< Danieli 4 >

1 Nĩ niĩ Mũthamaki Nebukadinezaru, Ndĩramwandĩkĩra marũa maya inyuĩ andũ a iruka ciothe, na ndũrĩrĩ, na andũ a rwario o ruothe arĩa matũũraga thĩ yothe: Mũrogaacĩra makĩria!
നെബൂഖദ്നേസർരാജാവു സർവ്വഭൂമിയിലും പാർക്കുന്ന സകലവംശങ്ങൾക്കും ജാതികൾക്കും ഭാഷക്കാർക്കും എഴുതുന്നതു: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ.
2 Ndĩ na gĩkeno ngĩmũmenyithia morirũ na maũndũ ma kũgegania marĩa Ngai-ũrĩa-ũrĩ-Igũrũ mũno anjĩkĩire.
അത്യുന്നതനായ ദൈവം എങ്കൽ പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നതു നന്നെന്നു എനിക്കു തോന്നിയിരിക്കുന്നു.
3 Kaĩ morirũ make nĩ manene-ĩ!
അവന്റെ അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.
4 Atĩrĩrĩ, niĩ Nebukadinezaru ndarĩ gwakwa mũciĩ, njiganĩire na ngagaacĩra nyũmba-inĩ yakwa ya ũthamaki.
നെബൂഖദ്നേസർ എന്ന ഞാൻ എന്റെ അരമനയിൽ സ്വൈരമായും എന്റെ രാജധാനിയിൽ സുഖമായും വസിച്ചിരിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു,
5 Na rĩrĩ, ũtukũ ũmwe ndarootire kĩroto kĩrĩa kĩamakirie mũno. Ngomete ũrĩrĩ-inĩ wakwa-rĩ, maũndũ marĩa mahĩtũkagĩra meciiria-inĩ makwa na cioneki ikĩndua nda.
അതുനിമിത്തം ഭയപ്പെട്ടു, കിടക്കയിൽവെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും വ്യാകുലപ്പെട്ടു.
6 Nĩ ũndũ ũcio ngĩathana ngiuga atĩ andũ arĩa othe oogĩ a Babuloni mareehwo mbere yakwa nĩguo mandaũrĩre kĩroto kĩu.
സ്വപ്നത്തിന്റെ അർത്ഥം അറിയിക്കേണ്ടതിന്നു ബാബേലിലെ സകലവിദ്വാന്മാരെയും എന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഞാൻ കല്പിച്ചു.
7 Rĩrĩa ago, na aragũri, na arori a njata na arathi mohoro mookire, ngĩmeera ũrĩa ndarooteete, no nĩmaremirwo nĩ kũndaũrĩra kĩroto kĩu.
അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തു വന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവർ അർത്ഥം അറിയിച്ചില്ല താനും.
8 No thuutha wao, Danieli agĩũka mbere yakwa, na niĩ ngĩmwĩra ũrĩa ndarooteete. (Nĩwe wĩtagwo Beliteshazaru tondũ etanĩtio na ngai yakwa, nake akoragwo na roho wa ngai iria theru thĩinĩ wake.)
ഒടുവിൽ എന്റെ ദേവന്റെ നാമധേയപ്രകാരം ബേല്ത്ത് ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു; അവനോടു ഞാൻ സ്വപ്നം വിവരിച്ചതെന്തെന്നാൽ:
9 Ngĩĩra Beliteshazaru, mũnene wa ago othe atĩrĩ, “Nĩnjũũĩ atĩ roho wa ngai iria theru ũrĩ thĩinĩ waku, na gũtirĩ ũndũ ũrĩ hitho-inĩ ũngĩkũrema. Gĩkĩ nĩkĩo kĩroto gĩakwa; nawe he ũtaũri wakĩo.
മന്ത്രവാദിശ്രേഷ്ഠനായ ബേല്ത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാൻ അറിയുന്നതുകൊണ്ടു ഞാൻ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അർത്ഥവും പറക.
10 Ici nĩcio cioneki iria ndonire rĩrĩa ndaakomete ũrĩrĩ-inĩ wakwa: Ndarorire ngĩona hau mbere yakwa harũngiĩ mũtĩ ũrĩ bũrũri gatagatĩ. Naguo warĩ mũraihu mũno.
കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനമാവിതു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അതു ഏറ്റവും ഉയരമുള്ളതായിരുന്നു.
11 Mũtĩ ũcio ũkĩneneha ũkĩgĩa na hinya nako gacũmbĩrĩ kaguo gakahutia matu mairũ; naguo wonekaga nginya ituri ciothe cia thĩ.
ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സർവ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു.
12 Mathangũ maguo maarĩ mathaka, na maciaro maguo makaingĩha warĩ na irio cia kũhũũnia andũ othe. Nyamũ cia gĩthaka ciaikaraga kĩĩruru-inĩ kĩaguo, nacio nyoni cia rĩera-inĩ igaikaraga honge-inĩ ciaguo; indo ciothe iria irĩ muoyo ciarĩĩaga maciaro maguo.
അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണലിളെച്ചുവന്നു; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ടു ഉപജീവനം കഴിച്ചുപോന്നു.
13 “Ningĩ o ngomete ũrĩrĩ-inĩ wakwa ngĩrora ngĩona cioneki-inĩ icio, na hau mbere yakwa harĩ na mũrangĩri, mũndũ mũtheru, agĩikũrũka oimĩte igũrũ.
കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
14 Akĩanĩrĩra na mũgambo mũnene, akiuga atĩrĩ: Temai mũtĩ ũcio na mũhũrũre honge ciaguo; itithiai mathangũ maguo, na mũhurunje maciaro maguo. Nyamũ nacio ciũre ciehere rungu waguo, o na nyoni ciume honge-inĩ ciaguo.
അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതു: വൃക്ഷം വെട്ടിയിട്ടു, അതിന്റെ കൊമ്പു മുറിച്ചു, ഇല കുടഞ്ഞു, കായി ചിതറിച്ചുകളവിൻ; അതിന്റെ കീഴിൽനിന്നു മൃഗങ്ങളും കൊമ്പുകളിൽനിന്നു പക്ഷികളും പൊയ്ക്കൊള്ളട്ടെ.
15 No rĩrĩ, mũreke gĩthukĩ na mĩri yakĩo ciohwo na kĩgera na gĩcango, nacio itigwo tĩĩri-inĩ, kũu nyeki-inĩ ya gĩthaka. “Nĩaihũgagio nĩ ime rĩa igũrũ, na atũũranagie na nyamũ kũu nyeki-inĩ ĩrĩa nduru ya gĩthaka.
അതിന്റെ തായ് വേരോ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു മൃഗങ്ങളോടുകൂടെ നിലത്തെ പുല്ലു ഉപജീവനം ആയിരിക്കട്ടെ.
16 Meciiria make nĩmagarũrwo matige gũtuĩka ta ma mũndũ, nake agĩe na meciiria ta ma nyamũ, ihinda ta rĩa mĩaka mũgwanja.
അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന്നു ഏഴു കാലം കഴിയട്ടെ.
17 “‘Itua rĩu rĩanĩrĩirwo nĩ arangĩri, narĩo rĩgekĩrwo hinya nĩ arĩa atheru, nĩgeetha arĩa marĩ muoyo mamenye atĩ Ũrĩa-ũrĩ-Igũrũ-Mũno nĩwe wathaga mothamaki ma andũ, naguo ũthamaki aũheaga o ũrĩa angĩenda kũũhe, na agatũũgĩria mũndũ ũtarĩ igweta o na hanini nĩguo ũtuĩke wake.’
അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന്നു ഈ വിധി ദൂതന്മാരുടെ നിർണ്ണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.
18 “Kĩu nĩkĩo kĩroto kĩrĩa niĩ, Mũthamaki Nebukadinezaru ndarootire. Atĩrĩrĩ, wee Beliteshazaru, ta njĩĩra ũrĩa kiugĩte kuona atĩ andũ arĩa angĩ othe oogĩ a ũthamaki wakwa nĩmaremetwo nĩkũndaũrĩra. No rĩrĩ, wee no ũhote tondũ roho wa ngai iria theru ũrĩ thĩinĩ waku.”
നെബൂഖദ്നേസർരാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേല്ത്ത് ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്കു ആർക്കും അതിന്റെ അർത്ഥം അറിയിപ്പാൻ കഴിയായ്കകൊണ്ടു നീ അതിന്റെ അർത്ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉള്ളതുകൊണ്ടു നീ അതിന്നു പ്രാപ്തനാകുന്നു.
19 Hĩndĩ ĩyo Danieli (na nowe wĩtagwo Beliteshazaru) akĩamba gũtangĩka mũno kwa ihinda, na akĩmaka mũno meciiria-inĩ make. Nĩ ũndũ ũcio mũthamaki akĩmwĩra atĩrĩ, “Beliteshazaru, tiga kũmakio nĩ kĩroto kĩu kana ũtaũri wakĩo.” Beliteshazaru agĩcookia atĩrĩ, “Mwathi wakwa, naarĩ korwo kĩroto kĩu kĩerekererio thũ ciaku, o na ũtaũri wakĩo wathĩrĩrio andũ arĩa magũthũire!
അപ്പോൾ ബേല്ത്ത് ശസ്സർ എന്നും പേരുള്ള ദാനീയേൽ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവൻ വിചാരങ്ങളാൽ പരവശനായി. രാജാവു അവനോടു: ബേല്ത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അർത്ഥവുംനിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേല്ത്ത ശസ്സർ ഉത്തരം പറഞ്ഞതു: യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അർത്ഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ.
20 Mũtĩ ũcio wonire, ũrĩa wanenehire na ũkĩgĩa na hinya, nako gacũmbĩrĩ kaguo gakahutia matu mairũ, na ũkoonekaga nĩ thĩ yothe,
വളർന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയിൽ എല്ലാടത്തുനിന്നും കാണാകുന്നതും
21 ũrĩ na mathangũ mathaka na maciaro maingĩ, na ũkaheaga andũ othe irio, na nyamũ cia gĩthaka cikaarahaga kĩĩruru-inĩ kĩaguo, na ũkagĩa na itara honge-inĩ ciaguo cia nyoni cia rĩera-inĩ-rĩ,
ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവർക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങൾ വസിച്ചതും കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾക്കു പാർപ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,
22 wee mũthamaki, nĩwe mũtĩ ũcio! Nĩũnenehete na ũkagĩa na hinya; ũnene waku ũgakũra nginya ũkahutia matu mairũ, naguo wathani waku ũgatambũrũka ũgakinya kũndũ kũraya gũkũ thĩ.
രാജാവേ, വർദ്ധിച്ചു ബലവാനായി തീർന്നിരിക്കുന്ന തിരുമേനി തന്നേ; തിരുമനസ്സിലെ മഹത്വം വർദ്ധിച്ചു ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.
23 “Wee, mũthamaki-rĩ, Nĩwonire mũrangĩri, mũndũ mũtheru, agĩikũrũka oimĩte matu-inĩ, akiugaga atĩrĩ, ‘Temai mũtĩ ũcio na mũwanange, no mũtige gĩthukĩ kĩohetwo na kĩgera na gĩcango, kũu nyeki-inĩ ya gĩthaka nayo mĩri yakĩo ĩtigwo tĩĩri-inĩ. Nake nĩaihũgagio nĩ ime rĩa matu-inĩ; nĩaikarage ta nyamũ cia gĩthaka ihinda rĩa mĩaka mũgwanja.’
ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു: വൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിൻ; എങ്കിലും അതിന്റെ തായ് വേർ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടുകൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ.
24 “Atĩrĩrĩ, wee mũthamaki, ũtaũri wa kĩroto kĩu nĩguo ũyũ, narĩo ituĩro rĩrĩa rĩtuĩtwo nĩ Ũrĩa-ũrĩ-Igũrũ-Mũno nĩguo rĩgũkore wee, mũthamaki, mwathi wakwa, nĩrĩo rĩĩrĩ:
രാജാവേ, അതിന്റെ അർത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേൽ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നേ;
25 Atĩrĩrĩ, nĩũkaingatwo weherio kuuma kũrĩ andũ, ũgatũũranagie na nyamũ cia gĩthaka; ũkaarĩĩaga nyeki ta ngʼombe, na ũihũgagio nĩ ime rĩa kuuma igũrũ. Mĩaka mũgwanja nĩĩgathira, o nginya ũmenye atĩ Ũrĩa-ũrĩ-Igũrũ-Mũno nĩwe ũthamakagĩra mothamaki mothe ma andũ, na akamaheana kũrĩ o ũrĩa angĩenda.
തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടെയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ടു അറിയുന്നതുവരെ ഏഴു കാലം കഴിയും.
26 Watho ũrĩa woigire gĩthukĩ na mĩri yakĩo gĩtigwo, nĩ kuuga atĩ nĩũgacookerio ũthamaki waku rĩrĩa ũkaamenya atĩ wathani uumaga Igũrũ.
വൃക്ഷത്തിന്റെ തായ് വേർ വെച്ചേക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നതു സ്വർഗ്ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.
27 Nĩ ũndũ ũcio, wee mũthamaki, ĩtĩkĩra kũigua ũtaaro wakwa: Tigana na mehia maku, wĩkage maũndũ marĩa magĩrĩire, na ũtige waganu waku, na ũndũ wa kũiguĩra arĩa ahinyĩrĩrie tha. Hihi kwahoteka ũgaacĩru waku ũthiĩ na mbere.”
ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളെയും ദരിദ്രന്മാർക്കു കൃപകാട്ടുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക; അതിനാൽ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീർഘമായി നില്ക്കും.
28 Na rĩrĩ, maũndũ macio mothe nĩmakorire Mũthamaki Nebukadinezaru.
ഇതെല്ലാം നെബൂഖദ്നേസർരാജാവിന്നു വന്നുഭവിച്ചു.
29 Thuutha wa mĩeri ikũmi na ĩĩrĩ, rĩrĩa mũthamaki aaceerangaga arĩ nyũmba igũrũ ya ũthamaki kũu Babuloni,
പന്ത്രണ്ടു മാസം കഴിഞ്ഞിട്ടു അവൻ ബാബേലിലെ രാജമന്ദിരത്തിന്മേൽ ഉലാവിക്കൊണ്ടിരുന്നു.
30 akiuga atĩrĩ, “Githĩ ĩno tiyo Babuloni, itũũra inene rĩrĩa njakĩte rĩrĩ gĩikaro kĩa mũthamaki, na ũndũ wa ũhoti wakwa mũingĩ, na nĩ ũndũ wa riiri wa ũnene wakwa?”
ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.
31 Kahinda o kau aaragia, mũgambo ũkiuma igũrũ, ũkiuga atĩrĩ, “Rĩĩrĩ nĩrĩo ituĩro rĩrĩa ũtuĩrĩirwo, Mũthamaki Nebukadinezaru: Atĩrĩrĩ, nĩwehererio ũhoti wa ũthamaki waku.
ഈ വാക്കു രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: നെബൂഖദ്നേസർരാജാവേ, നിന്നോടു ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.
32 Nĩũkũingatwo weherio kuuma kũrĩ andũ, ũgatũũranagie na nyamũ cia gĩthaka; ũrĩrĩĩaga nyeki ta ngʼombe. Mĩaka mũgwanja nĩĩgũthira, o nginya ũmenye atĩ, Ũrĩa-ũrĩ-Igũrũ-Mũno nĩwe ũthamakagĩra mothamaki mothe ma andũ, na akamaheana kũrĩ o ũrĩa angĩenda.”
നിന്നെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; നിന്റെ പാർപ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.
33 O hĩndĩ ĩyo ituĩro rĩrĩa rĩatuĩrĩirwo Nebukadinezaru rĩkĩhinga. Akĩingatwo, akĩeherio kuuma kũrĩ andũ, na akĩrĩa nyeki ta ngʼombe. Mwĩrĩ wake waihũgagio nĩ ime rĩa igũrũ, o nginya njuĩrĩ yake ĩkĩraiha o ta njoya cia nderi, na ndwara ciake ikĩraiha o ta cia nyoni.
ഉടൻ തന്നേ ആ വാക്കു നെബൂഖദ്നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
34 Na rĩrĩ, mĩaka ĩyo yathira-rĩ, niĩ, Nebukadinezaru, ngĩtiira maitho makwa na igũrũ, na ngĩcookererwo nĩ ũgima wa meciiria makwa. Ningĩ ngĩgooca Ũrĩa-ũrĩ-Igũrũ-Mũno; ngĩmũtĩĩa na ngĩkumia ũcio ũtũũraga muoyo tene na tene.
ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തേക്കു കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.
35 Andũ othe a gũkũ thĩ
അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനോടു ചോദിപ്പാനോ ആർക്കും കഴികയില്ല.
36 O ihinda-inĩ o rĩu ndaacookereirwo nĩ ũgima wa meciiria makwa-rĩ, norĩo ndaacookeirio gĩtĩĩo gĩakwa na ũkaru wakwa nĩgeetha ũthamaki wakwa ũgĩe na riiri. Ningĩ ataari akwa na andũ arĩa maarĩ igweta makĩĩnyamũkĩra, ngĩcookio gĩtĩ-inĩ gĩakwa kĩa ũnene, na ngĩneneha gũkĩra mbere.
ആ നേരത്തു തന്നേ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിന്നായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എന്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്കു അധികമായി സിദ്ധിച്ചു.
37 Na rĩrĩ, niĩ Nebukadinezaru-rĩ, nĩngũkumia, na ndũũgĩrie, na ngooce Mũthamaki wa igũrũ, nĩgũkorwo maũndũ marĩa mothe ekaga nĩmagĩrĩire, na mĩthiĩre yake yothe nĩ ya kĩhooto. Nao arĩa mathiiaga na mwĩgaatho nĩahotaga kũmanyiihia.
ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പുകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികൾ ഒക്കെയും സത്യവും അവന്റെ വഴികൾ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാനും അവൻ പ്രാപ്തൻ തന്നേ.

< Danieli 4 >