< 1 Athamaki 17 >

1 Na rĩrĩ, Elija ũrĩa Mũtishibi kuuma Tishibi, thĩinĩ wa Gileadi, akĩĩra Ahabu atĩrĩ, “O ta ũrĩa Jehova, Ngai wa Isiraeli, atũũraga muoyo, ũrĩa niĩ ndungatagĩra-rĩ, mĩaka ĩrĩa ĩgũũka gũtigũcooka kũgĩa ime kana mbura, tiga na ũndũ wa kiugo gĩakwa.”
എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു ആഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.
2 Ningĩ kiugo kĩa Jehova gĩgĩkinyĩra Elija akĩĩrwo atĩrĩ,
പിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
3 “Ũkĩra uume gũkũ, werekere mwena wa irathĩro, ũkehithe mũkuru-inĩ wa Kerithu mwena wa irathĩro wa Jorodani.
നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോൎദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.
4 Ũrĩnyuuaga maaĩ karũũĩ-inĩ kau, na nĩnjathĩte mahuru makũrehagĩre irio kuo.”
തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.
5 Nĩ ũndũ ũcio Elija agĩĩka o ta ũrĩa Jehova aamwĩrire. Agĩthiĩ mũkuru-inĩ wa Kerithu, mwena wa irathĩro wa Jorodani, na agĩikara kuo.
അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോൎദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാൎത്തു.
6 Mahuru maamũtwaragĩra mũgate na nyama rũciinĩ, na makamũtwarĩra mũgate na nyama hwaĩ-inĩ, nake akanyuuaga maaĩ ma karũũĩ kau.
കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.
7 Thuutha ũcio, karũũĩ kau gakĩhũa tondũ gũtikoretwo kũrĩ na mbura bũrũri ũcio.
എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
8 Hĩndĩ ĩyo kiugo kĩa Jehova gĩgĩkinyĩra Elija rĩngĩ, akĩĩrwo atĩrĩ,
അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
9 “Thiĩ o rĩmwe nginya Zarefathu kũu Sidoni ũgaikare kuo. Nĩnjathĩte mũtumia wa ndigwa wa kũu akũheage irio.”
നീ എഴുന്നേറ്റു സീദോനോടു ചേൎന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാൎക്ക; നിന്നെ പുലൎത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാൻ കല്പിച്ചിരിക്കുന്നു.
10 Nĩ ũndũ ũcio agĩthiĩ Zarefathu. Hĩndĩ ĩrĩa aakinyire kĩhingo-inĩ gĩa itũũra, agĩkora mũtumia wa ndigwa hau akĩũngania tũkũ. Akĩmwĩta, akĩmũũria atĩrĩ, “Wahota kũndehera tũũĩ tũnini na gĩkombe nĩgeetha nyue?”
അങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവൻ പട്ടണവാതില്ക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളെ വിളിച്ചു: എനിക്കു കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.
11 Mũtumia ũcio agĩtua gũthiĩ kũmũgĩĩrĩra maaĩ-rĩ, akĩmwĩta, akĩmwĩra atĩrĩ, “Ndagũthaitha ndehera kĩenyũ kĩa mũgate ndĩe.”
അവൾ കൊണ്ടുവരുവാൻ പോകുമ്പോൾ ഒരു കഷണം അപ്പവുംകൂടെ നിന്റെ കയ്യിൽ കൊണ്ടുപോരേണമേ എന്നു അവൻ അവളോടു വിളിച്ചുപറഞ്ഞു.
12 Mũtumia ũcio akĩmũcookeria atĩrĩ, “Ti-itherũ o ta ũrĩa Jehova Ngai waku atũũraga muoyo-rĩ, niĩ ndirĩ na mũgate no kamũtu kanini karĩ ndigithũ-inĩ na tũguta tũnini tũrĩ cuba-inĩ. Na rĩu ndĩrongania tũkũ tũtũ ndware mũciĩ, nĩgeetha ngaruge irio ciakwa na mwana wakwa, nĩguo tũrĩe tũcooke tũkue.”
അതിന്നു അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.
13 Elija akĩmwĩra atĩrĩ, “Tiga gwĩtigĩra. Thiĩ mũciĩ na wĩke o ro ũguo woiga. No wambe ũndugĩre kamũgate kanini kuumanagia na kĩrĩa ũrĩ nakĩo, ũndehere ũcooke wĩthondekere wee na mwana waku.
ഏലീയാവു അവളോടു: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊൾക.
14 Tondũ ũũ nĩguo Jehova Ngai wa Isiraeli ekuuga: ‘Ndigithũ ndĩrĩ hĩndĩ ĩgathira mũtu namo maguta matirĩ hĩndĩ magathira cuba-inĩ, nginya mũthenya ũrĩa Jehova akaheana mbura bũrũri-inĩ ũyũ.’”
യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീൎന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
15 Nake agĩthiĩ agĩĩka o ũguo Elija aamwĩrire. Nĩ ũndũ ũcio o mũthenya nĩ kwarĩ na irio cia Elija, na cia mũtumia ũcio na nyũmba yake.
അവൾ ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു.
16 Nĩgũkorwo ndigithũ ndĩathiraga mũtu nayo cuba ndĩathiraga maguta, kũringana na kiugo kĩa Jehova kĩrĩa kĩarĩtio nĩ Elija.
യഹോവ ഏലീയാമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവു തീൎന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.
17 Thuutha ũcio mũriũ wa mũtumia ũcio mwene mũciĩ akĩrwara. Nake akĩĩhĩrwo mũno makĩria, nginya agĩtiga kũhihia.
അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകൻ ദീനംപിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനിൽ ശ്വാസം ഇല്ലാതെയായി.
18 Mũtumia ũcio akĩĩra Elija atĩrĩ, “Nĩ ũhoro ũrĩkũ ũrĩ naguo na niĩ, wee mũndũ wa Ngai? Kaĩ wokire kũndirikania mehia makwa, na ũũrage mũrũ wakwa?”
അപ്പോൾ അവൾ ഏലീയാവോടു: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ പാപം ഓൎപ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നതു എന്നു പറഞ്ഞു.
19 Nake Elija akĩmũcookeria atĩrĩ, “Nengera mũrũguo,” akĩmũruta moko-inĩ make, akĩmũtwara kanyũmba ka igũrũ karĩa aikaraga, akĩmũkomia ũrĩrĩ-inĩ wake.
അവൻ അവളോടു: നിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്തു താൻ പാൎത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേൽ കിടത്തി.
20 Nake agĩkaĩra Jehova, akiuga atĩrĩ, “Wee Jehova Ngai wakwa, kaĩ ningĩ warehere mũtumia ũyũ wa ndigwa mũtino, ũyũ njikarĩte ndĩ mũgeni gwake, na ũndũ wa kũreka mũriũ wake akue?”
അവൻ യഹോവയോടു: എന്റെ ദൈവമായ യഹോവേ, ഞാൻ വന്നുപാൎക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാൻതക്കവണ്ണം നീ അവൾക്കു അനൎത്ഥം വരുത്തിയോ എന്നു പ്രാൎത്ഥിച്ചുപറഞ്ഞു.
21 Nake agĩĩtambũrũkia igũrũ rĩa kahĩĩ kau maita matatũ na agĩkaĩra Jehova, akiuga atĩrĩ, “Wee Jehova Ngai wakwa, reke muoyo wa kahĩĩ gaka ũgacookerere!”
പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാൎത്ഥിച്ചു.
22 Jehova akĩigua gũkaya kwa Elija, naguo muoyo wa kahĩĩ kau ũgĩgacookerera, gagĩcooka muoyo.
യഹോവ ഏലീയാവിന്റെ പ്രാൎത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു അവൻ ജീവിച്ചു.
23 Elija akĩoya mwana ũcio akĩmũikũrũkia kuuma kanyũmba ka igũrũ, akĩmũtoonyia nyũmba. Akĩmũnengera nyina, akĩmwĩra atĩrĩ, “Ta kĩrore, mũrũguo arĩ muoyo!”
ഏലീയാവു കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു ഏലീയാവു പറഞ്ഞു.
24 Nake mũtumia ũcio akĩĩra Elija atĩrĩ, “Rĩu nĩndamenya atĩ ũrĩ mũndũ wa Ngai, na atĩ kiugo kĩa Jehova kĩrĩa kiumĩte kanua gaku nĩ kĩa ma.”
സ്ത്രീ ഏലീയാവോടു: നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു എന്നു പറഞ്ഞു.

< 1 Athamaki 17 >