< 1 Athamaki 12 >

1 Rehoboamu nĩathiire Shekemu, nĩgũkorwo andũ a Isiraeli othe nĩmathiĩte kuo makamũtue mũthamaki.
എല്ലാ യിസ്രായേലും രെഹബെയാമിനെ രാജാവാക്കേണ്ടതിന് ശെഖേമിൽ വന്നിരുന്നതിനാൽ അവനും അവിടേക്ക് ചെന്നു.
2 Rĩrĩa Jeroboamu mũrũ wa Nebati aiguire ũhoro ũcio (aarĩ o Misiri, kũrĩa oorĩire eherere Mũthamaki Solomoni), akiuma Misiri, akĩinũka.
നെബാത്തിന്റെ മകൻ യൊരോബെയാം ഈജിപ്റ്റിൽ വച്ച് അത് കേട്ടപ്പോൾ - ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് യൊരോബെയാം ഓടിപ്പോയി ഈജിപ്റ്റിൽ പാർക്കുകയായിരുന്നു
3 Nĩ ũndũ ũcio andũ a Isiraeli magĩtũmanĩra Jeroboamu, nake Jeroboamu hamwe na kĩũngano gĩothe gĩa Isiraeli magĩthiĩ kũrĩ Rehoboamu makĩmwĩra atĩrĩ:
യിസ്രായേല്യർ ആളയച്ച് അവനെ വിളിച്ചു വരുത്തിയിരുന്നു - യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്ന് രെഹബെയാമിനോട് സംസാരിച്ചു:
4 “Thoguo nĩatũigĩrĩire icooki iritũ, no rĩu tũhũthĩrie wĩra ũcio mũritũ na icooki rĩu iritũ rĩrĩa aatũigĩrĩire, na nĩtũrĩgũtungatagĩra.”
“നിന്റെ അപ്പൻ ഭാരമുള്ള നുകമാണ് ഞങ്ങളുടെമേൽ വെച്ചത്; നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ കുറെച്ചു തരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്ന് പറഞ്ഞു.
5 Rehoboamu akĩmacookeria atĩrĩ, “Thiĩi mũgaacooka kũrĩ niĩ thuutha wa mĩthenya ĩtatũ.” Nĩ ũndũ ũcio andũ magĩĩthiĩra.
അവൻ അവരോട്: “നിങ്ങൾ പോയി മൂന്ന് ദിവസം കഴിഞ്ഞിട്ട് വീണ്ടും എന്റെ അടുക്കൽ വരുവിൻ “എന്ന് പറഞ്ഞു. അങ്ങനെ ജനം പോയി.
6 Thuutha ũcio Mũthamaki Rehoboamu akĩhooya kĩrĩra kũrĩ athuuri arĩa maatungatagĩra ithe Solomoni rĩrĩa aarĩ muoyo. Akĩmooria atĩrĩ, “Mũngĩndaara njookerie andũ aya atĩa?”
രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്ത് തന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ‘ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾ എന്താലോചന പറയുന്നു’ എന്ന് ചോദിച്ചു.
7 Nao makĩmũcookeria atĩrĩ, “Ũmũthĩ ũngĩĩtĩkĩra gũtuĩka ndungata ya andũ aya na ũmatungatĩre, na ũmacookerie na njĩra njagĩrĩru-rĩ, megũtũũra marĩ ndungata ciaku hĩndĩ ciothe.”
അതിന് അവർ അവനോട്: ‘നീ ഇന്ന് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിച്ച് അവരോട് നല്ലവാക്ക് പറഞ്ഞാൽ അവർ എന്നും നിനക്ക് ദാസന്മാരായിരിക്കും’ എന്ന് പറഞ്ഞു.
8 No Rehoboamu akĩregana na ũtaaro ũrĩa athuuri acio maamũheire, na akĩhooya kĩrĩra kuuma kũrĩ aanake a riika rĩake, arĩa maamũtungatagĩra.
എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്നവരും, തന്റെ മുമ്പിൽ നില്‍ക്കുന്നവരുമായ യൗവനക്കാരോട് ആലോചന ചോദിച്ചു:
9 Akĩmooria atĩrĩ, “Inyuĩ mũngĩndaara atĩa? Andũ aya maranjĩĩra atĩ, ‘Tũhũthĩrie icooki rĩrĩa thoguo aatũigĩrĩire’ Ingĩmacookeria atĩa?”
‘നിന്റെ അപ്പൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ച് തരേണം’ എന്നിങ്ങനെ എന്നോട് സംസാരിച്ച ഈ ജനത്തോട് നാം എന്ത് മറുപടി പറയേണം? നിങ്ങളുടെ ഉപദേശം എന്താണ്?’ എന്ന് അവരോട് ചോദിച്ചു.
10 Aanake acio a riika rĩake makĩmũcookeria atĩrĩ, “Cookeria andũ acio makwĩrĩte atĩ, ‘Thoguo nĩatũigĩrĩire icooki iritũ, nowe tũhũthĩrie icooki rĩu,’ ũmeere atĩrĩ, ‘kaara gakwa ka mũira nĩ gatungu gũkĩra njohero ya baba.
൧൦തന്നോടുകൂടെ വളർന്നുവന്ന യൗവനക്കാർ അവനോട്: “നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അത് ഞങ്ങൾക്ക് ഭാരം കുറച്ച് തരേണം” എന്ന് നിന്നോട് പറഞ്ഞ ഈ ജനത്തോട് നീ ഈ വിധം ഉത്തരം പറയേണം: “എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതായിരിക്കും.
11 Baba aamũigĩrĩire icooki iritũ; niĩ nĩngũrĩritũhia makĩria. Baba aamũhũũraga na iboko; no niĩ ndĩrĩmũhũũraga na tũngʼaurũ.’”
൧൧എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാൻ അതിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് പറഞ്ഞു.
12 Thuutha wa mĩthenya ĩtatũ Jeroboamu na andũ othe magĩcooka kũrĩ Rehoboamu, o ta ũrĩa mũthamaki oigĩte atĩrĩ, “Mũgaacooka kũrĩ niĩ thuutha wa mĩthenya ĩtatũ.”
൧൨‘മൂന്നാംദിവസം എന്റെ അടുക്കൽ വീണ്ടും വരുവിൻ’ എന്ന് രാജാവ് പറഞ്ഞതനുസരിച്ച് യൊരോബെയാമും സകലജനവും മൂന്നാംദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു.
13 Mũthamaki agĩcookeria andũ acio ũhoro ehĩte mũno. Akĩregana na ũtaaro ũrĩa aaheetwo nĩ athuuri,
൧൩എന്നാൽ രാജാവ് ജനത്തോട് കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചുകളഞ്ഞു.
14 akĩrũmĩrĩra ũtaaro wa aanake, akiuga atĩrĩ, “Baba nĩamũritũhĩirie icooki, no niĩ nĩngũrĩritũhia makĩria. Baba aamũhũũraga na iboko; niĩ ndĩrĩmũhũũraga na tũngʼaurũ.”
൧൪യൗവനക്കാരുടെ ആലോചനപോലെ അവരോട്: “എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് ഉത്തരം പറഞ്ഞു.
15 Nĩ ũndũ ũcio mũthamaki ndaigana gũthikĩrĩria andũ acio, tondũ maũndũ macio meekĩkire moimĩte kũrĩ Jehova, nĩguo kiugo kĩhingio kĩrĩa Jehova eerire Jeroboamu mũrũ wa Nebati na kanua ka Ahija ũrĩa Mũshiloni.
൧൫ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹിയാവ് മുഖാന്തരം നെബാത്തിന്റെ മകൻ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം യഹോവയുടെ ഹിതപ്രകാരം സംഭവിച്ചു.
16 Rĩrĩa andũ othe a Isiraeli moonire atĩ mũthamaki ũcio nĩarega kũmathikĩrĩria, magĩcookeria mũthamaki atĩrĩ: “Tũrĩ na igai rĩrĩkũ harĩ Daudi, na nĩ gĩcunjĩ kĩrĩkũ tũrĩ nakĩo harĩ mũrũ wa Jesii? Cooka hema-inĩ ciaku wee Isiraeli! Wee Daudi-rĩ, menyerera nyũmba yaku wee mwene.” Nĩ ũndũ ũcio andũ othe a Isiraeli makĩinũka.
൧൬രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്ന് എല്ലാ യിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരി? യിശ്ശായിപുത്രനിൽ ഞങ്ങൾക്ക് അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്ക് പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ സ്വന്തഗൃഹം പരിപാലിച്ചുകൊൾക” എന്നുത്തരം പറഞ്ഞ്, തങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോയി.
17 No andũ a Isiraeli arĩa maatũũraga matũũra-inĩ ma Juda-rĩ, Rehoboamu agĩthiĩ na mbere kũmathamakĩra.
൧൭യെഹൂദാ നഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്ക് രെഹബെയാം രാജാവായ്തീർന്നു.
18 Mũthamaki Rehoboamu agĩtũma Adoniramu ũrĩa warĩ mũrũgamĩrĩri wa andũ arĩa maarutithagio wĩra na hinya, no andũ a Isiraeli makĩmũhũũra na mahiga nyuguto, agĩkua. No Rehoboamu agĩĩthara, akĩhaica ngaari-inĩ yake ya ita, akĩũrĩra Jerusalemu.
൧൮പിന്നെ രെഹബെയാംരാജാവ് ഭണ്ഡാരമേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ എല്ലാ യിസ്രായേലും കൂടി അവനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോന്നു.
19 Nĩ ũndũ ũcio andũ a Isiraeli matũire maremeire nyũmba ya Daudi nginya ũmũthĩ.
൧൯ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോട് മത്സരിച്ച് നില്ക്കുന്നു.
20 Rĩrĩa andũ a Isiraeli othe maaiguire atĩ Jeroboamu nĩacookete kuuma bũrũri wa Misiri, makĩmũtũmanĩra oke kĩũngano-inĩ, na makĩmũtua mũthamaki wa Isiraeli guothe. Mũhĩrĩga wa Juda noguo wiki warũmĩrĩire nyũmba ya Daudi.
൨൦യൊരോബെയാം മടങ്ങിവന്നു എന്ന് യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ച് അവനെ സഭയിലേക്ക് വിളിപ്പിച്ച് അവനെ എല്ലാ യിസ്രായേലിനും രാജാവാക്കി; യെഹൂദാഗോത്രം അല്ലാതെ മറ്റാരും ദാവീദ്ഗൃഹത്തിന്റെ പക്ഷം ചേർന്നില്ല.
21 Rĩrĩa Rehoboamu aakinyire Jerusalemu, akĩũngania andũ othe a nyũmba ya Juda na a mũhĩrĩga wa Benjamini andũ 180,000 a kũrũa mbaara nĩgeetha makarũe na nyũmba ya Isiraeli, nĩguo macookerie Rehoboamu mũrũ wa Solomoni ũthamaki.
൨൧രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽ ഗൃഹത്തോട് യുദ്ധം ചെയ്ത് തന്റെ രാജത്വം വീണ്ടെടുക്കേണ്ടതിന്, അവൻ യെഹൂദാഗൃഹത്തിൽ നിന്നും ബെന്യാമീൻ ഗോത്രത്തിൽനിന്നും ശ്രേഷ്ഠയോദ്ധാക്കളായ ഒരുലക്ഷത്തി എൺപതിനായിരംപേരെ വിളിച്ചുകൂട്ടി.
22 No rĩrĩ, kiugo kĩa Ngai gĩgĩkinyĩra Shemaia mũndũ wa Ngai akĩĩrwo atĩrĩ:
൨൨എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് ദൈവത്തിന്റെ അരുളപ്പാടുണ്ടായത്:
23 “Thiĩ wĩre Rehoboamu mũrũ wa Solomoni mũthamaki wa Juda, na nyũmba ya Juda yothe o na ya Benjamini na andũ arĩa angĩ othe, ũmeere atĩrĩ,
൨൩യെഹൂദാരാജാവും ശലോമോന്റെ മകനുമായ രെഹബെയാമിനോടും, യെഹൂദയിലേയും ബെന്യാമീനിലേയും സകല ഗൃഹത്തോടും ശേഷം ജനത്തോടും നീ പറയേണ്ടത്: “നിങ്ങൾ പുറപ്പെടരുത്;
24 ‘Jehova ekuuga ũũ: Tigai kwambata mũkahũũrane na ariũ a ithe wanyu, andũ a Isiraeli. O mũndũ wanyu wothe nĩacooke mũciĩ, nĩgũkorwo nĩ niĩ njĩkĩte ũndũ ũyũ.’” Nĩ ũndũ ũcio magĩathĩkĩra kiugo kĩa Jehova, magĩcooka mũciĩ o ta ũrĩa Jehova aathanĩte.
൨൪നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽ മക്കളോട് യുദ്ധം ചെയ്യുകയുമരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്ക് മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാട് അനുസരിച്ച് മടങ്ങിപ്പോയി.
25 Nake Jeroboamu akĩirigĩra itũũra rĩa Shekemu na rũthingo rwa hinya thĩinĩ wa bũrũri ũrĩa ũrĩ irĩma wa Efiraimu, agĩtũũra kuo. Kuuma kũu agĩthiĩ agĩaka itũũra rĩa Penieli.
൨൫അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടിലെ ശെഖേമിനെ പണിത് അവിടെ പാർത്തു. അവൻ അവിടെനിന്ന് പുറപ്പെട്ട് പെനീയേലും പണിതു.
26 Jeroboamu agĩĩciiria atĩrĩ, “Ũthamaki wahota gũcookerera nyũmba ya Daudi.
൨൬എന്നാൽ യൊരോബെയാം തന്റെ ഹൃദയത്തിൽ ചിന്തിച്ചത്: ‘രാജത്വം വീണ്ടും ദാവീദ് ഗൃഹത്തിന് ആയിപ്പോകും;
27 Andũ aya mangĩambata mathiĩ makarute magongona hekarũ-inĩ ya Jehova kũu Jerusalemu-rĩ, nĩmagacooka gwathĩkĩra mwathi wao Rehoboamu mũthamaki wa Juda. Nĩmakanjũraga na macookerere Mũthamaki Rehoboamu.”
൨൭ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിക്കുവാൻ പോയാൽ അവരുടെ ഹൃദയം യെഹൂദാരാജാവും തങ്ങളുടെ യജമാനനുമായ രെഹബെയാമിനോട് കൂറ് കാണിച്ച്, അവന്റെ പക്ഷം ചേർന്ന് എന്നെ കൊല്ലുകയും ചെയ്യും.’
28 Thuutha wa kũhooya ũtaaro, mũthamaki nĩathondekire mĩhianano ĩĩrĩ ya njaũ cia thahabu. Akĩĩra andũ atĩrĩ, “Ũhoro wa kwambataga Jerusalemu nĩũkũmũritũhĩra mũno. Atĩrĩrĩ Isiraeli, ici ngai cianyu, iria ciamũrutire bũrũri wa Misiri.”
൨൮ആകയാൽ രാജാവിന് ലഭിച്ച ഉപദേശപ്രകാരം, അവൻ പൊന്നുകൊണ്ട് രണ്ട് കാളക്കുട്ടിയെ ഉണ്ടാക്കി; “യെരൂശലേംവരെ പോകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണ്; യിസ്രായേലേ, നിന്നെ ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്ന നിന്റെ ദൈവം ഇതാ” എന്ന് അവരോട് പറഞ്ഞു.
29 Mũhianano ũmwe akĩũiga Betheli, na ũrĩa ũngĩ akĩũiga Dani.
൨൯അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
30 Naguo ũndũ ũyũ ũgĩtuĩka mehia; nĩgũkorwo andũ nĩmathiiaga o nginya Dani kũhooya mũhianano ũrĩa warĩ kũu.
൩൦ഈ കാര്യം പാപഹേതുവായിത്തീർന്നു; ഒരു പ്രതിഷ്ഠയെ നമസ്കരിപ്പാൻ ജനം ദാൻവരെ ചെന്നു.
31 Jeroboamu nĩaakire mahooero kũndũ kũrĩa gũtũũgĩru, na agĩthuura athĩnjĩri-ngai a kuuma kũrĩ andũ a mĩthemba yothe, o na gũtuĩka matiarĩ Alawii.
൩൧അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി, സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
32 Akĩambĩrĩria gĩathĩ mũthenya wa ikũmi na ĩtano mweri-inĩ wa ĩnana, ũtuĩke ta gĩathĩ kĩrĩa kĩagomanagwo Juda, na akĩrutĩra magongona kĩgongona-inĩ. Eekire ũguo kũu Betheli, akĩrutĩra mĩhianano ĩyo ya njaũ aathondekete magongona. Ningĩ kũu Betheli akĩiga athĩnjĩri-ngai kũndũ kũu gũtũũgĩru aathondekete.
൩൨യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ച് യാഗപീഠത്തിൽ യാഗങ്ങൾ അർപ്പിച്ചു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്ക് യാഗം കഴിക്കേണ്ടതിന് ബേഥേലിലും അവൻ അങ്ങനെ തന്നേ ചെയ്തു; താൻ ബേഥേലിൽ നിർമ്മിച്ച പൂജാഗിരികളിൽ പുരോഹിതന്മാരേയും നിയമിച്ചു.
33 Mũthenya wa ikũmi na ĩtano mweri-inĩ wa ĩnana, mweri ũrĩa eethuurĩire we mwene, akĩruta magongona kĩgongona-inĩ kĩrĩa aakĩte kũu Betheli. Nĩ ũndũ ũcio akĩambĩrĩria gĩathĩ kĩu nĩ ũndũ wa andũ a Isiraeli, na akĩambata kĩgongona-inĩ kũruta magongona.
൩൩അവൻ സ്വയം നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി ബേഥേലിൽ താൻ ഉണ്ടാക്കിയ യാഗപീഠത്തിൽ ചെന്ന് യാഗം കഴിച്ചു; യിസ്രായേൽ മക്കൾക്ക് ഒരു ഉത്സവം നിയമിച്ച്, ധൂപപീഠത്തിൽ ധൂപം അർപ്പിക്കുകയും ചെയ്തു.

< 1 Athamaki 12 >