie?
൭ഞാൻ അരുളിച്ചെയ്യാതിരിക്കെ ‘യഹോവയുടെ അരുളപ്പാട്’ എന്ന് നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ കപടദർശനം ദർശിക്കുകയും വ്യാജപ്രശ്നം പറയുകയും അല്ലയോ ചെയ്തിരിക്കുന്നത്?
8 “‘Nĩ ũndũ ũcio, ũũ nĩguo Mwathani Jehova ekuuga: Tondũ wa ciugo cianyu cia maheeni na cioneki cia kũheenania-rĩ, nĩngũmũũkĩrĩra, ũguo nĩguo Mwathani Jehova ekuuga.’
൮അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വ്യാജം പ്രസ്താവിച്ച് കാപട്യം ദർശിച്ചിരിക്കുകകൊണ്ട്, ഞാൻ നിങ്ങൾക്ക് വിരോധമായിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
9 Guoko gwakwa nĩgũgookĩrĩra anabii arĩa moonaga cioneki cia maheeni, na makagweta ũragũri wa kũheenania. Matigakorwo marĩ a kĩama kĩa andũ akwa, kana maandĩkwo ibuku-inĩ rĩa andũ a nyũmba ya Isiraeli, o na kana matoonye bũrũri wa Isiraeli. Hĩndĩ ĩyo nĩmũkamenya atĩ niĩ nĩ niĩ Mwathani Jehova.
൯വ്യാജം ദർശിക്കുകയും കള്ളപ്രശ്നം പറയുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർ ഇരിക്കുകയില്ല; യിസ്രായേൽ ഗൃഹത്തിന്റെ പേരുവിവരപട്ടികയിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവർ കടക്കുകയുമില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് നിങ്ങൾ അറിയും.
10 “‘Tondũ mahĩtithagia andũ akwa, makiugaga atĩrĩ, “Kũrĩ na thayũ,” o rĩrĩa gũtarĩ thayũ; tondũ rĩrĩa rũthingo rũhũthũ rwakwo marũhakaga coka,
൧൦സമാധാനം ഇല്ലാതെയിരിക്കുമ്പോൾ “സമാധാനം” എന്നു പറഞ്ഞ് അവർ എന്റെ ജനത്തെ ചതിച്ചിരിക്കുകകൊണ്ടും, ഒരുവൻ ഭിത്തി പണിത്, അവർ അതിൽ പാകപ്പെടുത്താത്ത കുമ്മായം പൂശിക്കളയുന്നതുകൊണ്ടും
11 nĩ ũndũ ũcio ĩra andũ arĩa marũhakaga coka atĩ no rũkũgũa. Nĩngoiria mbura nene mũno, na ndũme kũgĩe na mbura ya mbembe, nacio huho irĩ na hinya nĩikarũmomora.
൧൧അടർന്നുവീഴത്തക്കവണ്ണം കുമ്മായം പൂശുന്നവരോട് നീ പറയേണ്ടത്: “പെരുമഴ ചൊരിയും; ഞാൻ ആലിപ്പഴം പൊഴിയിച്ച് കൊടുങ്കാറ്റ് അടിപ്പിക്കും”.
12 Rĩrĩa rũthingo rũu rũkaaga-rĩ, githĩ andũ matigakũũria atĩrĩ, “Coka ũrĩa ũrarũhakĩte ũkĩrĩ ha?”
൧൨“ഭിത്തി വീണിരിക്കുന്നു; നിങ്ങൾ പൂശിയ കുമ്മായം എവിടെപ്പോയി” എന്ന് നിങ്ങളോടു പറയുകയില്ലയോ?
13 “‘Nĩ ũndũ ũcio Mwathani Jehova ekuuga atĩrĩ: Nĩngarekereria rũhuho rũrĩ na hinya ndĩ na mangʼũrĩ, na kũgĩe mbura ya mbembe na mbura ya kĩboboto ndĩ na mathũgũta ma kwananga.
൧൩അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ ക്രോധത്തിൽ ഒരു കൊടുങ്കാറ്റ് അടിക്കുമാറാക്കും; എന്റെ കോപത്തിൽ പെരുമഴ പെയ്യിക്കും; എന്റെ ക്രോധത്തിൽ നാശകരമായ വലിയ ആലിപ്പഴം പൊഴിക്കും.
14 Nĩngamomora rũthingo rũu mũhakĩte coka na ndĩrũharaganie tĩĩri-inĩ nginya mũthingi wa ruo ũguũranio. Rĩrĩa rũkaagũa, mũkaanangĩrwo kuo; na nĩmũkamenya atĩ niĩ nĩ niĩ Jehova.
൧൪നിങ്ങൾ കുമ്മായം പൂശിയ ഭിത്തി ഞാൻ ഇങ്ങനെ ഇടിച്ച് നിലത്തു തള്ളിയിട്ട് അതിന്റെ അടിസ്ഥാനം വെളിപ്പെടുത്തും; അത് വീഴും; നിങ്ങൾ അതിന്റെ നടുവിൽ നശിച്ചുപോകും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
15 Ũguo nĩguo ngeeruta mangʼũrĩ makwa na rũthingo rũu, na njũkĩrĩre acio maarũhakire coka. Ngaakwĩra atĩrĩ, “Rũthingo nĩ rweherete, o na arĩa maarũhakire coka,
൧൫അങ്ങനെ ഞാൻ ഭിത്തിമേലും അതിന് കുമ്മായം പൂശിയവരുടെമേലും എന്റെ ക്രോധം നിറവേറ്റിയിട്ട് നിങ്ങളോട്:
16 o anabii acio a Isiraeli, arĩa maarathĩire itũũra rĩa Jerusalemu makĩrĩonera cioneki cia thayũ, gũtaarĩ na thayũ, ũguo nĩguo Mwathani Jehova ekuuga.”’
൧൬“ഇനി ഭിത്തിയില്ല; അതിന് കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ച് പ്രവചിച്ച്, സമാധാനമില്ലാതിരിക്കുമ്പോൾ അതിന് സമാധാനദർശനങ്ങളെ ദർശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല” എന്ന് പറയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
17 “Rĩu mũrũ wa mũndũ-rĩ, hũgũra ũthiũ waku kũrĩ airĩtu a andũ anyu arĩa marathaga mohoro moimĩte meciiria-inĩ mao ene, ũmarathĩre ũhoro wa kũmookĩrĩra,
൧൭“നീയോ, മനുഷ്യപുത്രാ, സ്വന്തവിചാരം പ്രവചിക്കുന്നവരായ നിന്റെ ജനത്തിന്റെ പുത്രിമാരുടെനേരെ നിന്റെ മുഖംതിരിച്ച് അവർക്ക് വിരോധമായി പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ:
18 ũmeere atĩrĩ, ‘Mwathani Jehova ekuuga ũũ: Kaĩ andũ-a-nja arĩa matumagĩrĩra ithitũ nyunĩro-inĩ ciao cia moko na magathondekaga mataama ma kwĩhumbĩra ũthiũ nĩguo magwatagie andũ marĩ na haaro-ĩ. Anga mũrĩgwatagia mĩoyo ya andũ akwa nĩguo mũhonokie mĩoyo yanyu inyuĩ ene?
൧൮യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേഹികളെ വേട്ടയാടേണ്ടതിന് കൈത്തണ്ടുകൾക്ക് ഒക്കെയും മാന്ത്രികചരടുകളും, ഏതു ഉയരം ഉള്ളവരുടെയും തലയ്ക്കു യോജിച്ച മൂടുപടങ്ങളും ഉണ്ടാക്കുന്ന സ്ത്രീകൾക്ക് അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിൽ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിനായി ചില ദേഹികളെ ജീവനോടെ രക്ഷിക്കുകയും ചെയ്യുന്നു.
19 Nĩmũũthaahĩtie kũrĩ andũ akwa nĩ ũndũ wa ngundi ya cairi na twenyũ twa mũgate. Nĩ ũndũ wanyu kũheenia andũ akwa, arĩa mathikagĩrĩria maheeni, nĩmũũragĩte arĩa mataagĩrĩire gũkua, na mũkahonokia arĩa mataagĩrĩire gũtũũra muoyo.
൧൯മരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിനും ജീവിച്ചിരിക്കരുതാത്ത ദേഹികളെ ജീവനോടെ രക്ഷിക്കേണ്ടതിനും നിങ്ങൾ, വ്യാജം കേൾക്കുന്ന എന്റെ ജനത്തോടു വ്യാജം പറയുന്നതിനാൽ എന്റെ ജനത്തിന്റെ ഇടയിൽ ഒരു പിടി യവത്തിനും ഒരു അപ്പക്കഷണത്തിനും വേണ്ടി എന്നെ അശുദ്ധമാക്കിയിരിക്കുന്നു”.
20 “‘Nĩ ũndũ ũcio, Mwathani Jehova ekuuga atĩrĩ: Nĩnjũkĩrĩire ithitũ icio cianyu, icio mũgwatagia andũ akwa nacio ta marĩ nyoni, na niĩ nĩngũcituanga kuuma moko-inĩ manyu. Nĩngohorithia andũ acio mũgwatagia ta marĩ nyoni.
൨൦അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേഹികളെ പക്ഷികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ മാന്ത്രികചരടുകൾക്ക് ഞാൻ വിരോധമായിരിക്കുന്നു; ഞാൻ അവയെ നിങ്ങളുടെ ഭുജങ്ങളിൽനിന്നു പറിച്ചുകീറി, ദേഹികളെ, നിങ്ങൾ പക്ഷികളെപ്പോലെ വേട്ടയാടുന്ന ദേഹികളെത്തന്നെ, വിടുവിക്കും
21 Nĩngatembũranga mataama macio manyu na honokie andũ akwa ndĩmarute moko-inĩ manyu, nao matigacooka kũgwatio nĩ inyuĩ. Hĩndĩ ĩyo nĩmũkamenya atĩ niĩ nĩ niĩ Jehova.
൨൧നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ പറിച്ചുകീറി എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്ന് വിടുവിക്കും; അവർ ഇനി നിങ്ങളുടെ കയ്യിൽ വേട്ടയായിരിക്കുകയില്ല; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
22 Tondũ nĩmwatũmire arĩa athingu morwo nĩ hinya nĩ ũndũ wa kũmaheenia o rĩrĩa niĩ itaamareheire kĩeha, na mũgĩteithĩrĩria arĩa aaganu mage gũtiga njĩra ciao cia waganu nĩguo mahonokie mĩoyo yao,
൨൨ഞാൻ ദുഃഖിപ്പിക്കാത്ത നീതിമാന്റെ ഹൃദയത്തെ നിങ്ങൾ വ്യാജത്താൽ ദുഃഖിപ്പിക്കുകയും തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു ജീവരക്ഷ പ്രാപിക്കാത്തവിധം ദുഷ്ടനെ നിങ്ങൾ ധൈര്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട്
23 nĩ ũndũ ũcio, mũtigacooka kuona cioneki cia maheeni kana kũragũra. Nĩngahonokia andũ akwa, ndĩmarute moko-inĩ manyu. Hĩndĩ ĩyo nĩmũkamenya atĩ niĩ nĩ niĩ Jehova.’”
൨൩നിങ്ങൾ ഇനി വ്യാജം ദർശിക്കുകയോ പ്രശ്നം പറയുകയോ ചെയ്യുകയില്ല; ഞാൻ എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.