< 1 Samũeli 21 >

1 Na rĩrĩ, Daudi agĩthiĩ Nobu, kũrĩ Ahimeleku ũrĩa mũthĩnjĩri-Ngai. Ahimeleku aamũtũnga akĩinaina, akĩmũũria atĩrĩ, “Kaĩ ũrĩ wiki nĩkĩ? Nĩ kĩĩ mũtarĩ na mũndũ ũngĩ?”
ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.
2 Daudi agĩcookeria Ahimeleku ũcio mũthĩnjĩri-Ngai atĩrĩ, “Nĩ mũthamaki ũnjathĩte ngeke ũndũ mũna na akanjĩĩra atĩrĩ, ‘Mũndũ o na ũ ndakamenye ũndũ ũrĩa ngũtũmĩte na ũrĩa ngwathĩte.’ No andũ akwa-rĩ, nĩ ndĩmerĩte tũcemanie handũ hana.
ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു.
3 Na rĩrĩ, nĩ kĩĩ ũrĩ nakĩo gĩa kũrĩa? He mĩgate ĩtano, kana o kĩrĩa gĩothe ũngĩhota kuona.”
ആകയാൽ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കിൽ തല്ക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.
4 No mũthĩnjĩri-Ngai ũcio agĩcookeria Daudi atĩrĩ, “Ndirĩ na mĩgate ĩrĩa ĩhũthĩirwo kũrĩĩo, no rĩrĩ, haha nĩ harĩ mĩgate ĩrĩa mĩamũre, angĩkorwo andũ acio matihutanĩtie na andũ-a-nja.”
അതിന്നു പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു.
5 Daudi agĩcookia atĩrĩ, “Ti-itherũ tũtikoretwo hamwe na andũ-a-nja, o ta ũrĩa arĩ mũtugo witũ rĩrĩa rĩothe ngumagara. Indo cia andũ aya nĩ theru o na gũtuĩka marĩ mawĩra-inĩ matarĩ maamũre. Ũmũthĩ indo ciao itikĩrĩ nyamũre makĩria!”
ദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പോൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.
6 Nĩ ũndũ ũcio mũthĩnjĩri-Ngai ũcio akĩmũnengera mĩgate ĩyo mĩamũre, nĩgũkorwo hau hatiarĩ na mĩgate ĩngĩ tiga mĩgate ĩrĩa yaigagwo mbere ya Jehova, na nĩyeheretio mbere ya Jehova mũthenya ũcio, na hakaigwo mĩgate ĩngĩ mĩhiũ.
അങ്ങനെ പുരോഹിതൻ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയിൽ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.
7 Na rĩrĩ, mũthenya ũcio, haarĩ na mũndũ ũmwe warĩ ndungata ya Saũlũ, aahingĩrĩirio hau mbere ya Jehova; nake eetagwo Doegu ũrĩa Mũedomu, ũrĩa warĩ mũnene wa arĩithi a Saũlũ.
എന്നാൽ അന്നു ശൗലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടെച്ചിട്ടിരുന്നു; അവൻ ശൗലിന്റെ ഇടയന്മാർക്കു പ്രമാണി ആയിരുന്നു.
8 Daudi akĩũria Ahimeleku atĩrĩ, “Kaĩ ũtarĩ na itimũ kana rũhiũ rwa njora haha? Ndinooka na rũhiũ rwakwa rwa njora kana kĩndũ kĩngĩ kĩa mbaara, nĩ ũndũ wĩra wa mũthamaki uuma wa ihenya.”
ദാവീദ് അഹീമേലെക്കിനോടു: ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല എന്നു പറഞ്ഞു.
9 Mũthĩnjĩri-Ngai ũcio agĩcookia atĩrĩ, “Rũhiũ rwa njora rwa Goliathũ, Mũfilisti ũrĩa woragĩire Gĩtuamba-inĩ kĩa Ela, rũrĩ haha; naruo ruohetwo na taama rũkaigwo thuutha wa ebodi. Angĩkorwo nĩũkũrwenda-rĩ, ruoe; gũtirĩ na rũhiũ rũngĩ rwa njora tiga o rũu.” Daudi akiuga atĩrĩ, “Gũtirĩ rũhiũ rũngĩ taruo; kĩrũũnengere.”
അപ്പോൾ പുരോഹിതൻ: ഏലാ താഴ്‌വരയിൽവെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കിൽ എടുത്തുകൊൾക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.
10 Mũthenya ũcio Daudi akĩũrĩra Saũlũ, agĩthiĩ kũrĩ Akishi mũthamaki wa Gathu.
പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൗലിന്റെ നിമിത്തം ഗത്ത്‌രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.
11 No ndungata cia Akishi ikĩmwĩra atĩrĩ, “Githĩ ũyũ ti Daudi, ũrĩa mũthamaki wa bũrũri? Githĩ tiwe mainagĩra nyĩmbo-inĩ ciao atĩrĩ: “‘Saũlũ nĩeyũragĩire andũ ngiri nyingĩ, na Daudi akeyũragĩra andũ ngiri makũmi maingĩ’?”
എന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോടു: ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.
12 Nake Daudi akĩiga ũhoro ũcio ngoro-inĩ na agĩĩtigĩra Akishi mũthamaki wa Gathu mũno.
ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.
13 Nĩ ũndũ ũcio akĩĩgũrũkithia mbere yao; na rĩrĩa aarĩ moko-inĩ mao, agĩĩtua ta mũndũ mũgũrũki, akĩharaga mĩrango ya kĩhingo, agĩitaga rũta rũikũrũkanĩtie na nderu ciake.
അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളിൽ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളിൽ വരെച്ചു താടിമേൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.
14 Akishi akĩĩra ndungata ciake atĩrĩ, “Ta rorai mũndũ ũyũ! Nĩ mũgũrũku! Mwakĩmũrehe kũrĩ niĩ nĩkĩ?
ആഖീശ് തന്റെ ഭൃത്യന്മാരോടു: ഈ മനുഷ്യൻ ഭ്രാന്തൻ എന്നു നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കൽ കൊണ്ടുവന്നതു എന്തിന്നു?
15 Kaĩ nyiihĩtie agũrũki atĩ nĩguo mũndehere mũndũ ũyũ haha eke maũndũ ta maya mbere yakwa? Mũndũ ũyũ no nginya oke nyũmba yakwa?”
എന്റെ മുമ്പാകെ ഭ്രാന്തുകളിപ്പാൻ ഇവനെ കൊണ്ടുവരേണ്ടതിന്നു എനിക്കു ഇവിടെ ഭ്രാന്തന്മാർ കുറവുണ്ടോ? എന്റെ അരമനയിലോ ഇവൻ വരേണ്ടതു എന്നു പറഞ്ഞു.

< 1 Samũeli 21 >