< Atũmwo 7 >

1 Nake mũthĩnjĩri-Ngai ũrĩa mũnene akĩmũũria atĩrĩ, “Thitango ici nĩ cia ma?”
അപ്പോൾ മഹാപുരോഹിതൻ, “ഈ ആരോപണങ്ങൾ സത്യമോ” എന്നു സ്തെഫാനൊസിനോടു ചോദിച്ചു.
2 Nake Stefano agĩcookia atĩrĩ, “Ariũ a Baba na maithe maitũ, ta thikĩrĩriai! Ngai mwene riiri nĩoimĩrĩire ithe witũ Iburahĩmu hĩndĩ ĩrĩa aatũũraga bũrũri wa Mesopotamia, atanathiĩ gũtũũra bũrũri wa Harani.
അതിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, ദയവായി എന്റെ വാക്കുകൾ കേട്ടാലും! നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു താമസിക്കുന്നതിനുമുമ്പ് മെസൊപ്പൊത്താമിയയിൽ ആയിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി.
3 Akĩmwĩra atĩrĩ, ‘Thaama uume bũrũri wanyu na ũtige andũ anyu, ũthiĩ bũrũri ũrĩa ngaakuonia.’
ദൈവം അദ്ദേഹത്തോട്, ‘നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക’ എന്ന് അരുളിച്ചെയ്തു.
4 “Nĩ ũndũ ũcio Iburahĩmu akiuma bũrũri wa Akalidei agĩthiĩ gũtũũra Harani. Thuutha wa gĩkuũ gĩa ithe, Ngai akĩmũruta kuo na agĩũka bũrũri ũyũ mũtũũraga.
“അങ്ങനെ അദ്ദേഹം കൽദയരുടെ നാടുവിട്ട് ഹാരാനിൽ വന്നു താമസിച്ചു. തന്റെ പിതാവിന്റെ മരണശേഷം ദൈവം അദ്ദേഹത്തെ, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്തേക്ക് അയച്ചു.
5 Ndaamũheire igai gũkũ, o na ikinya rĩmwe. No Ngai nĩamwĩrire atĩ we hamwe na njiaro ciake nĩmakegwatĩra bũrũri ũyũ, o na gũtuĩka hĩndĩ ĩyo Iburahĩmu ndaarĩ na mwana.
അവിടന്ന് അദ്ദേഹത്തിന് ഇവിടെ ഒരുചുവടു ഭൂമിപോലും ഒരവകാശമായി നൽകിയില്ല. ആ സമയത്ത് അബ്രാഹാമിനു മക്കൾ ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും അബ്രാഹാമും, ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും ഈ ദേശം കൈവശമാക്കുമെന്നു ദൈവം അദ്ദേഹത്തിനു വാഗ്ദാനം നൽകി.
6 Ngai eerire Iburahĩmu atĩrĩ: ‘Njiaro ciaku igaatũũra irĩ ngʼeni bũrũri ũtarĩ wacio, kũrĩa igaatuuo ngombo na inyariirwo ihinda rĩa mĩaka magana mana.’
ദൈവം അബ്രാഹാമിനോട് ഇങ്ങനെ അരുളിച്ചെയ്തു: ‘നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യും.
7 Ningĩ Ngai akiuga atĩrĩ, ‘No nĩngaherithia rũrĩrĩ rũu igaatungata irĩ ngombo; na thuutha ũcio-rĩ, nĩikoima bũrũri ũcio, nacio nĩikaahooya irĩ kũndũ gũkũ.’
എന്നാൽ അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും. അതിനുശേഷം അവർ ആ ദേശം വിട്ടുപോരുകയും ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.’
8 Hĩndĩ ĩyo nĩarĩkanĩire na Iburahĩmu kĩrĩkanĩro kĩa ũhoro wa kũrua. Nake Iburahĩmu agĩtuĩka ithe wa Isaaka na akĩmũruithia thikũ ya kanana thuutha wa gũciarwo gwake. Thuutha-inĩ Isaaka agĩtuĩka ithe wa Jakubu, nake Jakubu agĩtuĩka ithe wa athuuri arĩa ikũmi na eerĩ.
പിന്നീട് ദൈവം അബ്രാഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രാഹാമിന് യിസ്ഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം നടത്തി. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.
9 “Na tondũ wa maguuka maitũ kũiguĩra Jusufu ũiru, nĩmamwendirie bũrũri wa Misiri agatuĩke ngombo kuo. No Ngai aarĩ hamwe nake
“ഗോത്രപിതാക്കന്മാർ അസൂയനിമിത്തം യോസേഫിനെ ഒരടിമയായി ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു.
10 na akĩmũhonokia mathĩĩna-inĩ make mothe. Nĩaheire Jusufu ũũgĩ na akĩmũhotithia atuĩke wa kwendeka nĩ Firaũni mũthamaki wa Misiri; nĩ ũndũ ũcio akĩmũtua wa gwathaga Misiri o na nyũmba yake yothe ya ũthamaki.
എന്നാൽ, ദൈവം അദ്ദേഹത്തോടുകൂടെയിരുന്ന് എല്ലാ ദുരിതങ്ങളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. അവിടന്ന് യോസേഫിനു ജ്ഞാനം നൽകുകയും ഈജിപ്റ്റിലെ രാജാവായിരുന്ന ഫറവോന്റെ പ്രീതിപാത്രമാകാൻ ഇടയാക്കുകയും ചെയ്തു. അതുകൊണ്ട് ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റിന്റെമാത്രമല്ല തന്റെ രാജധാനിയുടെയുംകൂടെ ഭരണാധിപനായി നിയമിച്ചു.
11 “Thuutha ũcio gũkĩgĩa ngʼaragu bũrũri-inĩ wothe wa Misiri, na Kaanani, na ĩkĩrehe gũthĩĩnĩka kũingĩ mũno, namo maithe maitũ makĩaga irio.
“അതിനുശേഷം ഈജിപ്റ്റിലെല്ലായിടത്തും കനാനിലും ക്ഷാമവും വലിയ ദുരിതങ്ങളും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം ലഭ്യമല്ലാതായി.
12 Rĩrĩa Jakubu aiguire atĩ Misiri nĩ kwarĩ na ngano, agĩtũma maithe maitũ kuo hĩndĩ ya mbere.
ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു കേട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു.
13 Na rĩrĩa maathiire riita rĩa keerĩ-rĩ, Jusufu akĩĩmenyithania kũrĩ ariũ a ithe, nake Firaũni akĩmenya ũhoro wa nyũmba ya Jusufu.
രണ്ടാമതു ചെന്നപ്പോൾ യോസേഫ്, താൻ ആരാണെന്ന് സഹോദരന്മാർക്ക് വ്യക്തമാക്കി. അങ്ങനെ യോസേഫിന്റെ കുടുംബത്തെക്കുറിച്ച് ഫറവോൻ അറിഞ്ഞു.
14 Thuutha wa ũguo-rĩ, Jusufu agĩtũmanĩra ithe Jakubu na nyũmba yake yothe moke, nao othe maarĩ andũ mĩrongo mũgwanja na atano.
പിന്നീട് യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരാൻ ആളയച്ചു. അവർ ആകെ എഴുപത്തിയഞ്ചു പേരുണ്ടായിരുന്നു.
15 Nake Jakubu agĩikũrũka, agĩthiĩ Misiri, kũrĩa we na maithe maitũ maakuĩrĩire.
അങ്ങനെ യാക്കോബ് ഈജിപ്റ്റിലേക്കു യാത്രയായി. അവിടെ അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മൃതിയടഞ്ഞു.
16 Mĩĩrĩ yao nĩyacookirio Shekemu na ĩgĩthikwo mbĩrĩra-inĩ ĩrĩa Iburahĩmu aagũrĩte na mbeeca kuuma kũrĩ ariũ a Hamori kũu Shekemu.
അവരുടെ മൃതദേഹങ്ങൾ തിരികെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ ഹാമോരിന്റെ പുത്രന്മാരോട് അബ്രാഹാം വിലകൊടുത്തു വാങ്ങിയിരുന്ന കല്ലറയിൽ അടക്കംചെയ്തു.
17 “Rĩrĩa ihinda rĩakuhĩrĩirie rĩa Ngai kũhingia kĩĩranĩro gĩake kũrĩ Iburahĩmu-rĩ, mũigana wa andũ aitũ kũu Misiri nĩwongererekete mũno.
“അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുവാനുള്ള കാലം അടുത്തപ്പോഴേക്കും, ഈജിപ്റ്റിലുണ്ടായിരുന്ന നമ്മുടെ ജനം വളരെ വർധിച്ചിരുന്നു.
18 Hĩndĩ ĩyo mũthamaki ũngĩ ũtooĩ ũhoro wa Jusufu agĩtuĩka wa gũthamaka Misiri.
കാലങ്ങൾ കടന്നുപോയി, ‘യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.’
19 Agĩĩka andũ aitũ ũũru mũno na akĩhinyĩrĩria maithe maitũ na ũndũ wa kũmaringĩrĩria na hinya mate tũkenge twao nĩgeetha tũkue.
അയാൾ നമ്മുടെ ജനത്തോടു കൗശലപൂർവം പ്രവർത്തിക്കുകയും ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും അവരുടെ ശിശുക്കൾ മരിക്കേണ്ടതിന് അവരെ ഉപേക്ഷിച്ചുകളയാൻ നിർബന്ധിക്കുകയും ചെയ്തു.
20 “Ihinda-inĩ rĩu Musa nĩaciarirwo, nake aarĩ mwana mũthaka mũno. Akĩrererwo mũciĩ gwa ithe ihinda rĩa mĩeri ĩtatũ.
“ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി.
21 Rĩrĩa aigirwo nja-rĩ, mwarĩ wa Firaũni akĩmuoya akĩmũrera ta mwana wake.
അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി.
22 Musa agĩthomithio na ũũgĩ wothe wa andũ a Misiri na aarĩ na hinya wa mĩario na ciĩko.
മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു.
23 “Rĩrĩa Musa aakinyirie mĩaka mĩrongo ĩna-rĩ, agĩtua itua rĩa gũceerera andũ ao a Isiraeli.
“മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു.
24 Nĩonire mũndũ ũmwe wao akĩnyariirwo nĩ mũndũ wa Misiri. Nĩ ũndũ ũcio agĩthiĩ kũmũũrĩria na akĩmũrĩhĩria na ũndũ wa kũũraga mũndũ ũcio Mũmisiri.
തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു.
25 Musa eeciirĩtie atĩ andũ ao nĩmangĩonire atĩ Ngai nĩamũhũthagĩra nĩgeetha amahonokie, no-o matiamenyire ũguo.
മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല.
26 Mũthenya ũyũ ũngĩ Musa agĩthiĩ agĩkora andũ eerĩ a Isiraeli makĩrũa. Akĩgeria kũmaiguithania akĩmeeraga atĩrĩ, ‘Andũ aya, inyuĩ mũrĩ a ithe ũmwe; nĩ kĩĩ kĩratũma mwende gwĩkana ũũru?’
അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു.
27 “No mũndũ ũrĩa wekĩte ũcio ũngĩ ũũru agĩikania Musa, akĩmwĩra atĩrĩ, ‘Nũũ wagũtuire mwathi na mũtuithania wa maciira maitũ?
“എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?
28 Ũrenda kũnjũraga o ta ũrĩa ũrooragire Mũmisiri ira?’
ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?’
29 Rĩrĩa Musa aiguire ũguo akĩũra agĩthiĩ bũrũri wa Midiani, kũrĩa aatũũrire arĩ ta mũgeni na akĩgĩa na ariũ eerĩ.
ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു.
30 “Na rĩrĩ, mĩaka mĩrongo ĩna yarĩkia gũthira-rĩ, mũraika akiumĩrĩra Musa arĩ nĩnĩmbĩ-inĩ cia mwaki iria ciakanaga kĩhinga-inĩ kũu werũ-inĩ hakuhĩ na Kĩrĩma gĩa Sinai.
“അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.
31 Rĩrĩa onire ũguo, akĩgega nĩ kĩrĩa onire. Na rĩrĩa aakuhagĩrĩria nĩguo one wega-rĩ, akĩigua mũgambo wa Mwathani ũkiuga atĩrĩ:
മോശ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു സൂക്ഷിച്ചുനോക്കാൻ അടുത്തുചെന്നപ്പോൾ കർത്താവിന്റെ ശബ്ദം കേട്ടു,
32 ‘Niĩ nĩ niĩ Ngai wa maithe manyu, Ngai wa Iburahĩmu, na Isaaka, o na Jakubu.’ Musa akĩinaina nĩ gwĩtigĩra na ndaigana kũrora.
‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്—അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.’ ഭയംകൊണ്ടു വിറച്ച മോശ പിന്നെ നോക്കാൻ ധൈര്യപ്പെട്ടില്ല.
33 “Nake Mwathani akĩmwĩra atĩrĩ, ‘Ruta iraatũ ciaku, nĩgũkorwo hau ũrũgamĩte nĩ handũ hatheru.
“അപ്പോൾ കർത്താവ് അദ്ദേഹത്തോട്, ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,’ എന്നു കൽപ്പിച്ചു.
34 Ti-itherũ nĩnyonete kũhinyĩrĩrio kwa andũ akwa kũu bũrũri wa Misiri. Nĩnjiguĩte gũcaaya kwao, na nĩnjikũrũkĩte thĩ nĩguo ndĩmohorithie. Rĩu ũka nĩngũgũtũma ũcooke Misiri.’
‘ഈജിപ്റ്റിൽ എന്റെ ജനം അനുഭവിക്കുന്ന കഷ്ടത ഞാൻ കണ്ടിരിക്കുന്നു, നിശ്ചയം. അവരുടെ ഞരക്കം ഞാൻ കേട്ടിരിക്കുന്നു. അവരെ മോചിപ്പിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു. വരൂ, ഞാൻ നിന്നെ ഈജിപ്റ്റിലേക്ക് തിരികെ അയയ്ക്കും’ എന്നും പറഞ്ഞു.
35 “Ũyũ nowe Musa ũrĩa maaregete makiuga atĩrĩ, ‘Nũũ ũgũtuĩte mwathi witũ na mũtũciirithia?’ Ngai we mwene nĩamũtũmire atuĩke mũnene na mũkũũri wao, na ũndũ wa mũraika ũrĩa wamuumĩrĩire kĩhinga-inĩ.
“ഈ മോശയെയാണ്, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?’ എന്നു പറഞ്ഞ് അവർ തിരസ്കരിച്ചത്. മുൾപ്പടർപ്പിൽ വെളിപ്പെട്ട ദൂതൻമുഖേന ദൈവം അദ്ദേഹത്തെ അവർക്ക് അധികാരിയും വിമോചകനുമായിത്തന്നെ നിയോഗിച്ചു.
36 Akĩmatongoria makiuma Misiri na agĩĩka morirũ na akĩringa ciama arĩ kũu Misiri, o na Iria-inĩ Itune, na ihinda rĩa mĩaka mĩrongo ĩna kũu werũ-inĩ.
നാൽപ്പതുവർഷം ഈജിപ്റ്റിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചുകൊണ്ട് മോശ അവരെ നയിച്ചു.
37 “Ũyũ nowe Musa ũrĩa werire andũ a Isiraeli atĩrĩ, ‘Ngai nĩakamũtũmĩra mũnabii ta niĩ kuuma kũrĩ andũ anyu kĩũmbe.’
“ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’ എന്നു പ്രവചിച്ചത്.
38 We aarĩ kĩũngano-inĩ kũu werũ-inĩ, arĩ hamwe na mũraika ũrĩa wamwarĩirie Kĩrĩma-inĩ gĩa Sinai, na aarĩ hamwe na maithe maitũ; nake nĩamũkĩrire ciugo irĩ muoyo nĩgeetha atũkinyĩrie.
അദ്ദേഹമാണ് മരുഭൂമിയിൽ ഇസ്രായേൽജനത്തോടൊപ്പവും സീനായ് മലയിൽ തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പൂർവികരോടുകൂടെയിരിക്കുകയും ജീവനുള്ള വചനം കൈപ്പറ്റി നമുക്ക് എത്തിച്ചുതരികയുംചെയ്തത്.
39 “No rĩrĩ, maithe maitũ nĩmaregire kũmwathĩkĩra. Handũ ha ũguo-rĩ, o makĩmũrega, na thĩinĩ wa ngoro ciao makĩĩrirĩria gũcooka Misiri.
“എന്നാൽ, നമ്മുടെ പിതാക്കന്മാർ മോശയെ അനുസരിക്കാൻ താത്പര്യം കാണിക്കാതെ അദ്ദേഹത്തെ നിഷേധിച്ചു; അവർ ഹൃദയത്തിൽ ഈജിപ്റ്റിലേക്ക് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു.
40 Nao makĩĩra Harũni atĩrĩ, ‘Tũthondekere ngai iria irĩtũtongoragia. Nĩgũkorwo mũndũ ũyũ ũgwĩtwo Musa, ũrĩa watũtongoririe tũkiuma bũrũri wa Misiri, tũtiũĩ ũrĩa onete!’
അവർ അഹരോനോട്: ‘ഞങ്ങളെ നയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക. ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്ന ഈ മോശയ്ക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു പറഞ്ഞു.
41 Hĩndĩ ĩyo nĩguo maathondekire mũhianano watariĩ ta njaũ. Makĩũrutĩra magongona, na makĩgĩa na hĩndĩ ya gũkũngũĩra kĩrĩa maathondekete na moko mao.
അപ്പോഴാണ് അവർ കാളക്കിടാവിന്റെ രൂപത്തിലുള്ള ഒരു വിഗ്രഹം ഉണ്ടാക്കിയത്. അവർ അതിനു യാഗം അർപ്പിക്കുകയും സ്വന്തം കരങ്ങളുടെ സൃഷ്ടിയിൽ തിമിർത്താടുകയും ചെയ്തു.
42 No Ngai akĩmahutatĩra, na akĩmarekereria mahooyage ciũmbe cia igũrũ. Ũhoro ũyũ ũtwaranĩte na ũrĩa kwandĩkĩtwo ibuku-inĩ rĩa anabii, atĩrĩ: “‘Nĩmwandutĩire magongona na maruta mĩaka mĩrongo ĩna kũu werũ-inĩ, inyuĩ nyũmba ya Isiraeli?
എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?
43 Nĩmũtũũgĩrĩtie ihooero rĩa Moleku, na njata ya ngai yanyu ĩrĩa ĩĩtagwo Refani, mĩhianano ĩrĩa mwathondekire ya kũhooyaga. Tondũ ũcio, nĩngatũma mũtahwo mũtwarwo’ kũhĩtũka Babuloni.
നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലെക്കിന്റെ കൂടാരവും നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു. ആകയാൽ ഞാൻ നിങ്ങളെ ബാബേലിനും അപ്പുറത്തേക്കു നാടുകടത്തും.’
44 “Maithe maitũ maarĩ na hema ĩrĩa yetagwo gĩikaro kĩa Ũira kũu werũ-inĩ. Nayo yathondeketwo o ta ũrĩa Ngai eerĩte Musa, kũringana na mũhianĩre ũrĩa onete.
“നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ഉടമ്പടിയുടെ കൂടാരം ഉണ്ടായിരുന്നു. അതു മോശയ്ക്കു ദൈവം മാതൃക കാണിച്ച് കൽപ്പന നൽകിയതിന് അനുസൃതമായി നിർമിച്ചതായിരുന്നു.
45 Maarĩkia kwamũkĩra hema-rĩ, maithe maitũ, matongoretio nĩ Joshua magĩũka nayo rĩrĩa menyiitĩire bũrũri kuuma kũrĩ ndũrĩrĩ iria Ngai aarutũrũrire ciehere mbere yao. Nayo ĩgĩtũũra kũu bũrũri ũcio o nginya hĩndĩ ya Daudi,
നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെമുമ്പിൽനിന്ന് ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ ദേശം അവർ യോശുവയുടെ നേതൃത്വത്തിൽ കൈവശമാക്കിയപ്പോൾ ആ ഉടമ്പടിയുടെ കൂടാരം അവിടേക്കു കൊണ്ടുവന്നു. ദാവീദിന്റെ കാലംവരെ അത് അവിടെ ഉണ്ടായിരുന്നു.
46 ũrĩa wakenire nĩ gwĩtĩkĩrĩka nĩ Ngai, na akĩhooya etĩkĩrio aakĩre Ngai wa Jakubu gĩikaro.
ദൈവകൃപ ലഭിച്ച ദാവീദ് യാക്കോബിന്റെ ദൈവത്തിന് ഒരു നിവാസസ്ഥാനം നിർമിക്കാൻ ദൈവത്തോട് അനുമതി ചോദിച്ചു.
47 No Solomoni nĩwe wamwakĩire nyũmba.
എന്നാൽ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം പണിതത്.
48 “No rĩrĩ, Ũrĩa-ũrĩ-Igũrũ-Mũno ndaikaraga nyũmba ciakĩtwo nĩ andũ. O ta ũrĩa mũnabii oigĩte atĩrĩ:
“എങ്കിലും പരമോന്നതൻ മനുഷ്യനിർമിതമായ മന്ദിരങ്ങളിൽ നിവസിക്കുന്നില്ല. പ്രവാചകൻ ഇങ്ങനെയാണല്ലോ പറയുന്നത്:
49 “‘Igũrũ nĩkuo gĩtĩ gĩakwa kĩa ũnene, nayo thĩ nĩ gaturwa ka makinya makwa. Ũngĩkĩnjakĩra nyũmba ya mũthemba ũrĩkũ? Ũguo nĩguo Mwathani ekũũria. Kana kĩhurũko gĩakwa kĩngĩkorwo kũ?
“‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കായി പണിയുന്ന മന്ദിരം എങ്ങനെയുള്ളത്? എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ വിശ്രമസ്ഥലം എവിടെ?
50 Githĩ ti guoko gwakwa gwathondekire indo ici ciothe?’
എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്.’
51 “Inyuĩ andũ aya aremi, o inyuĩ mũtarĩ aruu ngoro na matũ! Inyuĩ mũtariĩ o ta maithe manyu: Inyuĩ mũtũũraga mũreganĩte na Roho Mũtheru!
“ശാഠ്യക്കാരേ, ഹൃദയത്തിനും കാതുകൾക്കും പരിച്ഛേദനം കഴിഞ്ഞിട്ടില്ലാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. നിങ്ങൾ പരിശുദ്ധാത്മാവിനെ എന്നും എതിർക്കുന്നവരാണ്.
52 Nĩ kũrĩ mũnabii ũtaanyariirirwo nĩ maithe manyu? Mooragire o na andũ arĩa maarathire ũhoro wa gũũka kwa Ũrĩa Mũthingu. Na rĩu nĩmũmũkunyanĩire na mũkamũũraga;
നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിച്ചിട്ടില്ലാത്ത ഒരൊറ്റ പ്രവാചകനെങ്കിലും ഉണ്ടോ? നീതിമാന്റെ വരവിനെക്കുറിച്ചു പ്രവചിച്ചവരെ നിങ്ങളുടെ പിതാക്കന്മാർ കൊന്നുകളഞ്ഞു.
53 o inyuĩ mwamũkĩrire watho ũrĩa waathanirwo kũgerera araika no mũkĩaga kũwathĩkĩra.”
ദൂതന്മാർ മുഖാന്തരം ന്യായപ്രമാണം ലഭിച്ചവരെങ്കിലും അത് അനുസരിക്കാത്തവരായ നിങ്ങൾ ഇപ്പോൾ ആ നീതിമാനെ തിരസ്കരിച്ച് വധിച്ചിരിക്കുന്നു.”
54 Rĩrĩa maiguire maũndũ macio-rĩ, makĩrakara mũno, na makĩmũhagaranĩria magego.
ഇത്രയും കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി സ്തെഫാനൊസിനുനേരേ പല്ലുകടിച്ചു.
55 No Stefano, aiyũrĩtwo nĩ Roho Mũtheru, Agĩcũthĩrĩria igũrũ akĩona riiri wa Ngai, na Jesũ arũgamĩte guoko-inĩ kwa ũrĩo kwa Ngai.
എന്നാൽ, സ്തെഫാനൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്കു ശ്രദ്ധിച്ചുനോക്കി, ദൈവതേജസ്സും ദൈവത്തിന്റെ വലതുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു.
56 Akiuga atĩrĩ, “Onei, nĩndĩrona igũrũ rĩhingũkĩte nake Mũrũ wa Mũndũ arũgamĩte guoko-inĩ kwa ũrĩo kwa Ngai.”
“ഇതാ, സ്വർഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്തു മനുഷ്യപുത്രൻ നിൽക്കുന്നതും ഞാൻ കാണുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
57 Maigua ũguo makĩhumbĩra matũ mao, makĩhanyũka harĩ we makiugagĩrĩria na mũgambo mũnene.
അപ്പോൾ, അവർ ചെവി പൊത്തിക്കൊണ്ട് അത്യുച്ചത്തിൽ കൂകിവിളിച്ച് അദ്ദേഹത്തിനുനേരേ ഒരുമിച്ചു പാഞ്ഞുചെന്നു.
58 makĩmũkururia, makĩmumia nja ya itũũra, na makĩambĩrĩria kũmũhũũra na mahiga nyuguto. Nao, aira makĩiga nguo ciao magũrũ-inĩ ma mwanake wetagwo Saũlũ.
അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കല്ലെറിയാൻ തുടങ്ങി. സാക്ഷികൾ അവരുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു യുവാവിന്റെ കാൽക്കൽ വെച്ചു.
59 Rĩrĩa maamũhũũraga na mahiga nyuguto, Stefano nĩahooire Ngai, akiuga atĩrĩ, “Mwathani Jesũ, amũkĩra roho wakwa.”
അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ” എന്നു സ്തെഫാനൊസ് പ്രാർഥിച്ചു.
60 Agĩcooka agĩturia ndu, akĩanĩrĩra, akiuga atĩrĩ, “Mwathani, ndũkamoorie rĩĩhia rĩĩrĩ.” Na aarĩkia kuuga ũguo, agĩkoma.
പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു.

< Atũmwo 7 >