< Thaama 15 >

1 Hĩndĩ ĩyo Musa na andũ a Isiraeli makĩinĩra Jehova rwĩmbo rũrũ: “Nĩngũinĩra Jehova, nĩgũkorwo nĩwe ũtũũgĩrĩtio mũno. Mbarathi amĩikĩtie iria-inĩ hamwe na mũmĩhaici.
മോശെയും യിസ്രായേൽമക്കളും അന്ന് യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ: “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അങ്ങ് മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അങ്ങ് കടലിൽ തള്ളിയിട്ടിരിക്കുന്നു.
2 Jehova nĩwe hinya wakwa na rwĩmbo rwakwa; nĩwe ũtuĩkĩte ũhonokio wakwa. Nĩwe Ngai wakwa na nĩndĩĩmũgoocaga, Nĩwe Ngai wa baba na nĩndĩĩmũtũũgagĩria.
എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവിടുന്ന് എനിക്ക് രക്ഷയായിത്തീർന്നു. അവിടുന്ന് എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവിടുന്ന് എന്റെ പിതാവിൻ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും.
3 Jehova nĩ njamba ya ita; Jehova nĩrĩo rĩĩtwa rĩake.
യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവിടുത്തെ നാമം.
4 Ngaari cia ita cia Firaũni na mbũtũ yake aamĩikirie iria-inĩ. Anene arĩa ega mũno a Firaũni moorĩire maaĩ-inĩ ma Iria Itune.
ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അങ്ങ് കടലിൽ തള്ളിയിട്ടു; അവന്റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി.
5 Maaĩ marĩa mariku nĩmamathikĩte; Nao magakĩrikĩra kũrĩa kũriku ta ihiga.
സമുദ്രം അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.
6 “Wee Jehova, guoko gwaku kwa ũrĩo kwarĩ gwa kũgegania, gũkagĩa hinya. Wee Jehova, guoko gwaku kwa ũrĩo nĩ gwathuthangire thũ.
യഹോവേ, അങ്ങയുടെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ, അങ്ങയുടെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.
7 Nĩ ũndũ wa ũnene waku wa magegania, nĩwakurumanirie arĩa magũũkĩrĩire. Nĩwaitũrũrire marakara maku mahiũ; makĩmacina taarĩ mahuti.
അങ്ങ് എതിരാളികളെ മഹാശക്തിയാൽ സംഹരിക്കുന്നു; അങ്ങ് അവിടുത്തെ ക്രോധം അയയ്ക്കുന്നു; അത് അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
8 Na ũndũ wa mũrurumo wa mĩhũmũ ya maniũrũ maku-rĩ, maaĩ nĩmeiganĩrĩire hĩba. Makũmbĩ ma maaĩ makĩrũgama ta rũthingo; maaĩ ma kũrĩa kũriku makĩnyiitana gatagatĩ ka iria.
അവിടുത്തെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.
9 “Thũ nayo yetĩĩte, ĩkoiga atĩrĩ, ‘Nĩngamarũmĩrĩra na ihenya, ndĩmakinyĩre. Ngagayania indo iria matahĩte, ndĩĩhũũnĩrĩrie nacio. Nĩngũcomora rũhiũ rwakwa rwa njora, nakuo guoko gwakwa kũmaniine.’
“ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആഗ്രഹം അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും” എന്ന് ശത്രു പറഞ്ഞു.
10 No wahuhire rũhuho rũkĩhurutana, narĩo iria rĩkĩmathika, makĩrika ta kĩgera maaĩ-inĩ maingĩ.
൧൦നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു.
11 “Wee Jehova-rĩ, nũũ ũhaana tawe harĩ ngai ciothe? Nũũ ũhaana tawe, wee ũrĩ ũtheru wa magegania, wee wĩtigĩrĩtwo nĩ ũndũ wa riiri waku, wee wĩkaga maũndũ ma magegania?
൧൧യഹോവേ, ദേവന്മാരിൽ നിനക്ക് തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്ക് തുല്യൻ ആർ?
12 Watambũrũkirie guoko gwaku kwa ũrĩo, nayo thĩ ĩkĩmameria.
൧൨നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.
13 “Nĩ ũndũ wa wendo waku ũtathiraga, nĩũgũtongoria andũ arĩa ũkũũrĩte. Nĩũkamatongoria na ũndũ wa hinya waku, ũmatware nginya gĩikaro gĩaku gĩtheru.
൧൩നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്ക് നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
14 Ndũrĩrĩ ikaigua, nacio ciinaine; ruo rũnyiite andũ a Filistia.
൧൪ജാതികൾ കേട്ട് നടുങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു.
15 Aathani a Edomu nĩmakamaka mũno, na atongoria a Moabi manyiitwo nĩ kũinaina, andũ a Kaanani makaiyũrwo nĩ maaĩ nda;
൧൫ഏദോമ്യപ്രഭുക്കന്മാർ സംഭ്രമിച്ചു; മോവാബ്യവീരന്മാർ ഭയന്നുവിറച്ചു; കനാന്യ നിവാസികളെല്ലാം അധൈര്യപ്പെട്ടു.
16 guoya na kĩmako nĩikamakinyĩrĩra. Na ũndũ wa hinya wa guoko gwaku-rĩ, makahaana ta ihiga matekwĩnyagunyia, nginya andũ aku, Wee Jehova, maringe, nginya andũ arĩa wegũrĩire maringe.
൧൬ഭയവും ഭീതിയും അവരുടെ മേൽ വീണു, നിന്‍റെ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നുപോയി.
17 Ũkaamarehe thĩinĩ na ũmahaande kĩrĩma-inĩ kĩa igai rĩaku, o handũ harĩa, Wee Jehova, wombire hatuĩke gĩikaro gĩaku, handũ-harĩa-haamũre, harĩa Wee Jehova, wahaandire na moko maku.
൧൭നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.
18 Jehova agaathamaka tene na tene.”
൧൮യഹോവ എന്നും എന്നേക്കും രാജാവായി വാഴും”.
19 Hĩndĩ ĩrĩa mbarathi cia Firaũni, na ngaari cia ita, na andũ arĩa maathiiaga mahaicĩte mbarathi maatoonyire iria-inĩ-rĩ, Jehova agĩcookania maaĩ ma iria, makĩmathika. No rĩrĩ, andũ a Isiraeli maatuĩkanirie iria-inĩ mathiĩrĩire thĩ nyũmũ.
൧൯എന്നാൽ ഫറവോന്റെ കുതിരകൾ അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.
20 Hĩndĩ ĩyo Miriamu ũrĩa mũnabii mũndũ-wa-nja, mwarĩ wa nyina na Harũni, akĩoya kĩhembe gĩa kũinio, nao atumia othe makĩmuuma thuutha marĩ na ihembe ciao makĩinaga.
൨൦അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.
21 Miriamu akĩmainĩra atĩrĩ: “Inĩrai Jehova, nĩgũkorwo nĩwe ũtũũgĩrĩtio mũno. Mbarathi amĩikĩtie iria-inĩ, hamwe na mũmĩhaici.”
൨൧മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: “യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു”.
22 Ningĩ Musa agĩtongoria Isiraeli kuuma Iria Itune magĩthiĩ Werũ wa Shuri. Magĩthiĩ rũgendo rwa mĩthenya ĩtatũ werũ-inĩ na matekuona maaĩ.
൨൨അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്ന്, മൂന്നുദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.
23 Rĩrĩa maakinyire Mara, matingĩahotire kũnyua maaĩ makuo tondũ maarĩ marũrũ. (Nĩkĩo handũ hau hetagwo Mara.)
൨൩മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്ക് കഴിഞ്ഞില്ല; അത് കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ട് അതിന് മാറാ എന്ന് പേരിട്ടു.
24 Nĩ ũndũ ũcio andũ magĩtetia Musa, makiuga atĩrĩ, “Tũkũnyua kĩ?”
൨൪അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും” എന്ന് പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു.
25 Nake Musa agĩkaĩra Jehova, nake Jehova akĩmuonia kamũtĩ. Agĩgaikia maaĩ-inĩ, namo makĩgĩa mũcamo mwega. O hau Jehova agĩathana, akĩmathondekera watho na uuge wa kũrũmagĩrĩrwo, na akĩmagereria ho.
൨൫അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു:
26 Akiuga atĩrĩ, “Mũngĩthikĩrĩria mũgambo wa Jehova Ngai wanyu wega, na mwĩke maũndũ marĩa magĩrĩire maitho-inĩ make, mũngĩrũmbũiya maathani make na mũmenyerere wathani wake wothe-rĩ, ndikamũrehera mũrimũ o na ũmwe wa ĩrĩa ndareheire andũ a Misiri, nĩgũkorwo niĩ nĩ niĩ Jehova, ũrĩa ũmũhonagia.”
൨൬“നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് അവന് പ്രസാദമുള്ളതു ചെയ്യുകയും അവന്റെ കല്പനകൾ അനുസരിച്ച് അവന്റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ ഈജിപ്റ്റുകാരുടെമേൽ വരുത്തിയ വ്യാധികളിൽ ഒന്നും നിനക്ക് വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്ന് അരുളിച്ചെയ്തു.
27 Ningĩ magĩkinya Elimu, harĩa haarĩ ithima ikũmi na igĩrĩ, na mĩtende mĩrongo mũgwanja, nao makĩamba hema hau hakuhĩ na maaĩ.
൨൭പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.

< Thaama 15 >