< 2 Maũndũ 15 >

1 Na rĩrĩ, Roho wa Ngai nĩwaikũrũkĩire Azaria mũrũ wa Odedi.
അനന്തരം ഓദേദിന്റെ മകനായ അസൎയ്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു.
2 Nake akiumagara agatũnge Asa, akĩmwĩra atĩrĩ, “Ta thikĩrĩria, we Asa na andũ a Juda na andũ a Benjamini othe. Jehova arĩ hamwe na inyuĩ rĩrĩa rĩothe mũrĩ hamwe nake. Mũngĩmũrongooria nĩmũrĩmuonaga, no mũngĩmũtiganĩria, o nake nĩakamũtiganĩria.
അവൻ ആസയെ എതിരേറ്റു അവനോടു പറഞ്ഞതെന്തെന്നാൽ: ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.
3 Na rĩrĩ, kwa ihinda iraaya Isiraeli matiarĩ na Ngai ũrĩa wa ma, na matiarĩ na mũthĩnjĩri-Ngai wa kũmaruta na matiarĩ na watho wa kũrũmĩrĩrwo.
യിസ്രായേൽ ഇപ്പോൾ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;
4 No rĩrĩ, hĩndĩ ya mathĩĩna mao nĩmacookereire Jehova, Ngai wa Isiraeli, makĩmũrongooria na makĩmuona.
എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി.
5 Matukũ-inĩ macio ũhoro wa kuumagara warĩ na ũgwati nĩgũkorwo atũũri othe a mabũrũri macio maarĩ thĩĩna-inĩ mũnene.
ആ കാലത്തു പോക്കുവരവിന്നു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികൾക്കു ഒക്കെയും മഹാകലാപങ്ങൾ ഭവിച്ചു.
6 O rũrĩrĩ rwahehenjagwo nĩ rũrĩrĩ rũrĩa rũngĩ, na itũũra inene rĩkahehenjwo nĩ rĩrĩa rĩngĩ tondũ Ngai nĩamathĩĩnagia na thĩĩna wa mĩthemba yothe.
ദൈവം അവരെ സകലവിധകഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകൎത്തുകളഞ്ഞു.
7 No ha ũhoro wanyu-rĩ, gĩai na hinya na mũtigatiganĩrie ũhoro ũcio, nĩgũkorwo nĩ mũkaarĩhwo wĩra ũrĩa mũrutaga.”
എന്നാൽ നിങ്ങൾ ധൈൎയ്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളൎന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.
8 Rĩrĩa Asa aiguire ciugo icio na akĩigua ũrathi wa Azaria mũrũ wa Odedi ũrĩa mũnabii-rĩ, akĩĩyũmĩrĩria. Akĩeheria mĩhianano ĩrĩa mĩmeneku kuuma bũrũri wothe wa Juda na Benjamini, o na kuuma matũũra-inĩ marĩa aatahĩte kũu irĩma-inĩ cia Efiraimu. Agĩcookereria kĩgongona kĩa Jehova kĩrĩa kĩarĩ mbere ya gĩthaku kĩa hekarũ ya Jehova.
ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ അവൻ ധൈൎയ്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻമുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.
9 Ningĩ akĩũngania andũ othe a Juda na a Benjamini, hamwe na andũ a kuuma Efiraimu, na Manase, na Simeoni arĩa maatũũranagia nao, nĩgũkorwo aingĩ ao nĩmookĩte kũrĩ Asa moimĩte Isiraeli rĩrĩa moonire atĩ Jehova Ngai wake aarĩ hamwe nake.
പിന്നെ അവൻ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമേയോനിൽനിന്നും അവരുടെ അടുക്കൽ വന്നുപാൎക്കുന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലിൽനിന്നു അനേകർ വന്നു അവനോടു ചേൎന്നു.
10 Makĩũngana kũu Jerusalemu mweri wa ĩtatũ wa mwaka wa ikũmi na ĩtano wa ũthamaki wa Asa.
ഇങ്ങനെ അവർ ആസയുടെ വാഴ്ചയുടെ പതിനേഴാം ആണ്ടിൽ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി.
11 Hĩndĩ ĩyo makĩrutĩra Jehova igongona rĩa ngʼombe 700, na ngʼondu na mbũri 7,000 cia iria maatahĩte magacooka nacio.
തങ്ങൾ കൊണ്ടുവന്ന കൊള്ളയിൽനിന്നു അവർ എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവെക്കു യാഗം കഴിച്ചു.
12 Makĩgĩa kĩrĩkanĩro gĩa kũrongooragia Jehova, Ngai wa maithe mao, na ngoro ciao ciothe na mĩoyo yao yothe.
പിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും കൂടെ അന്വേഷിച്ചുകൊള്ളാമെന്നും
13 Andũ arĩa othe mangĩagire kũrongooria Jehova, Ngai wa Isiraeli-rĩ, makĩũragwo arĩ mũndũ mũnini kana arĩ mũnene, arĩ mũndũ mũrũme kana arĩ mũndũ-wa-nja.
ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.
14 Makĩĩhĩta mwĩhĩtwa he Jehova na mũgambo mũnene, o na makĩanagĩrĩra na makĩhuhaga tũrumbeta na macoro.
അവർ മഹാഘോഷത്തോടും ആൎപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയോടു സത്യം ചെയ്തു.
15 Andũ a Juda othe magĩkena nĩ ũndũ wa mwĩhĩtwa tondũ mawĩhĩtire na ngoro ciao ciothe. Makĩrongooria Ngai na kĩyo, na makĩmuona. Nĩ ũndũ ũcio Jehova akĩmahe ũhurũko mĩena yothe.
എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂൎണ്ണഹൃദയത്തോടെ സത്യം ചെയ്തു പൂൎണ്ണതാല്പൎയ്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവർ അവനെ കണ്ടെത്തുകയും യഹോവ അവൎക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു.
16 Mũthamaki Asa agĩcooka akĩruta cũwe Maaka kuuma gĩtĩ-inĩ gĩake kĩa mũthamaki-mũndũ-wa-nja, nĩ ũndũ nĩathondekithĩtie gĩtugĩ kĩa mũhianano ũrĩ magigi wa Ashera. Asa agĩtemenga gĩtugĩ kĩu, agĩkiunanga na agĩgĩcinĩra Gĩtuamba-inĩ gĩa Kidironi.
ആസാരാജാവു തന്റെ അമ്മയായ മയഖയെയും അവൾ അശേരക്കു ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; അവളുടെ മ്ലേച്ഛവിഗ്രഹം ആസാ വെട്ടിത്തകൎത്തു കിദ്രോൻതോട്ടിങ്കൽവെച്ചു ചുട്ടുകളഞ്ഞു.
17 O na gũtuĩka ndeheririe kũndũ kũrĩa gũtũũgĩru kuuma Isiraeli-rĩ, ngoro ya Asa nĩamĩneanĩte biũ kũrĩ Jehova mũtũũrĩre-inĩ wake wothe.
എന്നാൽ പൂജാഗിരികൾക്കു യിസ്രായേലിൽ നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.
18 Nĩarehire hekarũ-inĩ ya Ngai betha na thahabu, na indo ciothe iria we na ithe maamũrĩte.
വെള്ളി, പൊന്നു, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻതന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവൻ ദൈവാലയത്തിലേക്കു കൊണ്ടുവന്നു.
19 Gũtiacookire kũgĩa mbaara rĩngĩ, o nginya mwaka wa mĩrongo ĩtatũ na ĩtano wa wathani wa Asa.
ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല.

< 2 Maũndũ 15 >