< Thaama 2 >
1 Na rĩrĩ, mũndũ ũmwe wa nyũmba ya Lawi nĩahikirie mũtumia wa mũhĩrĩga wa Alawii,
ഈ സമയം ലേവിഗോത്രത്തിൽപ്പെട്ട ഒരു പുരുഷൻ ഒരു ലേവ്യസ്ത്രീയെ വിവാഹംചെയ്തു;
2 nake akĩgĩa nda, agĩciara kahĩĩ. Rĩrĩa onire kaarĩ kaana gathaka-rĩ, agĩkahitha nyũmba mĩeri ĩtatũ.
അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അഴകുള്ള ഒരു കുട്ടിയാണ് എന്നു കണ്ടിട്ട് അവൾ അവനെ മൂന്നുമാസം ഒളിപ്പിച്ചുവെച്ചു.
3 No rĩrĩa aaremirwo nĩgũkahitha rĩngĩ-rĩ, agĩgathondekera gĩkabũ gĩa ithanjĩ na agĩgĩthinga na rami. Agĩcooka agĩkomia kaana kau thĩinĩ wakĩo, agĩkahitha mathanjĩ-inĩ kũu hũgũrũrũ-inĩ cia Nili.
എന്നാൽ അവനെ ഒളിപ്പിച്ചുവെക്കാൻ ഒട്ടും കഴിയാതായപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി അതിന്മേൽ പശയും കീലും തേച്ച്, കുട്ടിയെ അതിൽ കിടത്തി, നൈൽനദീതീരത്തു ഞാങ്ങണകൾക്കിടയിൽ വെച്ചു.
4 Mwarĩ wa nyina na kaana kau aarũgamaga haraaya nĩguo one ũndũ ũrĩa ũngĩgakora.
അവന് എന്തു സംഭവിക്കുമെന്നു നോക്കിക്കൊണ്ട്, ശിശുവിന്റെ സഹോദരി കുറച്ചകലെ മാറിനിന്നു.
5 Na rĩrĩ, mwarĩ wa Firaũni agĩikũrũka Nili nĩguo agethambe, nacio ndungata ciake ciaceerangaga kũu hũgũrũrũ-inĩ cia rũũĩ rũu. Nake akĩona gĩkabũ kĩu kũu ithanjĩ-inĩ, na agĩtũma ngombo yake ya mũirĩtu ĩkĩgĩĩre.
ഉടനെതന്നെ ഫറവോന്റെ പുത്രി നദിയിൽ കുളിക്കാൻ വന്നു. അവളുടെ പരിചാരികമാർ നദിക്കരയിലൂടെ നടക്കുകയായിരുന്നു. അവൾ ആ പെട്ടകം ഞാങ്ങണകൾക്കിടയിൽ കണ്ടിട്ട് അതെടുക്കാൻ തന്റെ ദാസിയെ അയച്ചു.
6 Agĩkunũra gĩkabũ kĩu na akĩona kaana kau. Agĩkaiguĩra tha tondũ nĩkarĩraga. Nake akiuga atĩrĩ, “Gaka nĩ kaana kamwe ga twana twa Ahibirania.”
അവൾ അതു തുറന്നപ്പോൾ കുട്ടിയെ കണ്ടു. കുട്ടി കരയുകയായിരുന്നു. അവൾക്ക് അവനോടു സഹതാപം തോന്നി. “ഇത് എബ്രായശിശുക്കളിൽ ഒന്നാണ്,” അവൾ പറഞ്ഞു.
7 Nake mwarĩ wa nyina na kaana kau akĩũria mwarĩ wa Firaũni atĩrĩ, “Ngacarie mũtumia ũmwe Mũhibirania akũrerere kaana gaka?”
അപ്പോൾ ആ ശിശുവിന്റെ സഹോദരി ഫറവോന്റെ പുത്രിയോട്, “നിങ്ങൾക്കുവേണ്ടി ഈ കുഞ്ഞിനെ പരിചരിക്കാൻ ഞാൻ ചെന്ന് ഒരു എബ്രായസ്ത്രീയെ കൊണ്ടുവരട്ടെയോ?” എന്നു ചോദിച്ചു.
8 Nake agĩcookia atĩrĩ, “Ĩĩ, thiĩ.” Nake mũirĩtu ũcio agĩthiĩ, akĩgĩĩra nyina wa kaana kau.
“ഉവ്വ്, പൊയ്ക്കൊൾക,” ഫറവോന്റെ പുത്രി മറുപടി പറഞ്ഞു. അതനുസരിച്ച് പെൺകുട്ടി ചെന്ന്, അവന്റെ അമ്മയെ കൂട്ടിക്കൊണ്ടുവന്നു.
9 Mwarĩ wa Firaũni akĩmwĩra atĩrĩ, “Oya kaana gaka ũkanderere, nĩndĩrĩkũrĩhaga.” Nĩ ũndũ ũcio mũtumia ũcio akĩoya kaana kau agĩkarera.
ഫറവോന്റെ പുത്രി അവളോട്, “എനിക്കുവേണ്ടി ഈ കുഞ്ഞിനെ കൊണ്ടുപോയി മുലയൂട്ടിവളർത്തുക; നിന്റെ സേവനത്തിനു ഞാൻ പ്രതിഫലം തരാം” എന്നു പറഞ്ഞു. അങ്ങനെ ആ സ്ത്രീ പൈതലിനെ കൊണ്ടുപോയി വളർത്തി.
10 Rĩrĩa kaana kau gaakũrire-rĩ, agĩgatwarĩra mwarĩ wa Firaũni nako gagĩtuĩka ta mũriũ. Agĩgeeta Musa, akiuga atĩrĩ, “Nĩ tondũ ndakarutire maaĩ-inĩ.”
കുട്ടി വളർന്നപ്പോൾ, അവൾ അവനെ ഫറവോന്റെ മകളുടെ അടുക്കൽ കൊണ്ടുവന്നു; അവൻ രാജകുമാരിയുടെ മകനായിത്തീർന്നു. “ഞാൻ ഇവനെ വെള്ളത്തിൽനിന്ന് എടുത്തു,” എന്നു പറഞ്ഞ് ആ രാജകുമാരി അവന് മോശ എന്നു പേരിട്ടു.
11 Thuutha wa Musa gũtuĩka mũndũ mũgima-rĩ, mũthenya ũmwe nĩathiire gũceera harĩa andũ ao maarĩ, nake akĩmabaara makĩrutithio wĩra na hinya. Ningĩ akĩona Mũmisiri akĩhũũra Mũhibirania, ũmwe wa andũ ake mwene.
ചില വർഷങ്ങൾകഴിഞ്ഞ്—മോശ മുതിർന്നതിനുശേഷം—ഒരിക്കൽ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ കഠിനാധ്വാനം നേരിട്ടുകണ്ടു; സ്വജനത്തിൽപ്പെട്ട ഒരു എബ്രായനെ ഒരു ഈജിപ്റ്റുകാരൻ അടിക്കുന്നത് അദ്ദേഹം കണ്ടു.
12 Nake acũthĩrĩria mĩena yothe na ndone mũndũ-rĩ, akĩũraga Mũmisiri ũcio, na akĩmũthika mũthanga-inĩ.
ചുറ്റും നോക്കി ആരും ഇല്ലെന്നു കണ്ടപ്പോൾ അദ്ദേഹം ഈജിപ്റ്റുകാരനെ കൊന്നു മണലിൽ മറവുചെയ്തു.
13 Mũthenya ũyũ ũngĩ akiumagara na akĩona Ahibirania eerĩ makĩrũa. Akĩũria ũrĩa wogitanĩte atĩrĩ, “Ũraringa Mũhibirania wanyu nĩkĩ?”
അടുത്തദിവസം അദ്ദേഹം പുറത്തേക്കു പോയപ്പോൾ രണ്ട് എബ്രായർ ശണ്ഠയിടുന്നതു കണ്ടു. കുറ്റക്കാരനോട്, “നീ നിന്റെ സ്നേഹിതനെ അടിക്കുന്നതെന്ത്?” എന്ന് അദ്ദേഹം ചോദിച്ചു.
14 Nake mũndũ ũcio akĩmũũria atĩrĩ, “Nũũ wagũtuire mwathi na mũtuithania wa maciira maitũ? Anga nĩũreciiria kũnjũraga o ta ũrĩa ũrooragire Mũmisiri?” Nake Musa agĩĩtigĩra na agĩĩciiria atĩrĩ, “Ũrĩa ndĩrekire no nginya ũkorwo nĩũmenyekete.”
“നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?” അവൻ ചോദിച്ചു. അപ്പോൾ മോശ, “ഞാൻ ചെയ്തത് എല്ലാവരും അറിഞ്ഞുകാണും” എന്നു ചിന്തിച്ച് ഭയപ്പെട്ടു.
15 Rĩrĩa Firaũni aiguire ũhoro ũcio, akĩgeria kũũragithia Musa, nowe Musa akĩũrĩra Firaũni agĩthiĩ gũtũũra Midiani, kũrĩa aikarire thĩ hakuhĩ na gĩthima.
ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശയെ കൊല്ലുന്നതിന് അന്വേഷിച്ചു. എന്നാൽ മോശ ഫറവോന്റെ അടുക്കൽനിന്ന് മിദ്യാനിൽ താമസിക്കാനായി ഓടിപ്പോയി; അവിടെ അദ്ദേഹം ഒരു കിണറ്റിനരികെ ഇരുന്നു.
16 Na rĩrĩ, Jethero mũthĩnjĩri-ngai wa Midiani aarĩ na airĩtu ake mũgwanja, nao magĩũka gũtaha maaĩ na kũiyũria mĩharatĩ manyuithie rũũru rwa mbũri rwa ithe wao.
മിദ്യാനിലെ ഒരു പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു; അവർ തങ്ങളുടെ പിതാവിന്റെ ആട്ടിൻപറ്റത്തിനു കുടിക്കാനുള്ള വെള്ളം കോരി തൊട്ടികളിൽ നിറയ്ക്കാൻ അവിടെ എത്തി.
17 Arĩithi amwe nĩmookire na makĩingata airĩtu acio, no Musa agĩũkĩra, akĩmateithũra na akĩhe ũhiũ wao maaĩ.
ചില ഇടയന്മാർ വന്ന് അവരെ ഓടിച്ചുകളഞ്ഞു. എന്നാൽ മോശ എഴുന്നേറ്റ് അവരെ സഹായിച്ചു. അവരുടെ ആട്ടിൻപറ്റത്തിനു വെള്ളം കൊടുത്തു.
18 Rĩrĩa airĩtu acio maainũkire kũrĩ ithe wao Reueli-rĩ, akĩmooria atĩrĩ, “Nĩ kĩĩ gĩatũma mũcooke narua ũguo ũmũthĩ?”
അവർ പിതാവായ രെയൂവേലിന്റെ അടുക്കൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം അവരോട്, “നിങ്ങൾ ഇന്ന് ഇത്രയും നേരത്തേ മടങ്ങിയെത്തിയതെങ്ങനെ?” എന്നു ചോദിച്ചു.
19 Makĩmũcookeria atĩrĩ, “Mũmisiri ũmwe nĩatũteithũrire kũrĩ arĩithi; o na nĩwe ũtũtahĩire maaĩ na atũheera mbũri ciitũ maaĩ.”
അതിന് അവർ, “ഒരു ഈജിപ്റ്റുകാരൻ ഞങ്ങളെ ഇടയന്മാരുടെ കൈയിൽനിന്നു രക്ഷിച്ചു. അദ്ദേഹം ഞങ്ങൾക്കും ആട്ടിൻപറ്റത്തിനും വെള്ളം കോരിത്തരികയും ചെയ്തു” എന്നു മറുപടി പറഞ്ഞു.
20 Jethero akĩmooria atĩrĩ, “Na akĩrĩ kũ?” “Mũmũtigire nĩkĩ? Thiĩi mũmwĩte, oke arĩĩanĩre na ithuĩ.”
അപ്പോൾ അദ്ദേഹം പുത്രിമാരോട്, “അദ്ദേഹം എവിടെ? നിങ്ങൾ അദ്ദേഹത്തെ വിട്ടിട്ടുപോന്നത് എന്ത്? നിങ്ങൾ അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിക്കുക” എന്നു പറഞ്ഞു.
21 Nake Musa agĩĩtĩkĩra gũikara kwa mũndũ ũcio, nake akĩmũhe mwarĩ wetagwo Zipora amũhikie.
മോശ ആ മനുഷ്യനോടുകൂടെ താമസിക്കാമെന്നു സമ്മതിച്ചു. അദ്ദേഹം തന്റെ മകൾ സിപ്പോറയെ മോശയ്ക്കു വിവാഹംചെയ്തുകൊടുത്തു.
22 Zipora agĩciara kaana ga kahĩĩ, nake Musa agĩgeeta Gerishomu, tondũ oigire atĩrĩ, “Nduĩkĩte mũgeni bũrũri wene.”
തുടർന്നു സിപ്പോറ ഒരു മകനെ പ്രസവിച്ചു. “അന്യനാട്ടിൽ ഞാനൊരു പ്രവാസിയായിത്തീർന്നിരിക്കുന്നു,” എന്നു പറഞ്ഞ് മോശ അവന് ഗെർശോം എന്നു പേരിട്ടു.
23 Thuutha wa ihinda iraaya-rĩ, mũthamaki wa bũrũri wa Misiri nĩakuire. Andũ a Isiraeli magĩcaaya nĩ ũndũ wa ũkombo, na makĩrĩrĩra Ngai; nakĩo kĩrĩro kĩao atĩ mateithio nĩ ũndũ wa ũkombo gĩgĩkinyĩra Ngai.
വളരെ നാളുകൾക്കുശേഷം ഈജിപ്റ്റുരാജാവ് മരിച്ചു. ഇസ്രായേൽമക്കൾ തങ്ങളുടെ അടിമവേലനിമിത്തം ഞരങ്ങി നിലവിളിച്ചു. അടിമവേലനിമിത്തം അവരിൽനിന്നുയർന്ന നിലവിളി ദൈവത്തിന്റെ അടുക്കൽ എത്തി.
24 Nake Ngai akĩigua gũcaaya kwao nake akĩririkana kĩrĩkanĩro gĩake na Iburahĩmu, na Isaaka na Jakubu.
ദൈവം അവരുടെ ദീനരോദനം കേട്ടു; അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുമുള്ള തന്റെ ഉടമ്പടി അവിടന്ന് ഓർത്തു.
25 Nĩ ũndũ ũcio Ngai akĩona gũtangĩka kwa andũ a Isiraeli, nake akĩrũmbũiya ũhoro wao.
ദൈവം ഇസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അവരെക്കുറിച്ചു ചിന്തിച്ചു.