< 2 Maũndũ 10 >
1 Rehoboamu nĩathiire Shekemu, nĩgũkorwo andũ a Isiraeli othe nĩmathiĩte kuo makamũtue mũthamaki.
രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു യിസ്രായേലെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ടു അവനും ശെഖേമിൽ ചെന്നു.
2 Rĩrĩa Jeroboamu mũrũ wa Nebati aaiguire ũhoro ũcio (tondũ aarĩ bũrũri wa Misiri, kũrĩa oorĩire eherere Mũthamaki Solomoni), akiuma kũu Misiri, akĩinũka.
എന്നാൽ ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമിൽനിന്നു മടങ്ങിവന്നു.
3 Nĩ ũndũ ũcio andũ a Isiraeli magĩtũmanĩra Jeroboamu, nake Jeroboamu hamwe na Isiraeli rĩothe magĩthiĩ kũrĩ Rehoboamu, makĩmwĩra atĩrĩ:
അവർ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു:
4 “Thoguo nĩatũigĩrĩire icooki iritũ, no rĩu tũhũthĩrie wĩra ũcio mũritũ na icooki rĩu iritũ rĩrĩa atũigĩrĩire na nĩtũrĩgũtungatagĩra.”
നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
5 Rehoboamu akĩmacookeria atĩrĩ, “Thiĩi mũgaacooka kũrĩ niĩ thuutha wa mĩthenya ĩtatũ.” Nĩ ũndũ ũcio andũ acio magĩthiĩ.
അവൻ അവരോടു: മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
6 Thuutha ũcio Mũthamaki Rehoboamu akĩhooya kĩrĩra kũrĩ athuuri arĩa maatungatagĩra ithe Solomoni rĩrĩa aarĩ muoyo. Akĩmooria atĩrĩ, “Mũngĩndaara atĩa nĩguo njookerie andũ acio ũhoro?”
രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോൻ ജീവനോടിരിക്കുമ്പോൾ അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
7 Nao makĩmũcookeria atĩrĩ, “Ũngĩtuĩka mũtaana kũrĩ andũ acio, na ũmakenie, na ũmacookerie na njĩra njagĩrĩru-rĩ, megũtũũra maarĩ ndungata ciaku hĩndĩ ciothe.”
അതിന്നു അവർ അവനോടു: നീ ജനത്തോടു ദയ കാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
8 No Rehoboamu akĩregana na ũtaaro ũrĩa athuuri maamũheire, na akĩhooya kĩrĩra kuuma kũrĩ aanake a riika rĩake arĩa maamũtungatagĩra.
എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൗവനക്കാരോടു ആലോചിച്ചു:
9 Nake akĩmooria atĩrĩ, “Inyuĩ mũngĩndaara atĩa? Andũ acio maranjĩĩra ũũ, ‘Tũhũthĩrie icooki rĩrĩa thoguo aatũigĩrĩire.’ Tũngĩmacookeria atĩa?”
നിന്റെ അപ്പൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടും നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
10 Aanake acio a riika rĩake makĩmũcookeria atĩrĩ, “Cookeria andũ acio makwĩrĩte atĩrĩ, ‘Thoguo nĩatũigagĩrĩra icooki iritũ, no wee tũhũthĩrie icooki rĩu,’ ũmeere atĩrĩ, ‘Kaara gakwa ka mũira nĩ gatungu gũkĩra njohero ya baba.
അവനോടു കൂടെ വളർന്നിരുന്ന യൗവനക്കാർ അവനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു: നീ അതു ഭാരം കുറെച്ചുതരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോടു: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും.
11 Baba aamũigĩrĩire icooki iritũ, no niĩ nĩngũrĩritũhia makĩria. Baba aamũhũũraga na iboko, no niĩ ndĩrĩmũhũũraga na tũngʼaurũ.’”
എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
12 Thuutha wa mĩthenya ĩtatũ Jeroboamu na andũ a Isiraeli othe magĩcooka kũrĩ Rehoboamu, o ta ũrĩa mũthamaki oigĩte, “Nĩmũgacooka kũrĩ niĩ thuutha wa mĩthenya ĩtatũ.”
മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ വന്നു.
13 Nake mũthamaki akĩmacookeria ehĩte mũno. Akĩregana na ũtaaro ũrĩa aaheetwo nĩ athuuri,
എന്നാൽ രാജാവു അവരോടു കഠിനമായിട്ടു ഉത്തരം പറഞ്ഞു; രെഹബെയാംരാജാവു വൃദ്ധന്മാരുടെ ആലോചന ത്യജിച്ചു
14 akĩrũmĩrĩra ũtaaro wa aanake, akiuga atĩrĩ, “Baba nĩamũritũhĩirie icooki, no niĩ nĩngũrĩritũhia makĩria. Baba aamũhũũraga na iboko, no niĩ ndĩrĩmũhũũraga na tũngʼaurũ.”
യൗവനക്കാരുടെ ആലോചനപ്രകാരം അവരോടു: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ അതിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
15 Nĩ ũndũ ũcio mũthamaki ndaigana gũthikĩrĩria andũ acio, tondũ maũndũ macio meekĩkire moimĩte kũrĩ Ngai, nĩguo kiugo kĩhingio kĩrĩa Jehova eerire Jeroboamu mũrũ wa Nebati na kanua ka Ahija ũrĩa Mũshiloni.
ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു.
16 Rĩrĩa andũ a Isiraeli othe moonire atĩ mũthamaki ũcio nĩarega kũmathikĩrĩria, magĩcookeria mũthamaki atĩrĩ: “Tũrĩ na igai rĩrĩkũ harĩ Daudi, na nĩ gĩcunjĩ kĩrĩkũ tũrĩ nakĩo harĩ mũrũ wa Jesii? Cooka hema-inĩ ciaku, wee Isiraeli! Wee Daudi-rĩ, menyerera nyũmba yaku wee mwene!” Nĩ ũndũ ũcio andũ a Isiraeli othe makĩinũka.
രാജാവു തങ്ങളുടെ അപേക്ഷ കേൾക്കയില്ല എന്നു എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോടു: ദാവീദിങ്കൽ ഞങ്ങൾക്കു എന്തോഹരിയുള്ളു? യിശ്ശായിയുടെ പുത്രങ്കൽ ഞങ്ങൾക്കു അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നു ഉത്തരം പറഞ്ഞു യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
17 No andũ a Isiraeli arĩa maatũũraga matũũra-inĩ ma Juda-rĩ, Rehoboamu agĩthiĩ na mbere kũmathamakĩra.
യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായ്തീർന്നു.
18 Mũthamaki Rehoboamu agĩtũma Adoniramu ũrĩa warĩ mũrũgamĩrĩri wa andũ arĩa maarutithagio wĩra na hinya; no andũ a Isiraeli makĩmũhũũra na mahiga nyuguto, agĩkua. No rĩrĩ, Mũthamaki Rehoboamu nĩetharire, akĩhaica ngaari yake ya ita, akĩũrĩra Jerusalemu.
പിന്നെ രെഹബെയാംരാജാവു ഊഴിയവേലക്കു മേൽവിചാരകനായ ഹദോരാമിനെ അയച്ചു; എന്നാൽ യിസ്രായേല്യർ അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവു വേഗത്തിൽ രഥം കയറി യെരൂശലേമിലേക്കു ഓടിപ്പോയി.
19 Nĩ ũndũ ũcio andũ a Isiraeli makoretwo maremeire nyũmba ya Daudi nginya ũmũthĩ.
ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനില്ക്കുന്നു.