< Atũmwo 2 >

1 Hĩndĩ ĩrĩa mũthenya wa Bendegothito wakinyire-rĩ, acio othe magĩkorwo maarĩ handũ hamwe.
പെന്തെക്കൊസ്ത് ദിനത്തിൽ അവർ എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയിരുന്നു.
2 Na o rĩmwe mũgambo ta wa rũhuho rũnene rũkũhurutana na hinya ũgĩũka kuuma igũrũ, ũkĩiyũra nyũmba yothe ĩrĩa maaikarĩte.
പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു.
3 Makĩona kĩndũ gĩatariĩ ta nĩnĩmbĩ cia mwaki iria ciagayũkanĩte igĩikara igũrũ rĩa mũndũ o mũndũ.
അഗ്നിജ്വാലപോലുള്ള പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി അവരിൽ ഓരോരുത്തരുടെയും മേൽ പതിഞ്ഞു.
4 Othe makĩiyũrio Roho Mũtheru na makĩambĩrĩria kwaria na thiomi ingĩ o ta ũrĩa Roho aamahotithirie.
അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
5 Na rĩrĩ, kũu Jerusalemu nĩ gwaikaraga Ayahudi etigĩri Ngai kuuma ndũrĩrĩ-inĩ ciothe cia thĩ.
അന്നു ആകാശത്തിൻ കീഴിലുള്ള സകലരാജ്യങ്ങളിൽ നിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു.
6 Rĩrĩa maiguire mũgambo ũcio, gĩkundi kĩa andũ gĩgĩcookanĩrĩra kĩgegete, tondũ o mũndũ aamaiguaga makĩaria na rũthiomi rwake kĩũmbe.
ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, തങ്ങളോരോരുത്തരുടെയും ഭാഷയിൽ അപ്പൊസ്തലന്മാർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി.
7 Nao makĩgega mũno, makĩũrania atĩrĩ, “Githĩ andũ aya othe maraaria ti andũ a Galili?
എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു പറഞ്ഞത്: “ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലയോ?
8 Nĩ kĩĩ kĩratũma mũndũ o mũndũ witũ amaigue makĩaria na rũthiomi rwa kũrĩa aaciarĩirwo?
പിന്നെ നാം ഓരോരുത്തൻ നമ്മുടെ മാതൃഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ?
9 Andũ a Parithi, na a Media, na a Elamu; o na andũ arĩa matũũraga Mesopotamia, na Judea, na Kapadokia, na Ponto, na Asia,
പർത്ഥരും മേദ്യരും ഏലാമ്യരും മെസൊപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും
10 na Firigia, na Pamufilia, na Misiri, na mĩena ya Libia ĩrĩa ĩrĩ gũkuhĩ na Kurene, na ageni a kuuma Roma,
൧൦പൊന്തൊസിലും ആസ്യയിലും ഫ്രുഗ്യയയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്ക് ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്ന് വന്ന് പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും
11 (Ayahudi hamwe na andũ arĩa meegarũrĩte magatuĩka Ayahudi); na andũ a Kirete, na a Arabia, tũramaigua makĩaria na thiomi ciitũ ũhoro wa magegania ma Ngai!”
൧൧ക്രേത്യരും അരാബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്‍റെ വലിയ പ്രവൃത്തികളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ” എന്നു പറഞ്ഞു.
12 Mamakĩte na makagega makĩũrania atĩrĩ, “Ũũ nĩ kuuga atĩa?”
൧൨എല്ലാവരും പരിഭ്രമിച്ച്, ചഞ്ചലിച്ചുകൊണ്ട്; “ഇത് എന്തായിരിക്കും?” എന്നു തമ്മിൽതമ്മിൽ പറഞ്ഞു.
13 Amwe ao, o na kũrĩ ũguo, nĩmamathirĩkirie, makiuga atĩrĩ, “Aya nĩkũrĩĩo marĩĩtwo nĩ ndibei.”
൧൩“ഇവർ പുതുവീഞ്ഞ് കുടിച്ച് ലഹരിപിടിച്ചിരിക്കുന്നു” എന്നു മറ്റ് ചിലർ പരിഹസിച്ച് പറഞ്ഞു.
14 Hĩndĩ ĩyo Petero akĩrũgama hamwe na arĩa ikũmi na ũmwe, akĩanĩrĩra na akĩarĩria gĩkundi kĩu kĩa andũ akĩmeera atĩrĩ, “Inyuĩ andũ aitũ Ayahudi o na inyuĩ inyuothe mũtũũraga Jerusalemu, rekei ndĩmũtaarĩrie ũhoro ũyũ; thikĩrĩriai wega ũrĩa nguuga.
൧൪അപ്പോൾ പത്രൊസ് മറ്റ് പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ പറഞ്ഞത്: “യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, എന്‍റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ;
15 Andũ aya ti arĩĩu, ta ũrĩa mũreciiria. Rĩu nĩ thaa ithatũ tu cia rũciinĩ!
൧൫നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.
16 Aca gũtitariĩ ta ũguo, ũhoro ũyũ nĩguo warĩtio nĩ mũnabii Joeli, akiuga atĩrĩ:
൧൬ഇത് യോവേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:
17 “‘Ngai ekuuga atĩrĩ, matukũ-inĩ ma kũrigĩrĩria nĩngaitĩrĩria andũ othe Roho wakwa. Ariũ na aarĩ anyu nĩmakarathaga mohoro, Aanake anyu nĩmakonaga cioneki, nao athuuri anyu marootage irooto.
൧൭‘അന്ത്യകാലത്ത് ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
18 O na ningĩ nĩngaitĩrĩria ndungata ciakwa cia arũme na cia andũ-a-nja Roho wakwa matukũ-inĩ macio, nacio nĩikarathaga mohoro.
൧൮എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
19 Nĩngonania morirũ kũu igũrũ matu-inĩ, na nyonanie ciama gũkũ thĩ, cia thakame, na cia mwaki, na cia ndogo ĩkwambata.
൧൯ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നെ.
20 Riũa nĩrĩkagarũrwo rĩtuĩke nduma, naguo mweri ũtuĩke ta thakame, mbere ya mũthenya ũcio mũnene wa Mwathani ũrĩa ũrĩ riiri gũkinya.
൨൦കർത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
21 Na nĩgũgakinya atĩrĩ, atĩ mũndũ wothe ũgaakaĩra rĩĩtwa rĩa Mwathani nĩakahonokio.’
൨൧എന്നാൽ കർത്താവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും’ എന്നു ദൈവം അരുളിച്ചെയ്യുന്നു.
22 “Inyuĩ andũ aya a Isiraeli, thikĩrĩriai ũhoro ũyũ: Jesũ wa Nazarethi aarĩ mũndũ waheanĩtwo nĩ Ngai kũrĩ inyuĩ na ũndũ wa ciama, na morirũ, na cionereria, iria Ngai aaringire gatagatĩ-inĩ kanyu agereire harĩ we, o ta ũrĩa inyuĩ ene mũũĩ.
൨൨യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നെ അറിയുംപോലെ ദൈവം യേശു മുഖാന്തരം നിങ്ങളുടെ നടുവിൽ ചെയ്യിച്ച മഹത്തായ പ്രവർത്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു
23 Mũndũ ũyũ aaneanirwo moko-inĩ manyu, kũringana na ũrĩa Ngai aatuĩte na ũrĩa aamenyete o mbere; na inyuĩ, mũteithĩrĩirio nĩ andũ arĩa aaganu, mũkĩmũũraga na njĩra ya kũmwambithia mũtharaba-inĩ.
൨൩അവൻ നിങ്ങൾക്ക് ഉറപ്പിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ അവൻ മുന്നമേ അറിഞ്ഞ് തീരുമാനിച്ചതുപോലെ നിങ്ങൾക്ക് ഏല്പിച്ചു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറപ്പിച്ചു കൊന്നു;
24 No Ngai akĩmũriũkia kuuma kũrĩ arĩa akuũ, akĩmuohora ruo-inĩ rwa gĩkuũ, tondũ gũtingĩahotekire atũũre anyiitĩtwo nĩkĩo.
൨൪എന്നാൽ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. എന്തുകൊണ്ടെന്നാൽ മരണം അവനെ അടക്കി വെയ്ക്കുന്നത് അസാദ്ധ്യമായിരുന്നു.
25 Tondũ Daudi oigire atĩrĩ ũhoro wake: “‘Nĩndonaga Mwathani arĩ mbere yakwa hĩndĩ ciothe. Tondũ arĩ guoko-inĩ gwakwa kwa ũrĩo-rĩ, ndingĩenyenyeka.
൨൫എന്നാൽ ദാവീദ് യേശുവിനെ കുറിച്ച്; ‘ഞാൻ കർത്താവിനെ എപ്പോഴും എന്‍റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്‍റെ വലഭാഗത്ത് ഇരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല.
26 Nĩ ũndũ ũcio ngoro yakwa nĩnjanjamũku, naruo rũrĩmĩ rwakwa rũgakena; o naguo mwĩrĩ wakwa nĩũgũtũũra ũrĩ na mwĩhoko,
൨൬എന്‍റെ ഹൃദയം സന്തോഷിക്കുകയും എന്‍റെ നാവ് ആനന്ദിക്കുകയും എന്‍റെ ജഡവും ധൈര്യത്തോടെ വസിക്കുകയും ചെയ്യും.
27 tondũ ndũkandiganĩria mbĩrĩra-inĩ, o na kana ũreke ũrĩa waku Mũtheru abuthe. (Hadēs g86)
൨൭നീ എന്‍റെ പ്രാണനെ പാതാളത്തിൽ വിട്ടുകളയുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. (Hadēs g86)
28 Nĩũũmenyithĩtie njĩra cia muoyo; nĩũkanjiyũria gĩkeno ndĩ harĩa ũrĩ.’
൨൮നീ ജീവന്‍റെ മാർഗ്ഗങ്ങളെ എനിക്ക് വെളിപ്പെടുത്തി; നിന്‍റെ സാന്നിദ്ധ്യംകൊണ്ട് എന്നെ സന്തോഷ പൂർണ്ണനാക്കും’ എന്നു പറയുന്നുവല്ലോ.
29 “Ariũ na aarĩ a Ithe witũ, no ndĩmwĩre ndĩ na ũũmĩrĩru atĩ ithe witũ Daudi nĩakuire na agĩthikwo, na mbĩrĩra yake ĩrĩ o gũkũ nginya ũmũthĩ ũyũ.
൨൯സഹോദരന്മാരേ, പൂർവപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്ക് നിങ്ങളോടു ധൈര്യമായി പറയാം; അവന്‍റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.
30 Nowe aarĩ mũnabii na nĩamenyete atĩ Ngai nĩamwĩrire na mwĩhĩtwa atĩ nĩagaikarĩria ũmwe wa rũciaro rwake gĩtĩ gĩake kĩa ũnene.
൩൦എന്നാൽ ദാവീദ്, പ്രവാചകൻ ആയിരുന്നതുകൊണ്ട് ദൈവം അവന്‍റെ കടിപ്രദേശത്തിൻ്റെ ഫലത്തിൽനിന്ന് ഒരുവനെ അവന്‍റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോട് സത്യംചെയ്തു ഉറപ്പിച്ചിരുന്നു.
31 Nĩ ũndũ nĩamenyete ũhoro ũcio mbere, nĩaririe ũhoro wa kũriũka gwa Kristũ, atĩ ndaatiganĩirio mbĩrĩra-inĩ, o na kana mwĩrĩ wake ũkĩbutha. (Hadēs g86)
൩൧അത് മുൻകൂട്ടി അറിഞ്ഞതുകൊണ്ട് ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തെക്കുറിച്ച്: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്‍റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു പ്രസ്താവിച്ചു. (Hadēs g86)
32 Ngai nĩariũkĩtie Jesũ ũcio, na ithuĩ ithuothe tũrĩ aira a ũhoro ũcio.
൩൨ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന് ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.
33 Kuona atĩ nĩatũũgĩrĩtio guoko-inĩ kwa ũrĩo kwa Ngai, na nĩamũkĩrire kĩĩranĩro kĩa Roho Mũtheru kuuma kũrĩ Ithe, nake nĩatũitĩrĩirie Roho ta ũrĩa mũrona rĩu na mũkaigua.
൩൩അവൻ ദൈവത്തിന്‍റെ വലഭാഗത്തേക്ക് ഉയർത്തപ്പെട്ടു, പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു.
34 Nĩgũkorwo Daudi ndaambatire agĩthiĩ igũrũ, no nĩoigire atĩrĩ, “‘Mwathani nĩeerire Mwathani wakwa atĩrĩ: “Ikara guoko-inĩ gwakwa kwa ũrĩo,
൩൪ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ല, എങ്കിലും അവൻ: ‘ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം
35 o nginya rĩrĩa ngaatua thũ ciaku gaturwa ka makinya maku.”’
൩൫നീ എന്‍റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്‍റെ കർത്താവിനോട് അരുളിച്ചെയ്തു’ എന്നു പറയുന്നു.
36 “Nĩ ũndũ ũcio andũ othe a Isiraeli nĩmamenye atĩrĩ: Ngai nĩ atuĩte Jesũ, o ũcio mwambire, Mwathani na Kristũ.”
൩൬“ആകയാൽ നിങ്ങൾ ക്രൂശിൽ തറച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.”
37 Rĩrĩa andũ maiguire ũhoro ũcio, ũkĩmatheeca ngoro, makĩũria Petero na atũmwo acio angĩ atĩrĩ, “Ariũ a Baba, twagĩrĩirwo nĩ gwĩka atĩa?”
൩൭ഇത് കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ട് പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്ത് ചെയ്യേണ്ടു?” എന്നു ചോദിച്ചു.
38 Nake Petero akĩmacookeria atĩrĩ, “Mwĩrirei na mũbatithio mũndũ o mũndũ thĩinĩ wa rĩĩtwa rĩa Jesũ Kristũ, nĩguo mũrekerwo mehia manyu. Na inyuĩ nĩ mũkwamũkĩra kĩheo kĩa Roho Mũtheru.
൩൮പത്രൊസ് അവരോട്: “നിങ്ങൾ നിങ്ങളുടെ പാപസ്വഭാവങ്ങളെ വിട്ടുമാറി യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനമേൽപ്പിൻ; എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും പരിശുദ്ധാത്മാവ് എന്ന ദാനം നൽകുകയുംചെയ്യും.
39 Kĩĩranĩro gĩkĩ nĩ kĩanyu na ciana cianyu, na andũ arĩa othe marĩ kũraya, na andũ arĩa othe Mwathani Ngai witũ ageeta moke harĩ we.”
൩൯ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ” എന്നു പറഞ്ഞു.
40 Akĩmataara na ciugo ingĩ nyingĩ, akĩmakaanagia; na akĩmathaitha, akĩmeera atĩrĩ, “Mwĩhonokiei kuuma kũrĩ rũciaro rũrũ ruogomu.”
൪൦മറ്റ് പല വാക്കുകളാലും പത്രൊസ് സാക്ഷ്യം പറഞ്ഞ് അവരെ പ്രബോധിപ്പിച്ചു: “ഈ വക്രതയുള്ള തലമുറയിൽനിന്ന് രക്ഷിക്കപ്പെടുവിൻ” എന്നു പറഞ്ഞു.
41 Andũ arĩa meetĩkĩrire ndũmĩrĩri yake makĩbatithio, na mũthenya ũcio makĩongerereka andũ ta ngiri ithatũ.
൪൧അവന്‍റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോട് ചേർന്നു.
42 Nao nĩmerutĩire kũgwatĩria ũrutani wa atũmwo, na ngwatanĩro-inĩ, na ũhoro-inĩ wa kwenyũrana mũgate, na kũhooya.
൪൨അവർ തുടർച്ചയായി അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടനുസരിച്ചും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.
43 Andũ othe makĩiyũrwo nĩ guoya, nao atũmwo magĩĩka morirũ maingĩ, na makĩringa ciama.
൪൩അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നതുകൊണ്ട് എല്ലാവർക്കും ഭയമായി.
44 Andũ arĩa othe meetĩkĩtie maarĩ hamwe, na nĩmagwatanagĩra indo ciothe.
൪൪വിശ്വസിച്ചവർ എല്ലാവരും ഒരു സമൂഹമായിരുന്ന് തങ്ങൾക്കുള്ളതെല്ലാം പൊതുവക എന്നു എണ്ണുകയും
45 Makĩendia ithaka ciao na indo ciao, makaheaga mũndũ o wothe kũringana na bata wake.
൪൫തങ്ങളുടെ വസ്തുവകകളും കൈവശമുള്ളവയും വിറ്റ് ഓരോരുത്തർക്കും ആവശ്യമുള്ളതുപോലെ എല്ലാം പങ്കിടുകയും,
46 O mũthenya nĩmagomanaga hekarũ-inĩ. Nĩmenyũraga mũgate marĩ mĩciĩ-inĩ yao, na makarĩĩanĩra marĩ na gĩkeno, na marĩ na ngoro theru,
൪൬ഒരുമനപ്പെട്ട് ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീടുകളിൽ അപ്പം നുറുക്കിക്കൊണ്ട് ഉല്ലാസത്തോടും ഹൃദയപരമാർത്ഥതയോടും കൂടെ ഭക്ഷണം കഴിക്കുകയും
47 makagoocaga Ngai, na magetĩkĩrĩka kũrĩ andũ othe. Nake Mwathani nĩongagĩrĩra thiritũ-inĩ yao andũ arĩa maahonokaga o mũthenya.
൪൭ദൈവത്തെ സ്തുതിക്കുകയും സകലജനത്തിൻ്റെയും പ്രീതി അനുഭവിക്കയും ചെയ്തു. കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു.

< Atũmwo 2 >