< Ezekieli 11 >

1 Hĩndĩ ĩyo Roho akĩnjoya na igũrũ, akĩndwara kĩhingo-inĩ kĩa nyũmba ya Jehova kĩrĩa kĩerekeire mwena wa irathĩro. Hau itoonyero-inĩ rĩu rĩa kĩhingo kĩu nĩ haarĩ arũme mĩrongo ĩĩrĩ na atano, na gatagatĩ-inĩ kao ngĩona Jazania mũrũ wa Azuri, na Pelatia mũrũ wa Benaia, arĩa maarĩ atongoria a kĩrĩndĩ.
അനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദൎശനമുള്ള കിഴക്കെ പടിവാതില്ക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഞാൻ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവെയും ബെനായാവിന്റെ മകൻ പെലത്യാവെയും കണ്ടു.
2 Jehova akĩnjĩĩra atĩrĩ, “Mũrũ wa mũndũ, aya nĩo arũme arĩa marathugunda waganu, na makaheana kĩrĩra kĩa waganu itũũra-inĩ rĩĩrĩ inene.
അവൻ എന്നോടു: മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.
3 Moigaga atĩrĩ, ‘Githĩ ihinda rĩtigũkinya o narua rĩa gwaka nyũmba? Itũũra rĩĩrĩ inene nĩ nyũngũ ya kũruga, na ithuĩ nĩ ithuĩ nyama.’
വീടുകളെ പണിവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവർ പറയുന്നു.
4 Nĩ ũndũ ũcio marathĩre ũhoro wa kũmookĩrĩra; marathĩre ũhoro, wee mũrũ wa mũndũ.”
അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.
5 Ningĩ Roho wa Jehova agĩũka igũrũ rĩakwa, akĩnjĩĩra njuge atĩrĩ, “Ũũ nĩguo Jehova ekuuga: Ũguo nĩguo mũroiga, inyuĩ andũ a nyũmba ya Isiraeli, no niĩ-rĩ, nĩnjũũĩ ũrĩa ũrĩ meciiria-inĩ manyu.
അപ്പോൾ യഹോവയുടെ ആത്മാവു എന്റെമേൽ വീണു എന്നോടു കല്പിച്ചതു: നീ പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാൎയ്യങ്ങളും ഞാൻ അറിയുന്നു.
6 Nĩmũũragĩte andũ aingĩ itũũra-inĩ rĩĩrĩ inene, na mũkaiyũria ciimba njĩra-inĩ ciarĩo.
നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വൎദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു.
7 “Nĩ ũndũ ũcio, ũũ nĩguo Mwathani Jehova ekuuga: Ciimba icio mũikĩtie kũu nĩcio nyama, narĩo itũũra rĩĩrĩ inene nĩrĩo nyũngũ, no Niĩ nĩngũmũingata muume kuo.
അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ ഇട്ടുകളഞ്ഞ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിക്കും.
8 Inyuĩ nĩmwĩtigĩrĩte rũhiũ rwa njora, na rũhiũ rũu rwa njora no ruo ngaamũũkĩrĩra naruo, ũguo nĩguo Mwathani Jehova ekuuga.
നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാൻ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കൎത്താവു അരുളിച്ചെയ്യുന്നു.
9 Nĩngamũrutũrũra muume itũũra-inĩ inene, na ndĩmũneane moko-inĩ ma andũ a kũngĩ, na ndĩmũherithie.
ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യിൽ ഏല്പിച്ചു നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും.
10 Inyuĩ mũkooragwo na rũhiũ rwa njora, na nĩngamũtuĩra ciira kũu mĩhaka-inĩ ya Isiraeli. Hĩndĩ ĩyo nĩmũkamenya atĩ niĩ nĩ niĩ Jehova.
നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു ഞാൻ നിങ്ങളെ ന്യായം വിധിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
11 Itũũra rĩĩrĩ inene rĩtigatuĩka nyũngũ harĩ inyuĩ, kana inyuĩ mũtuĩke nyama thĩinĩ warĩo; nĩngamũtuĩra ciira kũu mĩhaka-inĩ ya Isiraeli.
ഈ നഗരം നിങ്ങൾക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങൾ അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു തന്നേ ഞാൻ നിങ്ങളെ ന്യായം വിധിക്കും.
12 Na inyuĩ nĩmũkamenya atĩ nĩ niĩ Jehova, nĩ ũndũ mũtirũmĩrĩire kĩrĩra kĩa watho wakwa wa kũrũmĩrĩrwo, kana mũkarũmia mawatho makwa, no mwĩkĩte maũndũ maringaine na ma ndũrĩrĩ iria imũrigiicĩirie.”
എന്റെ ചട്ടങ്ങളിൽ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്നു അറിയും.
13 Na rĩrĩa ndaarathaga, Pelatia mũrũ wa Benaia agĩkua. Hĩndĩ ĩyo ngĩĩgũithia ngĩturumithia ũthiũ thĩ, ngĩanĩrĩra na mũgambo mũnene, ngĩũria atĩrĩ, “Hĩ, Mwathani Jehova! Nĩũkũniina matigari ma Isiraeli biũ?”
ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു; അപ്പോൾ ഞാൻ കവിണ്ണുവീണു ഉറക്കെ നിലവിളിച്ചു: അയ്യോ, യഹോവയായ കൎത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ എന്നു പറഞ്ഞു.
14 Kiugo kĩa Jehova nĩkĩanginyĩrĩire, ngĩĩrwo atĩrĩ,
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
15 “Mũrũ wa mũndũ, ariũ a thoguo, ariũ a thoguo arĩa marĩ a rũrĩra rwanyu na nyũmba yothe ya Isiraeli, acio nĩo andũ a Jerusalemu maarĩtie ũhoro wao makoiga atĩrĩ, ‘Marĩ haraaya mũno na Jehova; bũrũri ũyũ nĩ ithuĩ twaheirwo ũtuĩke witũ.’
മനുഷ്യപുത്രാ, യഹോവയോടു അകന്നുനില്പിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നതു എന്നല്ലോ യെരൂശലേം നിവാസികൾ, നിന്റെ ചാൎച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേൽഗൃഹം മുഴുവനോടും പറയുന്നതു.
16 “Nĩ ũndũ ũcio uga atĩrĩ: ‘Mwathani Jehova ekuuga ũũ: O na gũtuĩka nĩndamatwarithirie kũraya gatagatĩ-inĩ ka ndũrĩrĩ, na ngĩmahurunjĩra mabũrũri-inĩ, no niĩ nduĩkĩte handũ-hao-harĩa-haamũre, mabũrũri-inĩ kũu mathiĩte, gwa kahinda kanini.’
അതുകൊണ്ടു നീ പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവൎക്കു കുറയകാലത്തേക്കു ഒരു വിശുദ്ധമന്ദിരമായിരിക്കും.
17 “Nĩ ũndũ ũcio uga atĩrĩ: ‘Ũũ nĩguo Mwathani Jehova ekuuga: Nĩngamũcookanĩrĩria kuuma ndũrĩrĩ-inĩ, na ndĩmũrute mabũrũri-inĩ kũrĩa mwahurunjirwo, na ndĩmũcookerie bũrũri wa Isiraeli rĩngĩ.’
ആകയാൽ നീ പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേൎത്തു യിസ്രായേൽദേശം നിങ്ങൾക്കു തരും.
18 “Nĩmagacooka kuo, na meeherie mĩhiano ĩyo yakuo mĩthũku yothe, na mĩhianano ĩyo ĩrĩ magigi.
അവർ അവിടെ വന്നു, അതിലെ സകലമലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും.
19 Nĩngamahe ũũrũmwe wa ngoro, na njĩkĩre roho mwerũ thĩinĩ wao; nĩngeheria ũmũ wa ngoro thĩinĩ wao ndĩmahe ngoro njororo ta nyama.
അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവൎക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവൎക്കു കൊടുക്കും.
20 Ningĩ nĩmakarũmagĩrĩra kĩrĩra gĩakwa gĩa kũrũmĩrĩrwo, na marũmagie mawatho makwa. Nĩmagatuĩka andũ akwa, na niĩ nduĩke Ngai wao.
അവർ എനിക്കു ജനമായും ഞാൻ അവൎക്കു ദൈവമായും ഇരിക്കും.
21 No rĩrĩ, ha ũhoro wa andũ arĩa ngoro ciao ciĩyamũrĩire mĩhiano ĩyo mĩũru na mĩhianano ĩyo ĩrĩ magigi, nĩngatũma o ene macookererwo nĩ ũũru ũrĩa mekĩte, ũguo nĩguo Mwathani Jehova ekuuga.”
എന്നാൽ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവൎക്കു ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
22 Hĩndĩ ĩyo akerubi acio, marĩ na magũrũ ma ngaari mĩena-inĩ, magĩtambũrũkia mathagu mao, naguo riiri wa Ngai wa Isiraeli warĩ igũrũ rĩao.
അനന്തരം കെരൂബുകൾ ചിറകു വിടൎത്തു; ചക്രങ്ങളും ചേരത്തന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കുമീതെ ഉണ്ടായിരുന്നു.
23 Riiri ũcio wa Jehova ũkĩambata uumĩte thĩinĩ wa itũũra rĩu inene na ũgĩikara igũrũ rĩa kĩrĩma kĩrĩa kĩarĩ mwena wa irathĩro warĩo.
യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പൎവ്വതത്തിന്മേൽ നിന്നു.
24 Roho akĩnjoya na igũrũ, akĩndwara kũrĩ andũ arĩa maatahĩtwo magatwarwo bũrũri wa Babuloni, o ndĩ thĩinĩ wa kĩoneki kĩu ndoonetio nĩ Roho ũcio wa Ngai. Hĩndĩ ĩyo kĩoneki kĩu ndoonetio gĩkĩnjeherera,
എന്നാൽ ആത്മാവു എന്നെ എടുത്തു, ദൎശനത്തിൽ ദൈവാത്മാവിനാൽ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കൽ കൊണ്ടുവന്നു; ഞാൻ കണ്ട ദൎശനം എന്നെ വിട്ടു പൊങ്ങിപ്പോയി.
25 na niĩ ngĩĩra andũ acio maatahĩtwo ũhoro wothe ũrĩa Jehova aanyonetie.
ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.

< Ezekieli 11 >