< 1 Petero 2 >
1 Nĩ ũndũ ũcio-rĩ, eheriai rũmena ruothe na maheeni mothe, na ũhinga, na ũiru, na gũcambania o guothe.
അതുകൊണ്ട് സകലവിദ്വേഷവും സകലവഞ്ചനയും കപടഭാവവും അസൂയയും എല്ലാവിധ അപവാദപ്രചാരണങ്ങളും ഉപേക്ഷിക്കുക.
2 Na mũtuĩke ta tũkenge mwĩriragĩrie iria rĩrĩa rĩega rĩa kĩĩroho, nĩgeetha rĩmũkũragie ũhonokio-inĩ wanyu,
കർത്താവ് നല്ലവനെന്ന് നിങ്ങൾ രുചിച്ചറിഞ്ഞിട്ടുണ്ടല്ലോ. ആകയാൽ, ശുദ്ധമായ ആത്മികപാൽ കുടിക്കാൻ നവജാതശിശുക്കളെപ്പോലെ അതിയായി ആഗ്രഹിക്കുക. അങ്ങനെ നിങ്ങൾക്ക് രക്ഷയിൽ വളരാൻ സാധിക്കും.
3 tondũ rĩu nĩmũcamĩte, mũkaigua atĩ Mwathani nĩ mwega.
4 Ũkai kũrĩ we, o ũcio Ihiga rĩrĩ muoyo, o rĩu rĩaregirwo nĩ andũ, no Ngai akĩrĩthuura, na nĩ rĩa goro harĩ we,
മനുഷ്യർ ഉപേക്ഷിച്ചതും എന്നാൽ ദൈവം തെരഞ്ഞെടുത്തതും അമൂല്യവും ജീവനുള്ള പാറയുമായ ക്രിസ്തുവിന്റെ അടുത്തേക്കാണ് നിങ്ങൾ വന്നുചേർന്നിരിക്കുന്നത്.
5 o na inyuĩ, ta mahiga marĩ muoyo-rĩ, nĩ gwakwo mũraakwo mũtuĩke nyũmba ya kĩĩroho, na mũtuĩke gĩkundi gĩtheru kĩa athĩnjĩri-Ngai gĩa kũrutaga magongona ma kĩĩroho marĩa mangĩtĩkĩrĩka nĩ Ngai nĩ ũndũ wa Jesũ Kristũ.
യേശുക്രിസ്തുമുഖേന ദൈവത്തിന് സ്വീകാര്യമായ ആത്മികയാഗങ്ങൾ അർപ്പിക്കുന്നതിനുള്ള വിശുദ്ധപുരോഹിതഗണമായിത്തീരണം നിങ്ങൾ. അതിനായി ജീവനുള്ള കല്ലുകളെപ്പൊലെ ഒരു ആത്മികഗൃഹമായി പണിയപ്പെടുകയാണ്.
6 Nĩgũkorwo Maandĩko moigĩte atĩrĩ: “Nĩnjigĩte ihiga Zayuni, ihiga ithuure rĩa koine na rĩa goro, na mũndũ ũrĩa ũmwĩhokete ndagaaconorithio.”
തിരുവെഴുത്തിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “ഇതാ, സീയോനിൽ ഞാനൊരു കല്ല് സ്ഥാപിക്കുന്നു, തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ ഒരു മൂലക്കല്ലുതന്നെ; കർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല.”
7 Na rĩu kũrĩ inyuĩ arĩa mwĩtĩkĩtie, ihiga rĩĩrĩ nĩ rĩa goro. No kũrĩ arĩa matetĩkĩtie, “Ihiga rĩrĩa aaki maaregire nĩrĩo rĩtuĩkĩte ihiga inene rĩa koine,”
വിശ്വസിക്കുന്ന നിങ്ങൾക്ക് ഈ ശില അമൂല്യമാണ്, എന്നാൽ വിശ്വസിക്കാത്തവർക്കോ, “ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.”
8 na ningĩ atĩrĩ, “Nĩrĩo ihiga rĩrĩa rĩtũmaga andũ mahĩngwo, na rwaro rwa ihiga rũrĩa rũtũmaga magũe.” Mahĩngagwo tondũ wa kũrega gwathĩkĩra ũhoro, na noguo maathĩrĩirio.
മാത്രമല്ല, “ഇത് കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയുമാണ്.” വചനം അനുസരിക്കാത്തവർക്ക് കാലിടറുന്നു. അതാണ് അവരുടെ നിയോഗം.
9 No inyuĩ-rĩ, mũrĩ rũruka rũthuurĩtwo, na thiritũ ya athĩnjĩri-Ngai ya nyũmba ya ũthamaki, ningĩ mũrĩ rũrĩrĩ rwamũre, o na andũ a Ngai kĩũmbe, nĩguo mwanagĩrĩre ũgooci wa ũcio wamwĩtire muume nduma-inĩ mũtoonye ũtheri-inĩ wake wa magegania.
എന്നാൽ, അന്ധകാരത്തിൽനിന്ന് നിങ്ങളെ അത്ഭുതജ്യോതിയിലേക്കു വിളിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം അവകാശവുമാക്കിത്തീർത്തത് അവിടത്തെ മാഹാത്മ്യത്തെ വർണിക്കുന്നതിനുവേണ്ടിയാണ്.
10 Kũrĩ hĩndĩ mwarĩ andũ mataarĩ kĩene, no rĩu mũrĩ andũ a Ngai; kũrĩ hĩndĩ mwaagĩte kũiguĩrwo tha, no rĩu nĩmũiguĩrĩirwo tha.
ഒരുകാലത്ത് നിങ്ങൾ ദൈവജനം ആയിരുന്നില്ല. എന്നാൽ ഇപ്പോൾ ദൈവത്തിന്റെ ജനമാണ്. ഒരിക്കൽ നിങ്ങൾ കരുണ ലഭിക്കാത്തവർ ആയിരുന്നു, എന്നാൽ ഇപ്പോഴോ, നിങ്ങൾക്ക് കരുണ ലഭിച്ചിരിക്കുന്നു.
11 Arata akwa nyenda mũno, ndamũthaitha mũrĩ ta ageni na agendi gũkũ thĩ, mwĩrigagĩrĩrie merirĩria marĩa mooru ma mwĩrĩ, o marĩa marũaga na roho wanyu.
പ്രിയരേ, വിദേശികളും അഭയാർഥികളുമായി ഈ ലോകത്ത് വസിക്കുന്ന നിങ്ങളുടെ പ്രാണനോടു പോരാടുന്ന എല്ലാ പാപകരമായ ആസക്തികളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു.
12 Tũũragai na mĩtũũrĩre mĩega mũrĩ gatagatĩ ka andũ arĩa matooĩ Ngai, nĩgeetha o na mangĩmũigĩrĩra atĩ nĩmwĩkĩte ũũru, meonagĩre ciĩko cianyu njega na magakumia Ngai mũthenya ũrĩa agooka.
യെഹൂദേതരരുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം മാന്യമായിരിക്കണം, നിങ്ങൾ ദുർവൃത്തരെന്ന് അവർ വ്യാജപ്രചാരണം നടത്തിയാലും നിങ്ങളുടെ സൽപ്രവൃത്തികൾ വീക്ഷിച്ച് കർത്താവിന്റെ സന്ദർശനദിവസത്തിൽ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തും.
13 Nĩ ũndũ wa Mwathani-rĩ, athĩkagĩrai wathani o wothe ũrĩa ũheanĩtwo thĩinĩ wa andũ: o na wakorwo nĩ wa mũthamaki, arĩ we mũnene igũrũ rĩa anene arĩa angĩ othe,
കർത്താവിനെ ഓർത്ത്, മാനുഷികമായ എല്ലാ വ്യവസ്ഥാപിത അധികാരികൾക്കും വിധേയരാകുക; പരമാധികാരി എന്നനിലയിൽ രാജാവിനും
14 o na kana nĩ wa abarũthi arĩa matũmagwo nĩwe nĩguo maherithagie arĩa mekaga ũũru na makagaathĩrĩria arĩa mekaga wega.
അദ്ദേഹം നിയമിച്ചിരിക്കുന്ന ഭരണാധികാരികൾക്കും വിധേയരാകുക. കുറ്റവാളികളെ ശിക്ഷിക്കാനും നന്മ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കാനുമാണ് ഇവർ നിയമിക്കപ്പെട്ടിരിക്കുന്നത്.
15 Nĩgũkorwo ũrĩa Ngai endaga nĩ atĩ mwĩkage wega nĩguo mũkiragie mĩario ya ũrimũ ya andũ arĩa matarĩ ũndũ mooĩ.
വ്യാജപ്രചാരണം നടത്തുന്നവരുടെ അറിവില്ലായ്മയെ നിങ്ങൾ നന്മ ചെയ്തുകൊണ്ട് നിശ്ശബ്ദമാക്കണം എന്നതാണ് ദൈവഹിതം.
16 Tũũrai ta andũ matarĩ ngombo, no mũtikanareke wĩyathi wanyu ũtuĩke wa kũhithĩrĩra waganu; tũũragai mũrĩ ndungata cia Ngai.
നിങ്ങൾ സ്വതന്ത്രരാണ്, എന്നാൽ ദൈവത്തിന്റെ ദാസരുമാണ്. അതുകൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യം തിന്മചെയ്യുന്നതിനു മറയാക്കരുത്.
17 Heagai mũndũ o wothe gĩtĩĩo kĩrĩa kĩmwagĩrĩire: Endagai ngwatanĩro ya andũ arĩa etĩkia, na mwĩtigagĩre Ngai, o na mũtĩĩage mũthamaki.
എല്ലാവരെയും ബഹുമാനിക്കുക. സഹോദരസമൂഹത്തെ സ്നേഹിക്കുക, ദൈവത്തെ ഭയപ്പെടുക, ഭരണാധികാരിയെ ബഹുമാനിക്കുക.
18 Inyuĩ ngombo-rĩ, athĩkagĩrai anene anyu na mũmatĩĩage mũno, na to arĩa ega na maiguanagĩra tha, no nĩ o na arĩa mataiguanagĩra tha.
ദാസരേ, നിങ്ങളുടെ യജമാനന്മാർക്ക് എല്ലാ അർഥത്തിലും ബഹുമാനം നൽകി അവർക്ക് കീഴടങ്ങിയിരിക്കുക. നല്ലവരെയും മാന്യരെയുംമാത്രമല്ല ക്രൂരരെയും ബഹുമാനിക്കുക.
19 Nĩgũkorwo nĩ ũndũ mwega mũndũ angĩkirĩrĩria ruo o na akĩnyariiragwo hatarĩ kĩhooto tondũ wa kũmenya ũrĩa Ngai endaga.
ഒരാൾ അന്യായമായി കഷ്ടത അനുഭവിക്കുമ്പോൾ ദൈവാവബോധം നിമിത്തം സഹിക്കുകയാണെങ്കിൽ അതു പ്രശംസനീയമാണ്.
20 No ũngĩhũũrwo nĩ ũndũ wa gwĩka ũũru o na ũkirĩrĩrie-rĩ, ũngĩkĩgaathĩrwo kĩ? No ũngĩnyariirwo nĩ ũndũ wa gwĩka wega na ũkirĩrĩrie-rĩ, ũcio nĩ ũndũ mwega maitho-inĩ ma Ngai.
തെറ്റു ചെയ്തതിന് ശിക്ഷ അനുഭവിച്ചിട്ട്, പിന്നീട് “ഞാൻ അതു ക്ഷമയോടുകൂടി സഹിച്ചു” എന്നു പറയുന്നതിൽ എന്തു നേട്ടമാണുള്ളത്? നന്മ ചെയ്തിട്ടു ശിക്ഷ അനുഭവിക്കേണ്ടിവരികയും അതു ക്ഷമയോടെ സഹിക്കുകയുംചെയ്യുന്നത് ദൈവത്തിനു പ്രസാദകരമാണ്.
21 Ũndũ ũyũ nĩguo mwetĩirwo, tondũ Kristũ aanyariirirwo nĩ ũndũ wanyu, akĩmũtigĩra kĩonereria nĩguo mũgeragĩre o makinya-inĩ make.
ഇങ്ങനെ കഷ്ടത സഹിക്കുന്നതിനുവേണ്ടിയാണ് ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തു നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചത് നിങ്ങൾ അവിടത്തെ മാതൃക പിൻതുടരേണ്ടതിനുവേണ്ടിയായിരുന്നു.
22 “We ndaigana kwĩhia, o na kanua gake gatiigana kwaria maheeni.”
“അവിടന്ന് ഒരു പാപവും ചെയ്തിട്ടില്ല, അവിടത്തെ നാവിൽ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല.”
23 Hĩndĩ ĩrĩa andũ maamũrumaga, we ndaigana kwĩrumĩra; rĩrĩa aanyariiragwo, we ndaigana kũmehĩtĩra. Handũ ha ũguo-rĩ, we nĩ kweneana eneanaga kũrĩ ũrĩa ũtuaga ciira na kĩhooto.
അധിക്ഷേപിക്കപ്പെട്ടുവെങ്കിലും അവിടന്ന് അതിനു പകരംചോദിച്ചില്ല, പീഡിപ്പിക്കപ്പെട്ടപ്പോൾ ആരെയും ഭീഷണിപ്പെടുത്തിയതുമില്ല; പിന്നെയോ, ന്യായമായി വിധി നടപ്പാക്കുന്ന ദൈവത്തിൽ സ്വയം ഭരമേൽപ്പിക്കുകയാണു ചെയ്തത്.
24 We mwene nĩakuuire mehia maitũ na mwĩrĩ wake mũtĩ-igũrũ, nĩgeetha na ithuĩ tũkue ũhoro-inĩ wa mehia, na tũtũũre muoyo nĩ ũndũ wa ũthingu; mĩtũnda ĩrĩa aahũũrirwo nĩyo ĩtũmĩte mũhone.
നാം പാപത്തിനു മരിക്കുകയും നീതിക്കുവേണ്ടി ജീവിക്കുകയുംചെയ്യേണ്ടതിന്, “ക്രിസ്തു നമ്മുടെ പാപം സ്വശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിന്മേൽ കയറി; അവിടത്തെ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു;
25 Nĩgũkorwo mwatariĩ ta ngʼondu itururĩte, no rĩu nĩmũcookereire Mũrĩithi na Mũrori wa mĩoyo yanyu.
നിങ്ങൾ വഴിതെറ്റി സഞ്ചരിക്കുന്ന ആടുകളെപ്പോലെയായിരുന്നു;” എന്നാൽ ഇപ്പോൾ നിങ്ങളുടെ ഇടയനും പ്രാണന്റെ നാഥനുമായ ക്രിസ്തുവിന്റെ അടുക്കലാണ് നിങ്ങൾ തിരികെ എത്തിച്ചേർന്നിരിക്കുന്നത്.