< 1 Samũeli 20 >

1 Na rĩrĩ, Daudi akĩũra, akiuma Naiothu kũu Rama agĩthiĩ kũrĩ Jonathani, akĩmũũria atĩrĩ, “Nĩ atĩa njĩkĩte? Nĩ ngero ĩrĩkũ niĩ ngerete? Thoguo ndĩmũhĩtĩirie atĩa atĩ nĩkĩo arageria kũnjũraga?”
ദാവീദ് രാമയിലെ നയ്യോത്തിൽനിന്നു ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന്നു അവനോടു ഞാൻ ചെയ്ത പാപം എന്തു എന്നു ചോദിച്ചു.
2 Jonathani akĩmũcookeria atĩrĩ, “Kũroaga gũtuĩka ũguo; wee ndũgũkua! Atĩrĩrĩ, baba ndarĩ ũndũ ekaga o na ũmwe mũnene kana mũnini ataamenyithĩtie. Egũkĩĩhitha ũndũ ta ũcio nĩkĩ? Ũguo ti guo!”
അവൻ അവനോടു: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‌വാറില്ല; പിന്നെ ഈ കാര്യം എന്നെ മറെപ്പാൻ സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.
3 No Daudi akĩĩhĩta akiuga atĩrĩ, “Thoguo nĩoĩ o wega mũno atĩ nĩnjĩtĩkĩrĩkĩte nĩwe, nake nĩeĩrĩte atĩrĩ, ‘Jonathani ndagĩrĩirwo nĩ kũmenya ũndũ ũyũ, ndakae kũnyiitwo nĩ kĩeha.’ No rĩrĩ, ti-itherũ o ta ũrĩa Jehova atũũraga muoyo, na ũrĩa wee mwene ũtũũraga muoyo-rĩ, hatigaire o ikinya rĩmwe gatagatĩ gakwa na gĩkuũ.”
ദാവീദ് പിന്നെയും അവനോടു: എന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പൻ നല്ലവണ്ണം അറികയാൽ യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവൻ ഇതു ഗ്രഹിക്കരുതു എന്നു അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യം ചെയ്തു പറഞ്ഞു.
4 Jonathani akĩĩra Daudi atĩrĩ, “Ũndũ o wothe ũngĩenda njĩke-rĩ, nĩngũgwĩkĩra.”
അപ്പോൾ യോനാഥാൻ ദാവീദിനോടു: നിന്റെ ആഗ്രഹം എന്തു? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു.
5 Nĩ ũndũ ũcio Daudi akĩmwĩra atĩrĩ, “Atĩrĩrĩ, rũciũ nĩ gĩathĩ gĩa Karũgamo ka Mweri na nĩnjagĩrĩirwo gũkaarĩanĩra hamwe na mũthamaki, no reke thiĩ ngehithe mĩgũnda-inĩ nginya mũthenya wa gatatũ hwaĩ-inĩ.
ദാവീദ് യോനാഥാനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്കു അനുവാദം തരേണം.
6 No thoguo angĩnjaga-rĩ, mwĩre atĩrĩ, ‘Daudi nĩarathaithire ndĩmwĩtĩkĩrie aguthũke Bethilehemu itũũra-inĩ rĩao, nĩ ũndũ nĩ kũrĩ na igongona rĩkũrutwo kuo rĩa mwaka nĩ ũndũ wa mũhĩrĩga wao wothe.’
നിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ലേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വർഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.
7 Angĩkoiga atĩrĩ, ‘Nĩ wega mũno,’ hĩndĩ ĩyo ndungata yaku nĩĩgakorwo na thayũ. No angĩkaarakara-rĩ, nĩũkamenya na ma atĩ nĩatuĩte nĩekũngera ngero.
കൊള്ളാമെന്നു അവൻ പറഞ്ഞാൽ അടിയന്നു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിർണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.
8 No wee rĩ, onania wendani kũrĩ ndungata yaku, nĩ ũndũ nĩũgĩĩte kĩrĩkanĩro nayo mbere ya Jehova. Kũngĩkorwo ndĩ na mahĩtia-rĩ, njũraga wee mwene! Ũgũkĩneana kũrĩ thoguo nĩkĩ?”
എന്നാൽ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം?
9 Jonathani akiuga atĩrĩ, “Kũroaga gũtuĩka ũguo! Korwo nĩ kũrĩ kaũndũ o na kanini njũũĩ atĩ baba nĩatuĩte gũkũgera ngero-rĩ, githĩ to ngwĩre?”
അതിന്നു യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.
10 Daudi akĩmũũria atĩrĩ, “Thoguo angĩgagũcookeria arĩ na marũrũ-rĩ, ngaaheo ũhoro nũũ?”
ദാവീദ് യോനാഥാനോടു: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു.
11 Jonathani akĩmwĩra atĩrĩ, “Ũka, tũthiĩ na kũu mũgũnda-inĩ.” Nĩ ũndũ ũcio magĩthiĩ kuo me hamwe.
യോനാഥാൻ ദാവീദിനോടു: വരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവർ ഇരുവരും വയലിലേക്കു പോയി.
12 Ningĩ Jonathani akĩĩra Daudi atĩrĩ, “Nĩ ũndũ wa Jehova o we Ngai wa Isiraeli, ti-itherũ nĩngaaria na baba ihinda ta rĩrĩ mũthenya wa gatatũ! Angĩgakorwo akenetio nĩ wee-rĩ, githĩ to ngũtũmanĩre ngũmenyithie ũhoro ũcio?
പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി: നാളെ ഈ നേരത്തോ മറ്റെന്നാളോ എന്റെ അപ്പന്റെ അന്തർഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാൽ ഞാൻ ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?
13 No baba angĩtua nĩ egũkũgera ngero-rĩ, Jehova aroherithia na anjĩke ũũru makĩria, ingĩkaaga gũkũmenyithia, na ndeke ũthiĩ na thayũ. Jehova arokorwo hamwe nawe o ta ũrĩa akoretwo arĩ hamwe na baba.
എന്നാൽ നിന്നോടു ദോഷം ചെയ്‌വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കിൽ ഞാൻ അതു നിന്നെ അറിയിച്ചു നീ സമാധാനത്തോടെ പോകേണ്ടതിന്നു നിന്നെ പറഞ്ഞയക്കാതിരുന്നാൽ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ.
14 No nyonia tha iria itathiraga ta iria cia Jehova matukũ marĩa ngũtũũra muoyo, nĩguo ndikanooragwo,
ഞാൻ ഇനി ജീവനോടിരിക്കയാകുന്നു എങ്കിൽ ഞാൻ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടതു എന്നോടു മാത്രമല്ല;
15 na ndũkaneherie tha ciaku o na rĩ kuuma kũrĩ nyũmba yakwa, o na hĩndĩ ĩrĩa Jehova agaakorwo aniinĩte thũ ciothe cia Daudi gũkũ thĩ.”
എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തിൽനിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.
16 Nĩ ũndũ ũcio Jonathani akĩgĩa kĩrĩkanĩro na nyũmba ya Daudi, akiuga atĩrĩ, “Jehova arorĩhĩria Daudi kũrĩ thũ ciake.”
ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോടു സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.
17 Nake Jonathani agĩtũma Daudi akiindĩre mwĩhĩtwa wake nĩ ũndũ nĩamwendete, nĩgũkorwo aamwendete o ta ũrĩa eyendete we mwene.
യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.
18 Ningĩ Jonathani akĩĩra Daudi atĩrĩ, “Rũciũ nĩ gĩathĩ gĩa Karũgamo ka Mweri. Wee nĩũkoneka ndũrĩ ho, nĩ ũndũ gĩtĩ gĩaku gĩgaakorwo kĩrĩ gĩtheri.
പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്നു കാണും.
19 Mũthenya wa gatatũ gwatua gũtuka-rĩ, ũgaathiĩ handũ harĩa wehithĩte hĩndĩ ĩrĩa thĩĩna ũyũ waambĩrĩirie, na weterere hau ihiga-inĩ rĩa Ezeli.
മൂന്നു ദിവസം കഴിഞ്ഞിട്ടു കാര്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തിൽ ഇറങ്ങിവന്നു ഏസെൽകല്ലിന്റെ അരികെ താമസിക്കേണം.
20 Nĩngaikia mĩguĩ ĩtatũ mwena-inĩ warĩo, taarĩ wathi ngwĩgera.
അപ്പോൾ ഞാൻ അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്ന ഭാവത്തിൽ മൂന്നു അമ്പു എയ്യും.
21 Ningĩ nĩngatũma kahĩĩ ndĩkeere atĩrĩ, ‘Thiĩ ũgacarie mĩguĩ ĩyo.’ Ingĩgakeera atĩrĩ, ‘Mĩguĩ ĩrĩ mwena ũyũ waku; mĩrehe haha,’ hĩndĩ ĩyo ũgooka, nĩ ũndũ ti-itherũ o ta ũrĩa Jehova atũũraga muoyo, ndũrĩ ũũru ũkoona; no thayũ.
നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാൻ ബാല്യക്കാരനോടു പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.
22 No ingĩkeera kahĩĩ kau atĩrĩ, ‘Mĩguĩ ĩrĩ mbere yaku,’ hĩndĩ ĩyo no nginya ũthiĩ, nĩ ũndũ Jehova nĩakũrekereirie ũthiĩ.
എന്നാൽ ഞാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
23 Naguo ũhoro ũrĩa twaranĩirie nawe-rĩ, ririkana, Jehova nĩwe mũira gatagatĩ gakwa nawe nginya tene.”
ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.
24 Nĩ ũndũ ũcio Daudi akĩĩhitha kũu mũgũnda-inĩ, na hĩndĩ ĩrĩa gĩathĩ gĩa Karũgamo ka Mweri gĩakinyire-rĩ, mũthamaki agĩikara thĩ arĩe irio.
ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവു പന്തിഭോജനത്തിന്നു ഇരുന്നു.
25 Agĩikara thĩ handũ harĩa aamenyerete, kũrigania na rũthingo, angʼethanĩire na Jonathani, nake Abineri agĩikara thĩ kũrigania na Saũlũ, no handũ ha Daudi haarĩ hatheri.
രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൗലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
26 Saũlũ ndoigire ũndũ mũthenya ũcio, nĩ ũndũ eeciiririe atĩrĩ, “No nginya gũkorwo kũrĩ ũndũ wĩkĩkĩte kũrĩ Daudi akanyiitwo nĩ thaahu; ti-itherũ arĩ na thaahu.”
അന്നു ശൗൽ ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു.
27 No mũthenya ũyũ ũngĩ, mũthenya wa keerĩ wa mweri ũcio, handũ ha Daudi haarĩ o hatheri rĩngĩ. Hĩndĩ ĩyo Saũlũ akĩũria mũriũ Jonathani atĩrĩ, “Nĩ kĩĩ kĩgirĩtie mũrũ wa Jesii oke iruga-inĩ ira na ũmũthĩ?”
അമാവാസ്യയുടെ പിറ്റെന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൗൽ തന്റെ മകനായ യോനാഥാനോടു: യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
28 Jonathani agĩcookia atĩrĩ, “Daudi nĩarathaithire ndĩmwĩtĩkĩrie athiĩ Bethilehemu.
യോനാഥാൻ ശൗലിനോടു: ദാവീദ് ബേത്ത്ലേഹെമിൽ പോകുവാൻ എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു:
29 Aranjĩĩrire atĩrĩ, ‘Reke thiĩ, nĩ ũndũ andũ a nyũmba iitũ marĩ na igongona kũu itũũra-inĩ, na mũrũ wa baba nĩanjathĩte ngorwo ho. Ingĩkorwo nĩnjĩtĩkĩrĩkĩte nĩwe-rĩ, reke thiĩ ngoone ariũ a baba.’ Ũndũ ũcio nĩguo ũgirĩtie oke metha-inĩ ya mũthamaki.”
ഞങ്ങളുടെ കുലത്തിന്നു പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്റെ ജ്യേഷ്ഠൻ തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാൽ നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണ്മാൻ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവൻ രാജാവിന്റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു.
30 Marakara ma Saũlũ magĩakanĩra Jonathani, akĩmwĩra atĩrĩ, “Wee mũrũ wa mũtumia mwaganu na mũremi! Githĩ ndiũĩ atĩ wee nĩũnyiitanĩte na mũrũ wa Jesii nĩguo agũconorithie na aconorithie nyũkwa ũrĩa wagũciarire?
അപ്പോൾ ശൗലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവൻ അവനോടു: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?
31 Hĩndĩ ĩrĩa yothe mũrũ wa Jesii egũtũũra muoyo gũkũ thĩ, wee ndũkehaanda kana ũthamaki waku wĩhaande. Rĩu mũtũmanĩre oke kũrĩ niĩ, tondũ no nginya akue!”
യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്റെ രാജത്വവും ഉറെക്കയില്ല. ഉടനെ ആളയച്ചു അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.
32 Jonathani akĩũria ithe atĩrĩ, “Nĩ kĩĩ gĩgũtũma ooragwo? Nĩ atĩa ekĩte?”
യോനാഥാൻ തന്റെ അപ്പനായ ശൗലിനോടു: അവനെ എന്തിന്നു കൊല്ലുന്നു? അവൻ എന്തു ചെയ്തു എന്നു ചോദിച്ചു.
33 No Saũlũ akĩmũikĩria itimũ rĩake nĩguo amũũrage. Nake Jonathani akĩmenya atĩ ithe nĩatuĩte itua rĩa kũũraga Daudi.
അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാട്ടി; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു.
34 Jonathani agĩũkĩra, akiuma metha-inĩ arĩ mũrakaru mũno; na mũthenya ũcio wa keerĩ wa mweri ũcio, ndaarĩire irio nĩ ũndũ aarĩ na kĩeha nĩ ũrĩa ithe ekĩte Daudi ciĩko cia kũmũconorithia.
യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.
35 Rũciinĩ rũrũ rũngĩ Jonathani akiumagara, agĩthiĩ kũu mũgũnda agacemanie na Daudi. Nake agĩthiĩ na kahĩĩ kanini;
പിറ്റെന്നാൾ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.
36 akĩĩra kahĩĩ kau atĩrĩ, “Tengʼera ũgacarie mĩguĩ ĩrĩa ngũikia.” Na rĩrĩa kahĩĩ kau gaatengʼeraga-rĩ, agĩikia mũguĩ mbere yako.
അവൻ തന്റെ ബാല്യക്കാരനോടു: ഓടിച്ചെന്നു ഞാൻ എയ്യുന്ന അമ്പു എടുത്തുകൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്കു ഒരു അമ്പു എയ്തു.
37 Hĩndĩ ĩrĩa kahĩĩ kau gaakinyire harĩa mũguĩ wa Jonathani wagwĩte-rĩ, Jonathani agĩgeeta agĩkeera atĩrĩ, “Githĩ mũguĩ ndũrĩ mbere yaku?”
യോനാഥാൻ എയ്ത അമ്പു വീണേടത്തു ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു.
38 Ningĩ akĩanĩrĩra agĩkeera atĩrĩ, “Hiũha! Hanyũka! Ndũkarũgame!” Kahĩĩ kau gakĩoya mũguĩ ũcio, gagĩcooka kũrĩ mwathi wako.
പിന്നെയും യോനാഥാൻ ബാല്യക്കാരനോടു: ബദ്ധപ്പെട്ടു ഓടിവരിക, നില്ക്കരുതു എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു.
39 (Kahĩĩ kau gatirĩ ũndũ kaamenyaga ũhoro-inĩ ũcio; tiga Jonathani na Daudi maamenyaga ũhoro ũcio.)
എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല.
40 Ningĩ Jonathani akĩnengera kahĩĩ kau indo ciake cia mbaara, agĩkeera atĩrĩ, “Kuua, thiĩ na indo ici ũcicookie itũũra-inĩ.”
പിന്നെ യോനാഥാൻ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കൽ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.
41 Thuutha wa kahĩĩ kau gũthiĩ-rĩ, Daudi agĩũkĩra akiuma mwena wa gũthini wa ihiga rĩu, akĩinamĩrĩra maita matatũ mbere ya Jonathani, agĩturumithagia ũthiũ wake thĩ. Magĩcooka makĩmumunyana o eerĩ, makĩrĩranĩra, no Daudi nĩwe warĩrire mũno makĩria.
ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി.
42 Jonathani akĩĩra Daudi atĩrĩ, “Thiĩ na thayũ, tondũ nĩtwehĩtire na mwĩhĩtwa tũtũũrie ũrata gatagatĩ gaitũ thĩinĩ wa rĩĩtwa rĩa Jehova, tũkiuga atĩrĩ, ‘Jehova nĩwe mũira gatagatĩ gakwa nawe, na gatagatĩ ka njiaro ciaku na njiaro ciakwa nginya tene.’” Daudi agĩũkĩra agĩĩthiĩra, nake Jonathani agĩcooka itũũra-inĩ.
യോനാഥാൻ ദാവീദിനോടു: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.

< 1 Samũeli 20 >