< Atũmwo 4 >

1 Nao athĩnjĩri-Ngai, na mũnene wa arangĩri a hekarũ, o na Asadukai magĩthiĩ harĩ Petero na Johana rĩrĩa maaragĩria andũ.
പത്രോസും യോഹന്നാനും ജനത്തോടു സംവദിച്ചുകൊണ്ടു നിൽക്കുമ്പോൾ പുരോഹിതന്മാരും ദൈവാലയസേനയുടെ നായകനും സദൂക്യരും അവരുടെനേരേ വന്നു.
2 Nĩmaiguĩte ũũru mũno tondũ atũmwo nĩmarutaga andũ na makahunjia ũhoro wa kũriũka kuuma kũrĩ arĩa akuũ thĩinĩ wa Jesũ.
പത്രോസും യോഹന്നാനും ജനത്തെ പഠിപ്പിക്കുകയും മരിച്ചവർക്ക് യേശുവിലൂടെ പുനരുത്ഥാനമുണ്ട് എന്നു പ്രസംഗിക്കുകയും ചെയ്തതുകൊണ്ട് അവർ വളരെ അസ്വസ്ഥരായി.
3 Makĩnyiita Petero na Johana, na tondũ kwarĩ hwaĩ-inĩ, makĩmaikia njeera nginya mũthenya ũyũ ũngĩ warũmĩrĩire.
അവർ പത്രോസിനെയും യോഹന്നാനെയും പിടിച്ചു, സന്ധ്യാസമയം ആയിരുന്നതുകൊണ്ട് പിറ്റേദിവസംവരെ തടവിൽവെച്ചു.
4 No rĩrĩ, andũ aingĩ arĩa maiguire ndũmĩrĩri ĩyo nĩmetĩkirie, naguo mũigana wa arũme ũkĩongerereka magĩkinya ta 5,000.
എന്നാൽ, വചനം കേട്ടവരിൽ അനേകർ വിശ്വസിച്ചു; വിശ്വസിച്ചവരിൽ പുരുഷന്മാരുടെ സംഖ്യതന്നെ ഏകദേശം അയ്യായിരമായി.
5 Mũthenya ũyũ ũngĩ, aathani ao na athuuri, na arutani a watho makĩgomana kũu Jerusalemu.
പിറ്റേദിവസം അധികാരികളും സമുദായനേതാക്കന്മാരും വേദജ്ഞരും ജെറുശലേമിൽ യോഗം ചേർന്നു;
6 Nake Anasi, mũthĩnjĩri-Ngai ũrĩa mũnene, aarĩ ho, marĩ na Kaiafa, na Johana, na Alekisandero, na andũ arĩa angĩ maarĩ a nyũmba ya mũthĩnjĩri-Ngai ũrĩa mũnene.
മഹാപുരോഹിതൻ ഹന്നാവും ഒപ്പം കയ്യഫാവും യോഹന്നാനും അലെക്സന്തറും മഹാപുരോഹിതന്റെ കുടുംബത്തിൽപ്പെട്ട മറ്റുള്ളവരും അവിടെ ഉണ്ടായിരുന്നു.
7 Magĩathana atĩ Petero na Johana mareehwo mbere yao, na makĩambĩrĩria kũmooria ciũria. Makĩmooria atĩrĩ, “Mũrahotire gwĩka ũndũ ũcio na hinya ũrĩkũ, kana na rĩĩtwa rĩrĩkũ?”
അവർ പത്രോസിനെയും യോഹന്നാനെയും തങ്ങളുടെ മധ്യത്തിൽ നിർത്തി, “നിങ്ങൾ എന്ത് ശക്തിയാൽ, അഥവാ, ഏതു നാമത്താൽ ആണ് ഇതു ചെയ്തത്?” എന്നു ചോദിച്ചു.
8 Nake Petero, aiyũrĩtwo nĩ Roho Mũtheru, akĩmeera atĩrĩ, “Inyuĩ aathani na athuuri a andũ!
അതിനു മറുപടിയായി പത്രോസ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു. “ജനത്തിന്റെ അധികാരികളേ, സമുദായനേതാക്കന്മാരേ,
9 Angĩkorwo twĩtĩtwo ũmũthĩ nĩgeetha tũtaarĩrie ũhoro wa gĩĩko kĩega kĩrĩa gĩĩkĩirwo mũndũ ũcio ũratũũrĩte arĩ mwonju, na tũũrio ũrĩa arahonirio-rĩ,
മുടന്തനായ ഒരു മനുഷ്യനോടു കരുണ കാണിച്ചതിനെ സംബന്ധിച്ചും അയാൾക്കു സൗഖ്യം ലഭിച്ചതിനെ സംബന്ധിച്ചുമാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കിൽ,
10 kĩmenyei inyuĩ, o na andũ othe a Isiraeli atĩrĩ: Mũndũ ũyũ arũngiĩ mbere yanyu arĩ mũhonu nĩ ũndũ wa rĩĩtwa rĩa Jesũ Kristũ wa Nazarethi, ũrĩa mwambithirie, nake Ngai akĩmũriũkia kuuma kũrĩ arĩa akuũ.
എല്ലാ ഇസ്രായേൽജനവും ഇതറിയുക: നിങ്ങൾ ക്രൂശിച്ചവനും മരിച്ചവരിൽനിന്ന് ദൈവം ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്താൽത്തന്നെയാണ്, ഇയാൾ പരിപൂർണ സൗഖ്യമുള്ളവനായി നിങ്ങളുടെമുമ്പിൽ നിൽക്കുന്നത്.
11 We nĩwe “‘ihiga rĩrĩa inyuĩ aaki mwaregire, na nĩrĩo rĩtuĩkĩte ihiga rĩrĩa inene rĩa koine.’
“‘ശില്പികളായ നിങ്ങൾ ഉപേക്ഷിച്ചതെങ്കിലും മൂലക്കല്ലായിമാറിയ കല്ല്’ ഈ യേശുക്രിസ്തുതന്നെ.
12 Naguo ũhonokio ndũngĩoneka harĩ mũndũ ũngĩ o wothe, nĩ ũndũ gũtirĩ rĩĩtwa rĩngĩ gũkũ thĩ rĩheanĩtwo kũrĩ andũ rĩngĩtũhonokia.”
മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടാൻ ആകാശത്തിന്റെ കീഴിൽ, മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.”
13 Rĩrĩa monire ũũmĩrĩru wa Petero na Johana, na makĩmenya atĩ matiarĩ athomu, na atĩ maarĩ andũ o ũguo-rĩ, makĩgega na makĩmenya atĩ andũ acio maakoreetwo marĩ na Jesũ.
പത്രോസും യോഹന്നാനും പഠിപ്പില്ലാത്ത സാധാരണ മനുഷ്യരായിരുന്നിട്ടും അവരിൽ പ്രകടമായ ധൈര്യം കണ്ട് നേതൃസംഘത്തിലുള്ളവർ ആശ്ചര്യപ്പെട്ടു; പത്രോസും യോഹന്നാനും യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ എന്ന് അവർ മനസ്സിലാക്കി.
14 No rĩrĩ, mona mũndũ ũcio wahonetio arũgamĩte hamwe nao-rĩ, matingĩahotire kuuga ũndũ.
സൗഖ്യം ലഭിച്ച മനുഷ്യൻ അവിടെ അവരോടുകൂടെ നിൽക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തുപറയാൻ കഴിഞ്ഞില്ല.
15 Nĩ ũndũ ũcio makĩmaatha mehere Kĩama-inĩ, nao athuuri magĩciira marĩ oiki.
അതുകൊണ്ട് അവരോടു ന്യായാധിപസമിതിയിൽനിന്നു പുറത്തുപോകാൻ കൽപ്പിച്ചതിനുശേഷം അവർക്കിടയിൽ ഇങ്ങനെ ചർച്ചചെയ്തു,
16 Makĩũrania atĩrĩ, “Andũ aya tũkũmeeka atĩa? Andũ othe arĩa matũũraga Jerusalemu nĩmooĩ atĩ nĩmaringĩte kĩama kĩnene na tũtingĩhota gũkaana ũhoro wakĩo.
“ഈ മനുഷ്യരുടെ കാര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? വളരെ ശ്രദ്ധേയമായ ഒരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു ജെറുശലേമിൽ താമസിക്കുന്ന എല്ലാവർക്കുമറിയാം; അതു നിഷേധിക്കാൻ നമുക്കു സാധ്യവുമല്ല.
17 No nĩguo tũgirie ũndũ ũyũ gũthiĩ na mbere makĩria gatagatĩ-inĩ ka andũ-rĩ, no nginya tũkaanie andũ aya kwarĩria mũndũ o na ũrĩkũ na rĩĩtwa rĩu.”
എങ്കിലും അത് ജനമധ്യേ കൂടുതൽ പ്രചരിക്കാതിരിക്കാൻ, ഈ നാമത്തിൽ ഇനി ഒരിക്കലും ഒരു മനുഷ്യനോടും അവർ സംസാരിക്കരുതെന്നു താക്കീതു നൽകാം.”
18 Magĩcooka makĩmeeta thĩinĩ rĩngĩ na makĩmaatha atĩ matikaarie kana marutane o na atĩa na rĩĩtwa rĩa Jesũ.
തുടർന്ന് പത്രോസിനെയും യോഹന്നാനെയും വിളിച്ച്, “നിങ്ങൾ യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത്” എന്ന് ആജ്ഞ നൽകി.
19 No Petero na Johana makĩmacookeria atĩrĩ, “Tuai ciira inyuĩ ene kana nĩ kwagĩrĩire maitho-inĩ ma Ngai tũmwathĩkĩre inyuĩ gũkĩra gwathĩkĩra Ngai.
അതിന് പത്രോസും യോഹന്നാനും, “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവദൃഷ്ടിയിൽ ശരിയോ എന്നു നിങ്ങൾതന്നെ വിധിക്കുക.
20 Nĩgũkorwo tũtingĩhota gũtiga kwaria ũrĩa tuonete na tũkaigua.”
ഞങ്ങൾക്ക് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തതു പ്രസ്താവിക്കാതിരിക്കാൻ സാധ്യമല്ല” എന്നു മറുപടി പറഞ്ഞു.
21 Na thuutha wa kũmakaania, maamehĩire mũno, makĩmarekereria mathiĩ. Matingĩahotire gũtua ũrĩa mangĩamaherithirie, tondũ andũ othe nĩmagoocaga Ngai nĩ ũndũ wa ũrĩa gwekĩkĩte.
ഈ സംഭവംനിമിത്തം ജനമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ പത്രോസിനെയും യോഹന്നാനെയും ശിക്ഷിക്കാനുള്ള പഴുതൊന്നും ന്യായാധിപസമിതിയിലുള്ളവർ കണ്ടില്ല. വീണ്ടും അവരെ ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചു.
22 Nĩgũkorwo mũndũ ũcio wahonetio na njĩra ya kĩama aarĩ na ũkũrũ wa makĩria ma mĩaka mĩrongo ĩna.
നാൽപ്പതിലേറെ വയസ്സുള്ള ഒരാളായിരുന്നു അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ച ആ മനുഷ്യൻ.
23 Na rĩrĩa Petero na Johana maarekereirio, magĩthiĩ kũrĩ andũ a thiritũ yao, na makĩmeera ũrĩa wothe athĩnjĩri-Ngai arĩa anene na athuuri maameerĩte.
ജയിൽമോചിതരായശേഷം പത്രോസും യോഹന്നാനും സ്നേഹിതരുടെ അടുക്കൽ മടങ്ങിച്ചെന്ന് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും തങ്ങളോടു പറഞ്ഞതെല്ലാം വിശ്വാസസമൂഹത്തെ അറിയിച്ചു.
24 Rĩrĩa maiguire ũhoro ũcio, makĩanĩrĩra marĩ ngoro ĩmwe makĩhooya Ngai, makiuga atĩrĩ, “Mwathani Jehova, nĩwe wombire igũrũ na thĩ na iria, o na indo ciothe iria irĩ kuo.
അതു കേട്ടപ്പോൾ അവർ ഏകമനസ്സോടെ ഉച്ചസ്വരത്തിൽ ദൈവത്തോടു പ്രാർഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ,
25 Nawe nĩwaririe na ũndũ wa Roho Mũtheru na kanua ka ndungata yaku, o we ithe witũ Daudi, ũkiuga atĩrĩ: “‘Nĩ kĩĩ gĩtũmaga ndũrĩrĩ irakare mũno, na andũ mathugunde mĩbango ya tũhũ?
ഞങ്ങളുടെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിലൂടെ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ: “‘രാഷ്ട്രങ്ങൾ രോഷാകുലരായിത്തീരുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?
26 Athamaki a thĩ nĩmatuĩte itua, na aathani magacookania ndundu, nĩguo mokĩrĩre Mwathani, na mokĩrĩre Ũrĩa wake Mũitĩrĩrie Maguta.’
കർത്താവിനും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.’
27 Ti-itherũ, Herode na Pontio Pilato nĩmoonganire hamwe na andũ-a-Ndũrĩrĩ, na andũ a Isiraeli, itũũra-inĩ rĩĩrĩ inene nĩguo mathugunde ũrĩa megũũkĩrĩra Jesũ ndungata yaku theru, o ĩrĩa wee waitĩrĩirie maguta.
അങ്ങ് അഭിഷേകം ചെയ്ത അവിടത്തെ പരിശുദ്ധദാസനായ യേശുവിനു വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും, ഇസ്രായേൽജനതയുടെയും മറ്റുജനങ്ങളുടെയും ഒപ്പം ഈ നഗരത്തിൽ ഒരുമിച്ചുകൂടി,
28 O mekire ũrĩa hinya waku na wendi waku watuĩte o mbere atĩ nĩguo gũgaatuĩka.
സംഭവിക്കേണമെന്ന് അവിടത്തെ ശക്തിയും ഇച്ഛയും മുൻകൂട്ടി തീരുമാനിച്ചതൊക്കെയും ചെയ്തിരിക്കുന്നു.
29 Na rĩrĩ, Mwathani, kĩone ũrĩa matwĩhĩire, na ũkĩhotithie ndungata ciaku kwaria kiugo gĩaku irĩ na ũũmĩrĩru mũingĩ.
ഇപ്പോൾ കർത്താവേ, അവരുടെ ഭീഷണികൾ ശ്രദ്ധിക്കണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസ്താവിക്കാൻ അവിടത്തെ ദാസരെ ബലപ്പെടുത്തണമേ.
30 Tambũrũkia guoko gwaku ũhonanie, na ũringe ciama na morirũ na ũndũ wa rĩĩtwa rĩa Jesũ, ndungata yaku theru.”
അവിടത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ സൗഖ്യം വരുത്താനും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടന്ന് കൈ നീട്ടണമേ.”
31 Nao maarĩkia kũhooya, handũ hau moonganĩte hagĩthingitha. Nao othe makĩiyũrwo nĩ Roho Mũtheru, makĩaria kiugo kĩa Ngai marĩ na ũcamba.
ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ ഒരുമിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ധൈര്യസമേതം ദൈവവചനം പ്രസ്താവിക്കാൻ തുടങ്ങി.
32 Nao andũ arĩa othe meetĩkĩtie maarĩ na ngoro ĩmwe na meciiria o mamwe. Gũtiarĩ mũndũ woigaga atĩ kĩndũ o na kĩrĩkũ kĩa indo ciake nĩ gĩake we mwene, no maahũthagĩra indo ciothe iria maarĩ nacio hamwe.
വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി.
33 Nao atũmwo, marĩ na hinya mũingĩ, magĩthiĩ na mbere kũheana ũira wa kũriũka kwa Mwathani Jesũ, na wega mũingĩ wa Ngai warĩ igũrũ rĩao.
അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു.
34 Gũtiarĩ andũ maagaga kĩndũ gatagatĩ-inĩ kao. Nĩgũkorwo ihinda kwa ihinda andũ arĩa maarĩ na ithaka kana nyũmba nĩmaciendagia, makarehe mbeeca icio mendetie,
അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന്
35 magaciiga magũrũ-inĩ ma atũmwo, nacio ikagaĩrwo mũndũ o mũndũ kũringana na bata wake.
അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു.
36 Jusufu, Mũlawii wa kuuma Kuporo, ũrĩa atũmwo meetaga Baranaba (ũguo nĩ kuuga Mũrũ wa Ũũmanĩrĩria),
സൈപ്രസുകാരനായ യോസേഫ് എന്നൊരു ലേവ്യൻ ഉണ്ടായിരുന്നു. അപ്പൊസ്തലന്മാർ അയാളെ ബർന്നബാസ് എന്നു വിളിച്ചിരുന്നു. ആ പേരിന് “പ്രബോധനപുത്രൻ” എന്നാണർഥം.
37 nĩendirie gĩthaka gĩake na akĩrehe mbeeca icio, agĩciiga magũrũ-inĩ ma atũmwo.
അയാൾ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.

< Atũmwo 4 >