< 1 Samũeli 17 >

1 Na rĩrĩ, Afilisti nĩmoonganirie mbũtũ ciao cia mbaara, na magĩcicookanĩrĩria kũu Soko thĩinĩ wa Juda. Makĩamba hema ciao Efesi-Damimu, gatagatĩ ga Soko na Azeka.
അതിനുശേഷം ഫെലിസ്ത്യർ സൈന്യത്തെ യുദ്ധത്തിനായി ഒന്നിച്ചുകൂട്ടി; അവർ യെഹൂദയിലെ സോഖോവിൽ ഒരുമിച്ചുകൂടി. അവർ സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.
2 Saũlũ na andũ a Isiraeli makĩũngana, makĩamba hema ciao kĩanda-inĩ kĩa Ela, makĩĩhaarĩria ũrĩa mekũrũa na Afilisti.
ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യർക്ക് എതിരായി പടക്ക് അണിനിരന്നു;
3 Afilisti magĩikara kĩrĩma-inĩ kĩmwe, nao andũ a Isiraeli magĩikara kĩrĩa kĩngĩ, hagakĩgĩa kĩanda gatagatĩ kao.
താഴ്വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ യിസ്രായേല്യരും നിന്നു;
4 Njamba ĩmwe yetagwo Goliathũ, ũrĩa woimĩte Gathu, akiumĩra hau kambĩ-inĩ ya Afilisti. Nake aarĩ na ũraihu wa makĩria ma buti kenda.
അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് ഗത്യയനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറ് മുഴവും ഒരു ചാണും ഉയരമുള്ളവൻ ആയിരുന്നു.
5 Eekĩrĩte ngũbia ya gĩcango mũtwe, na akehumba nguo ya mbaara ya gĩcango ĩrĩ na ũritũ wa cekeri ngiri ithano;
അവന് തലയിൽ താമ്രംകൊണ്ടുള്ള തൊപ്പി ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
6 eyohete indo cia kũgitĩra mũthiimo cia gĩcango, na agacuuria kĩberethi gĩa gĩcango gatagatĩ ga ciande ciake.
അവന് താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ ഒരു കുന്തവും ഉണ്ടായിരുന്നു.
7 Mũtĩ wa itimũ rĩake waiganaga ta mũtĩ wa mũtumi ngoora, nakĩo kĩgera kĩa mũtwe warĩo kĩarĩ na ũritũ wa cekeri magana matandatũ. Nake mũkuui wa ngo yake akamũthiĩ mbere.
അവന്റെ കുന്തത്തിന്റെ തണ്ട് നെയ്ത്തുകാരൻ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറ് ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
8 Goliathũ akĩrũgama, akĩanĩrĩra kũrĩ itungati cia Isiraeli, akiuga atĩrĩ, “Nĩ kĩĩ gĩtũmĩte mũũke mwĩyaare mĩhari ya mbaara? Githĩ niĩ ndikĩrĩ Mũfilisti, na inyuĩ githĩ mũtikĩrĩ ndungata cia Saũlũ? Thuurai mũndũ ũmwe mũreke aikũrũke oke kũrĩ niĩ.
അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൌലിന്റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.
9 Angĩhota kũrũa na niĩ na anjũrage-rĩ, ithuĩ tũgũtuĩka ndungata cianyu; no ndamũtooria na ndĩmũũrage-rĩ, inyuĩ mũgũtuĩka ndungata ciitũ na mũtũtungatagĩre.”
അവൻ എന്നോട് യുദ്ധം ചെയ്ത് എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കണം”.
10 Ningĩ Mũfilisti ũcio akiuga atĩrĩ, “Ũmũthĩ nĩndoogita itungati cia Isiraeli! Heei mũndũ tũrũe nake.”
൧൦ഫെലിസ്ത്യൻ പിന്നെയും: “ഞാൻ ഇന്ന് യിസ്രായേൽപടകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്യുവാനായി ഒരുവനെ വിട്ടുതരുവിൻ” എന്നു പറഞ്ഞു.
11 Rĩrĩa maiguire ciugo cia Mũfilisti ũcio, Saũlũ na andũ othe a Isiraeli makĩmaka, magĩĩtigĩra mũno.
൧൧ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൌലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു.
12 Na rĩrĩ, Daudi aarĩ mũrũ wa Mũefiratha wetagwo Jesii, woimĩte Bethilehemu ya Juda. Jesii aarĩ na ariũ anana, na matukũ-inĩ ma Saũlũ aarĩ mũndũ mũkũrũ, agatindĩkanga mĩaka.
൧൨യെഹൂദയിലെ ബേത്ത്-ലേഹേമിൽ യിശ്ശായി എന്ന എഫ്രാത്യന്റെ എട്ട് മക്കളിൽ ഒരുവനായിരുന്നു ദാവീദ്; യിശ്ശായി അന്ന് വൃദ്ധനായിരുന്നു.
13 Ariũ atatũ a Jesii arĩa akũrũ nĩmathiĩte na Saũlũ mbaara-inĩ: Wa mbere eetagwo Eliabu; na wa keerĩ Abinadabu; na wa gatatũ Shama.
൧൩യിശ്ശായിയുടെ മൂത്ത മക്കൾ മൂന്ന് പേരും ശൌലിന്റെകൂടെ യുദ്ധത്തിന് ചെന്നിരുന്നു. അവരിൽ ആദ്യത്തെ മകന്റെ പേര് എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മയും ആയിരുന്നു.
14 Daudi nĩwe warĩ mũnini wao. Acio atatũ akũrũ nĩmarũmĩrĩire Saũlũ,
൧൪ദാവീദ് എല്ലാവരിലും ഇളയവൻ; മൂത്തവർ മൂന്നുപേരും ശൌലിന്റെകൂടെ പോയിരുന്നു.
15 no Daudi agathiiaga gwĩ Saũlũ, na agacooka nĩguo akarĩithie ngʼondu cia ithe kũu Bethilehemu.
൧൫ദാവീദ് ശൌലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിക്കുവാൻ ബേത്ത്-ലേഹേമിൽ പോയിവരുക പതിവായിരുന്നു.
16 Ihinda rĩa matukũ mĩrongo ĩna Mũfilisti ũcio nĩoimagĩra o rũciinĩ na hwaĩ-inĩ, akarũgama akeyonithania harĩo.
൧൬ആ ഫെലിസ്ത്യൻ നാല്പത് ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നു.
17 Na rĩrĩ, Jesii akĩĩra mũriũ Daudi atĩrĩ, “Oya eba ĩno ya ngano hĩhie, na mĩgate ĩno ikũmi nĩ ũndũ wa ariũ a nyũkwa, ũhiũhe ũcitware kũu kambĩ-inĩ.
൧൭യിശ്ശായി തന്റെ മകനായ ദാവീദിനോട് പറഞ്ഞത്: “ഈ ഒരു പറ മലരും, പത്ത് അപ്പവും എടുത്ത് പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്ന് കൊടുക്ക.
18 Nacio cienyũ ici ikũmi cia ngorono ũcitware kũrĩ mũnene wa gĩkundi kĩao. Ũkĩrore ũrĩa ariũ a nyũkwa matariĩ ũnjookerie ũhoro wao wa kũnyũmĩrĩria.
൧൮ഈ പത്ത് പാൽക്കട്ട സഹസ്രാധിപന് കൊടുക്കുക; നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് മറുപടിയുമായി വരിക.
19 Na rĩrĩ, marĩ hamwe na Saũlũ na andũ othe a Isiraeli kĩanda-inĩ kĩa Ela makĩrũa na Afilisti.”
൧൯ശൌലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോട് യുദ്ധം ചെയ്യുന്നുണ്ട്.
20 Kwarooka gũkĩa-rĩ, Daudi agĩtiga mbũri irĩ na mũrĩithi, akĩoya mĩrigo, akiumagara agĩthiĩ, o ta ũrĩa Jesii aamwathĩrĩire. Nake agĩkinya kambĩ-inĩ o rĩrĩa mbũtũ cia ita cioimagaraga ikangʼethanĩre, irĩ na mbugĩrĩrio ya mbaara.
൨൦അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവല്ക്കാരന്റെ അടുക്കൽ ഏൽപ്പിച്ചിട്ട്, യിശ്ശായി തന്നോട് കല്പിച്ചതൊക്കെയും എടുത്തുകൊണ്ട് ചെന്നു. ദാവീദ് അടുത്ത് എത്തിയപ്പോൾ സൈന്യം യുദ്ധത്തിന് ആർത്തുവിളിച്ചുകൊണ്ട് പുറപ്പെടുകയായിരുന്നു.
21 Andũ a Isiraeli na Afilisti maaharagĩria ita ciao igaikara ingʼethanĩire.
൨൧യിസ്രായേലും ഫെലിസ്ത്യരും യുദ്ധത്തിന് അണിനിരന്നു.
22 Nake Daudi agĩtiga indo iria aakuuĩte harĩ mũndũ ũrĩa wamenyagĩrĩra indo, agĩtengʼera harĩa ikundi icio cia mbaara ciarĩ na akĩgeithia ariũ a nyina.
൨൨ദാവീദ് തന്റെ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ പടക്കോപ്പ് സൂക്ഷിക്കുന്നവന്റെ അടുക്കൽ ഏല്പിച്ചിട്ട് സൈന്യത്തിന്റെ അടുക്കൽ ഓടിച്ചെന്ന് തന്റെ സഹോദരന്മാരോട് കുശലം ചോദിച്ചു.
23 Rĩrĩa aaragia nao, Goliathũ, njamba ĩyo ya Afilisti kuuma Gathu, ĩkiumĩra gĩkundi-inĩ kĩayo ĩkĩanagĩrĩra ciugo cia kũmoogita o ta ũrĩa yamenyerete, nake Daudi akĩigua.
൨൩അവൻ അവരോട് സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ഗത്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്ന് വന്ന് മുമ്പിലത്തെ വാക്കുകൾതന്നെ പറയുന്നത് ദാവീദ് കേട്ടു.
24 Rĩrĩa andũ a Isiraeli moonire mũndũ ũcio, othe makĩmũũrĩra marĩ na guoya mũnene.
൨൪അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്റെ മുമ്പിൽനിന്ന് ഓടി.
25 Na rĩrĩ, andũ a Isiraeli mooranagia atĩrĩ, “Nĩmũkuona ũrĩa mũndũ ũyũ aikaraga akiumagĩra? Oimagĩra nĩgeetha oogite Isiraeli. Mũthamaki nĩekũheana ũtonga mũingĩ kũrĩ mũndũ ũrĩa ũngĩmũraga. Nĩegũcooka ahe mũndũ ũcio mũirĩtu wake amũhikie, nayo nyũmba ya ithe ndĩgũcooka kũrĩha igooti thĩinĩ wa Isiraeli.”
൨൫അപ്പോൾ യിസ്രായേല്യർ: “ഈ നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിക്കുവാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും. തന്റെ മകളെ അവന് വിവാഹം ചെയ്ത് കൊടുക്കുകയും അവന്റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവ് കല്പിച്ചുകൊടുക്കുകയും ചെയ്യും” എന്നു പറഞ്ഞു.
26 Daudi akĩũria andũ arĩa maarũngiĩ hakuhĩ nake atĩrĩ, “Atĩ mũndũ ũrĩa ũkũũraga Mũfilisti ũyũ, na ehererie Isiraeli thoni ici egwĩkwo atĩa? Mũfilisti ũyũ ũtarĩ mũruu nake nũũ, atĩ nĩguo oogite ita cia Ngai ũrĩa ũrĩ muoyo?”
൨൬അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: “ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്ന് നിന്ദയെ നീക്കിക്കളയുന്നവന് എന്ത് കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിക്കുവാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ” എന്നു പറഞ്ഞു.
27 Nao magĩcookera ũhoro ũcio maaragia, makĩmwĩra atĩrĩ, “Ũguo nĩguo gũgwĩkwo kũrĩ mũndũ ũrĩa ũkũmũũraga.”
൨൭അതിന് ജനം: “അവനെ കൊല്ലുന്നവന് മുമ്പ് പറഞ്ഞതൊക്കെയും കൊടുക്കും” എന്ന് അവനോട് ഉത്തരം പറഞ്ഞു.
28 Hĩndĩ ĩrĩa Eliabu, mũrũ wa nyina ũrĩa mũkũrũ, aamũiguire akĩaria na andũ acio-rĩ, agĩcinwo nĩ marakara nĩ ũndũ wake, akĩmũũria atĩrĩ, “Nĩ kĩĩ gĩtũmĩte ũikũrũke gũkũ? Na nũũ ũratigĩire ngʼondu icio itarĩ nyingĩ kũu werũ-inĩ? Nĩnjũũĩ ũrĩa ũrĩ mwĩtĩĩi, na ũrĩa ngoro yaku ĩrĩ maramari; ũikũrũkĩte gũkũ no ũndũ wa kwĩrorera mbaara.”
൨൮അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോട് കോപിച്ചു: “നീ ഇവിടെ എന്തിന് വന്നു? മരുഭൂമിയിൽ ഉള്ള ആടുകളെ നീ ആരുടെ അടുക്കൽ ഏൽപ്പിച്ചിട്ട് പോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നത്” എന്നു പറഞ്ഞു.
29 Daudi akiuga atĩrĩ, “Kaĩ ndagĩĩka atĩa? Anga ndiagĩrĩirwo nĩ kwaria?”
൨൯അതിന് ദാവീദ്: “ഞാൻ ഇപ്പോൾ എന്ത് തെറ്റ് ചെയ്തു? ഒരു ചോദ്യം ചോദിച്ചതല്ലേയുള്ളൂ?” എന്നു പറഞ്ഞു.
30 Nake agĩcooka akĩhũgũkĩra mũndũ ũngĩ na akĩmwarĩria ũhoro o ro ũcio, nao andũ makĩmũcookeria ũhoro o ta mbere.
൩൦ദാവീദ് അവനെ വിട്ടുമാറി മറ്റൊരുവനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.
31 Ũhoro ũcio Daudi oigire nĩwaiguirwo, ũkĩmenyithio Saũlũ, nake Saũlũ agĩtũmana ageetwo.
൩൧ദാവീദ് പറഞ്ഞവാക്ക് കേട്ടവർ അത് ശൌലിനെ അറിയിച്ചു; അവൻ അവനെ വിളിച്ചുവരുത്തി.
32 Daudi akĩĩra Saũlũ atĩrĩ, “Ndũkareke mũndũ o na ũmwe akue ngoro nĩ ũndũ wa Mũfilisti ũyũ; ndungata yaku nĩĩgũthiĩ ĩkarũe nake.”
൩൨ദാവീദ് ശൌലിനോട്: “ഗൊല്യാത്തിന്റെ നിമിത്തം ആരും ഭയപ്പെടേണ്ട; അടിയൻ ചെന്ന് ഈ ഫെലിസ്ത്യനോട് യുദ്ധം ചെയ്യും” എന്നു പറഞ്ഞു.
33 Saũlũ akĩmũcookeria atĩrĩ, “Ndũngĩhota gũthiĩ kũrũa na Mũfilisti ũyũ; wee ũrĩ o mũndũ mũnini, nake atũire arũaga mbaara kuuma arĩ o mũnini.”
൩൩ശൌല്‍ ദാവീദിനോട്: “ഈ ഫെലിസ്ത്യനോട് ചെന്ന് യുദ്ധം ചെയ്യുവാൻ നിനക്ക് പ്രാപ്തിയില്ല; നീ ഒരു ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു” എന്നു പറഞ്ഞു.
34 No Daudi akĩĩra Saũlũ atĩrĩ, “Niĩ ndungata yaku ndũire ndĩithagia ngʼondu cia baba. Na rĩrĩa mũrũũthi kana nduba ĩngĩnyiita na ĩkuue ngʼondu kuuma rũũru-inĩ,
൩൪ദാവീദ് ശൌലിനോട് പറഞ്ഞത്: “അടിയൻ അപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും, കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചു.
35 ndĩmĩrũmagĩrĩra, ngamĩgũtha, ngateithũra ngʼondu ĩyo kuuma kanua-inĩ kayo. Na rĩrĩa yenda kũndũgĩrĩra ngamĩnyiita nderu, ngamĩgũtha, ngamĩũraga.
൩൫ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്റെ കയ്യിൽനിന്ന് ആട്ടിൻകുട്ടിയെ രക്ഷിച്ചു. അത് എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്ക് പിടിച്ച് അടിച്ചുകൊന്നു.
36 Ndungata yaku yanooraga mũrũũthi na nduba o cierĩ; Mũfilisti ũyũ ũtarĩ mũruu o nake egũtuĩka o ta ĩmwe yacio, tondũ nĩogitĩte ita rĩa Ngai ũrĩa ũrĩ muoyo.
൩൬ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും”.
37 Jehova ũrĩa wahonokirie harĩ gĩthu kĩa mũrũũthi o na gĩthu kĩa nduba-rĩ, nĩekũhonokia guoko-inĩ kwa Mũfilisti ũyũ.” Saũlũ akĩĩra Daudi atĩrĩ, “Thiĩ, na Jehova arokorwo hamwe nawe.”
൩൭ദാവീദ് പിന്നെയും: “സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ, ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും” എന്നു പറഞ്ഞു. ശൌല്‍ ദാവീദിനോട്: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു.
38 Hĩndĩ ĩyo Saũlũ akĩhumba Daudi nguo ciake na, akĩmwĩkĩra nguo ya kĩgera na ngũbia ya gĩcango mũtwe.
൩൮ശൌല്‍ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ച് അവന്റെ തലയിൽ താമ്രതൊപ്പി വച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
39 Daudi akĩĩoha rũhiũ rwake rwa njora igũrũ rĩa nguo icio, na akĩgeria gũkinyũkia, tondũ ndaacimenyerete. No akĩĩra Saũlũ atĩrĩ, “Ndingĩhota gũthiĩ na indo ici, nĩ ũndũ ndicimenyerete.” Nake agĩciruta.
൩൯പടയങ്കിയുടെമേൽ അവന്റെ വാളും കെട്ടി ദാവീദ് നടക്കുവാൻ നോക്കി; എന്നാൽ അവന് അത് പരിചയമില്ലായിരുന്നു; ദാവീദ് ശൌലിനോടു: “ഞാൻ പരിചയിച്ചിട്ടില്ല. അതുകൊണ്ട് ഇവ ധരിച്ചുകൊണ്ട് നടപ്പാൻ എനിക്ക് കഴിയുകയില്ല” എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
40 Agĩcooka akĩnyiita rũthanju rwake na guoko, agĩthuura tũhiga tũtano tũnyoroku kuuma karũũĩ-inĩ, agĩtwĩkĩra kamũhuko-inĩ gake ka mũrĩithi, akĩnyiita kĩgũtha gĩake na guoko, agĩthiĩ, agĩkuhĩrĩria Mũfilisti ũcio.
൪൦പിന്നെ അവൻ തന്റെ വടി എടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ച് കല്ലും തെരഞ്ഞെടുത്ത് തന്റെ സഞ്ചിയിൽ ഇട്ടു. കയ്യിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു.
41 Hĩndĩ ĩyo Mũfilisti ũcio no gũũka ookaga akuhĩrĩrie Daudi, na mũndũ ũrĩa wamũkuuagĩra ngo arĩ mbere yake.
൪൧ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്റെ മുമ്പിൽ നടന്നു.
42 Nake akĩrora Daudi, akĩona atĩ aarĩ o mũndũ mũnini, mũtune mwĩrĩ na agathakara, nake akĩmũira.
൪൨ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ പരിഹസിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
43 Akĩĩra Daudi atĩrĩ, “Kaĩ niĩ ndĩ ngui atĩ nĩguo ũgĩũke kũrĩ niĩ na thanju?” Nake Mũfilisti ũcio akĩruma Daudi akĩgwetaga ngai ciake.
൪൩ഫെലിസ്ത്യൻ ദാവീദിനോട്: “നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായ് ആണോ” എന്നു ചോദിച്ചു. തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
44 Akĩmwĩra atĩrĩ, “Ũka haha, na nĩngũhe nyoni cia rĩera-inĩ na nyamũ cia gĩthaka nyama ciaku!”
൪൪ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: “നീ എന്റെ അടുക്കൽ വന്നാൽ ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും” എന്നു പറഞ്ഞു.
45 Daudi akĩĩra Mũfilisti ũcio atĩrĩ, “Wee ũroka kũrĩ niĩ na rũhiũ rwa njora, na itimũ na kĩberethi, no niĩ ndĩroka kũrĩ we na rĩĩtwa rĩa Jehova Mwene-Hinya-Wothe, Ngai ũrĩa mwene ita rĩa Isiraeli, ũrĩa wee ũnyararithĩtie.
൪൫ദാവീദ് ഫെലിസ്ത്യനോട് പറഞ്ഞത്: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെനേരെ വരുന്നു.
46 Ũmũthĩ Jehova nĩegũkũneana kũrĩ niĩ, na nĩngũkũgũtha ũgwe thĩ, na ngũtinie kĩongo. Ũmũthĩ nĩngũhe nyoni cia rĩera-inĩ na nyamũ cia gĩthaka ciimba cia ita rĩa Afilisti, nayo thĩ yothe ĩmenye atĩ nĩ kũrĩ Ngai thĩinĩ wa Isiraeli.
൪൬യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും.
47 Arĩa othe moonganĩte haha nĩmekũmenya atĩ Jehova ndahonokanagia na rũhiũ rwa njora kana itimũ; nĩgũkorwo mbaara nĩ ya Jehova, nĩekũmũneana inyuothe moko-inĩ maitũ.”
൪൭യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ ജനമെല്ലാം അറിയുവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
48 Na rĩrĩa Mũfilisti ũcio aamũkuhagĩrĩria nĩguo amũtharĩkĩre-rĩ, Daudi agĩtengʼera na ihenya erekeire na kũrĩa mbaara yarĩ nĩguo amũtũnge.
൪൮പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ അടുത്തപ്പോൾ ദാവീദ് വളരെ തിടുക്കത്തിൽ ഫെലിസ്ത്യനോട് എതിർപ്പാൻ സൈന്യത്തിന് നേരെ ഓടി.
49 Agĩikia guoko mondo-inĩ yake akĩruta kahiga kamwe, akĩhiũria kĩgũtha, nake akĩgũtha Mũfilisti ũcio thiithi. Kahiga kau gagĩtoonyerera thiithi-inĩ wake, akĩgũa, agĩturumithia ũthiũ wake thĩ.
൪൯ദാവീദ് സഞ്ചിയിൽ കയ്യിട്ട് ഒരു കല്ല് എടുത്ത് കവിണയിൽവെച്ച് വീശി ഫെലിസ്ത്യന്റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്റെ നെറ്റിയിൽ പതിച്ചു;
50 Nĩ ũndũ ũcio Daudi akĩhoota Mũfilisti ũcio na kĩgũtha na kahiga; ndaarĩ na rũhiũ rwa njora guoko-inĩ gwake akĩgũtha Mũfilisti ũcio na akĩmũũraga.
൫൦അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.
51 Daudi agĩtengʼera, akĩrũgama igũrũ rĩake. Akĩnyiita rũhiũ rwa njora rwa Mũfilisti ũcio akĩrũcomora njora-inĩ. Thuutha wa kũmũũraga-rĩ, agĩtinia kĩongo gĩake na rũhiũ rũu rwa njora. Rĩrĩa Afilisti moonire atĩ njamba yao nĩ yakua, makĩgarũrũka, makĩũra.
൫൧അതുകൊണ്ട് ദാവീദ് ഓടിച്ചെന്നു. ഫെലിസ്ത്യന്റെ പുറത്ത് കയറിനിന്ന്, അവന്റെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് അവന്റെ തലവെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്ന് ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി.
52 Andũ a Isiraeli na Juda makiumĩra maanĩrĩire, makĩingatithia Afilisti nginya itoonyero rĩa Gathu na nginya ihingo-inĩ cia Ekironi. Arĩa moragĩtwo maagwĩte njĩra-inĩ ĩrĩa ĩthiiaga Sharaimu nginya Gathu na Ekironi.
൫൨യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആർത്തുകൊണ്ട് ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; മുറിവേറ്റ ഫെലിസ്ത്യർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോൻ വാതിലുകളുംവരെ വീണുകിടന്നു.
53 Rĩrĩa andũ a Isiraeli maacookire kuuma kũingatithia Afilisti, magĩtaha indo kambĩ-inĩ ciao.
൫൩ഇങ്ങനെ യിസ്രായേൽ മക്കൾ ഫെലിസ്ത്യരെ ഓടിക്കുകയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
54 Daudi akĩoya mũtwe wa Mũfilisti ũcio, akĩũtwara Jerusalemu, na akĩiga indo cia Mũfilisti ũcio cia mbaara hema-inĩ yake mwene.
൫൪എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്ത് അതിനെ യെരൂശലേമിലേക്ക് കൊണ്ടുവന്നു; അവന്റെ ആയുധങ്ങൾ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.
55 Na rĩrĩa Saũlũ eroreire Daudi agĩthiĩ gũtũnga Mũfilisti, akĩũria Abina, mũnene wa mbũtũ cia ita, atĩrĩ, “Mwanake ũyũ nĩ mũriũ waũ?” Abina akĩmũcookeria atĩrĩ, “Ti-itherũ o ta ũrĩa ũtũũraga muoyo wee mũthamaki, niĩ ndiũĩ nĩ waũ.”
൫൫ദാവീദ് ഫെലിസ്ത്യന്റെ നേരേ ചെല്ലുന്നത് ശൌല്‍ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: “അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ?” എന്ന് ചോദിച്ചതിന് അബ്നേർ: “രാജാവേ, ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞു.
56 Nake mũthamaki akĩmwĩra atĩrĩ, “Ta gĩtuĩrie ũmenye mwanake ũcio nĩ mũriũ waũ.”
൫൬“ഈ ബാല്യക്കാരൻ ആരുടെ മകൻ എന്ന് നീ അന്വേഷിക്കണം” എന്ന് രാജാവ് കല്പിച്ചു.
57 Na thuutha wa Daudi gũcooka kuuma kũũraga Mũfilisti-rĩ, Abina akĩmuoya na akĩmũtwara mbere ya Saũlũ, o anyiitĩte mũtwe wa Mũfilisti ũcio.
൫൭ദാവീദ് ഫെലിസ്ത്യനെ സംഹരിച്ച് മടങ്ങിവരുമ്പോൾ അബ്നേർ അവനെ ശൌലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.
58 Saũlũ akĩmũũria atĩrĩ, “Mwanake ũyũ, ũrĩ mũriũ waũ?” Nake Daudi akĩmwĩra atĩrĩ, “Niĩ ndĩ mũrũ wa ndungata yaku Jesii wa Bethilehemu.”
൫൮ശൌല്‍ അവനോട്: “ബാല്യക്കാരാ, നീ ആരുടെ മകൻ?” എന്നു ചോദിച്ചു; “ഞാൻ ബേത്ത്ലഹേമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ” എന്ന് ദാവീദ് പറഞ്ഞു.

< 1 Samũeli 17 >