< Thaama 17 >

1 Mũingĩ wothe wa Isiraeli ũkiumagara kuuma Werũ wa Sini, ũkoimaga handũ hamwe ũgathiĩ harĩa hangĩ o ta ũrĩa Jehova aathanaga. Makĩamba hema ciao Refidimu, no gũtiarĩ maaĩ ma kũnyuuo nĩ andũ acio.
യഹോവ കൽപ്പിച്ചതനുസരിച്ച് ഇസ്രായേല്യസമൂഹം ഒന്നാകെ സീൻമരുഭൂമിയിൽനിന്ന് യാത്രതിരിച്ചു. അവർ യഹോവയുടെ കൽപ്പനപ്രകാരം പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചതിനുശേഷം രെഫീദീമിൽ എത്തി; താവളമടിച്ചു. എന്നാൽ അവിടെ ജനത്തിനു കുടിക്കാൻ വെള്ളം ഇല്ലായിരുന്നു.
2 Nĩ ũndũ ũcio andũ acio makĩnegenia Musa, makĩmwĩra atĩrĩ, “Tũhe maaĩ ma kũnyua.” Nake Musa akĩmacookeria atĩrĩ, “Mũranegenia nĩkĩ? Nĩ kĩĩ gĩgũtũma mũgerie Jehova?”
“ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ,” എന്നു പറഞ്ഞ് അവർ മോശയോടു കലഹിച്ചു. മോശ അവരോട്, “നിങ്ങൾ എന്തിനാണ് എന്നോടു കലഹിക്കുന്നത്? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
3 No andũ nĩmanyootire marĩ kũu, nao magĩtetia Musa makĩmũũria atĩrĩ, “Watũrutire bũrũri wa Misiri nĩkĩ, tũũke ũtũũrage na nyoota ithuĩ na ciana ciitũ na ũhiũ witũ?”
എന്നാൽ അവിടെവെച്ചു ജനത്തിനു ദാഹിക്കുകയും അവർ മോശയോടു പിറുപിറുക്കുകയും ചെയ്തു. “ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും കന്നുകാലികളും ദാഹിച്ചു മരിക്കേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത് എന്തിന്?” അവർ ചോദിച്ചു.
4 Nake Musa agĩkaĩra Jehova akĩmũũria atĩrĩ, “Ngwĩka atĩa na andũ aya? Marĩ hakuhĩ kũhũũra na mahiga nyuguto.”
അപ്പോൾ മോശ യഹോവയോട്, “ഞാൻ ഈ ജനത്തിന് എന്താണു ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയാൻ പോകുന്നു” എന്നു നിലവിളിച്ചു.
5 Jehova agĩcookeria Musa, akĩmwĩra atĩrĩ, “Thiĩ mbere ya andũ aya. Thiĩi na athuuri amwe a Isiraeli na ũkuue rũthanju rũrĩa wagũthire Nili naruo.
അതിനുത്തരമായി, “നീ ജനത്തിനുമുമ്പായി നടക്കുക. ഇസ്രായേലിലെ ഏതാനും ഗോത്രത്തലവന്മാരെയും കൂടെ കൊണ്ടുപോകണം. നീ നൈൽനദിയെ അടിച്ച വടി കൈയിൽ എടുത്തുകൊള്ളണം.
6 Niĩ ngũrũgama hau mbere yaku, o hau hakuhĩ na rwaro rwa ihiga kũu Horebu. Gũtha ihiga, na maaĩ nĩmekuuma thĩinĩ warĩo nĩguo andũ manyue.” Nĩ ũndũ ũcio Musa agĩĩka ũguo athuuri a Isiraeli makĩonaga.
അവിടെ ഹോരേബിലെ പാറമേൽ ഞാൻ നിന്റെ മുമ്പിൽ നിൽക്കും. നീ പാറയെ അടിക്കണം, അതിൽനിന്നു, ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. മോശ ഇസ്രായേല്യ ഗോത്രത്തലവന്മാർ കാൺകെ അങ്ങനെ ചെയ്തു.
7 Nake agĩĩta handũ hau Masa na Meriba, tondũ nĩho andũ a Isiraeli maanegenirie na makĩgeria Jehova, makĩũragia atĩrĩ, “Ĩĩ Jehova arĩ hamwe na ithuĩ kana aca?”
ഇസ്രായേല്യർ കലഹിക്കുകയും “യഹോവ ഞങ്ങളുടെ മധ്യേയുണ്ടോ ഇല്ലയോ?” എന്നു പറഞ്ഞുകൊണ്ട് യഹോവയെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം ആ സ്ഥലത്തിന് മസ്സാ എന്നും മെരീബാ എന്നും പേരിട്ടു.
8 Andũ a Amaleki nĩmookire makĩhithũkĩra andũ a Isiraeli kũu Refidimu.
അമാലേക്യർ വന്ന് രെഫീദീമിൽവെച്ച് ഇസ്രായേല്യരെ ആക്രമിച്ചു.
9 Musa akĩĩra Joshua atĩrĩ, “Thuura andũ amwe aitũ mumagare mũkahũũrane na andũ a Amaleki. Rũciũ ngaarũgama kĩrĩma igũrũ nyiitĩte rũthanju rwa Ngai na guoko.”
മോശ യോശുവയോട്, “നമ്മുടെ പുരുഷന്മാരിൽ ചിലരെ തെരഞ്ഞെടുത്തുകൊണ്ട് അമാലേക്യരോടു പൊരുതാൻ പുറപ്പെടുക. ദൈവത്തിന്റെ വടി കൈയിൽ പിടിച്ചുകൊണ്ടു നാളെ ഞാൻ കുന്നിൻമുകളിൽ നിൽക്കും” എന്നു പറഞ്ഞു.
10 Nĩ ũndũ ũcio Joshua akĩhũũrana na andũ a Amaleki o ta ũrĩa Musa aathanĩte; nake Musa, na Harũni na Huri makĩhaica kĩrĩma-inĩ.
മോശ ആജ്ഞാപിച്ചതനുസരിച്ചു യോശുവ അമാലേക്യരോടു പോരാടി. മോശയും അഹരോനും ഹൂരും കുന്നിൻമുകളിലേക്കു പോയി.
11 Rĩrĩa rĩothe Musa akoragwo oete moko make na igũrũ-rĩ, andũ a Isiraeli makahootana, no rĩrĩa agũithia moko make, andũ a Amaleki makahootana.
മോശ തന്റെ കൈ ഉയർത്തിപ്പിടിക്കുമ്പോൾ ഇസ്രായേല്യർ ജയിക്കും; കൈ താഴ്ത്തുമ്പോൾ അമാലേക്യർ ജയിക്കും.
12 Rĩrĩa Musa aanogire moko-rĩ, makĩoya ihiga makĩiga thĩ akĩrĩikarĩra. Harũni na Huri magĩkĩnyiitĩrĩra moko make, o ũmwe akanyiitĩrĩra guoko kũmwe, na ũcio ũngĩ kũu kũngĩ. Nĩ ũndũ ũcio moko ma Musa magĩikara mambarairio nginya riũa rĩgĩthũa.
മോശയുടെ കൈകൾ കുഴഞ്ഞപ്പോൾ അവർ ഒരു കല്ല് അദ്ദേഹത്തിന്റെ അടുക്കൽ വെക്കുകയും അദ്ദേഹം അതിൽ ഇരിക്കുകയും ചെയ്തു. അഹരോനും ഹൂരും—ഒരാൾ ഒരുവശത്തും മറ്റേയാൾ മറ്റേവശത്തും നിന്ന്—അദ്ദേഹത്തിന്റെ കൈകളെ ഉയർത്തിപ്പിടിച്ചു; അങ്ങനെ, സൂര്യാസ്തമയംവരെ അദ്ദേഹത്തിന്റെ കൈകൾ നേരേ നിന്നു.
13 Nĩ ũndũ ũcio Joshua akĩhoota mbũtũ cia andũ a Amaleki na rũhiũ rwa njora.
യോശുവ അമാലേക്യസൈന്യത്തെ വാൾകൊണ്ടു കീഴടക്കി.
14 Ningĩ Jehova akĩĩra Musa atĩrĩ, “Andĩka ũndũ ũyũ ibuku-inĩ rĩa gĩkũnjo ũrĩ ũndũ wa gũtũũra ũririkanagwo na ũreke Joshua aũigue, tondũ nĩngeheria rĩĩtwa rĩa Amaleki biũ nao matigacooka kũririkanwo gũkũ thĩ.”
ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ അമാലേക്യരുടെ ഓർമ ആകാശത്തിൻകീഴിൽനിന്ന് നിശ്ശേഷം മായിച്ചുകളയും. അതുകൊണ്ടു നീ അവിസ്മരണീയമായ ഒരു കാര്യം എന്ന നിലയ്ക്ക് ഇത് ഒരു ചുരുളിൽ എഴുതിവെക്കണം; യോശുവ അതു നിശ്ചയമായും കേൾക്കുകയും വേണം.”
15 Musa agĩaka kĩgongona na agĩgĩĩta atĩrĩ “Jehova Nĩwe Bendera yakwa.”
മോശ ഒരു യാഗപീഠം പണിത് അതിനു “യഹോവ നിസ്സി” എന്നു പേരിട്ടു.
16 Akiuga atĩrĩ, “Nĩgũkorwo moko nĩmambararirio na igũrũ kwerekera gĩtĩ-inĩ kĩa ũnene kĩa Jehova. Jehova arĩhũũranaga na andũ a Amaleki kuuma njiarwa na njiarwa.”
“യഹോവയുടെ സിംഹാസനത്തിലേക്കു കൈകൾ ഉയർത്തപ്പെടുമെന്നും, യഹോവ അമാലേക്യരോടു തലമുറതലമുറയായി യുദ്ധംചെയ്യും” എന്നും അദ്ദേഹം പറഞ്ഞു.

< Thaama 17 >