< 1 Samũeli 15 >

1 Na rĩrĩ, Samũeli akĩĩra Saũlũ atĩrĩ, “Niĩ nĩ niĩ ndatũmirwo nĩ Jehova ngũitĩrĩrie maguta ũtuĩke mũthamaki wa andũ ake a Isiraeli; nĩ ũndũ ũcio rĩu thikĩrĩria ndũmĩrĩri kuuma kũrĩ Jehova.
അതുകഴിഞ്ഞ് ശമൂവേൽ ശൌലിനോട് പറഞ്ഞത്: “യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്യുവാൻ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ട് ഇപ്പോൾ യഹോവയുടെ വചനങ്ങളെ കേട്ടുകൊള്ളുക”.
2 Jehova Mwene-Hinya-Wothe ekuuga ũũ: ‘Nĩngaherithia Aamaleki nĩ ũndũ wa ũrĩa meekire Isiraeli rĩrĩa maamoheirie njĩra-inĩ makĩambata moimĩte bũrũri wa Misiri.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അവരെ ആക്രമിച്ചതിന് അമാലേക്യരെ ഞാൻ ശിക്ഷിക്കും.
3 Na rĩrĩ, thiĩ ũgatharĩkĩre Aamaleki, na ũniine biũ kĩrĩa gĩothe marĩ nakĩo. Ndũkamatigie; ũraga arũme na andũ-a-nja, na ciana na ngenge, na ngʼombe na ngʼondu, na ngamĩĩra na ndigiri.’”
അതുകൊണ്ട് നീ ചെന്ന് അമാലേക്യരെ തോല്പിച്ച് അവർക്കുള്ളതൊക്കെയും നശിപ്പിച്ചുകളയുക; അവരോട് കനിവ് തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളയുക.
4 Nĩ ũndũ ũcio Saũlũ agĩĩta andũ, akĩmacookanĩrĩria kũu Telaimu; nao maarĩ thigari cia magũrũ ngiri magana meerĩ na andũ ngiri ikũmi kuuma Juda.
അതുകൊണ്ട് ശൌല്‍ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽവച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരംപേരും യിസ്രായേൽ ഗോത്രക്കാരായ രണ്ടുലക്ഷം കാലാളുകളും ഉണ്ടായിരുന്നു.
5 Saũlũ agĩthiĩ itũũra inene rĩa Amaleki, agĩikara ooheirie andũ kĩanda-inĩ.
പിന്നെ ശൌല്‍ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്ന് ഒരു താഴ്വരയിൽ പതുങ്ങിയിരുന്നു.
6 Ningĩ akĩĩra Akeni atĩrĩ, “Thiĩi mweherere Aamaleki nĩgeetha ndikamũniinanĩrie nao; nĩ ũndũ inyuĩ nĩmwekire andũ othe a Isiraeli maũndũ mega rĩrĩa maambataga moimĩte Misiri.” Nĩ ũndũ ũcio Akeni acio makĩeherera Aamaleki.
എന്നാൽ ശൌല്‍ കേന്യരോട്: “ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെ ഇടയിൽനിന്ന് മാറിപോകുവിൻ; യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്ന് വന്നപ്പോൾ നിങ്ങൾ അവർക്ക് ദയചെയ്തുവല്ലോ” എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്ന് മാറിപ്പോയി.
7 Nake Saũlũ agĩtharĩkĩra Aamaleki amarutĩtie kuuma Havila nginya Shuri, o nginya mwena wa irathĩro wa Misiri.
പിന്നെ ശൌല്‍ ഹവീലാ മുതൽ മിസ്രയീമിന് കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു.
8 Akĩnyiita Agagi mũthamaki wa Aamaleki arĩ muoyo, nao andũ ake othe akĩmaniina biũ na rũhiũ rwa njora.
അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ച്, എല്ലാ ജനങ്ങളെയും വാൾകൊണ്ട് നശിപ്പിച്ചു.
9 No Saũlũ na ita rĩake makĩhonokia Agagi na ngʼondu imwe cia iria njega, na ngʼombe, na njaũ iria ciarĩ noru, na tũtũrũme, na kĩndũ gĩothe kĩrĩa kĩarĩ kĩega. Indo icio njega makĩaga gũciniina biũ, no kĩndũ gĩothe kĩrĩa gĩtangĩendekire na kĩhinyaru magĩkĩniina biũ.
എന്നാൽ ശൌലും ജനവും ആഗാഗിനെയും ആട്, കാള, തടിച്ചമൃഗം, കുഞ്ഞാട് എന്നിവയിൽ ഏറ്റവും നല്ലവയെയും ഒഴിവാക്കി. നല്ല ഇനങ്ങളെ ഒക്കെയും നശിപ്പിക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; വെറുക്കപ്പെട്ടതും നിസ്സാരവുമായവയെ ഒക്കെയും അവർ നശിപ്പിച്ചുകളഞ്ഞു.
10 Ningĩ ndũmĩrĩri ya Jehova ĩgĩkinyĩra Samũeli, akĩĩrwo atĩrĩ,
൧൦അപ്പോൾ യഹോവയുടെ അരുളപ്പാട് ശമൂവേലിന് ഉണ്ടായത് എന്തെന്നാൽ:
11 “Ndĩ na kĩeha nĩ gũtua Saũlũ mũthamaki, nĩ ũndũ nĩagarũrũkĩte na akaaga kũhingia mawatho makwa.” Samũeli agĩtangĩka na agĩkaĩra Jehova ũtukũ ũcio wothe.
൧൧“ഞാൻ ശൌലിനെ രാജാവായി വാഴിച്ചതിനാൽ എനിക്ക് മനോവ്യസനം ഉണ്ടായിരിക്കുന്നു; അവൻ എന്നെ അനുസരിക്കുന്നില്ല; എന്റെ കല്പനകളെ പാലിക്കുന്നതുമില്ല”. ഇത് കേട്ടപ്പോൾ ശമൂവേലിന് വ്യസനമായി; അവൻ രാത്രിമുഴുവനും യഹോവയോട് നിലവിളിച്ചു.
12 Rũciinĩ tene-rĩ, Samũeli agĩũkĩra agĩthiĩ agatũnge Saũlũ, no akĩĩrwo atĩrĩ, “Saũlũ nĩathiĩte Karimeli. Kũu nĩakĩte gĩtugĩ gĩa gũtũma aririkanagwo, na nĩahũndũkĩte agaikũrũka agathiĩ Giligali.”
൧൨ശമൂവേൽ ശൌലിനെ കാണുവാൻ അതികാലത്ത് എഴുന്നേറ്റു. അപ്പോൾ ശൌല്‍ കർമ്മേലിൽ എത്തിയെന്നും അവിടെ തനിക്കായി ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിഞ്ഞ് തിരിച്ച് ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന് അറിവുകിട്ടി.
13 Rĩrĩa Samũeli aakinyire harĩ we, Saũlũ akiuga atĩrĩ, “Jehova arokũrathima! Nĩhingĩtie mawatho ma Jehova.”
൧൩പിന്നെ ശമൂവേൽ ശൌലിന്റെ അടുക്കൽ എത്തിയപ്പോൾ ശൌല്‍ അവനോട്: “യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
14 No Samũeli akĩmũũria atĩrĩ, “Naguo mwanio ũcio wa ngʼondu ndĩraigua nĩ wa kĩĩ? Mwanio ũcio ndĩraigua wa ngʼombe-rĩ, ũkĩrĩ wa kĩĩ?”
൧൪അതിന് ശമൂവേൽ: “എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചിലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും എന്ത്?” എന്ന് ചോദിച്ചു.
15 Saũlũ agĩcookia atĩrĩ, “Thigari ici nĩcio ciacirutire kwa Aamaleki; magĩtigia ngʼondu imwe cia iria njega na ngʼombe cia kũrutĩra Jehova Ngai waku igongona, no icio ingĩ nĩtwaciniinire biũ.”
൧൫“അവയെ അമാലേക്യരുടെ അടുക്കൽനിന്ന് അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും നല്ല ഇനങ്ങളെ നിന്റെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നശിപ്പിച്ചുകളഞ്ഞു” എന്നു ശൌല്‍ പറഞ്ഞു.
16 Samũeli akĩĩra Saũlũ atĩrĩ, “Ta thikĩrĩria! Reke ngwĩre ũrĩa Jehova anjĩĩrĩte ũtukũ ũyũ.” Nake Saũlũ agĩcookia atĩrĩ, “Njĩĩra.”
൧൬ശമൂവേൽ ശൌലിനോട്: “നീ അല്പസമയം മൗനമായിരിക്കുക; യഹോവ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാൻ നിന്നെ അറിയിക്കും” എന്നു പറഞ്ഞു. അവൻ അവനോട്: “പറഞ്ഞാലും” എന്നു പറഞ്ഞു.
17 Samũeli akiuga atĩrĩ, “O na gũtuĩka hĩndĩ ĩmwe nĩweiiraga-rĩ, githĩ ndwagĩtuĩkire mũtongoria wa mĩhĩrĩga ya Isiraeli? Jehova nĩagũitĩrĩirie maguta ũtuĩke mũthamaki wa Isiraeli.
൧൭അപ്പോൾ ശമൂവേൽ പറഞ്ഞത്: “നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്ക് തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കുകയും ചെയ്തില്ലയോ?
18 Nake agĩgũtũma ũthiĩ ũkarute wĩra, agĩkwĩra atĩrĩ, ‘Thiĩ ũkaniine andũ acio aaganu biũ; ũrũe na Aamaleki acio nginya ũmaniine biũ.’
൧൮പിന്നെ യഹോവ നിന്നെ ഒരു ദൗത്യം ഏൽപ്പിച്ചു: “നീ ചെന്ന് അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോട് പൊരുതുകയും ചെയ്യുക” എന്നു കല്പിച്ചു.
19 Waregire gwathĩkĩra Jehova nĩkĩ? Nĩ kĩĩ gĩatũmire ũguthũkĩre indo cia ndaho, ũgĩĩka ũũru maitho-inĩ ma Jehova?”
൧൯അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതിരുന്നതെന്തുകൊണ്ട്? നീ കവർച്ച വസ്തുക്കളുടെ മേൽ ചാടിവീണ് യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തതെന്ത്?”
20 Nake Saũlũ akiuga atĩrĩ, “No niĩ nĩndathĩkĩire Jehova; nĩndathiire kũruta wĩra ũrĩa Jehova aandũmire ngarute. Nĩndaniinire Aamaleki biũ, na ngĩrehe Agagi mũthamaki wao gũkũ.
൨൦ശൌല്‍ ശമൂവേലിനോട്: “ഞാൻ യഹോവയുടെ കല്പന അനുസരിച്ച് യഹോവ എന്നെ അയച്ച വഴിക്കുപോയി. അമാലേക് രാജാവായ ആഗാഗിനെ കൊണ്ടുവന്ന് അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു.
21 Thigari nĩcio cioire ngʼondu na ngʼombe kuuma kũrĩ indo iria ciatahĩtwo, iria ciarĩ njega ikĩamũrĩrwo Ngai, nĩguo irutĩrwo Jehova Ngai waku igongona kũu Giligali.”
൨൧എന്നാൽ ജനം കൊള്ളവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ എടുത്ത് ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവയ്ക്ക് യാഗംകഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു.
22 No Samũeli akĩmũcookeria atĩrĩ, “Anga Jehova nĩakenagio nĩ maruta ma njino na magongona ta ũrĩa akenagio nĩ gwathĩkĩra mũgambo wa Jehova? Gwathĩka nĩ kwega gũkĩra igongona, na kũmũigua nĩ kwega gũkĩra maguta ma ndũrũme.
൨൨ശമൂവേൽ പറഞ്ഞത്: “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ തടിച്ചു കൊഴുത്ത മാംസത്തെക്കാളും നല്ലത്.
23 Nĩ ũndũ ũremi ũhaana ta mehia ma ũragũri, nakuo kwaga gwathĩka kũhaana ta wĩhia wa kũhooya mĩhianano. Tondũ nĩũregete kiugo kĩa Jehova, nake nĩakũregete ta mũthamaki.”
൨൩ആഭിചാര ദോഷം പോലെയും ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് അവിടുന്ന് നിന്നെയും രാജസ്ഥാനത്ത് നിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു”.
24 Nake Saũlũ akĩĩra Samũeli atĩrĩ, “Nĩnjĩhĩtie. Nĩnjagararĩte watho wa Jehova na uuge waku. Nĩ andũ ndeetigĩrire ngĩkĩmaathĩkĩra.
൨൪ശൌല്‍ ശമൂവേലിനോട്: “ഞാൻ ജനത്തെ ഭയപ്പെട്ട് അവരുടെ വാക്ക് അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ച് പാപം ചെയ്തിരിക്കുന്നു.
25 Rĩu ndagũthaitha, ndekera mehia makwa, na ũhũndũke ũtwarane na niĩ, nĩgeetha ngahooe Jehova.”
൨൫എങ്കിലും എന്റെ പാപം ക്ഷമിച്ച് ഞാൻ യഹോവയെ ആരാധിക്കുവാൻ എന്നോടൊപ്പം വരണമേ” എന്നു പറഞ്ഞു.
26 No Samũeli akĩmwĩra atĩrĩ, “Ndigũcooka hamwe nawe. Nĩũregete kiugo kĩa Jehova, nake Jehova nĩakũregete ũtuĩke mũthamaki wa gũthamakĩra Isiraeli!”
൨൬ശമൂവേൽ ശൌലിനോട്: “ഞാൻ വരില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു”.
27 Rĩrĩa Samũeli aagarũrũkaga athiĩ-rĩ, Saũlũ akĩnyiita ruuno rwa nguo yake, nayo ĩgĩtarũka.
൨൭പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ ശൌല്‍ അവന്റെ നിലയങ്കിയുടെ അറ്റം പിടിച്ച് വലിച്ചു; അത് കീറിപ്പോയി.
28 Samũeli akĩmwĩra atĩrĩ, “Jehova nĩatarũra ũthamaki wa Isiraeli kuuma kũrĩ we ũmũthĩ na nĩaũnengera mũndũ ũngĩ wa andũ a itũũra rĩaku, mwega gũgũkĩra.
൨൮ശമൂവേൽ അവനോട്: “യഹോവ ഇന്ന് യിസ്രായേലിന്റെ രാജത്വം നിന്നിൽനിന്ന് കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന് കൊടുത്തിരിക്കുന്നു.
29 Ũrĩa we Riiri wa Isiraeli ndaheenanagia kana akericũkwo; nĩ ũndũ we ti mũndũ, atĩ nĩguo ericũkwo.”
൨൯യിസ്രായേലിന്റെ മഹത്വമായവൻ കള്ളം പറയുകയില്ല. അനുതപിക്കുകയുമില്ല; അനുതപിക്കുവാൻ അവൻ മനുഷ്യനല്ല” എന്നു പറഞ്ഞു.
30 Saũlũ agĩcookia atĩrĩ, “Nĩnjĩhĩtie, no ndagũthaitha ndĩĩithia harĩ athuuri a andũ akwa na harĩ Isiraeli; cookania na niĩ, nĩgeetha ngahooe Jehova Ngai waku.”
൩൦അപ്പോൾ അവൻ: “ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പിൽ ഇപ്പോൾ എന്നെ മാനിച്ച്, ഞാൻ നിന്റെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് എന്നോടുകൂടെ വരണമേ” എന്നു അപേക്ഷിച്ചു.
31 Nĩ ũndũ ũcio Samũeli agĩcookania na Saũlũ, nake Saũlũ akĩhooya Jehova.
൩൧അങ്ങനെ ശമൂവേൽ ശൌലിന്റെ പിന്നാലെ ചെന്നു; ശൌല്‍ യഹോവയെ ആരാധിച്ചു.
32 Samũeli agĩcooka akĩmwĩra atĩrĩ, “Ndehera Agagi mũthamaki wa Aamaleki.” Agagi agĩũka kũrĩ we arĩ na ũmĩrĩru, agĩĩciiragia atĩrĩ, “Ti-itherũ ruo rwa gĩkuũ nĩrũthengu.”
൩൨അപ്പോൾ ശമൂവേൽ: “അമാലേക് രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് കല്പിച്ചു. ആഗാഗ് സന്തോഷത്തോടെ അവന്റെ അടുക്കൽ വന്നു: “മരണഭീതി നീങ്ങിപ്പോയി” എന്ന് ആഗാഗ് പറഞ്ഞു.
33 No Samũeli akiuga atĩrĩ, “O ta ũrĩa rũhiũ rwaku rwa njora rũtũmĩte andũ-a-nja moorwo nĩ ciana-rĩ, noguo nyũkwa egũikara thĩinĩ wa andũ-a-nja atarĩ na mwana.” Nake Samũeli akĩũragĩra Agagi mbere ya Jehova kũu Giligali.
൩൩“നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കി. അതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും” എന്ന് ശമൂവേൽ പറഞ്ഞു. ഗില്ഗാലിൽവച്ച് യഹോവയുടെ സന്നിധിയിൽ ആഗാഗിനെ കഷണങ്ങളായി വെട്ടിക്കളഞ്ഞു.
34 Samũeli agĩcooka agĩthiĩ Rama, no Saũlũ akĩambata mũciĩ gwake Gibea itũũra rĩake.
൩൪പിന്നെ ശമൂവേൽ രാമയിലേക്ക് പോയി; ശൌലും ശൌലിന്റെ ഗിബെയയിൽ ഉള്ള അരമനയിലേക്കു പോയി.
35 Nginya mũthenya ũrĩa Samũeli aakuire, ndaathiire kuona Saũlũ rĩngĩ, o na gũtuĩka Samũeli nĩamũcakayagĩra. Nake Jehova akĩigua kĩeha nĩ ũndũ nĩatuĩte Saũlũ mũthamaki wa gũthamakĩra Isiraeli.
൩൫ശമൂവേൽ പിന്നെ ജീവിതകാലത്ത് ഒരിയ്ക്കൽ പോലും ശൌലിനെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൌലിനെക്കുറിച്ച് ദുഃഖിച്ചു; യഹോവയും താൻ ശൌലിനെ യിസ്രായേലിന് രാജാവാക്കിയതുകൊണ്ട് അനുതപിച്ചു.

< 1 Samũeli 15 >