< 1 Samũeli 8 >

1 Rĩrĩa Samũeli aakũrire, nĩathuurire ariũ ake matuĩke atiirĩrĩri bũrũri wa Isiraeli.
ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.
2 Mũriũ wake wa irigithathi eetagwo Joeli, nake wa keerĩ eetagwo Abija, nao maatungataga kũu Birishiba.
അവന്റെ ആദ്യജാതന്നു യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.
3 No rĩrĩ, ariũ ake matiathiire na mĩthiĩre ta yake. Nĩmagarũrũkire makĩĩrirĩria ũtonga ũtarĩ wa ma, na makaamũkagĩra mahaki, na makoogomagia kĩhooto.
അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.
4 Nĩ ũndũ ũcio athuuri othe a Isiraeli makĩũngana, magĩthiĩ kũrĩ Samũeli o kũu Rama.
ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു:
5 Makĩmwĩra atĩrĩ, “Wee ũrĩ mũkũrũ, nao ariũ aku matirathiĩ na mĩthiĩre ta yaku; rĩu thuura mũthamaki atũtongoragie o ta ndũrĩrĩ iria ingĩ ciothe.”
നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.
6 No rĩrĩa maamwĩrire atĩrĩ, “Tũhe mũthamaki atũtongoragie.” Ũndũ ũcio ndwakenirie Samũeli; nĩ ũndũ ũcio akĩhooya Jehova.
ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാൎയ്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാൎത്ഥിച്ചു.
7 Nake Jehova akĩmwĩra atĩrĩ, “Thikĩrĩria ũrĩa wothe andũ aya marakwĩra; tiwe mararega, no nĩ niĩ mararega nduĩke mũthamaki wao.
യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.
8 O ta ũrĩa matũire mekaga ũguo kuuma mũthenya ũrĩa ndamambatirie ngĩmaruta bũrũri wa Misiri nginya ũmũthĩ, makandiganĩria magatungatĩra ngai ingĩ, ũguo noguo maragwĩka.
ഞാൻ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.
9 Na rĩrĩ, kĩmathikĩrĩrie; no ũmataare, ũtĩtĩrithie na ũreke mamenye ũrĩa mũthamaki ũcio ũkaamathamakagĩra ageekaga.”
ആകയാൽ അവരുടെ അപേക്ഷ കേൾക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ചു അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോടു അറിയിക്കേണം.
10 Nake Samũeli akĩĩra andũ acio maamwĩtagia mũthamaki ũhoro wothe wa Jehova.
അങ്ങനെ രാജാവിന്നായി അപേക്ഷിച്ച ജനത്തോടു ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാൽ:
11 Akĩmeera atĩrĩ, “Ũũ nĩguo mũthamaki ũrĩa ũkaamũthamakagĩra ageekaga: Nĩakoya ariũ anyu amatue a gũtungataga na ngaari ciake cia ita, na mbarathi, na mahanyũkage mbere ya ngaari ciake cia ita.
നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടിയും വരും.
12 Amwe ao nĩakamatua aathani a thigari ngiri, na aathani a thigari mĩrongo ĩtano, na arĩa angĩ marĩmage mĩgũnda yake na makamũgethera, o na angĩ mathondekage indo cia mbaara na cia ngaari ciake cia ita.
അവൻ അവരെ ആയിരത്തിന്നും അമ്പതിന്നും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്‌വാനും തന്റെ വിള കൊയ്‌വാനും തന്റെ പടക്കോപ്പും തേർകോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും.
13 Nĩakoya airĩtu anyu amatue athondeki a indo iria inungaga wega, na arugi na athondeki a mĩgate.
അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.
14 Nĩakoyaga mĩgũnda yanyu, na mĩgũnda ya mĩthabibũ, na ya mĩtamaiyũ ĩrĩa mĩega mũno amĩhe ndungata ciake.
അവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ ഭൃത്യന്മാൎക്കു കൊടുക്കും.
15 Nĩakoyaga gĩcunjĩ gĩa ikũmi kĩa ngano yanyu na gĩa thabibũ cianyu akĩhe anene ake na ndungata ciake.
അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാൎക്കും ഭൃത്യന്മാൎക്കും കൊടുക്കും.
16 Ndungata cianyu cia arũme na cia andũ-a-nja, na ngʼombe cianyu iria njega na ndigiri nĩagacioya ituĩke cia kũmũrutagĩra wĩra.
അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.
17 Nĩakoyaga gĩcunjĩ gĩa ikũmi kĩa mahiũ manyu, o na inyuĩ ene nĩ mũgaatuĩka ngombo ciake.
അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്നു എടുക്കും; നിങ്ങൾ അവന്നു ദാസന്മാരായ്തീരും.
18 Mũthenya ũcio wakinya-rĩ, nĩmũgakaya nĩ ũndũ wa mũthamaki ũcio mwĩthuurĩire, nake Jehova ndarĩ ũndũ akaamũcookeria mũthenya ũcio.”
നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്നു ഉത്തരമരുളുകയില്ല.
19 No andũ acio makĩrega gũthikĩrĩria Samũeli makiuga atĩrĩ, “Aca! Ithuĩ tũkwenda mũthamaki wa gũtũthamakagĩra.
എന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊൾവാൻ ജനത്തിന്നു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം
20 Ningĩ tũtuĩke ta ndũrĩrĩ iria ingĩ ciothe, tũrĩ na mũthamaki wa gũtũtongoragia na wa gũthiiaga mbere iitũ na wa kũrũaga mbaara ciitũ.”
മറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവർ പറഞ്ഞു.
21 Rĩrĩa Samũeli aiguire ũhoro ũrĩa wothe andũ acio moigire-rĩ, akĩũcookera mbere ya Jehova.
ശമൂവേൽ ജനത്തിന്റെ വാക്കെല്ലാം കേട്ടു യഹോവയോടു അറിയിച്ചു.
22 Jehova akĩmũcookeria atĩrĩ, “Maigue, ũmahe mũthamaki.” Nake Samũeli akĩĩra andũ a Isiraeli atĩrĩ, “O mũndũ nĩacooke itũũra-inĩ rĩake.”
യഹോവ ശമൂവേലിനോടു: അവരുടെ വാക്കു കേട്ടു അവൎക്കു ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.

< 1 Samũeli 8 >