< Atũmwo 2 >
1 Hĩndĩ ĩrĩa mũthenya wa Bendegothito wakinyire-rĩ, acio othe magĩkorwo maarĩ handũ hamwe.
പെന്തക്കൊസ്തുനാൾ വന്നെത്തിയപ്പോൾ അവരെല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു.
2 Na o rĩmwe mũgambo ta wa rũhuho rũnene rũkũhurutana na hinya ũgĩũka kuuma igũrũ, ũkĩiyũra nyũmba yothe ĩrĩa maaikarĩte.
പെട്ടെന്ന്, കൊടുങ്കാറ്റ് വീശിയടിക്കുന്നതുപോലെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി, അത് അവർ ഇരുന്ന വീടാകെ നിറഞ്ഞു.
3 Makĩona kĩndũ gĩatariĩ ta nĩnĩmbĩ cia mwaki iria ciagayũkanĩte igĩikara igũrũ rĩa mũndũ o mũndũ.
തീജ്വാലപോലെ പിളർന്ന നാവുകൾ അവർക്കു ദൃശ്യമായി; അവ അവരിൽ ഓരോരുത്തരുടെമേൽ ആവസിക്കുകയും ചെയ്തു.
4 Othe makĩiyũrio Roho Mũtheru na makĩambĩrĩria kwaria na thiomi ingĩ o ta ũrĩa Roho aamahotithirie.
എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ആത്മാവ് കഴിവു നൽകിയതുപോലെ അവർക്ക് അന്യമായിരുന്ന ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.
5 Na rĩrĩ, kũu Jerusalemu nĩ gwaikaraga Ayahudi etigĩri Ngai kuuma ndũrĩrĩ-inĩ ciothe cia thĩ.
എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഭക്തരായ യെഹൂദർ അപ്പോൾ ജെറുശലേമിൽ വന്നു താമസിക്കുന്നുണ്ടായിരുന്നു.
6 Rĩrĩa maiguire mũgambo ũcio, gĩkundi kĩa andũ gĩgĩcookanĩrĩra kĩgegete, tondũ o mũndũ aamaiguaga makĩaria na rũthiomi rwake kĩũmbe.
ഈ ശബ്ദംകേട്ട് ജനങ്ങൾ വന്നുകൂടി; വന്നുകൂടിയ ഓരോരുത്തരുടെയും മാതൃഭാഷയിലുള്ള സംസാരം കേട്ട് അവർ സംഭ്രാന്തരായി.
7 Nao makĩgega mũno, makĩũrania atĩrĩ, “Githĩ andũ aya othe maraaria ti andũ a Galili?
അത്ഭുതപരതന്ത്രരായ അവർ ആശ്ചര്യത്തോടെ ഇങ്ങനെ പരസ്പരം പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലേ?
8 Nĩ kĩĩ kĩratũma mũndũ o mũndũ witũ amaigue makĩaria na rũthiomi rwa kũrĩa aaciarĩirwo?
പിന്നെ നാം ഓരോരുത്തരും ജനിച്ച നമ്മുടെ സ്വന്തംഭാഷയിൽ ഇവർ സംസാരിച്ചുകേൾക്കുന്നതെങ്ങനെ?
9 Andũ a Parithi, na a Media, na a Elamu; o na andũ arĩa matũũraga Mesopotamia, na Judea, na Kapadokia, na Ponto, na Asia,
പാർഥ്യരും മേദ്യരും ഏലാമ്യരും; മെസൊപ്പൊത്താമിയ, യെഹൂദ്യാ, കപ്പദോക്യ,
10 na Firigia, na Pamufilia, na Misiri, na mĩena ya Libia ĩrĩa ĩrĩ gũkuhĩ na Kurene, na ageni a kuuma Roma,
പൊന്തൊസ്, ഏഷ്യാപ്രവിശ്യ, ഫ്രുഗ്യ, പംഫുല്യ, ഈജിപ്റ്റ്, കുറേനയ്ക്കു സമീപമുള്ള ലിബ്യാപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്നവരും; റോമിൽനിന്ന് വന്ന സന്ദർശകരായ യെഹൂദരും യെഹൂദാമതം സ്വീകരിച്ചവരും ക്രേത്തരും അറബികളും ആയ നാം
11 (Ayahudi hamwe na andũ arĩa meegarũrĩte magatuĩka Ayahudi); na andũ a Kirete, na a Arabia, tũramaigua makĩaria na thiomi ciitũ ũhoro wa magegania ma Ngai!”
നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ അത്ഭുതകാര്യങ്ങൾ, ഇവർ പ്രസ്താവിക്കുന്നതു കേൾക്കുന്നു!”
12 Mamakĩte na makagega makĩũrania atĩrĩ, “Ũũ nĩ kuuga atĩa?”
എല്ലാവരും അത്ഭുതവും പരിഭ്രാന്തിയും നിറഞ്ഞവരായി “ഇത് എന്തായിരിക്കുമോ?” എന്നു പരസ്പരം ചോദിച്ചു.
13 Amwe ao, o na kũrĩ ũguo, nĩmamathirĩkirie, makiuga atĩrĩ, “Aya nĩkũrĩĩo marĩĩtwo nĩ ndibei.”
എന്നാൽ മറ്റുചിലർ, “പുതുവീഞ്ഞിനാൽ ഇവർ ഉന്മത്തരായിരിക്കുന്നു” എന്നു പറഞ്ഞ് പരിഹസിച്ചു.
14 Hĩndĩ ĩyo Petero akĩrũgama hamwe na arĩa ikũmi na ũmwe, akĩanĩrĩra na akĩarĩria gĩkundi kĩu kĩa andũ akĩmeera atĩrĩ, “Inyuĩ andũ aitũ Ayahudi o na inyuĩ inyuothe mũtũũraga Jerusalemu, rekei ndĩmũtaarĩrie ũhoro ũyũ; thikĩrĩriai wega ũrĩa nguuga.
അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ജനത്തെ അഭിസംബോധനചെയ്ത് ഇങ്ങനെ വിശദീകരിച്ചു: “യെഹൂദാജനമേ, ജെറുശലേംനിവാസികൾ എല്ലാവരുമേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ഞാൻ വിശദീകരിക്കാം.
15 Andũ aya ti arĩĩu, ta ũrĩa mũreciiria. Rĩu nĩ thaa ithatũ tu cia rũciinĩ!
നിങ്ങൾ ചിന്തിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; കാരണം, ഇപ്പോൾ രാവിലെ ഒൻപതുമണിമാത്രമല്ലേ ആയിട്ടുള്ളൂ?
16 Aca gũtitariĩ ta ũguo, ũhoro ũyũ nĩguo warĩtio nĩ mũnabii Joeli, akiuga atĩrĩ:
യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുള്ളതാണിത്:
17 “‘Ngai ekuuga atĩrĩ, matukũ-inĩ ma kũrigĩrĩria nĩngaitĩrĩria andũ othe Roho wakwa. Ariũ na aarĩ anyu nĩmakarathaga mohoro, Aanake anyu nĩmakonaga cioneki, nao athuuri anyu marootage irooto.
“‘അന്തിമനാളുകളിൽ, ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
18 O na ningĩ nĩngaitĩrĩria ndungata ciakwa cia arũme na cia andũ-a-nja Roho wakwa matukũ-inĩ macio, nacio nĩikarathaga mohoro.
എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും, അതിനാൽ അവരും പ്രവചിക്കും.
19 Nĩngonania morirũ kũu igũrũ matu-inĩ, na nyonanie ciama gũkũ thĩ, cia thakame, na cia mwaki, na cia ndogo ĩkwambata.
ഞാൻ ഉയരെ ആകാശത്തിൽ അത്ഭുതങ്ങളും താഴേ ഭൂമിയിൽ ചിഹ്നങ്ങളും നൽകും— രക്തവും തീയും പുകച്ചുരുളുംതന്നെ.
20 Riũa nĩrĩkagarũrwo rĩtuĩke nduma, naguo mweri ũtuĩke ta thakame, mbere ya mũthenya ũcio mũnene wa Mwathani ũrĩa ũrĩ riiri gũkinya.
കർത്താവിന്റെ ശ്രേഷ്ഠവും തേജോമയവുമായ ദിവസം വരുന്നതിനുമുമ്പേ സൂര്യൻ ഇരുളായി മാറുകയും ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.
21 Na nĩgũgakinya atĩrĩ, atĩ mũndũ wothe ũgaakaĩra rĩĩtwa rĩa Mwathani nĩakahonokio.’
കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,’ എന്നു ദൈവം അരുളിച്ചെയ്യുന്നു.
22 “Inyuĩ andũ aya a Isiraeli, thikĩrĩriai ũhoro ũyũ: Jesũ wa Nazarethi aarĩ mũndũ waheanĩtwo nĩ Ngai kũrĩ inyuĩ na ũndũ wa ciama, na morirũ, na cionereria, iria Ngai aaringire gatagatĩ-inĩ kanyu agereire harĩ we, o ta ũrĩa inyuĩ ene mũũĩ.
“ഇസ്രായേൽജനമേ, ഈ വാക്കുകൾ കേട്ടാലും: നസറെത്തുകാരനായ യേശു, ദൈവം അദ്ദേഹത്തിലൂടെ നിങ്ങളുടെ മധ്യത്തിൽ ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ചിഹ്നങ്ങളുംമുഖേന ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ വ്യക്തി ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ.
23 Mũndũ ũyũ aaneanirwo moko-inĩ manyu, kũringana na ũrĩa Ngai aatuĩte na ũrĩa aamenyete o mbere; na inyuĩ, mũteithĩrĩirio nĩ andũ arĩa aaganu, mũkĩmũũraga na njĩra ya kũmwambithia mũtharaba-inĩ.
ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ യെഹൂദേതരരുടെ സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു.
24 No Ngai akĩmũriũkia kuuma kũrĩ arĩa akuũ, akĩmuohora ruo-inĩ rwa gĩkuũ, tondũ gũtingĩahotekire atũũre anyiitĩtwo nĩkĩo.
എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു.
25 Tondũ Daudi oigire atĩrĩ ũhoro wake: “‘Nĩndonaga Mwathani arĩ mbere yakwa hĩndĩ ciothe. Tondũ arĩ guoko-inĩ gwakwa kwa ũrĩo-rĩ, ndingĩenyenyeka.
ക്രിസ്തുവിനെക്കുറിച്ച് ദാവീദ് പറയുന്നത് ഇപ്രകാരമാണ്: “‘ഞാൻ കർത്താവിനെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
26 Nĩ ũndũ ũcio ngoro yakwa nĩnjanjamũku, naruo rũrĩmĩ rwakwa rũgakena; o naguo mwĩrĩ wakwa nĩũgũtũũra ũrĩ na mwĩhoko,
അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും പ്രത്യാശയിൽ നിവസിക്കും.
27 tondũ ndũkandiganĩria mbĩrĩra-inĩ, o na kana ũreke ũrĩa waku Mũtheru abuthe. (Hadēs )
എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല; അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയുമില്ല. (Hadēs )
28 Nĩũũmenyithĩtie njĩra cia muoyo; nĩũkanjiyũria gĩkeno ndĩ harĩa ũrĩ.’
ജീവന്റെ വഴികൾ അവിടന്ന് എന്നെ അറിയിച്ചു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും.’
29 “Ariũ na aarĩ a Ithe witũ, no ndĩmwĩre ndĩ na ũũmĩrĩru atĩ ithe witũ Daudi nĩakuire na agĩthikwo, na mbĩrĩra yake ĩrĩ o gũkũ nginya ũmũthĩ ũyũ.
“സഹോദരങ്ങളേ, പൂർവപിതാവായ ദാവീദിനെക്കുറിച്ച്, അദ്ദേഹം മരിച്ചുവെന്നും അടക്കപ്പെട്ടുവെന്നും എനിക്ക് നിങ്ങളോട് ഉറപ്പായി പറയാൻകഴിയും; അദ്ദേഹത്തിന്റെ കല്ലറ ഇന്നുവരെ നമ്മുടെ മധ്യേ ഇവിടെ ഉണ്ടല്ലോ.
30 Nowe aarĩ mũnabii na nĩamenyete atĩ Ngai nĩamwĩrire na mwĩhĩtwa atĩ nĩagaikarĩria ũmwe wa rũciaro rwake gĩtĩ gĩake kĩa ũnene.
ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു: തന്റെ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരുവനെ ഇരുത്തുമെന്ന് ദൈവം അദ്ദേഹത്തോട് ആണയിട്ട് ശപഥംചെയ്ത കാര്യം ദാവീദിന് അറിയാമായിരുന്നു.
31 Nĩ ũndũ nĩamenyete ũhoro ũcio mbere, nĩaririe ũhoro wa kũriũka gwa Kristũ, atĩ ndaatiganĩirio mbĩrĩra-inĩ, o na kana mwĩrĩ wake ũkĩbutha. (Hadēs )
‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് പ്രവചിച്ചു. (Hadēs )
32 Ngai nĩariũkĩtie Jesũ ũcio, na ithuĩ ithuothe tũrĩ aira a ũhoro ũcio.
ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു; അതിനു ഞങ്ങളെല്ലാവരും സാക്ഷികളാകുന്നു.
33 Kuona atĩ nĩatũũgĩrĩtio guoko-inĩ kwa ũrĩo kwa Ngai, na nĩamũkĩrire kĩĩranĩro kĩa Roho Mũtheru kuuma kũrĩ Ithe, nake nĩatũitĩrĩirie Roho ta ũrĩa mũrona rĩu na mũkaigua.
അദ്ദേഹം ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടിട്ട്, പരിശുദ്ധാത്മാവ് എന്ന വാഗ്ദാനം പിതാവിൽനിന്ന് സ്വീകരിച്ച്, സമൃദ്ധമായി നൽകിയതാണ് നിങ്ങൾ ഈ കാണുകയും കേൾക്കുകയുംചെയ്യുന്നത്.
34 Nĩgũkorwo Daudi ndaambatire agĩthiĩ igũrũ, no nĩoigire atĩrĩ, “‘Mwathani nĩeerire Mwathani wakwa atĩrĩ: “Ikara guoko-inĩ gwakwa kwa ũrĩo,
ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ! എങ്കിലും അദ്ദേഹം പറയുന്നതിങ്ങനെയാണ്: “‘കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ,
35 o nginya rĩrĩa ngaatua thũ ciaku gaturwa ka makinya maku.”’
നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.”’
36 “Nĩ ũndũ ũcio andũ othe a Isiraeli nĩmamenye atĩrĩ: Ngai nĩ atuĩte Jesũ, o ũcio mwambire, Mwathani na Kristũ.”
“അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനം മുഴുവനും നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.”
37 Rĩrĩa andũ maiguire ũhoro ũcio, ũkĩmatheeca ngoro, makĩũria Petero na atũmwo acio angĩ atĩrĩ, “Ariũ a Baba, twagĩrĩirwo nĩ gwĩka atĩa?”
ഇതു കേട്ട ജനം ഹൃദയത്തിൽ മുറിവേറ്റവരായി പത്രോസിനോടും മറ്റ് അപ്പൊസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു.
38 Nake Petero akĩmacookeria atĩrĩ, “Mwĩrirei na mũbatithio mũndũ o mũndũ thĩinĩ wa rĩĩtwa rĩa Jesũ Kristũ, nĩguo mũrekerwo mehia manyu. Na inyuĩ nĩ mũkwamũkĩra kĩheo kĩa Roho Mũtheru.
പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്കു മടങ്ങുകയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുകയുംചെയ്യുക; അപ്പോൾ നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടും, പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും.
39 Kĩĩranĩro gĩkĩ nĩ kĩanyu na ciana cianyu, na andũ arĩa othe marĩ kũraya, na andũ arĩa othe Mwathani Ngai witũ ageeta moke harĩ we.”
നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കുംവേണ്ടി ഉള്ളതാണ് ഈ വാഗ്ദാനം—നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംമാത്രമല്ല, വിദൂരസ്ഥരായ എല്ലാവർക്കുംകൂടിയാണ്.”
40 Akĩmataara na ciugo ingĩ nyingĩ, akĩmakaanagia; na akĩmathaitha, akĩmeera atĩrĩ, “Mwĩhonokiei kuuma kũrĩ rũciaro rũrũ ruogomu.”
ഇതുമാത്രമല്ല, മറ്റനേകം വാക്കുകളിലൂടെ പത്രോസ് അവർക്കു സാക്ഷ്യം നൽകുകയും “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷിക്കപ്പെടുക,” എന്നു പ്രബോധിപ്പിക്കുകയും ചെയ്തു.
41 Andũ arĩa meetĩkĩrire ndũmĩrĩri yake makĩbatithio, na mũthenya ũcio makĩongerereka andũ ta ngiri ithatũ.
അദ്ദേഹത്തിന്റെ സന്ദേശം അംഗീകരിച്ചവർ സ്നാനം സ്വീകരിച്ചു. അന്നു മൂവായിരത്തോളംപേർ അവരോടു ചേർന്നു.
42 Nao nĩmerutĩire kũgwatĩria ũrutani wa atũmwo, na ngwatanĩro-inĩ, na ũhoro-inĩ wa kwenyũrana mũgate, na kũhooya.
അവർ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു.
43 Andũ othe makĩiyũrwo nĩ guoya, nao atũmwo magĩĩka morirũ maingĩ, na makĩringa ciama.
അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു.
44 Andũ arĩa othe meetĩkĩtie maarĩ hamwe, na nĩmagwatanagĩra indo ciothe.
വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയും ചെയ്തു.
45 Makĩendia ithaka ciao na indo ciao, makaheaga mũndũ o wothe kũringana na bata wake.
തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു.
46 O mũthenya nĩmagomanaga hekarũ-inĩ. Nĩmenyũraga mũgate marĩ mĩciĩ-inĩ yao, na makarĩĩanĩra marĩ na gĩkeno, na marĩ na ngoro theru,
അവർ നാൾതോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ ഏകഹൃദയത്തോടെ കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും ആനന്ദത്തോടെയും ആത്മാർഥതയോടെയും ഭക്ഷണം കഴിക്കുകയും
47 makagoocaga Ngai, na magetĩkĩrĩka kũrĩ andũ othe. Nake Mwathani nĩongagĩrĩra thiritũ-inĩ yao andũ arĩa maahonokaga o mũthenya.
ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവർ സകലരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഓരോ ദിവസവും രക്ഷിക്കപ്പെടുന്നവരെ കർത്താവ് ആ കൂട്ടത്തോട് ചേർത്തുകൊണ്ടിരുന്നു.