< 1 Athamaki 2 >

1 Rĩrĩa ihinda rĩa Daudi rĩakuhĩrĩirie rĩa gũkua-rĩ, agĩatha mũriũ Solomoni, akĩmwĩra atĩrĩ,
ദാവീദ് മരണാസന്നനായപ്പോൾ അദ്ദേഹം തന്റെ പുത്രനായ ശലോമോനോട് ഇപ്രകാരം കൽപ്പിച്ചു:
2 “Rĩu ndĩ hakuhĩ gũthiĩ na njĩra ĩrĩa ĩgeragwo nĩ andũ othe a thĩ; nĩ ũndũ ũcio-rĩ, gĩa na hinya, wonanie atĩ ũrĩ mũndũ mũrũme ki,
“ഭൂമിയിലുള്ള സകലരും പോകേണ്ട വഴിയിലൂടെ ഞാനും പോകുന്നു. നീ ശക്തനായിരിക്കുക; പൗരുഷം കാണിക്കുക.
3 na ũmenyagĩrĩre ũrĩa Jehova Ngai waku endaga: Ũthiiage na njĩra ciake, na ũmenyagĩrĩre irĩra cia watho wake wa kũrũmĩrĩrwo na maathani make, na mawatho make na maũndũ marĩa endaga, o ta ũrĩa maandĩkĩtwo Watho-inĩ wa Musa, nĩgeetha ũgaacĩre maũndũ-inĩ mothe marĩa ũrĩĩkaga na kũrĩa guothe ũrĩthiiaga,
നിന്റെ ദൈവമായ യഹോവയുടെ പ്രമാണങ്ങൾ പാലിക്കുക; അവിടത്തെ അനുസരിച്ച് ജീവിക്കുക. മോശയുടെ ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അവിടത്തെ ഉത്തരവുകളും കൽപ്പനകളും നിയമങ്ങളും അനുശാസനകളും അനുസരിക്കുക. എന്നാൽ നിന്റെ എല്ലാ പ്രവൃത്തികളിലും എല്ലാ വഴികളിലും നീ വിജയം കൈവരിക്കും.
4 nĩgeetha Jehova atũũrie kĩĩranĩro kĩrĩa aanjĩĩrĩire, akiuga ũũ: ‘Njiaro ciaku ingĩkaamenyerera mũtũũrĩre wacio, na ithiiage irĩ na wĩhokeku mbere yakwa na ngoro ciao ciothe, na meciiria macio mothe, gwaku gũtikaga mũndũ wa gũikarĩra gĩtĩ kĩa ũnene gĩa Isiraeli.’
‘നിന്റെ പിൻഗാമികൾ തങ്ങളുടെ ജീവിതം സശ്രദ്ധം നയിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടി എന്റെമുമ്പാകെ വിശ്വസ്തതയോടെ ജീവിക്കുകയും ചെയ്താൽ ഇസ്രായേലിന്റെ രാജസിംഹാസനത്തിലിരിക്കാൻ നിനക്കൊരു പുരുഷൻ ഇല്ലാതെപോകുകയില്ല,’ എന്ന് യഹോവ എനിക്കു നൽകിയ വാഗ്ദാനം അവിടന്നു പാലിക്കുകതന്നെ ചെയ്യും.
5 “Rĩu wee mwene nĩũĩ ũrĩa Joabu mũrũ wa Zeruia aanjĩkire, na ũrĩa eekire anene eerĩ a mbũtũ cia ita cia Isiraeli, nĩo Abineri mũrũ wa Neri, na Amasa mũrũ wa Jetheri. Nĩamooragire, agĩita thakame yao hĩndĩ ya thayũ, o taarĩ hĩndĩ ya mbaara, nayo thakame ĩyo ĩkĩgĩa mũcibi-inĩ wake wa njohero, na iraatũ-inĩ cia magũrũ make.
“സെരൂയയുടെ മകനായ യോവാബ് എന്നോടു ചെയ്തത് എന്താണെന്നു നിനക്ക് അറിവുള്ളതാണല്ലോ: ഇസ്രായേലിന്റെ സൈന്യാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തവതന്നെ! അവൻ സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞ് അവരെ വധിച്ചു. അയാളുടെ അരപ്പട്ടയിലും കാലിലെ ചെരിപ്പിലും ആ രക്തംകൊണ്ട് കറപിടിപ്പിച്ചിരിക്കുന്നു.
6 Ĩka ũrĩa ũkuona kwagĩrĩire kũringana na ũũgĩ waku, no ndũkanareke mũtwe ũcio wake ũrĩ mbuĩ ũkinye mbĩrĩra-inĩ na thayũ. (Sheol h7585)
നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനമനുസരിച്ച് അയാളോടു പെരുമാറുക; അയാളുടെ തല നരയ്ക്കുന്നതിനും സമാധാനത്തോടെ ശവക്കുഴിയിലേക്കിറങ്ങുന്നതിനും അനുവദിക്കരുത്. (Sheol h7585)
7 “No ariũ a Barizilai wa Gileadi ũmatugage wega, na ũreke matuĩke amwe a arĩa mũrĩrĩĩaga nao metha-inĩ yaku. Nĩo mandũgamĩrĩire rĩrĩa ndooragĩra mũrũ wa thoguo Abisalomu.
“എന്നാൽ, ഗിലെയാദിലെ ബർസില്ലായിയുടെ പുത്രന്മാരോടു കരുണ കാണിക്കുക; നിന്റെ മേശയിൽനിന്നു ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ അവർ എന്നും ഉണ്ടായിരിക്കട്ടെ! നിന്റെ സഹോദരനായ അബ്ശാലോമിന്റെമുമ്പിൽനിന്ന് ഞാൻ ഓടിപ്പോയപ്പോൾ അവർ എന്നോടൊപ്പം ഉണ്ടായിരുന്നു.
8 “Na ũririkane Shimei mũrũ wa Gera, ũrĩa Mũbenjamini kuuma Bahurimu, arĩ gũkũ nawe, na nĩwe wanumire na irumi ndũrũ mũthenya ũrĩa ndaathiiaga Mahanaimu. Rĩrĩa ookire kũndũnga hau Jorodani, nĩndehĩtire kũrĩ we na rĩĩtwa rĩa Jehova, ngĩmwĩra atĩrĩ, ‘Ndigakũũraga na rũhiũ rwa njora.’
“ബഹൂരീമിൽനിന്നുള്ള ബെന്യാമീൻഗോത്രക്കാരനായ ഗേരയുടെ മകൻ ശിമെയി ഇവിടെ നിന്നോടൊപ്പമുണ്ടല്ലോ! ഞാൻ മഹനയീമിലേക്ക് ഓടിപ്പോയ ദിവസം എന്റെമേൽ കഠിനമായ ശാപവാക്കുകൾ ചൊരിഞ്ഞവനാണ് അയാൾ എന്ന് ഓർക്കുക. എന്നെ എതിരേൽക്കുന്നതിനായി അയാൾ യോർദാൻനദിയിലേക്ക് വന്നപ്പോൾ, ‘ഞാൻ നിന്നെ വാളാൽ കൊല്ലുകയില്ല’ എന്ന് യഹോവയുടെ നാമത്തിൽ ഞാൻ അയാളോടു ശപഥംചെയ്തിരുന്നു.
9 No rĩrĩ, tiga kuona ta atarĩ na ihĩtia. Wee ũrĩ mũndũ mũũgĩ; nĩũkamenya ũrĩa ũkaamwĩka. Ndũkanareke mũtwe ũcio wake ũrĩ mbuĩ ũgaathikwo ũtarĩ na thakame.” (Sheol h7585)
എന്നാൽ, ആ ശപഥംനിമിത്തം അയാളെ നിഷ്കളങ്കനായി കണക്കാക്കരുത്. നീ ജ്ഞാനിയല്ലോ! അയാളോട് എന്തു ചെയ്യണമെന്ന് നിനക്കറിയാം. അയാളുടെ നരച്ചതലയെ രക്തത്തോടെ ശവക്കുഴിയിലേക്കയയ്ക്കുക!” (Sheol h7585)
10 Na rĩrĩ, Daudi akĩhurũka hamwe na maithe make, na agĩthikwo thĩinĩ wa Itũũra inene rĩa Daudi.
ഇതിനുശേഷം, ദാവീദ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; “ദാവീദിന്റെ നഗരത്തിൽ” അദ്ദേഹത്തെ സംസ്കരിച്ചു.
11 Aathamakĩire Isiraeli mĩaka mĩrongo ĩna: mĩaka mũgwanja aathamakire arĩ Hebironi, nayo mĩaka mĩrongo ĩtatũ na ĩtatũ agĩthamaka arĩ Jerusalemu.
ദാവീദ് നാൽപ്പതുവർഷം ഇസ്രായേലിൽ ഭരണംനടത്തി—ഏഴുവർഷം ഹെബ്രോനിലും മുപ്പത്തിമൂന്നുവർഷം ജെറുശലേമിലും.
12 Nĩ ũndũ ũcio Solomoni agĩikarĩra gĩtĩ kĩa ũnene kĩa ithe Daudi, naguo wathani wake ũkĩĩhaanda, ũkĩrũma biũ.
അങ്ങനെ, ശലോമോൻ തന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി. അദ്ദേഹത്തിന്റെ രാജത്വം ഏറ്റവും സുസ്ഥിരമായിത്തീർന്നു.
13 Na rĩrĩ, Adonija mũrũ wa Hagithu, agĩthiĩ harĩ Bathisheba nyina wa Solomoni. Bathisheba akĩmũũria atĩrĩ, “Ũũkĩte na thayũ?” Nake agĩcookia atĩrĩ, “Ĩĩ, ndooka na thayũ.”
ഒരു ദിവസം ഹഗ്ഗീത്തിന്റെ മകനായ അദോനിയാവ് ശലോമോന്റെ അമ്മയായ ബേത്ത്-ശേബയെ ചെന്നുകണ്ടു. “നീ സമാധാനത്തോടെയോ വരുന്നത്?” എന്ന് ബേത്ത്-ശേബ അദ്ദേഹത്തോടു ചോദിച്ചു. “അതേ, സമാധാനത്തോടെതന്നെ,” അദ്ദേഹം മറുപടി പറഞ്ഞു.
14 Agĩcooka akiuga atĩrĩ, “Ndĩ na ũndũ ngũkwĩra.” Nake akĩmũcookeria atĩrĩ, “Njĩĩra.”
“എനിക്ക് ഒരു കാര്യം പറയാനുണ്ട്,” അദ്ദേഹം തുടർന്നു. “നിനക്കു പറയാം,” അവൾ ഉത്തരം പറഞ്ഞു.
15 Agĩkiuga atĩrĩ, “O ta ũrĩa wee ũũĩ-rĩ, ũthamaki ũyũ warĩ wakwa. Andũ a Isiraeli othe nĩ niĩ meetagĩrĩra nduĩke mũthamaki wao. No maũndũ makĩgarũrũka, naguo ũthamaki nĩũthiĩte kũrĩ mũrũ wa Baba; tondũ ũheanĩtwo kũrĩ we nĩ Jehova.
അദ്ദേഹം പറഞ്ഞു: “രാജത്വം എനിക്കു ലഭിക്കേണ്ടതായിരുന്നു എന്നു നിങ്ങൾക്കറിയാമല്ലോ. സകല ഇസ്രായേലും എന്നെ അവരുടെ അടുത്ത രാജാവായി പ്രതീക്ഷിച്ചിരുന്നു. എന്നാൽ കാര്യങ്ങൾക്കു മാറ്റംവന്നു. രാജ്യം എന്റെ സഹോദരന്റേതായിത്തീർന്നിരിക്കുന്നു; അത് യഹോവയിൽനിന്ന് അവനു ലഭിച്ചിരിക്കുന്നു.
16 Na rĩrĩ, ndĩ na ihooya ngwenda gũkũhooya, na ndũkarege.” Nake akĩmũcookeria atĩrĩ, “No ũrĩhooye.”
ഇപ്പോൾ, ഞാനൊരു കാര്യം അപേക്ഷിക്കുകയാണ്; അതെനിക്കു നിരസിക്കരുത്.” “പറഞ്ഞുകൊള്ളൂ,” അവൾ പ്രതിവചിച്ചു.
17 Agĩthiĩ na mbere, akiuga atĩrĩ, “Ĩtĩkĩra kũũria Mũthamaki Solomoni, nĩ ũndũ wee ndangĩkũregera, aahe Abishagi ũrĩa Mũshunami atuĩke mũtumia wakwa.”
അദോനിയാവ് പറഞ്ഞത്: “ശൂനേംകാരിയായ അബീശഗിനെ എനിക്കു ഭാര്യയായിത്തരണമെന്ന് ശലോമോൻ രാജാവിനോടു ദയവായി പറഞ്ഞാലും! നിങ്ങൾ പറഞ്ഞാൽ അദ്ദേഹം മുഖംതിരിച്ചുകളയുകയില്ല.”
18 Bathisheba agĩcookia atĩrĩ, “Nĩ wega, nĩ ngũkwarĩrĩria harĩ mũthamaki.”
“ശരി, നിനക്കുവേണ്ടി ഞാൻ രാജാവിനോടു സംസാരിക്കാം,” എന്ന് ബേത്ത്-ശേബ മറുപടി പറഞ്ഞു.
19 Rĩrĩa Bathisheba aathiire kũrĩ Mũthamaki Solomoni akamũhe ũhoro wa Adonija-rĩ, mũthamaki agĩũkĩra na igũrũ akĩmũtũnga, akĩmũinamĩrĩra, na agĩikarĩra gĩtĩ gĩake kĩa ũnene. Akĩrehithĩria nyina gĩtĩ kĩa ũnene, nake nyina akĩmũikara guoko gwake kwa ũrĩo.
അദോനിയാവിനുവേണ്ടി സംസാരിക്കാൻ ബേത്ത്-ശേബ ശലോമോൻരാജാവിന്റെ അടുക്കൽ ചെന്നപ്പോൾ അദ്ദേഹം എഴുന്നേറ്റ് വണങ്ങി വന്ദനംചെയ്ത് മാതാവിനെ സ്വീകരിച്ചു. പിന്നെ അദ്ദേഹം സിംഹാസനത്തിൽ ഇരുന്നു. രാജമാതാവിനും അദ്ദേഹത്തോടൊപ്പം സിംഹാസനം നൽകി. അവർ അദ്ദേഹത്തിന്റെ വലതുഭാഗത്ത് ഇരുന്നു.
20 Nake nyina akiuga atĩrĩ, “Ndĩ na kaũndũ kanini ngwenda gũkũhooya, na ndũkae kũrega.” Mũthamaki akĩmũcookeria atĩrĩ, “Maitũ, ũria ndikũrega.”
ബേത്ത്-ശേബ രാജാവിനോട്: “എനിക്കൊരു ചെറിയ കാര്യം അപേക്ഷിക്കാനുണ്ട്; അതു നിരസിക്കരുത്” എന്നു പറഞ്ഞു. “എന്റെ അമ്മേ, ചോദിച്ചാലും, ഞാനതു നിരസിക്കുകയില്ല,” രാജാവു മറുപടികൊടുത്തു.
21 Nĩ ũndũ ũcio nyina akiuga atĩrĩ, “Reke Abishagi ũrĩa Mũshunami ahikio nĩ mũrũ wa thoguo Adonija.”
അപ്പോൾ, ബേത്ത്-ശേബ പറഞ്ഞത്: “ശൂനേംകാരിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനിയാവിനു ഭാര്യയായി കൊടുത്താലും.”
22 Mũthamaki Solomoni akĩĩra nyina atĩrĩ, “Nĩ kĩĩ gĩgũtũma ũrie Abishagi ũrĩa Mũshunami ahikio nĩ Adonija? Ndũkĩmũũrĩrie ũthamaki o naguo, o na ti we ũkĩrĩ mũkũrũ kũrĩ niĩ, ĩĩ-ni, ũgĩtuĩke wake, na wa Abiatharu ũrĩa mũthĩnjĩri-Ngai na wa Joabu mũrũ wa Zeruia!”
ശലോമോൻ രാജാവു തന്റെ മാതാവിനോട്: “അദോനിയാവിനുവേണ്ടി ശൂനേംകാരിയായ അബീശഗിനെ ചോദിക്കുന്നതെന്തിന്? രാജ്യംതന്നെ അയാൾക്കുവേണ്ടി ചോദിക്കരുതോ? അയാൾ എന്റെ മൂത്ത സഹോദരനുമാണല്ലോ! അയാൾക്കുവേണ്ടിമാത്രമല്ല, പുരോഹിതനായ അബ്യാഥാരിനും സെരൂയയുടെ മകനായ യോവാബിനുംകൂടെ രാജ്യം ചോദിക്കരുതോ?”
23 Hĩndĩ ĩyo Mũthamaki Solomoni akĩĩhĩta na rĩĩtwa rĩa Jehova, akiuga ũũ: “Ngai arooherithia o na anjĩhĩre mũno, aakorwo Adonija ndekũrĩha na muoyo wake nĩ ũndũ wa ũndũ ũcio orĩtie!
അപ്പോൾ, ശലോമോൻരാജാവ് യഹോവയുടെ നാമത്തിൽ ശപഥംചെയ്തു പറഞ്ഞത്: “അദോനിയാവ് ഇത് ആവശ്യപ്പെട്ടത് അയാളുടെ ജീവനാശത്തിനല്ലെങ്കിൽ ദൈവം എന്നെ കഠിനമായി ശിക്ഷിക്കട്ടെ!
24 Na rĩrĩ, ti-itherũ o ta ũrĩa Jehova atũũraga muoyo, o we ũtũmĩte ngaacĩre ũthamaki-inĩ wa baba, Daudi, na agetĩkĩra nduĩke wa rũciaro rwa nyũmba ya ũthamaki, o ta ũrĩa eranĩire-rĩ, Adonija no ekũũragwo ũmũthĩ!”
അതുകൊണ്ട്, എന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ എന്നെ സ്ഥിരപ്പെടുത്തുകയും, തന്റെ വാഗ്ദാനപ്രകാരം എനിക്കായി ഒരു രാജവംശം സ്ഥാപിക്കുകയും ചെയ്ത ജീവനുള്ള യഹോവയാണെ, അദോനിയാവ് ഇന്നുതന്നെ വധിക്കപ്പെടും.”
25 Nĩ ũndũ ũcio Mũthamaki Solomoni agĩatha Benaia mũrũ wa Jehoiada, nake agĩthiĩ akĩgũtha Adonija, akĩmũũraga.
ഉടനെ, ശലോമോൻരാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു; അദ്ദേഹം അദോനിയാവിനെ വെട്ടിക്കൊന്നു.
26 Mũthamaki akĩĩra Abiatharu ũrĩa mũthĩnjĩri-Ngai atĩrĩ, “Cooka mũgũnda-inĩ gwaku kũu Anathothu. Wee wagĩrĩirwo nĩ gũkua, no ndigũkũũraga rĩu, tondũ nĩwakuuaga ithandũkũ rĩa Mwathani Jehova hĩndĩ ya baba Daudi, na nĩwagwatanĩire na baba moritũ-inĩ make mothe.”
അതിനുശേഷം, പുരോഹിതനായ അബ്യാഥാരിനോടു രാജാവു കൽപ്പിച്ചത്: “അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു തിരിച്ചുപോകുക. നീ മരണയോഗ്യനാണ്; എന്നാൽ നീ എന്റെ പിതാവായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പേടകം ചുമന്നതുകൊണ്ടും എന്റെ പിതാവിന്റെ കഷ്ടതകളിലെല്ലാം പങ്കുചേർന്നതുകൊണ്ടും ഞാൻ നിന്നെ ഇപ്പോൾ കൊല്ലുന്നില്ല.”
27 Nĩ ũndũ ũcio Solomoni akĩeheria Abiatharu atige gũtuĩka mũthĩnjĩri-Ngai wa Jehova, nakĩo kiugo kĩa Jehova kĩrĩa aarĩirie kũu Shilo, gĩkoniĩ nyũmba ya Eli, gĩkĩhinga.
ശലോമോൻ യഹോവയുടെ പൗരോഹിത്യത്തിൽനിന്ന് അബ്യാഥാരിനെ നീക്കംചെയ്തു. ഇപ്രകാരം, ഏലിയുടെ പിൻഗാമികളെക്കുറിച്ച് ശീലോവിൽവെച്ച് യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറി.
28 Rĩrĩa ũhoro ũcio wakinyĩire Joabu, ũrĩa waciirĩire gwĩka ũũru marĩ na Adonija, o na gũtuĩka ndaanyiitanĩire na Abisalomu, akĩũrĩra hema-inĩ ya Jehova na akĩĩnyiitĩrĩra hĩa cia kĩgongona.
യോവാബ് ഈ വാർത്ത അറിഞ്ഞപ്പോൾ, അദ്ദേഹം യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചു. അദ്ദേഹം അബ്ശാലോമിന്റെ പക്ഷത്തു ചേർന്നിരുന്നില്ലെങ്കിലും അദോനിയാവിന്റെ പക്ഷംചേർന്നു പ്രവർത്തിച്ചിരുന്നു.
29 Mũthamaki Solomoni akĩĩrwo atĩ Joabu orĩire hema-inĩ ya Jehova na aarĩ hakuhĩ na kĩgongona. Hĩndĩ ĩyo Solomoni agĩatha Benaia mũrũ wa Jehoiada atĩrĩ, “Thiĩ, ũmũũrage!”
യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ അടുക്കൽ നിൽക്കുന്നു എന്ന് ശലോമോൻ രാജാവിന് അറിവുകൊടുത്തു. “നീ ചെന്ന് അവനെ വധിക്കുക!” എന്ന് ശലോമോൻ യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു.
30 Nĩ ũndũ ũcio Benaia akĩingĩra hema ĩyo ya Jehova akĩĩra Joabu atĩrĩ, “Mũthamaki oiga atĩrĩ, ‘Uma na nja!’” No Joabu agĩcookia atĩrĩ, “Aca, ngũkuĩra haha.” Benaia agĩcookeria mũthamaki ũhoro, akĩmwĩra atĩrĩ, “Joabu anjĩĩra ũna na ũna.”
ബെനായാവ് യഹോവയുടെ കൂടാരത്തിങ്കൽ വന്ന് യോവാബിനോട്: “‘നീ പുറത്തുവരിക,’ എന്ന് രാജാവു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ, “ഇല്ല, ഞാൻ ഇവിടെത്തന്നെ മരിക്കും” എന്ന് അദ്ദേഹം മറുപടി നൽകി. “ഇപ്രകാരം യോവാബ് മറുപടി നൽകി,” എന്ന് ബെനായാവ് രാജാവിനെ അറിയിച്ചു.
31 Hĩndĩ ĩyo mũthamaki agĩatha Benaia, akĩmwĩra atĩrĩ, “Ĩka o ũguo oiga. Mũũrage na ũmũthike, nĩgeetha niĩ na nyũmba ya baba tũthirwo nĩ ihĩtia rĩa thakame ĩrĩa yaitirwo tũhũ nĩ Joabu.
അപ്പോൾ രാജാവ് ബെനായാവിനോട്: “അയാൾ പറഞ്ഞതുപോലെതന്നെ ചെയ്യുക. അയാളെ വെട്ടിക്കൊന്നു കുഴിച്ചുമൂടുക. അങ്ങനെ യോവാബു കാരണംകൂടാതെ ചിന്തിയ നിഷ്കളങ്കരക്തത്തിന്റെ പാതകത്തിൽനിന്ന് എന്നെയും എന്റെ പിതാവിന്റെ ഭവനത്തെയും മോചിപ്പിക്കുക.
32 Jehova nĩegũtũma acookererwo nĩ thakame ĩrĩa aaitire, tondũ nĩatharĩkĩire andũ eerĩ, na akĩmooraga na rũhiũ rwa njora, baba Daudi atooĩ akĩmooraga marĩ eerĩ, Abineri mũrũ wa Neri, ũrĩa warĩ mũnene wa mbũtũ cia ita cia Isiraeli, na Amasa mũrũ wa Jetheri, ũrĩa warĩ mũnene wa mbũtũ cia ita cia Juda, nao maarĩ andũ ega na arũngĩrĩru kũmũkĩra.
അയാൾ ചിന്തിയ രക്തത്തിന് യഹോവ പകരം നൽകട്ടെ! കാരണം, എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെയാണല്ലോ അയാൾ ഇസ്രായേൽ സൈന്യത്തിന്റെ അധിപനും നേരിന്റെ മകനുമായ അബ്നേരിനെയും, യെഹൂദാ സൈന്യത്തിന്റെ അധിപനും യേഥെരിന്റെ മകനുമായ അമാസയെയും വാളിനിരയാക്കിയത്. അവർ ഇരുവരും അയാളെക്കാൾ ഉത്തമന്മാരും നീതിമാന്മാരും ആയിരുന്നു.
33 Ihĩtia rĩu rĩa gũita thakame yao rĩrocookerera Joabu na njiaro ciake nginya tene. No kũrĩ Daudi na njiaro ciake, na nyũmba yake na ũthamaki wake, thayũ wa Jehova ũrogĩa kũrĩ o nginya tene.”
അവരുടെ രക്തത്തിന്റെ പാതകം എന്നെന്നേക്കും യോവാബിന്റെ തലമേലും അയാളുടെ പിൻഗാമികളുടെ തലമേലും ഇരിക്കട്ടെ! എന്നാൽ ദാവീദിൻമേലും അദ്ദേഹത്തിന്റെ പിൻഗാമികളിൻമേലും ഭവനത്തിൻമേലും സിംഹാസനത്തിൻമേലും യഹോവയുടെ സമാധാനം എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ!”
34 Nĩ ũndũ ũcio Benaia mũrũ wa Jehoiada agĩthiĩ akĩgũtha Joabu akĩmũũraga, nake agĩthikwo mũgũnda-inĩ wake kũu werũ-inĩ.
അങ്ങനെ, യെഹോയാദായുടെ മകനായ ബെനായാവു തിരികെച്ചെന്ന് യോവാബിനെ വെട്ടിക്കൊന്നു; അയാളെ മരുഭൂമിയിൽ അയാളുടെ സ്വന്തംഭൂമിയിൽ അടക്കംചെയ്തു.
35 Mũthamaki akĩnenehia Benaia mũrũ wa Jehoiada akĩmũtua mũnene wa mbũtũ cia ita handũ ha Joabu, na agĩcookia Zadoku atuĩke mũthĩnjĩri-Ngai ithenya rĩa Abiatharu.
രാജാവ് യോവാബിന്റെ സ്ഥാനത്ത് യെഹോയാദായുടെ മകനായ ബെനായാവിനെ സൈന്യാധിപനാക്കി, അബ്യാഥാരിനുപകരം സാദോക്കിനെ പുരോഹിതനായും നിയമിച്ചു.
36 Ningĩ mũthamaki agĩtũmana Shimei eetwo, akĩmwĩra atĩrĩ, “Wĩakĩre nyũmba Jerusalemu na ũtũũre kuo, no ndũkanathiĩ kũndũ kũngĩ.
അതിനുശേഷം രാജാവ് ആളയച്ചു ശിമെയിയെ വരുത്തി, “നീ ജെറുശലേമിൽ ഒരു വീട് പണിത് അവിടെ പാർക്കുക, എന്നാൽ, മറ്റെങ്ങും പോകരുത്.
37 Mũthenya ũrĩa ũkoima kuo ũringe Mũkuru wa Kidironi, ũmenye wega no ũgaakua; nayo thakame yaku nĩĩgagũcookerera wee mwene.”
ജെറുശലേംവിട്ട് കിദ്രോൻതോടു കടക്കുന്നനാളിൽ നീ മരിക്കും എന്നു തീർച്ചയാക്കിക്കൊള്ളുക. നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കും” എന്നു കൽപ്പിച്ചു.
38 Shimei agĩcookeria mũthamaki atĩrĩ, “Ũguo woiga nĩ wega. Ndungata yaku nĩĩgwĩka o ta ũrĩa mũthamaki mwathi wakwa oiga.” Nake Shimei agĩikara Jerusalemu ihinda iraaya.
ശിമെയി രാജാവിനോട്: “അതു നല്ലവാക്ക്; എന്റെ യജമാനനായ രാജാവു കൽപ്പിച്ചതുപോലെ അങ്ങയുടെ ദാസൻ ചെയ്യാം” എന്നു പറഞ്ഞു. അങ്ങനെ, ശിമെയി കുറെക്കാലം ജെറുശലേമിൽ താമസിച്ചു.
39 No mĩaka ĩtatũ yathira-rĩ, ngombo igĩrĩ cia Shimei ikĩũra igĩthiĩ kwa Akishi, mũrũ wa Maaka, mũthamaki wa Gathu, nake Shimei akĩĩrwo atĩrĩ, “Ngombo ciaku irĩ Gathu.”
എന്നാൽ, മൂന്നുവർഷം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ട് അടിമകൾ ജെറുശലേമിൽനിന്ന് ഗത്തിലെ രാജാവും മയഖായുടെ മകനുമായ ആഖീശിന്റെ അടുത്തേക്ക് ഓടിപ്പോയി. “താങ്കളുടെ അടിമകൾ ഗത്തിലുണ്ട്,” എന്ന് ശിമെയിക്ക് അറിവുകിട്ടി.
40 Kũigua ũguo-rĩ, Shimei agĩtandĩka ndigiri yake, agĩthiĩ kwa Akishi kũu Gathu gwetha ngombo ciake. Nĩ ũndũ ũcio Shimei agĩthiĩ na agĩcookia ngombo ciake kuuma Gathu.
ശിമെയി തന്റെ കഴുതയ്ക്കു കോപ്പിട്ട് അടിമകളെത്തിരക്കി, ഗത്തിൽ ആഖീശിന്റെ അടുത്തേക്കുപോയി. ഗത്തിൽനിന്ന് അയാൾ തന്റെ അടിമകളെ തിരികെക്കൊണ്ടുവന്നു.
41 Rĩrĩa Solomoni eerirwo atĩ Shimei nĩoimĩte Jerusalemu agathiĩ Gathu na agacooka-rĩ,
ശിമെയി ജെറുശലേമിൽനിന്ന് ഗത്തിലേക്കു പോയി എന്നും തിരിച്ചുവന്നു എന്നും ശലോമോന് അറിവുകിട്ടി.
42 mũthamaki agĩtũmanĩra Shimei, akĩmwĩra atĩrĩ, “Githĩ ndiakwĩhĩtithirie na rĩĩtwa rĩa Jehova na ngĩgũkaania, ngĩkwĩra atĩrĩ, ‘Mũthenya ũrĩa ũkoimagara ũthiĩ handũ hangĩ, ũmenye kũna no ũgaakua’? Nawe hĩndĩ ĩyo ũkĩnjookeria atĩrĩ, ‘Ũguo woiga nĩ wega. Niĩ nĩngwathĩka.’
രാജാവു ശിമെയിയെ വിളിച്ചുവരുത്തി: “‘ജെറുശലേംവിട്ടു മറ്റെവിടെയെങ്കിലും പോകുന്നനാളിൽ നീ മരിക്കും എന്നു തീർച്ചയാക്കിക്കൊള്ളുക,’ എന്നു ഞാൻ നിനക്കു മുന്നറിയിപ്പു നൽകുകയും നിന്നെക്കൊണ്ട് യഹോവയുടെ നാമത്തിൽ ശപഥംചെയ്യിക്കുകയും ചെയ്തതല്ലേ? ‘അങ്ങു കൽപ്പിക്കുന്നതു നല്ലവാക്ക്; ഞാൻ അനുസരിച്ചുകൊള്ളാം,’ എന്ന് അന്നു നീ എന്നോടു പറഞ്ഞല്ലോ?
43 Rĩu-rĩ, nĩ kĩĩ gĩtũmĩte wage kũhingia mwĩhĩtwa waku harĩ Jehova, na wathĩkĩre watho ũrĩa ndaakũheire?”
പിന്നെ, നീ യഹോവയോടു ചെയ്ത ശപഥം പാലിക്കാതെയും ഞാൻ നിനക്കു നൽകിയ കൽപ്പന അനുസരിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ട്?”
44 Ningĩ mũthamaki akĩĩra Shimei atĩrĩ, “Wee nĩũũĩ ngoro-inĩ yaku ũũru ũrĩa wothe wekire baba Daudi. Rĩu Jehova nĩegũtũma ũcookererwo nĩ ũũru waku.
രാജാവു പിന്നെയും ശിമെയിയോടു പറഞ്ഞത്: “എന്റെ പിതാവായ ദാവീദിനോടു നീ ചെയ്ത തിന്മകളെല്ലാം നിന്റെ ഹൃദയത്തിൽ നിനക്ക് അറിയാമല്ലോ! നിന്റെ ദുഷ്ടതയ്ക്കെല്ലാം യഹോവ നിനക്കുപകരം നൽകും.
45 No Mũthamaki Solomoni nĩekũrathimwo, nakĩo gĩtĩ kĩa ũnene wa Daudi gĩtũũre gĩkĩgitĩre mbere ya Jehova nginya tene.”
എന്നാൽ, ശലോമോൻരാജാവ് അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. ദാവീദിന്റെ സിംഹാസനം യഹോവയുടെമുമ്പാകെ എന്നെന്നേക്കും സുസ്ഥിരമായിരിക്കും.”
46 Hĩndĩ ĩyo mũthamaki agĩatha Benaia mũrũ wa Jehoiada, nake agĩthiĩ akĩgũtha Shimei akĩmũũraga. Ũthamaki naguo ũkĩĩhaanda ũrũmĩte biũ moko-inĩ ma Solomoni.
അതിനുശേഷം, രാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു. അയാൾ ചെന്ന് ശിമെയിയെ വെട്ടിക്കൊന്നു. അങ്ങനെ രാജ്യം ശലോമോന്റെ കരങ്ങളിൽ സുസ്ഥിരമായി.

< 1 Athamaki 2 >