< Kohelethu 5 >
1 Atĩrĩrĩ, ceemaga ũgĩtoonya nyũmba ya Ngai. Gũkuhĩrĩria na kũigua ndeto ciake nĩ kwega gũkĩra igongona rĩrĩa rĩrutagwo nĩ andũ arĩa akĩĩgu, tondũ matimenyaga nĩ ũũru mareeka.
൧ദൈവാലയത്തിലേക്ക് പോകുമ്പോൾ പാദം സൂക്ഷിക്കുക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു ശ്രദ്ധിച്ച് കേൾക്കുന്നതാണ് നല്ലത്; പരിജ്ഞാനമില്ലാത്തതുകൊണ്ടാണ് അവർ ദോഷം ചെയ്യുന്നത്.
2 Tiga kũhiũha kwaria ũtambĩte gwĩciiria, ndũgetĩkĩrie ngoro yaku ĩhiũhe kwaria ũndũ mbere ya Ngai. Ngai arĩ igũrũ, nawe ũrĩ gũkũ thĩ, nĩ ũndũ ũcio nyiihagia ciugo ciaku.
൨അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിക്കുവാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലയോ; ആകയാൽ നിന്റെ വാക്കുകൾ ചുരുക്കമായിരിക്കട്ടെ.
3 O ta ũrĩa mĩhangʼo mĩingĩ ĩtũmaga mũndũ aroote-rĩ, ũguo no taguo mũndũ mũkĩĩgu aingĩhagia mĩario.
൩കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ട് സ്വപ്നം ഉണ്ടാകുന്നു. ഭോഷൻ വാക്കുകളുടെ പെരുപ്പംകൊണ്ട് വൃഥാ സംസാരിക്കുന്നു.
4 Hĩndĩ ĩrĩa wehĩta mwĩhĩtwa harĩ Ngai, ndũkanahũthĩrĩrie kũũhingia. Nĩ ũndũ we ndakenagio nĩ andũ akĩĩgu; hingagia mwĩhĩtwa waku.
൪ദൈവത്തിന് നേർച്ച നേർന്നാൽ ആ നേർച്ച അർപ്പിക്കുവാൻ താമസിക്കരുത്; മൂഢന്മാരിൽ അവന് പ്രസാദമില്ല; നീ നേർന്നത് അർപ്പിക്കുക.
5 Nĩ kaba kwaga kwĩhĩta, gũkĩra kwĩhĩta na kwaga kũhingia mwĩhĩtwa.
൫നേർന്നിട്ട് അർപ്പിക്കാതെ ഇരിയ്ക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നത് നല്ലത്.
6 Ndũkareke kanua gaku gatũme wĩhie. Ndũkanoigĩre mbere ya mũtũmwo wa hekarũ atĩrĩ, “Mwĩhĩtwa wakwa ndehĩtire na mahĩtia.” Nĩ kĩĩ kĩngĩtũma ũrakarie Ngai na uuge waku, nake athũkie wĩra wa moko maku?
൬നിന്റെ വായ് നിന്റെ ദേഹത്തിന് പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്ന് നീ ദൂതന്റെ സന്നിധിയിൽ പറയുകയും അരുത്; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ച് നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നത് എന്തിന്?
7 Irooto nyingĩ na ciugo nyingĩ nĩ cia tũhũ. Nĩ ũndũ ũcio ikaraga wĩtigĩrĩte Ngai.
൭സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ട്; നീയോ ദൈവത്തെ ഭയപ്പെടുക.
8 Ũngĩkoona mũthĩĩni akĩhinyĩrĩrio, na akaagithio ciira wa ma na kĩhooto bũrũri-inĩ, ndũkanamakio nĩ maũndũ macio; nĩgũkorwo mũnene ũmwe aroragwo nĩ mũnene ũngĩ, na igũrũ wa acio eerĩ nĩ harĩ angĩ anene kũmakĩra.
൮ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.
9 Uumithio wa bũrũri nĩ wa andũ othe; o na mũthamaki we mwene oonaga uumithio kuuma mĩgũnda-inĩ.
൯കൃഷിതൽപരനായ രാജാവ് ദേശത്തിന് എല്ലാറ്റിലും ഉപകാരി ആയിരിക്കുന്നു. രാജാവുപോലും ആ വിളവിൽനിന്ന് ഭക്ഷണം കഴിക്കുന്നു.
10 Mũndũ ũrĩa wothe wendeete mbeeca ndarĩ hĩndĩ aciiganagia; nake ũrĩa wothe wendeete ũtonga ndaiganagwo nĩ kĩrĩa oonaga. Ũndũ ũyũ o naguo no wa tũhũ.
൧൦ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും തൃപ്തി വരുന്നില്ല. സമൃദ്ധിയിൽ കണ്ണുള്ളവന് ആദായം വർദ്ധിച്ചിട്ടും തൃപ്തി വരുന്നില്ല. അതും മായ തന്നെ.
11 O ũrĩa indo ikĩragĩrĩria kuongerereka, noguo arĩa macirĩĩaga mongererekaga. Mwene cio agunĩkaga nakĩ, tiga o gũciĩrorera na maitho?
൧൧വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന് കണ്ണുകൊണ്ട് കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?
12 Toro wa mũndũ ũrĩa ũrutaga wĩra nĩ mwega, o na angĩrĩa irio nini kana nyingĩ, no ũingĩ wa indo cia gĩtonga ndũrekaga kĩone toro.
൧൨അദ്ധാനിക്കുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.
13 Nĩnyonete ũndũ mũũru na wa kĩeha gũkũ thĩ kwaraga riũa: ũtonga ũrĩa mũndũ eigagĩra ũkaya kũmũthũkia we mwene,
൧൩സൂര്യനുകീഴിൽ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്: ഉടമസ്ഥൻ തനിക്ക് അനർത്ഥത്തിനായി സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്ത് തന്നെ.
14 kana ũtonga ũrĩa ũthiraga na njĩra ya mũtino, atĩ angĩgaaciara kahĩĩ, gatirĩ kĩndũ kangĩgaya.
൧൪ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകുകയില്ല.
15 Mũndũ oimaga nda ya nyina arĩ njaga, na o ũguo okaga, noguo athiiaga. Ndarĩ kĩndũ o nakĩ kiumanĩte na wĩra wake agaakuua na moko make.
൧൫അവൻ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായി അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.
16 Ũndũ ũyũ o naguo nĩ mũũru, na wa kĩeha: Atĩ o ũrĩa mũndũ okaga, noguo athiiaga, nake-rĩ, nĩ ũndũ ũrĩkũ egunaga naguo, kuona atĩ enogagĩria o rũhuho?
൧൬അതും ഒരു വല്ലാത്ത തിന്മ തന്നെ; അവൻ വന്നതുപോലെ തന്നെ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന് എന്ത് പ്രയോജനം?
17 Matukũ-inĩ make mothe arĩĩagĩra nduma-inĩ, arĩ na gũtangĩka kũnene, na kũhinyĩrĩrĩka, o na marakara.
൧൭അവൻ ജീവകാലം എല്ലാം ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.
18 Ngĩcooka ngĩmenya atĩ nĩ wega na nĩ kwagĩrĩire mũndũ arĩĩage na anyuuage, na akenagĩre gwĩtungumania gwake arĩ gũkũ thĩ kwaraga riũa matukũ-inĩ manini ma gũtũũra muoyo marĩa aheetwo nĩ Ngai, tondũ rĩu nĩrĩo igai rĩake.
൧൮ഞാൻ ശുഭവും യോഗ്യവുമായി കണ്ടത്: ദൈവം ഒരുവന് കൊടുക്കുന്ന ആയുഷ്കാലമെല്ലാം അവൻ തിന്നുകുടിച്ച് സൂര്യനു കീഴിലുള്ള തന്റെ സകലപ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നെ; അതാകുന്നു അവന്റെ ഓഹരി.
19 Na ningĩ-rĩ, mũndũ o wothe angĩheo ũtonga na indo nĩ Ngai, na amũhotithie gũcikenera, nake aamũkĩre igai rĩake na akenio nĩ wĩra wake-rĩ, kĩu nĩ kĩheo aheetwo nĩ Ngai.
൧൯ദൈവം ധനവും ഐശ്വര്യവും നല്കുകയും, അതനുഭവിച്ച് തന്റെ ഓഹരി ലഭിച്ച് തന്റെ പ്രയത്നത്തിൽ സന്തോഷിക്കുവാൻ അധികാരം കൊടുത്തിരിക്കുകയും ചെയ്യുന്ന ഏതു മനുഷ്യനും അത് ദൈവത്തിന്റെ ദാനം തന്നെ.
20 Ti kaingĩ mũndũ ũcio ataranagia ũhoro wa matukũ ma muoyo wake, tondũ Ngai nĩamũikaragia arĩ na gĩkeno ngoro-inĩ.
൨൦ദൈവം അവന് ഹൃദയസന്തോഷം അരുളുന്നതുകൊണ്ട് അവൻ തന്റെ ആയുഷ്കാലത്തെപ്പറ്റി ഏറെ വിചാരപ്പെടുകയില്ല.